ആദ്യം അഭിനയിച്ചത് എ പടത്തിൽ; വിവാഹിതനായ നടനുമായി ആദ്യ പ്രണയം; 125 ചിത്രങ്ങളിൽ അഭിനയിച്ചതിൽ 117ഉം സൂപ്പർ ഹിറ്റ്; സ്വർണം കുന്നുകൂട്ടുമ്പോഴും സ്വർണം ധരിക്കാതെ ജീവിതം: ജയലളിതയുടെ ജീവിത രഹസ്യങ്ങൾ ചർച്ച ചെയ്തു മടുക്കാതെ തമിഴ് മാദ്ധ്യമങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ജയലളിത എന്ന നേതാവിനെക്കുറിച്ച് എഴുതിയിട്ടും എഴുതിയിട്ടും മതിവരാതെ തമിഴ് മാദ്ധ്യമങ്ങൾ. പ്രായപൂർത്തിയായവർക്കു മാത്രം കാണാൻ കഴിയുന്ന ചിത്രത്തിലാണ് ജയ ആദ്യം അഭിനയിച്ചതെന്നു തുടങ്ങി ജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങളും വിവരിക്കുകയാണു മാദ്ധ്യമങ്ങൾ.
വിവാഹിതനായ നടനുമായുള്ള ആദ്യ പ്രണയം, 117 സൂപ്പർ ഹിറ്റ് ചിത്രങ്ങൾ, സ്വർണം കുന്നുകൂട്ടാനുള്ള മോഹം, സ്വർണം ധരിക്കാതെയുള്ള ജീവിതം തുടങ്ങി കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഓരോ മാദ്ധ്യമങ്ങളും ജയയെക്കുറിച്ചു വിവരിക്കുന്നത്.
ആദ്യ ചിത്രം 'എ' സർട്ടിഫിക്കറ്റ്; അഭിനയിച്ചതു വിധവയായി
പതിനാറാമത്തെ വയസ്സിൽ വെണ്ണിറ ആടൈ (വെളുത്ത വസ്ത്രം) എന്ന ചിത്രത്തിലൂടെയാണു സിനിമ ലോകത്തേയ്ക്ക് ജയലളിത കടന്നു വന്നത്. വിധവയുടെ വേഷമായിരുന്നു. ജയലളിതയുടെ അഭിനയമികവ് കൊണ്ടു തന്നെ അവർ ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 'എ' സർട്ടിഫിക്കറ്റ് നേടിയ ആചിത്രം പ്രായപൂർത്തിയാകാത്ത അവർ അന്ന് കണ്ടിരിക്കാൻ വഴിയില്ലെന്നാണു വിവരം.
റാങ്കുകാരിയായിട്ടും പഠനം മുടക്കി സിനിമയിലേയ്ക്ക്
പഠനത്തിൽ അസാമാന്യ മികവു പുലർത്തിയ ജയലളിതയ്ക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. ജയലളിതയുടെ അമ്മ സന്ധ്യ അക്കാലത്ത് പ്രശസ്ത നടിയായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പത്തിലേ ജയലളിതയും അഭിനയത്തിന്റെ വഴികളിലെത്തി. എന്നാൽ ജയലളിതയ്ക്ക് ഒരിക്കലും അഭിനേതാവാകുന്നത് ഇഷ്ടമല്ലായിരുന്നു. കൂടുതൽ അറിവ് നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അഭിനയജീവിതത്തിലെ ആദ്യ പ്രണയം വിവാഹിതനായ നടനുമായി
വിവാഹിതനായ നടൻ ശോഭൻ ബാബുവുമായായിരുന്നു അഭിനയജീവിതത്തിനിടയിലെ ആദ്യ പ്രണയം. ആളുകൾ ചർച്ച ചെയ്യപ്പെടുന്ന നിലയിൽവരെ എത്തി. എന്നാൽ പ്രണയം പരാജയപ്പെട്ടെങ്കിലും ഈ പ്രണയം അവരുടെ മുന്നേറ്റത്തിന് തടസമായില്ല. ബുദ്ധിമതിയായ അവർ തനിച്ചുതന്നെ താരപദവിയിലേയ്ക്ക് ചുവടുവച്ചു.
വായനാശീലവും എഴുത്തും ഒപ്പംകൂട്ടി
ഷൂട്ടിംഗിന് പോകുമ്പോൾ വായിക്കാൻ ധാരാളം ഇംഗ്ലീഷ് ബുക്കുകൾ കൊണ്ടു പോകുന്ന ശീലം ജയലളിതയ്ക്ക് ഉണ്ടായിരുന്നു. ഇടവേളകളിൽ ഈ ബുക്കുകൾ വായിച്ചു തീർക്കും. എഴുത്തും ജയലളിതയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
അഭിനയിച്ച 125ൽ 117ഉം ബോക്സ്ഓഫീസ് ഹിറ്റ്
125 ഓളം ചിത്രങ്ങളിൽ ജയലളിത അഭിനയിച്ചിട്ടുണ്ട്. ഇതിൽ 117ഉം ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ഒരു നായക നടിക്കും അവകാശപ്പെടാനാകാത്ത റെക്കോർഡാണിത്.
സ്വർണം ധരിക്കില്ലെന്നു ദൃഢപ്രതിജ്ഞ
1997-ൽ അനധികൃത സ്വത്തു സമ്പാദനക്കേസിൽ കരുണാനിധി ഗവൺമെന്റിന്റെ കാലത്തു നടത്തിയ അന്വേഷണത്തിൽ ജയലളിതയുടെ വീട്ടിൽ നിന്ന് 750 ജോഡി ചെരുപ്പുകൾ, 800 കിലോ വെള്ളി, 28 കിലോഗ്രാം സ്വർണം, 10000ലധികം സാരികൾ, 91 വാച്ചുകൾ, 44 എയർകണ്ടീഷൻസുകൾ എന്നിവ കണ്ടെടുത്തു. തുടർന്നുള്ള 14 വർഷക്കാലം ജയലളിത ആഭരണങ്ങൾ ധരിക്കില്ല എന്ന കഠിന ശപഥത്തിലായിരുന്നു. 2011-ൽ ഈ തിരുമാനം ആരാധകരുടെ നിർബന്ധത്തെതുടർന്നു മാറ്റിയെങ്കിലും അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ് ഈ സംഭവം.
മുഖ്യമന്ത്രിയായ ശേഷം ആദ്യം ചെക്കായാണ് ശമ്പളം ലഭിച്ചത്. എന്നാൽ തനിക്ക് മുഖ്യമന്ത്രി ആയിരിക്കാൻ ശമ്പളം ആവശ്യമില്ലെന്നും, നിർബന്ധമാണെങ്കിൽ കേവലം 1 രൂപ മാത്രം ശമ്പളമായി നൽകിയാൽ മതിയെന്നും ജയലളിത പറഞ്ഞു. ബാക്കി ശമ്പളത്തുക തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി വിനിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ന ഇത് അവരെ ജനപ്രിയയാക്കി.
1995ൽ ആദ്യം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ജയലളിത തന്റെ വളർത്തു മകനായ സുധാകരന്റെ കല്യാണം നടത്തിയത് ചെന്നൈയിലെ 50 ഏക്കർ വരുന്ന സ്ഥലത്തായിരുന്നു. 1,50,000 പേർ പങ്കെടുത്ത ഈ വിവാഹം ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ന്യൂയോർക്ക് ടൈസ് വരെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയും രാഷ്ട്രീയവുമില്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്ന് ഒരിക്കൽ അവർ നൽകിയ ഉത്തരം ഒരു വക്കീലാകും എന്നായിരുന്നു. തെളിഞ്ഞ ബുദ്ധിയും വാക്ചാതുരിയുമുള്ള ജയലളിത നിയമരംഗത്ത് ശോഭിക്കുമായിരുന്നു എന്നതിലും സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍