ഇനിയും ഞങ്ങളെ ഉപദ്രവിച്ചാൽ ആ തെളിവുകൾ പുറത്തുവിടും; അവ പുറത്തുവിട്ടാൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാക്കും; എന്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ഒരുനിർമ്മാതാവാണ്; എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും; വ്യാജവാർത്തകൾ പടച്ചുവിടുമ്പോൾ ലാക്കാക്കുന്നത് അമ്പിളി ദേവിയെ അല്ല എന്നെയാണ്; ക്ഷമ നശിച്ചുവെന്നും ഇനി പ്രകോപനമുണ്ടായാൽ തെളിവുകൾ പുറത്തുവിടുമെന്നും ആദിത്യൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സീരിയൽ താരങ്ങളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായതിന് പിന്നാലെ ഇരുവർക്കുമെതിരെ ചില വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനൊപ്പം അമ്പിളീ ദേവിയുടെ മുൻ ഭർത്താവ് ഛായാഗ്രാഹകനായ 'ലോവൽ' കേക്ക് മുറിച്ചാഘോഷിച്ചതും സോഷ്യൽ മീഡിയ കൊണ്ടാടി. പ്രതികാരമെന്നോണം കേക്ക് മുറിച്ച് ആഘോഷിച്ച മുൻ ഭർത്താവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്പിളി ദേവി മറുനാടനോട് പറയുകയും ചെയ്തു. അതിനിടെയാണ് വ്യാജവാർത്തകൾ അമ്പിളിയെ ഉന്നം വച്ചല്ല, തന്നെ ലക്ഷ്യമിട്ടാണെന്ന് ആദിത്യൻ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്നെ ഇനിയും ഉപദ്രവിച്ചാൽ ചില തെളിവുകൾ പുറത്തുവിടുമെന്നാണ് ആദിത്യന്റെ മുന്നറിയിപ്പ്. അതിൽ ഏറ്റവും ശ്രദ്ധേയം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ്. താൻ ചില തെളിവുകൾ പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്ന് ആദിത്യൻ പറഞ്ഞു.
ആദിത്യന്റെ പ്രതികരണം ഇങ്ങനെ:
'എന്നോട് ശത്രുതയുള്ളവരാണ് വ്യാജ വാർത്തകൾക്ക് പിന്നിൽ. ഞങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യൻ ട്വന്റിഫോറിനോട് പറഞ്ഞു. ഞാൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ. ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. ഇയാൾക്കെതിരെയുള്ള ചില വാർത്തകളും തെളിവുകളും എന്റെ കയ്യിലുണ്ട് ഇനിയും ഇത്തരം കുപ്രചരാണങ്ങൾ തുടരുകയാണെങ്കിൽ താൻ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞു.
2015 മുതൽ ഇയാൾ തന്നെ ഉപദ്രവിക്കുകയാണ്. എന്നോടുള്ള ശത്രുതയാണ് അവർ ഇപ്പോൾ തീർക്കുന്നത്. പണ്ട് എനിക്ക് അമ്പിളി ദേവിയെ ഇഷ്ടമായിരുന്നു. അമ്പിളിയോടോ കുടുംബത്തോടോ ഞാനത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ ലോവൽ എന്നെ പറ്റി മോശം പറഞ്ഞ് അത് മുടക്കി. എങ്കിലും വർഷങ്ങൾക്ക് ശേഷം അമ്പിളി ദേവിയുടേയും ലോവലിന്റേയും ഇടയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ മുൻകൈ എടുത്തയാളാണ് ഞാൻ.
അമ്പിളി ദേവിയെ ലോവൽ വിവാഹം കഴിച്ച ശേഷം പല ഡയറക്റ്റ്സ് സെല്ലിങ് കമ്പനികളുടേയും പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായത്. അഭിനയിക്കാൻ വിട്ടില്ല. എന്തെങ്കിലും ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ ഉപദ്രവിക്കുമായിരുന്നു. ഇരുവരുടേയും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ മുന്നിട്ട് ഇറങ്ങിയപ്പോൾ അമ്പിളി തന്നെയാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞത്.
എന്റെ കുഞ്ഞിനെപ്പോലെയാണ് അമ്പിളി ദേവിയുടെ മകനേയും ഞാൻ കാണുന്നത്. ഒരു നടിയും നടനും കല്യാണം കഴിച്ചാൽ അവരെ പിരിക്കുക എന്നതാണ് സീരിയൽ രംഗത്തെ ചിലരുടെ ലക്ഷ്യം. അതിവിടെയും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. പലതരത്തിലുള്ള ഫോൺ വിളികളാണ് അമ്പിളി ദേവിക്ക് ഇത്തരത്തിൽ വരുന്നത്.
29വയസ്സിലാണ് വിവാഹം കഴിക്കുന്നത്. 2015 ൽ ഡിവോഴ്സ് ആയി. അതിനിടെ ഞാൻ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാൻ അവരുമായി അടുത്തത്. അവരിൽ എനിക്ക് ഒരു മകനുണ്ട്. അത് അമ്പിളിക്ക് അറിയാം.ഇപ്പോൾ പ്രചരിക്കുന്ന നെഗറ്റീവ് വാർത്തകൾക്കെല്ലാം പിറകിൽ ആ നിർമ്മാതാവാണ്. അയാൾ സീരിയൽ രംഗത്തെ പലർക്ക് എതിരെയും ഇങ്ങനെ വ്യാജ വാർത്തകൾ നിർമ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിർമ്മാതാവ് ഒരു എംഎൽഎ നശിപ്പിക്കാൻ എനിക്ക് ഫോൺ നമ്പർ വരെ തന്നെയാളാണ്.
എന്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ആ നിർമ്മാതാവാണ്. എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാൻ താമസം മാറി പോകാൻ വരെ കാരണക്കാരൻ അയാളാണ്. 18കൊല്ലമായി ഞാൻ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോയെന്നും ആദിത്യൻ ചോദിച്ചു.'
സീരിയൽ താരങ്ങളായ അമ്പിളിദേവിയും ആദിത്യനും വിവാഹിതരായത് കഴിഞ്ഞദിവസമാണ്. കൊല്ലം കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. വിവാഹവാർത്ത എത്തിയതിന് ശേഷമാണ് അമ്പിളിദേവി വിവാഹമോചിതയായിരുന്നു എന്ന വാർത്ത ആരാധകർ അറിഞ്ഞത്. തൊട്ടുപിന്നാലെ അമ്പിളിയുടെ ആദ്യഭർത്താവും കാമറാമാനുമായ ലോവൽ തന്റെ പുതിയ സീരിയലിന്റെ സെറ്റിൽ ഈ വിവാഹവാർത്തയറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ലോവലിന്റെയും അമ്പിളിദേവിയുടെയും മകന്റെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. അതേസമയം ലോവലിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അമ്പിളിദേവി.
ആദിത്യനെ അമ്പിളി വിവാഹം കഴിച്ചെന്ന വാർത്തകൾ എത്തിയതോടെ ആരാധകർ ഞെട്ടിയിരുന്നു. അമ്പിളി വിവാഹമോചിതയാണെന്ന് പലർക്കും അറിയില്ലായിരുന്നു എങ്കിലും ആരാധകർ ഇവർക്ക് ആശംസകൾ അറിയിക്കുകയും നന്മകൾ നേരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലോവലിന്റെ ആഘോഷവാർത്ത എത്തിയത്. ഇതൊടെ ആരാധകർ ഒന്നടങ്കം അമ്പിളിദേവിയാകും കുറ്റക്കാരിയെന്ന മട്ടിൽ ചർച്ചകൾ തുടങ്ങി. ലോവലിന്റെ ആഘോഷത്തിൽ ബാധ ഒഴിഞ്ഞു എന്ന തരത്തിൽ കമന്റുകൾ എത്തിയതോടെ അമ്പിളിയുടെ കുറ്റം കൊണ്ടാകും ഇവരുടെ ബന്ധം അവസാനിച്ചതെന്നും ആളുകൾ കരുതി. ആദിത്യൻ നാലു വിവാഹം കഴിച്ച ആളാണെന്നും ചിലർ പറഞ്ഞു. അപ്പോൾ അമ്പിളി അറിഞ്ഞുകൊണ്ടു ആദിത്യനുമായുള്ള ബന്ധത്തിന് സമ്മതിച്ചോ എന്ന സംശയത്തിലായിരുന്നു ആരാധകർ. എന്നാൽ ആരാധകർ അറിഞ്ഞതൊക്കെ തെറ്റാണെന്ന് ഇപ്പോൾ അമ്പിളിദേവി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരിക്കയാണ്.
ലോവലിന്റെയും അമ്പിളിദേവിയുടെയും മകന്റെ ആറാം പിറന്നാളായിരുന്നു ഇന്നലെ. എന്നാൽ ആദ്യ ഭാര്യ വിവാഹം കഴിച്ചത് സെറ്റിൽ ആഘോഷിച്ച ലോവൽ തന്റെ മകന്റെ പിറന്നാൾ മറന്നുപോയോ എന്നാണ് അമ്പിളിദേവി ചോദിക്കുന്നത്. അവന്റെ പിറന്നാൾ പോലും ഓർക്കാത്ത ലോവലിന് കേക്ക് മുറിച്ച് ആദ്യഭാര്യയുടെ വിവാഹം ആഘോഷിക്കാൻ എന്ത് യോഗ്യതയാണുള്ളത്. അവനെ ഒന്നു വിളിക്കാനോ ആശംസകൾ നേരാനോ പോലും ലോവൽ മിനക്കെട്ടില്ല. ഇന്നെലെ കുഞ്ഞിന്റെ ആറാം പിറന്നാളായിരുന്നു എന്നാൽ ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. എല്ലായിടത്തും മകന് ഏഴുവയസെന്നാണ് പറയുന്നത്.
താൻ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവൽ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാൻ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവൽ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാൻ യാതൊരു നിവർത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്പോൾ തന്നെ കരയാൻ തുടങ്ങും. തന്റെ കല്യാണത്തിന് മുമ്പ് തന്നെ വളരെ വർഷങ്ങളായി ആദിത്യന്റെ വീട്ടുകാരും തന്റെ വീട്ടുകാരും കുടുബസുഹൃത്തുക്കളാണ്. ഇപ്പോൾ രണ്ടുപേർക്കും ജീവിതം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിയത്.
അതിന് പ്രധാന കാരണവും മകന് ആദിത്യനോടുള്ള അടുപ്പം തന്നെയാണ്. ലോവലിൽ കിട്ടാത്ത സ്നേഹം ആദിത്യൻ മകന് നൽകുന്നുണ്ടെന്നും അമ്പിളിദേവി കൂട്ടിച്ചേർത്തു.അതേസമയം ആദിത്യന്റെ ജീവിതത്തിൽ നടന്നതൊക്കെയും വ്യക്തമായി തനിക്കറിയാമെന്നും നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യൻ കഴിച്ചിട്ടുള്ളതെന്നും ആദിത്യൻ നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണവുമാണെന്ന് താരം വെളിപ്പെടുത്തി. ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത്. ആദിത്യനെ മനപ്പൂർവ്വം കരിവാരിത്തേയ്ക്കാൻ ചിലർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകർ ഈ വാർത്തകൾ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്നേഹിക്കണമെന്നും അമ്പിളിദേവി പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളീദേവിയും. ജയന്റെ സഹോദരന്റെ മകനായ ആദിത്യൻ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ്. നർത്തകിയും കലാതിലകവുമായ അമ്പിളീദേവി ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയൽ കഥകളെ വെല്ലുന്ന രീതിയിൽ പ്രേക്ഷകരെയും സഹപ്രവർത്തകരെയും അമ്പരപ്പിച്ചും ഞെട്ടിച്ചുമാണ് നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതെന്ന റിപ്പോർട്ട്് സീരിയൽ രംഗത്തുനിന്നും ലഭിക്കുന്നത്. സീത സീരിയലിൽ ഒന്നിച്ചഭിനയിക്കുന്ന ഇവർ സീരിയലിൽ ഭാര്യാഭർത്താക്കന്മാരായിട്ടാണ് വേഷമിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സീരിയലിൽ ഇരുവരും വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യഥാർഥ ജീവിതത്തിലും ഇരുവരും വിവാഹിതരായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്