Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം അഭിനയിച്ചത് എ പടത്തിൽ; വിവാഹിതനായ നടനുമായി ആദ്യ പ്രണയം; 125 ചിത്രങ്ങളിൽ അഭിനയിച്ചതിൽ 117ഉം സൂപ്പർ ഹിറ്റ്; സ്വർണം കുന്നുകൂട്ടുമ്പോഴും സ്വർണം ധരിക്കാതെ ജീവിതം: ജയലളിതയുടെ ജീവിത രഹസ്യങ്ങൾ ചർച്ച ചെയ്തു മടുക്കാതെ തമിഴ് മാദ്ധ്യമങ്ങൾ

ആദ്യം അഭിനയിച്ചത് എ പടത്തിൽ; വിവാഹിതനായ നടനുമായി ആദ്യ പ്രണയം; 125 ചിത്രങ്ങളിൽ അഭിനയിച്ചതിൽ 117ഉം സൂപ്പർ ഹിറ്റ്; സ്വർണം കുന്നുകൂട്ടുമ്പോഴും സ്വർണം ധരിക്കാതെ ജീവിതം: ജയലളിതയുടെ ജീവിത രഹസ്യങ്ങൾ ചർച്ച ചെയ്തു മടുക്കാതെ തമിഴ് മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിത എന്ന നേതാവിനെക്കുറിച്ച് എഴുതിയിട്ടും എഴുതിയിട്ടും മതിവരാതെ തമിഴ് മാദ്ധ്യമങ്ങൾ. പ്രായപൂർത്തിയായവർക്കു മാത്രം കാണാൻ കഴിയുന്ന ചിത്രത്തിലാണ് ജയ ആദ്യം അഭിനയിച്ചതെന്നു തുടങ്ങി ജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങളും വിവരിക്കുകയാണു മാദ്ധ്യമങ്ങൾ.

വിവാഹിതനായ നടനുമായുള്ള ആദ്യ പ്രണയം, 117 സൂപ്പർ ഹിറ്റ് ചിത്രങ്ങൾ, സ്വർണം കുന്നുകൂട്ടാനുള്ള മോഹം, സ്വർണം ധരിക്കാതെയുള്ള ജീവിതം തുടങ്ങി കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഓരോ മാദ്ധ്യമങ്ങളും ജയയെക്കുറിച്ചു വിവരിക്കുന്നത്.

ആദ്യ ചിത്രം 'എ' സർട്ടിഫിക്കറ്റ്; അഭിനയിച്ചതു വിധവയായി

തിനാറാമത്തെ വയസ്സിൽ വെണ്ണിറ ആടൈ (വെളുത്ത വസ്ത്രം) എന്ന ചിത്രത്തിലൂടെയാണു സിനിമ ലോകത്തേയ്ക്ക് ജയലളിത കടന്നു വന്നത്. വിധവയുടെ വേഷമായിരുന്നു. ജയലളിതയുടെ അഭിനയമികവ് കൊണ്ടു തന്നെ അവർ ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 'എ' സർട്ടിഫിക്കറ്റ് നേടിയ ആചിത്രം പ്രായപൂർത്തിയാകാത്ത അവർ അന്ന് കണ്ടിരിക്കാൻ വഴിയില്ലെന്നാണു വിവരം.

റാങ്കുകാരിയായിട്ടും പഠനം മുടക്കി സിനിമയിലേയ്ക്ക്

ഠനത്തിൽ അസാമാന്യ മികവു പുലർത്തിയ ജയലളിതയ്ക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. ജയലളിതയുടെ അമ്മ സന്ധ്യ അക്കാലത്ത് പ്രശസ്ത നടിയായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പത്തിലേ ജയലളിതയും അഭിനയത്തിന്റെ വഴികളിലെത്തി. എന്നാൽ ജയലളിതയ്ക്ക് ഒരിക്കലും അഭിനേതാവാകുന്നത് ഇഷ്ടമല്ലായിരുന്നു. കൂടുതൽ അറിവ് നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

അഭിനയജീവിതത്തിലെ ആദ്യ പ്രണയം വിവാഹിതനായ നടനുമായി

വിവാഹിതനായ നടൻ ശോഭൻ ബാബുവുമായായിരുന്നു അഭിനയജീവിതത്തിനിടയിലെ ആദ്യ പ്രണയം. ആളുകൾ ചർച്ച ചെയ്യപ്പെടുന്ന നിലയിൽവരെ എത്തി. എന്നാൽ പ്രണയം പരാജയപ്പെട്ടെങ്കിലും ഈ പ്രണയം അവരുടെ മുന്നേറ്റത്തിന് തടസമായില്ല. ബുദ്ധിമതിയായ അവർ തനിച്ചുതന്നെ താരപദവിയിലേയ്ക്ക് ചുവടുവച്ചു.

വായനാശീലവും എഴുത്തും ഒപ്പംകൂട്ടി

ഷൂട്ടിംഗിന് പോകുമ്പോൾ വായിക്കാൻ ധാരാളം ഇംഗ്ലീഷ് ബുക്കുകൾ കൊണ്ടു പോകുന്ന ശീലം ജയലളിതയ്ക്ക് ഉണ്ടായിരുന്നു. ഇടവേളകളിൽ ഈ ബുക്കുകൾ വായിച്ചു തീർക്കും. എഴുത്തും ജയലളിതയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.

അഭിനയിച്ച 125ൽ 117ഉം ബോക്സ്ഓഫീസ് ഹിറ്റ്

125 ഓളം ചിത്രങ്ങളിൽ ജയലളിത അഭിനയിച്ചിട്ടുണ്ട്. ഇതിൽ 117ഉം ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ഒരു നായക നടിക്കും അവകാശപ്പെടാനാകാത്ത റെക്കോർഡാണിത്.

സ്വർണം ധരിക്കില്ലെന്നു ദൃഢപ്രതിജ്ഞ

1997-ൽ അനധികൃത സ്വത്തു സമ്പാദനക്കേസിൽ കരുണാനിധി ഗവൺമെന്റിന്റെ കാലത്തു നടത്തിയ അന്വേഷണത്തിൽ ജയലളിതയുടെ വീട്ടിൽ നിന്ന് 750 ജോഡി ചെരുപ്പുകൾ, 800 കിലോ വെള്ളി, 28 കിലോഗ്രാം സ്വർണം, 10000ലധികം സാരികൾ, 91 വാച്ചുകൾ, 44 എയർകണ്ടീഷൻസുകൾ എന്നിവ കണ്ടെടുത്തു. തുടർന്നുള്ള 14 വർഷക്കാലം ജയലളിത ആഭരണങ്ങൾ ധരിക്കില്ല എന്ന കഠിന ശപഥത്തിലായിരുന്നു. 2011-ൽ ഈ തിരുമാനം ആരാധകരുടെ നിർബന്ധത്തെതുടർന്നു മാറ്റിയെങ്കിലും അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ് ഈ സംഭവം.

മുഖ്യമന്ത്രിയായ ശേഷം ആദ്യം ചെക്കായാണ് ശമ്പളം ലഭിച്ചത്. എന്നാൽ തനിക്ക് മുഖ്യമന്ത്രി ആയിരിക്കാൻ ശമ്പളം ആവശ്യമില്ലെന്നും, നിർബന്ധമാണെങ്കിൽ കേവലം 1 രൂപ മാത്രം ശമ്പളമായി നൽകിയാൽ മതിയെന്നും ജയലളിത പറഞ്ഞു. ബാക്കി ശമ്പളത്തുക തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി വിനിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ന ഇത് അവരെ ജനപ്രിയയാക്കി.

1995ൽ ആദ്യം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ജയലളിത തന്റെ വളർത്തു മകനായ സുധാകരന്റെ കല്യാണം നടത്തിയത് ചെന്നൈയിലെ 50 ഏക്കർ വരുന്ന സ്ഥലത്തായിരുന്നു. 1,50,000 പേർ പങ്കെടുത്ത ഈ വിവാഹം ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ന്യൂയോർക്ക് ടൈസ് വരെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയും രാഷ്ട്രീയവുമില്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്ന് ഒരിക്കൽ അവർ നൽകിയ ഉത്തരം ഒരു വക്കീലാകും എന്നായിരുന്നു. തെളിഞ്ഞ ബുദ്ധിയും വാക്ചാതുരിയുമുള്ള ജയലളിത നിയമരംഗത്ത് ശോഭിക്കുമായിരുന്നു എന്നതിലും സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP