അച്ഛന് എംപി സ്ഥാനം തന്നെ, മകന് കൽപ്പറ്റ സീറ്റ്; അച്ഛനും മകനും സേഫ് സോണിൽ ആയപ്പോൾ ബാക്കിയുള്ളവരുടെ കാര്യം കണ്ടറിയണം; ഇടഞ്ഞുനിന്ന കെപി മോഹനനെയും കാര്യമായി പരിഗണിക്കും; എൽഡിഎഫിലേക്ക് പോകാൻ ഇതു തന്നെ അനുയോജ്യ സമയമെന്ന് ഉറപ്പിച്ച് ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ്; 14 ജില്ലാ കമ്മറ്റികളുടെയും പിന്തുണയോടെ വീരന്റെ ജെഡിയു വീണ്ടും ഇടതുമുന്നണിയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതു മുന്നണിയിൽ ചേരാൻ ജനതാദൾ (യു) തീരുമാനിച്ചു. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അറിയിച്ചു.എൽ.ഡി.എഫിലേക്ക് പോകാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് സംസ്ഥാന അധ്യക്ഷൻ എം. പി വീരേന്ദ്രകുമാർ യോഗത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനം അംഗീകരിച്ച നിലയ്ക്ക് നാളെ നടക്കുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനം പാസാക്കും.
ജനതാദൾ യുണൈറ്റഡിന്റെ കേരളാ ഘടകം ഇനിയുണ്ടാവില്ല. വീരനും കൂട്ടരും ഇനി സോഷ്യലിസ്റ്റ് ജനത. പഴയ സംസ്ഥാന പാർട്ടിയെ വീണ്ടും പൊടി തട്ടിയെടുത്ത് മുന്നണി മാറാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപി പ്രേമമാണ് വീരനെ വെട്ടിലാക്കിയത്. നിതീഷുമായി ഇടഞ്ഞുനിന്ന വീരന്റെ രാജ്യസഭാ അംഗത്വം അയോഗ്യമാക്കാൻ ജെഡിയു ദേശീയ നേതൃത്വത്തിന് കഴിയും. ഇത് മനസ്സിലാക്കി എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു വീരേന്ദ്ര കുമാർ. അതിന് ശേഷം ഇടതുപക്ഷ പിന്തുണയോടെ വീണ്ടും മത്സരിച്ച് എംപിയാകാനാണ് തീരുമാനം. ഈ ഫോർമുല സിപിഎമ്മും അംഗീകരിച്ചിട്ടുണ്ട്.
യുഡിഎഫുമായുള്ള ബന്ധത്തിൽ നഷ്ടം മാത്രമാണ് നടന്നിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു നേതാക്കൾ വ്യക്തമാക്കിയിരുന്നത് ഈ സാഹചര്യത്തിലാണ്. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചനകൾ നൽകിയിരുന്നു. കോൺഗ്രസിനെ കുറ്റം പറഞ്ഞാണ് മുന്നണി മാറ്റമെന്നതും ശ്രദ്ധേയമാണ്. വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയംസ് കുമാറിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരക്ഷിത മണ്ഡലവും നൽകും. മാത്യു ടി തോമസിന്റെ ജനതാദള്ളുമായി ജെഡിയു കേരള ഘടകത്തിന്റെ ലയനം സാധ്യമാക്കാനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മുമായി വീരൻ നേരിട്ട് തന്നെ ആശയ വിനിമയങ്ങൾ നടത്തിയതിന്റെ തുടർ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വ്യക്തമായ ധാരണയുണ്ടാവുകയും ചെയ്തു. ബിജെപിയുടെ ഭീഷണിയെ ചെറുക്കാനാണ് വീരന്റെ നീക്കം. നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേരുമ്പോൾ വീരനെ പോലൊരു സോഷ്യലിസ്റ്റിന് അതിനെ അംഗീകരിക്കാൻ കഴിയില്ല. നിതീഷും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കാലത്ത് വലിയ രാഷ്ട്രീയ ശത്രുതയിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് സോഷ്യലിസ്റ്റ് ജനത, ജെഡിയുവിൽ ലയിച്ചത്. പാർട്ടിക്ക് ദേശീയ മുഖം കിട്ടാനായിരുന്നു ഇത്. എന്നാൽ പഴയതെല്ലാം വിഴുങ്ങി ബിജെപി പാളയത്തിലേക്ക് നിതീഷ് പോകുമ്പോൾ ശരിയായ തീരുമാനമാണ് വീരൻ എടുക്കുന്നതെന്നാണ് മുന്നണി മാറ്റത്തെ കുറിച്ച് സിപിഎം നേതാവ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പറയുന്നു.
യുഡിഎഫിന്റെ ഭാഗമായാണ് വീരന് രാജ്യസഭാ സീറ്റ് കിട്ടിയത്. പാലക്കാട് ലോക്സഭാ സീറ്റിൽ വീരൻ മത്സരിച്ചു. ദയനീയ തോൽവിയാണ് ഉണ്ടായത്. ഇതോടെ കാലുവാരൽ വിവാദമെത്തി. ഇതിനിടെയാണ് വീരന് രാജ്യസഭാ സീറ്റ് നൽകി പ്രശ്നം യുഡിഎഫും കോൺഗ്രസും തണുപ്പിച്ചത്. എന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഈ ഒത്തുതീർപ്പിനേയും തകർത്തു. കോവിന്ദിന് വോട്ട് ചെയ്യാതിരുന്നാൽ എംപി സ്ഥാനം നഷ്ടമാകുമെന്ന് വീരന് അറിയാം. നിലവിൽ സ്ഥാനം രാജിവച്ച് അയോഗ്യത ഒഴിവാക്കി യുഡിഎഫിൽ നിന്നാൽ എംപിയായി വീണ്ടുമെത്താൻ കഴിയില്ല. കാരണം നിയമസഭയിലെ ഭൂരിപക്ഷം പരിഗണിച്ചാൽ രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മാത്രമേ വിജയിക്കാനാവൂ. ഇത് മനസ്സിലാക്കിയാണ് വീരൻ ചുവടുമാറുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തുന്നു.
യുഡിഎഫിൽ മുന്നണി ബന്ധത്തെ ഓർത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതൽ കംഫർട്ടബിൾ. കോൺഗ്രസിൽ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചർച്ചകൾ നടന്നതായും ചാരുപാറ രവി പറഞ്ഞു. അതേസമയം പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നാണ് ഷെയ്ഖ് പി ഹാരിസ് പറഞ്ഞത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകും. യുഡിഎഫിൽ വന്നശേഷം ജെഡിയുവിന് കനത്ത രാഷ്ട്രീയ നഷ്ടം ഉണ്ടായി. ജെഡിയുവിന് മുന്നണി മാറ്റം അനിവാര്യമാണ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി. ജെഡിയുവിനെ ഇടതു പക്ഷത്ത് എത്തിക്കാൻ ഏറെ നാളായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശ്രമിച്ചിരുന്നു. വീരനുമായി വേദി പങ്കിടുകയും ചെയ്തു.
അപ്പോഴാണ് രാജ്യസഭാ സീറ്റ് നൽകി വീരനെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചത്. ജെഡിയുവിലെ ബഹുഭൂരിഭാഗത്തിനും ഇടതിനോടാണ് ഏറെക്കാലമായി താൽപ്പര്യം. എന്നാൽ രാജ്യസഭാ സീറ്റിന് വേണ്ടി ഈ ആഗ്രഹം വീരൻ കണ്ടില്ലെന്ന് നടിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിക്ക് മേൽകോയ്മയുണ്ട്. മതേതര താൽപ്പര്യം കണക്കിലെടുത്ത് പിണറായിക്കൊപ്പം ചേരുകയാണ് വീരൻ ലക്ഷ്യമിടുന്നത്. സിപിഎമ്മിലെ കോടിയേരി വിഭാഗവും പിണറായി പക്ഷവും ഇതിനെ അനുകൂലിക്കുന്നു.
അപ്പോഴാണ് രാജ്യസഭാ സീറ്റ് നൽകി വീരനെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചത്. ജെഡിയുവിലെ ബഹുഭൂരിഭാഗത്തിനും ഇടതിനോടാണ് ഏറെക്കാലമായി താൽപ്പര്യം. എന്നാൽ രാജ്യസഭാ സീറ്റിന് വേണ്ടി ഈ ആഗ്രഹം വീരൻ കണ്ടില്ലെന്ന് നടിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിക്ക് മേൽകോയ്മയുണ്ട്. മതേതര താൽപ്പര്യം കണക്കിലെടുത്ത് പിണറായിക്കൊപ്പം ചേരുകയാണ് വീരൻ ലക്ഷ്യമിടുന്നത്. സിപിഎമ്മിലെ കോടിയേരി വിഭാഗവും പിണറായി പക്ഷവും ഇതിനെ അനുകൂലിക്കുന്നു.വി എസ് അച്യുതാനന്ദനും ഏറെ നാളായി വീരന് വേണ്ടി വാദിക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ ആരുടേയും എതിർപ്പില്ലാതെ തന്നെ വീരന് ഇടതുപക്ഷത്തേക്ക് ചേക്കേറാനാകും.
അതേസമയം ജെഡിയു മുന്നണി വിടാൻ തീരുമാനിച്ചത് എംപി.വീരേന്ദ്രകുമാറിന്റെ അധികാരക്കൊതി കൊണ്ടാണെന്ന് യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ. വ്യക്തിപരമായ തീരുമാനമാണ് ജെഡിയുവിൽ നടപ്പാക്കുന്നത്. എൽഡിഎഫ് ചവിട്ടിപ്പുറത്താക്കി എന്ന് പറഞ്ഞ് വന്നവർക്ക് യുഡിഎഫ് മതിയായ സംരക്ഷണം കൊടുത്തിരുന്നുവെന്നും മുന്നണി വിടേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് പി.പി.തങ്കച്ചൻ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍