ഒരമ്മയ്ക്കും ഈ അനുഭവം ഉണ്ടാകരുതേ.. കുഞ്ഞു മരിയ മുങ്ങിത്താണത് അമ്മ കാണേണ്ടി വന്നത് അര മണിക്കൂർ; ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഫയർഫോഴ്സ് എത്തിയപ്പോൾ പ്രഥമ ശുശ്രൂഷ നൽകിയതും നഴ്സായ ജിഞ്ചു; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല: മൂവാറ്റുപുഴയിലെ നൊമ്പരക്കാഴ്ചകൾ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: മകൾ ആഴത്തിന്റെ അഗാധതയിൽ മരണത്തോടു മല്ലിടുന്നത് നിസഹായയായി നോക്കിനിൽക്കേണ്ടിവന്ന നിമിഷങ്ങളേ എണ്ണിയെണ്ണി പഴിക്കുന്ന മാതാവിന്റെ തേങ്ങൽ കാണികളുടെ മിഴികളെയും ഈറനണിയിച്ചു. പരിസരത്തെ വീടുകളിലുണ്ടായിരുന്ന ആരെങ്കിലുമൊരാൾ മനസ്സുവച്ചിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നെന്നുള്ള ജിഞ്ചുവിന്റെ വിലാപം കുടുംബത്തിന്റെ വേദനയിൽ പങ്കുകൊള്ളാൻ എത്തിയവരിലും നൊമ്പരമുണർത്തി. മൂവാറ്റുപുഴ ശിവൻകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കൽ ലൈജു ജയിംസ് -ജിഞ്ചു ദമ്പതികളുടെ മൂത്തമകൾ ജിൽറ്റ മരിയ ലൈജു(ഒമ്പത്)ഇന്നലെ വൈകിട്ടാണ് വാടകവീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ അകപ്പെട്ട് മുങ്ങിമരിച്ചത്.
സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ജിഞ്ചു കിണറിനടുത്തെത്തി. കൂടെയുണ്ടായിരുന്ന മകൻ ജിൽബർട്ട് പറഞ്ഞാണ് മകൾ ജിഞ്ചു അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. വീട്ടിൽ നിന്നും അൻപതടിയോളം അകലെ മതിലിനപ്പുറത്തായിരുന്നു കിണർ. പരിസരവാസി കൊണ്ടുവന്ന കയർ ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജിൽറ്റയ്ക്കു കയറിൽ പിടിക്കാനായില്ല. പിന്നീട് നിരവധി പേർ ഓടിയെത്തിയെങ്കിലും ആരും കാര്യമായ രക്ഷപ്രവർത്തനത്തിന് തയ്യാറായില്ല .പരിസരവാസിയുടെ പതിനാലുകാരനായ മകൻ നടന്നുചെന്നു പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച ശേഷമാണ് രക്ഷപ്രവർത്തനം ഊർജ്ജിതമായത്. അപകടം നടന്ന് ഏതാണ്ട് പതിനഞ്ച് മിനിട്ട് പിന്നിട്ടപ്പോഴാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുന്നത്. വന്നപ്പോഴാകട്ടെ ഓക്സിജൻ സിലണ്ടർ എടുത്തിരുന്നുമില്ല. ഇത് എടുത്തുകൊണ്ടുവരാൻ പിന്നെയും പത്തുമിനിട്ടോളമെടുത്തു.
ഈ സമയമത്രയും മകളുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അലമുറയുമായി ജിഞ്ചു കിണറിന്റെ പരിസരത്ത് ഓടിനടക്കുകയായിരുന്നു. വെള്ളത്തിൽ വീണ ഉടൻ തന്നെ വിവരം അറിഞ്ഞെങ്കിലും അരമണിക്കൂറിനുശേഷമാണ് കുട്ടിയെ കരയ്ക്കുകയറ്റാനായത്. ഈ സമയമെല്ലാം സഹോദരൻ ജിൽബർട്ടും മാതാവ് ജിഞ്ചുവും കിണറിനു മുകളിൽനിന്നു കുട്ടി വെള്ളത്തിൽ പൊങ്ങിത്താഴുന്നതു കണ്ട് നിലവിളിക്കുകയായിരുന്നു. വെട്ടുകല്ലുള്ള പ്രദേശമായതിനാൽ നിശ്ചിത അളവിൽ തട്ടുകൾ തീർത്താണ് കിണർ നിർമ്മിച്ചിരുന്നത്. ഈ തിട്ടുകളിൽ ചവിട്ടിയിറങ്ങി കയർ ഇട്ടു നൽകിയിരുന്നെങ്കിൽ കിണറ്റിലകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് പ്രദേശവാസികളിൽനിന്നും ലഭിക്കുന്ന വിവരം.
ഈ സമയം ഇതുവഴി വന്ന ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ് അറിയിച്ചതുപ്രകാരമാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. ഫയർഫോഴ്സ് അംഗങ്ങൾ എത്തി കിണറ്റിലിറങ്ങിയപ്പോഴേക്കും കുട്ടി വെള്ളത്തിനടിയിലേക്ക് ആഴ്ന്നുപോയിരുന്നു. തുടർന്നു ഓക്സിജൻ സിലിണ്ടർ കൊണ്ടുവന്ന് കിണറ്റിലിറങ്ങി കുട്ടിയെ മുങ്ങിയെടുത്ത് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലെത്തിച്ചപ്പോഴേയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. നഴ്സായ മാതാവ് ജിഞ്ചുവും കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറിയിരുന്നു. മാതാവുതന്നെയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി തന്റെ മകൾക്ക് പ്രഥമശുശ്രൂഷ നൽകിയിരുന്നത്. എങ്ങനെയെങ്കിലും തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ മാതാവ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിധി മറിച്ചായിരുന്നു. കിണറിനു സമീപം മറിഞ്ഞു കിടക്കുന്ന സൈക്കിളും തലയിൽ അണിഞ്ഞിരുന്ന ഹെൽമറ്റും അപകട സ്ഥലത്തെത്തിയവർക്ക് നൊമ്പരക്കാഴ്ചയായി. പിതാവ് ലൈജു ഷാർജയിൽനിന്നു കൊടുത്തയച്ച സൈക്കിളിൽ അവധിദിനമായ ഇന്നലെ സഹോദരൻ ജിൽബർട്ടിനോടും മറ്റു കൂട്ടുകാരോടുമൊത്ത് സവാരി ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
റോഡിൽ നിന്നവർക്ക് ടാറ്റ നൽകി വീടിനു സമീപത്തെ മൺറോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവു തിരിയുന്നതിനിടെ ജിൽറ്റയുടെ സൈക്കിൾ നിയന്ത്രണം വിട്ട് താഴ്ഭാഗത്തെ പുരയിടത്തിലെ കിണറിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ മതിലിൽ ഇടിച്ച സൈക്കിളിൽ നിന്നു ജിൽറ്റ തെറിച്ചു കിണറിലേക്കു പതിച്ചു. ആൾതാമസമില്ലാതിരുന്ന വീടിനു സമീപത്തെ 40 അടിയോളം താഴ്ചയുള്ള കിണറിൽ മുപ്പതടിയോളം വെള്ളമുണ്ടാായിരുന്നു. ശബ്ദം കേട്ട് സമീപവാസികളോടൊപ്പം മാതാവ് ജിഞ്ചുവും ഓടിയെത്തിയപ്പോഴേയ്ക്കും ജിൽറ്റ വെള്ളത്തിൽ പൊങ്ങിത്താഴുകയായിരുന്നു.കിണറിന്റെ തിട്ടയിൽ പിടിച്ച് രക്ഷപ്പെടാൻ കുട്ടി ശ്രമിച്ചെങ്കിലും പി്ന്നീടു പിടിവിട്ടുപോയി.
ഷാർജയിലായിരുന്ന കുടുംബം ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മക്കളെയും നാട്ടിലാക്കിയ ശേഷം ലൈജു തിരികെ മടങ്ങി. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ (ജൂണിയർ)നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജിൽറ്റ പഠനത്തിലും മുൻപന്തിയിലായിരുന്നു. സഹോദരൻ ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.സംഭവമറിഞ്ഞ് കുട്ടിയെ പ്രവേശിപ്പിച്ച മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് നിരവധിപ്പേർ ഓടിയെത്തി. എൽദോ ഏബ്രഹാം എംഎൽഎ, നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു മുണ്ടയ്ക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റെസി ട്രീസ, കെസിവൈഎം കോതമംഗലം രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കണിമറ്റം, ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളിൽ, ഫാ.ജോസഫ് കല്ലറയ്ക്കൽ, ഫാ.ഫ്രാൻസിസ് മഠത്തിപറമ്പിൽ, സ്കൂളിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ, സഹപാഠികൾ തുടങ്ങിയവരും എത്തിയിരുന്നു.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍