സ്നേഹവും പ്രാർത്ഥനയും കൂടെയെത്തിയപ്പോൾ എവറസ്റ്റ് മുത്തച്ഛൻ ജീവയ്ക്കു മുന്നിൽ തലകുനിച്ചു; പർവ്വതാരോഹക സംഘത്തിന്റെ മരണ വാർത്തകൾക്കിടെ മലയാളികൾക്ക് അഭിമാന വാർത്ത; കൂടെ കയറിയവരെ എയർ ലിഫ്റ്റ് ചെയ്തിട്ടും മലയാളി പെൺകുട്ടിയുടെ ധീരതയ്ക്കു 17000 അടി ഉയരത്തിൽ ഉജ്ജ്വല നേട്ടം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: രണ്ടു വർഷം മുൻപ് നടത്തിയ ഹിമാലയൻ യാത്രയാണ് ബ്രിട്ടനിലെ ലിവർപൂൾ മലയാളി നഴ്സായ ജീവ ജോയിയെ എവറസ്റ്റിലേക്ക് ആകർഷിച്ചത്. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് കരുതി രണ്ടു വർഷത്തെ തയ്യാറെടുപ്പ്. ഒടുവിൽ ഇക്കഴിഞ്ഞ മെയ് ആദ്യ വാരം നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡു ലക്ഷ്യമാക്കി യാത്ര. തുടർന്ന് ഒൻപതു ദിവസത്തെ കഠിനമായ മലയാത്ര. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക്. എവറസ്റ്റ് കൊടുമുടിക്കു പതിനായിരം അടി വരെ അകലം എത്തുക എന്നത് പോലും മോഹ സ്വപ്നമാണ് പർവ്വതാരോഹകർക്ക്.
എന്തെല്ലാം അനുകൂല ഘടകങ്ങൾ ഉണ്ടായാലും വീശിയടിക്കുന്ന ഹിമക്കാറ്റിൽ ഒരു നിമിഷത്തെ അശ്രദ്ധയിൽ സകലതും തകിടം തെറ്റും. ജീവതം എന്ന മോഹം അടിവാരത്തിൽ ഉപേക്ഷിച്ചാണ് ഓരോ യാത്രികനും തെന്നി തിളങ്ങുന്ന മലകയറ്റം ആരംഭിക്കുക. തിരിച്ചെത്തുമോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത യാത്ര. ഓരോ അടി മുകളിലേക്ക് കയറുമ്പോഴും കുറഞ്ഞു വരുന്ന ശ്വാസ വായു. ശുദ്ധ വായു ലഭിക്കാത്തതിനാൽ രക്തസമ്മർദവും തുടർന്ന് രക്ത ചംക്രമണത്തിലെ താളം തെറ്റലും മൂക്കിലൂടെയുള്ള രക്ത പ്രവാഹവും പതിവ് കാഴ്ച.
എന്നാൽ പ്രിയപെട്ടവരുടെ കഠിനമായ പ്രാർത്ഥനകളും സ്നേഹവും കൈമുതലാക്കി യാത്ര തുടങ്ങിയ ബ്രിട്ടീഷ് മലയാളികളായ ലിവർപൂളിലെ ജോയ് ആഗസ്തിയുടെയും മേരിയുടെയും മകൾ ജീവ ലോക മലയാളി സമൂഹത്തിനു വേണ്ടി ബേസ് ക്യാമ്പ് കീഴടക്കി.ബ്രിട്ടീഷ് മലയാളികൾക്കിടയിൽ നിന്നും മുൻപും ഒരു പെൺകുട്ടി എവറസ്റ്റിൽ എത്തിയിട്ടുണ്ട്. ഏഴു വർഷം മുൻപ് സ്കൂൾ വിദ്യാർത്ഥിനിയായ അനന്യ ജോർജാണ് ആ പെൺകുട്ടി.
ഈ ദിവസങ്ങളിൽ മല കയറ്റത്തിന് ശ്രമിച്ച ഒട്ടേറെ പേരുടെ ജീവത്യാഗമാണ് മാധ്യമങ്ങളുടെ പ്രധാന വാർത്ത. ദുർഘടമായ കാലാവസ്ഥയിൽ അടിതെറ്റി പരിചയ സമ്പന്നരായ മലകയറ്റക്കാർ പോലും മരിക്കുന്ന വാർത്തകളാണ് ഈ ദിവസങ്ങളിൽ എത്തികൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിർഭാഗ്യവശാൽ ബ്രിട്ടീഷ് മലകയറ്റക്കാരനായ റോബിൻ ഫിഷർ, ഐറിഷ് സ്വദേശി എന്നിവരുടെ മരണമാണ് ഇന്നലെ ലോകത്തെ തേടി എത്തിയത്. ജീവയോടൊപ്പം മലകയറാൻ നിശ്ചയിച്ചിരുന്ന സ്കോട്ടിഷ് സഞ്ചാരി ഒടുവിൽ തീരുമാനം മാറ്റിയിരുന്നു. ജീവയുടെ സംഘവും ഇതുപോലെ പ്രതിസന്ധി നേരിട്ടിരുന്നു.
അവസാനം തുണയായി മാറുന്നത് പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ മാത്രം
ബേസ് ക്യാമ്പ് ലക്ഷ്യമിട്ടു മലകയറ്റം തുടങ്ങിയ സംഘത്തിലെ രണ്ടു പേരെ പ്രതികൂല കാലാവസ്ഥയിൽ തളർന്നതിനെ തുടർന്ന് ഹെലികോപ്റ്റർ മുഖേനെ രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ എവറസ്റ്റ് മോഹവും ഇതോടെ പാതി വഴിയിൽ മുടങ്ങി. ഇതോടെ പേടിയോടെയായി ബാക്കിയുള്ളവരുടെ മലകയറ്റം. പക്ഷെ പരസ്പരം ധൈര്യം പകർന്നു സാവധാനം ലക്ഷ്യത്തിലേക്കു നീങ്ങുകയായിരുന്നു മറ്റുള്ളവർ.
മല കൂടുതൽ ഉയരത്തിലേക്ക് വെല്ലുവിളിക്കുമ്പോൾ പൂർണമായും ലോകവുമായി ഒറ്റപ്പെടുകയാണ് മലകയറ്റക്കാർ. ഏഴു ദിവസത്തെ മലകയറ്റത്തിൽ അവസാന മൂന്നു ദിവസം പൂർണമായും പുറം ലോകവുമായും ഒറ്റപ്പെടുകയാണ്. മൊബൈൽ കവറേജ് നഷ്ടമാകുന്നതോടെ ഓരോ പർവ്വതാരോഹകനും സ്വന്തം ലോകത്തേക്ക് ചുരുങ്ങുകയാണ്. ഇഷ്ടപ്പെട്ടവരുടെ പ്രാർത്ഥനകളാണ് കാലുകൾക്കു ശക്തി നൽകിയതെന്ന് തിരിച്ചറിഞ്ഞതു മലമുകളിൽ എത്തിയപ്പോഴാണെന്നും ജീവ ഇപ്പോൾ ഓർമ്മിക്കുന്നു. കാരണം ഒന്നും ചിന്തിക്കാതെയുള്ള മലകയറ്റമാണ് അവസാന ദിവസങ്ങളിൽ.
നേട്ടത്തിലും വേദനയായി ഗോകിയോ തടാകം
എവറസ്റ്റിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ബേസ് ക്യാംപ് മലയിറങ്ങി വീണ്ടും വേറെ വഴിയിൽ മലകയറണം, ഗോകിയോ തടാകത്തിലേക്ക്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഞ്ഞുവീഴ്ച ജീവയുടെയും സംഘത്തിന്റെയും പ്ലാൻ തെറ്റിക്കാൻ കാരണമായി. അങ്ങനെ മൂന്നു ദിവസത്തെ ഗോകിയോ തടാക യാത്ര ഉപേക്ഷിക്കേണ്ടി വന്നു. എവറസ്റ്റിന്റെ ഉന്നതി കീഴടക്കാൻ സാധികാത്ത പർവ്വതാരോഹകർക്ക് ഏറ്റവും അടുത്തും പൂർണ സൗന്ദര്യവും ഒപ്പിയെടുക്കാൻ കഴിയുന്ന പോയിന്റ് കൂടിയാണ് ഗോകിയോ തടാകം. ബേസ് ക്യാമ്പ് കീഴടക്കിയപ്പോഴും ഗോകിയോ ഇനിയെന്നും സ്വകാര്യ ദുഃഖമായി ജീവയ്ക്കൊപ്പം ഉണ്ടാകും.
എങ്കിലും യാതൊരു പ്രതീക്ഷകളും ഇല്ലാതെ ബേസ് ക്യാമ്പ് കീഴടക്കിയ ജീവ മലകയറും മുൻപ് മനസിൽ സൂക്ഷിച്ച മന്ത്രമാണ് ഇപ്പോഴും ഓർമ്മിക്കുന്നത്, എക്സ്പെക്ട് ആൽവെയ്സ് അൺഎക്സ്പെക്ട്. ഇത് തന്നെയാണ് മലകയറ്റത്തിൽ ഓരോ പർവ്വതാരോഹകരും നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളിയും. ഭാഗ്യവശാൽ അത്തരം അപ്രതീക്ഷിത സംഭവങ്ങൾ ജീവയെ തേടി മലകയറ്റത്തിൽ എത്തിയിരുന്നില്ല.
ഓക്സിജൻ കിട്ടാതെ വിഷമിച്ചപ്പോഴും മനസ് തളർന്നില്ല
സാധാരണ ഗതിയിൽ 80 ശതമാനത്തിനു മുകളിൽ ശുദ്ധവായു ലഭിക്കാതെ വരുമ്പോൾ ആർക്കും നേരിയ പ്രയാസങ്ങൾ തോന്നാം. എന്നാൽ എവറസ്റ്റിൽ എത്തുന്ന സഞ്ചാരിയെ ബേസ് ക്യാമ്പിന് താഴെ പോലും കാത്തിരിക്കുന്നത് വെറും 35 ശതമാനം വായുവാണ്. അതിനാൽ സസ്യ ജാലങ്ങളെയോ ജന്തുക്കളെയോ ഇവിടെ കാണാനാവില്ല. മലകയറ്റക്കാർക്കു സഹായമെത്തിക്കുന്ന ഷെർപ്പകൾ ഉൾപ്പെടെയുള്ള തദ്ദേശ വാസികൾ അയ്യായിരം അടി വരെ ടൂറിസം ജീവിതമാർഗമായി മലയിൽ പലയിടത്തും താവളം ഉറപ്പിച്ചിട്ടുണ്ട്. ഇവർക്കും ആശ്രയം വല്ലപ്പോഴും വന്നു പോകുന്ന ഹെലികോപ്ടറുകളാണ്. അത്യാവശ്യം വസ്തുക്കൾ ഇവയിൽ എത്തിക്കും.
ആധുനികത എന്ന് പേരിട്ടു വിളിക്കാവുന്ന ഒന്നും ഈ മലമുകളിൽ കാണാൻ ഇല്ല എന്നത് തന്നെയാണ് അതിന്റെ സൗന്ദര്യവും. മനുഷ്യൻ എത്ര നിസാരനാണ് എന്ന് ഓരോ സഞ്ചാരിയെയും ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ് എങ്ങും. ഇല്ലായ്മകൾ മാത്രം കൈമുതലാക്കി കഴിയുന്ന ഏതാനും മനുഷ്യർ ഉള്ള ലോകത്തിലെ അപൂർവ ഇടങ്ങളിൽ ഒന്ന്. ഇവിടെ വന്നു പോയാൽ പിന്നെ ഒരാളും ജീവിതത്തിൽ സുഖ സൗകര്യങ്ങളുടെ പേരിൽ വിഷമിക്കില്ല എന്ന് ജീവ പറയുമ്പോൾ അത് തന്നെയാണ് എവറസ്റ്റ് തന്നെ തേടി എത്തുന്നവരെ പഠിപ്പിച്ചു വിടുന്നതും. ലോകത്തെ ഒരു സർവ്വകലാശാലക്കും നൽകാൻ കഴിയാത്ത ഏറ്റവും വലിയ ജീവിത പാഠം.
ഉയരെ ടെന്റിൽ തിരിഞ്ഞു കിടക്കാനും ഷൂ കെട്ടാൻ പോലും പറ്റില്ല
ഉയരം ഏറും തോറും അത് ശരീരത്തിന് ഏൽപ്പിക്കുന്ന ആഘാതവും ഏറെ വലുതാണ് എന്നിപ്പോൾ ജീവ തിരിച്ചറിയുന്നു. പർവ്വത മുകളിലെ ടെന്റിൽ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും ആകില്ല. അപ്പോഴേക്കും ഓക്സിജൻ കുറവ് മൂലമുള്ള ശ്വാസതടസം കൂടിയെത്തും. കുനിഞ്ഞു നിന്നും ഷൂ ലേസ് കെട്ടുന്ന കാര്യം ആലോചിക്കുകയോ വേണ്ട. ഇത്തരത്തിൽ നിത്യജീവിതത്തിൽ വളരെ നിസാരമായി നാം ചെയ്യുന്ന എന്ത് കാര്യവും വളരെ ആയാസപ്പെട്ടെ ചെയ്യാനാകൂ. പർവ്വത മുകളിൽ ഇത്രയധികം ത്യാഗം സഹിച്ചു ബേസ് ക്യാംപിൽ എത്തിയപ്പോൾ എന്താണ് തോന്നിയത് എന്നതിൽ ജീവക്ക് കൃത്യമായ ഉത്തരമില്ല.
സന്തോഷം കൊണ്ട് കരഞ്ഞതായി ഓർമ്മയുണ്ട്. കിട്ടിയ സമയം കൊണ്ട് കുറെ ഫോട്ടോയെടുത്തു. ഒരു പാറക്കല്ലിൽ ചുവന്ന കല്ലുകൊണ്ട് ജോയ് ഫാമിലി 2019 എന്നെഴുതി വീട്ടുകാരുടെ ഓർമ്മകൾ പങ്കു വച്ചു. അൽപ വായു ശ്വസിച്ച് അധിക സമയം അവിടെ നിൽക്കാൻ കഴിയില്ലായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രമാണ് അനുവദനീയം. ജീവിതത്തിൽ എന്തും നേരിടാൻ ഉള്ള കരുത്തുമായാണ് തിരിച്ചുള്ള മലയിറക്കം. ഒന്നുമില്ലായ്മയിലും ജീവിതം ഉണ്ട് എന്ന തിരിച്ചറിവാണ് എവറസ്റ്റ് ഓരോ സഞ്ചാരിയെയും പഠിപ്പിച്ചു താഴേക്ക് ഇറക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്