ഈ വർഷം വിരമിക്കും മുമ്പ് ജെസ്നയെ കണ്ടെത്തുമെന്ന് പത്തനംതിട്ട എസ് പിയുടെ ഉഗ്രശപഥം; കേരളത്തിന് പുറത്തു മുക്കൂട്ടുതറക്കാരി സുരക്ഷിതയെന്ന വിവരം ഗൗരവത്തോടെ എടുത്ത് ക്രൈംബ്രാഞ്ചും മുമ്പോട്ട്; അന്വേഷണത്തിന്റെ ചുക്കാൻ കൂടത്തായി ഹീറോയെ ഏൽപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയും; ജെസ്നയെ കണ്ടെത്താനുള്ള നീക്കങ്ങൾക്ക് ഇനി പുതുവേഗം; ക്രൈംബ്രാഞ്ചിനെ പത്തനംതിട്ടയിലും കൊല്ലത്തും നയിക്കാൻ അധിക ചുമതലയുമായി കെജി സൈമൺ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജെസ്നാ കേസിൽ അന്വേഷണം ഊർജ്ജിതാമാക്കാൻ പുതിയ നീക്കം. കൂടത്തായിയിൽ സത്യം തെളിയിച്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന് ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ചുമതലയുള്ള സൂപ്രണ്ടിന്റെ പൂർണ അധികചുമതലയും നൽകി. ജെസ്നാ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ഈ സാഹചര്യത്തിലാണ് ടോമിൻ തച്ചങ്കരിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ചിന്റെ അധിക ചുമതല കൂടി സൈമണിന് നൽകുന്നത്.
ജെസ്നയുടെ തിരോധാനത്തിൽ പത്തനംതിട്ട എസ് പി ആയിരിക്കെ സൈമണ്‍ നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചനയുണ്ട്. തച്ചങ്കരിയുമായി ചേർന്ന് നടത്തിയ നീക്കങ്ങൾ ഏതാണ്ട് ഫലം കണ്ടുവെന്നാണ് സൂചന. ഈ അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് സൈമൺ ആണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ക്രൈംബ്രാഞ്ചിലേക്കും സൈമണെ ഉൾപ്പെടുത്തുന്നത്. ഈ വർഷം അവസാനം സൈമൺ വിരമിക്കും. അതിന് മുമ്പ് ജെസ്നയെ കണ്ടെത്തി പുറംലോകത്ത് എത്തിക്കാനാണ് നീക്കം. നിർണ്ണായക വിവരങ്ങൾ തച്ചങ്കരിയും സൈമണും മനസ്സിലാക്കിയിട്ടുണ്ട്.
ജെസ്ന എവിടെ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് രഹസ്യമായി വയ്ക്കുകയാണ്. ക്രൈംബ്രാഞ്ച് മേധാവിയും ഒന്നും പറയുന്നില്ല. അതിനിടെ വ്യക്തമായ സൂചനകൾ ജെസ്നയെ കുറിച്ച് സൈമൺ ശേഖരിച്ചുവെന്നാണ് സൂചന. ഇക്കാര്യം മനസ്സിലാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ ചുമതല കൂടി സൈമണ്‍ നൽകുന്നത്. അതീവ രഹസ്യമായാണ് സൈമണിന്റെ അന്വേഷണം. കൂടത്തായിയിലെ ജോളി കേസ് അന്വേഷണത്തിലൂടെയാണ് സൈമൺ കൂടുതൽ ശ്രദ്ധേയനാകുന്നത്. അഞ്ചലിലെ ഉത്രാ കൊലപാതകം അന്വേഷിക്കുന്നതുകൊല്ലം റൂറൽ പൊലീസാണെങ്കിലും ഈ കേസിലും സൈമൺ നിർണ്ണായക ഇടപെടൽ നടത്തിയിട്ടുണ്ട്.
സൈമണിനൊപ്പം കേരള കേഡറിലെ നാല് യുവ ഐ.പി.എസുകാർക്ക് നിയമനംനൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ആർ. ആനന്ദിനെ വയനാട്ടിലും റീഷ്മാ രമേശനെ കണ്ണൂർ നാർക്കോട്ടിക് സെല്ലിലും വിവേക് കുമാറിനെ കൽപ്പറ്റയിലും ഹേമലതയെ പെരിന്തൽമണ്ണയിലും അസി. സൂപ്രണ്ടുമാരാക്കി. ഇതിനൊപ്പാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ കെ.ജി. സൈമണിന് ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ചുമതലയുള്ള സൂപ്രണ്ടിന്റെ പൂർണ അധികചുമതലയും നൽകിയത്. കൊല്ലത്തേയും പത്തനംതിട്ടയിലേയും ചില അന്വേഷണങ്ങളിൽ ഇത് ഗൂണം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
രണ്ട് വർഷംമുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന(20) കേരളത്തിന് പുറത്തുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിക്കും. ഇത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ്. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ജസ്നയെക്കുറിച്ച് വിവരം ലഭിച്ചത്. അതിനിടെ ജെസ്നയെ കണ്ടെത്തിയിട്ടില്ലെന്നാണ് പത്തനംതിട്ട എസ് പി പരസ്യമായി പറയുന്നത്. എന്നാൽ പോസ്റ്റീവ് വാർത്ത പ്രതീക്ഷിക്കാമെന്നും പറയുന്നു. ചില നിർണ്ണായക തെളിവുകൾ കിട്ടിയെന്നും സമ്മതിക്കുന്നു. എന്നാൽ അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ഇത് പുറത്തു പറയാൻ കഴിയില്ലെന്നാണ് എസ് പിയുടെ നിലപാട്.
വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞ് പോയതായിരുന്നു. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. പിന്നീട്, ജെസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട്, തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിനു സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമായി. ബംഗളൂരു, പൂണെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജെസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി.
ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനാൽ ജെസ്നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാൾക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേട് പൊലീസിനും ഉണ്ടായി. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായി ടോമിൻ തച്ചങ്കരി എത്തുന്നത്. തച്ചങ്കരി പ്രധാനത്തോടെ എടുത്ത കേസുകളിൽ ഒന്നായിരുന്നു ഇത്.
ഇതിനിടെയാണ് നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടിയത്. ഇതോടെ അന്വേഷണ ചുമതല എസ് പി കെഡി സൈമണിനെ ഏൽപ്പിച്ചു. കൂടത്തായിയിലെ ജോളിയുടെ സീരിയൽ കില്ലറുകൾ കണ്ടെത്തിയ സൈമൺ അന്വേഷണത്തിന് കിട്ടിയതോടെ കൂടുതൽ വേഗത കേസിന് കൈവന്നു. അങ്ങനെയാണ് ജെസ്നയുടെ അന്വേഷണം പുതിയ തലത്തിൽ എത്തുന്നത്. ജെസ്നയെ അതിവേഗം കണ്ടെത്താനാകുമെന്ന് തന്നെയാണ് ക്രൈംബ്രാഞ്ചിന്റേയും പ്രതീക്ഷ. കാണാതായ മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനി ജെസ്നയിലേക്ക് ഇനി അധികദൂരമില്ലെന്നാണ് കിട്ടുന്ന സൂചനകൾ.
ജെസ്ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നുവെന്ന് അന്വേഷണസംഘം ഉറപ്പിച്ചു കഴിഞ്ഞു. ഇനി ആ സ്ഥലം കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം മാത്രമാണ് ബാക്കിയുള്ളത്.
പൊലീസിന്റെ അന്വേഷണം ഓരോ പുതിയ വഴികളിലേക്ക് ചൂടു പിടിച്ചു വരുമ്പോൾ അത് വഴി തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്നായിരുന്നു വാർത്ത. അന്വേഷണം ചൂടുപിടിക്കുന്ന സമയത്ത് ഒന്നുകിൽ ജെസ്നയെ ആരെങ്കിലും കാണും അല്ലെങ്കിൽ ഏതെങ്കിലും പുതിയ കഥ വരും. ജെസ്നയെ കാണാതായ ദിവസം മുതലിങ്ങോട്ട് അതാണ് സംഭവിച്ചു കൊണ്ടിരുന്നത്. തിരുവല്ലയിലെ കല്യാണ സ്ഥലത്ത് ഒരു യുവാവിനൊപ്പം ജെസ്ന ഭക്ഷണം കഴിക്കുന്നുവെന്ന വാർത്തയാണ് ഏറ്റവും ആദ്യം പ്രചരിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞപ്പോൾ തിരുവനന്തപുരം ടെക്നോ പാർക്കിന് സമീപം കണ്ടുവെന്നായിരുന്നു അടുത്ത കഥ.
ഇതിനിടെ ജെസ്നയെ കർണാടക മടിവാളയിലുള്ള ആശ്രയ ഭവനിൽ കണ്ടുവെന്ന് സ്ഥിരീകരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിൽസ തേടിയെന്നും അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം മൈസൂരുവിലേക്ക് പോയെന്നുമാണ് വാർത്ത പരന്നത്. ആശ്രയ ഭവനിലെ അന്തേവാസിയായ 85 വയസുള്ള പാതിരി മുണ്ടക്കയം പുഞ്ചവയലിലുള്ള തന്റെ ബന്ധുവിനെ വിളിച്ചാണ് ജെസ്നയും കാമുകനും ഇവിടെ എത്തി എന്ന വിവരം അറിയിച്ചത്. പൊലീസ് സംഘം നിംഹാൻസിലും ആശ്രയഭവനിലും എത്തിയെങ്കിലും ഒരു സിസിടിവി ഫൂട്ടേജിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ആരോ മെനഞ്ഞ കഥ അതേപടി തട്ടിവിടുകയാണ് ആശ്രയഭവനിലെ പാതിരി ചെയ്തതെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു.
ചെന്നൈയിലെ ടെലിഫോൺ ബൂത്തിൽ ജെസ്നയെ കണ്ട മലയാളി, മലപ്പുറം കോട്ടക്കുന്നിലെ പാർക്കിൽ ജെസ്നയെ കണ്ടവർ എന്നിവരൊക്കെ അഭ്യൂഹത്തിന് പുതിയ തലത്തിലെത്തി. ജെസ്നയുടെ സുഹൃത്ത്, ജെസ്നയുടെ ബന്ധുക്കൾ എന്നിവരിൽ നിന്ന് അന്വേഷണം മൂന്നാമതൊരാളിലേക്ക് പോകരുതെന്ന് ആരോ നിർബന്ധം പിടിക്കുന്നതു പോലെയാണ് ഒരു ഘട്ടത്തിൽ കാര്യങ്ങൾ പോയത്. പിന്നീട് ഇതെല്ലാം പൊലീസ് തിരിച്ചറിഞ്ഞു. സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിന്റെ പ്രയത്നമാണ് ജെസ്നയിലേക്കുള്ള ദൂരം കുറച്ചു കൊണ്ടു വന്നിരിക്കുന്നത്. ഏതാണ്ട് 80 ശതമാനം അന്വേഷണവും പൂർത്തിയായി. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ജെസ്നയെ കണ്ടെത്താൻ കഴിയുമെന്ന് അന്വേഷണ സംഘം ഉറച്ചു വിശ്വസിക്കുകയാണ്. മുണ്ടക്കയത്തെ കടയിലെ സി.സി.ടി.വിയിൽ കണ്ടത് ജെസ്ന തന്നെയെന്ന് ഉറപ്പിച്ചാണ് പൊലീസ് നീങ്ങുന്നത്. വീട്ടിൽ നിന്നും പോകുമ്പോൾ ഉണ്ടായിരുന്ന വേഷം മാറ്റി പാന്റും ഷർട്ടും ധരിച്ച് തല ഷാൾ ഇട്ടു മറച്ചു നടന്നു പോകുന്ന പെൺകുട്ടി ജെസ്ന തന്നെ എന്ന് പൊലീസ് കരുതുമ്പോഴും വീട്ടുകാർക്ക് ഉറപ്പില്ല. ജെസ്നയെ കാണാതായ മാർച്ച് 22 ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു.
ഇടിമിന്നലിൽ പ്രവർത്തനം നിലച്ച സിസിടിവിയിൽ നിന്നാണ് മാസങ്ങൾക്കു ശേഷം ജെസ്നയുടേതെന്നു കരുതുന്ന ദൃശ്യം പൊലീസ് വീണ്ടെടുത്തത്. മുണ്ടക്കയം ബസ് സ്റ്റേഷനോടു ചേർന്ന് സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ളതടക്കം സൗകര്യം ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഥിരം ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ വീട്ടിൽ ഉപേക്ഷിച്ചു പോയതും ഒരു കാരണവശാലും താൻ പിടിക്കപ്പെടരുതെന്ന നിർബന്ധത്താൽ ആയിരിക്കുമെന്നും അന്വേഷണ സംഘം വിലയിരുത്തി. ഇതിന് അപ്പുറത്തേക്ക് ഒരു അന്വേഷണ പുരോഗതിയും ഉണ്ടായിരുന്നില്ല. ഇതാണ് മാറി മറിയുന്നത്. തച്ചങ്കരി നേരിട്ടാണ് ഇപ്പോൾ അന്വേഷണത്തിന്റെ വിലയിരുത്തൽ നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍