ഹൃദയത്തിന്റെ വാൽവിലെ തകരാറ് മാറ്റാൻ ബംഗളുരുവിലെത്തി; ബൈപാസ് കൂടി നടത്തിയാൽ 18 ലക്ഷം രൂപയെന്ന പാക്കേജിനും സമ്മതം മൂളി; കൈവീശി നടന്ന് പോയ ജിമ്മി തിരികെയെത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ്; ശരത് പവാറിന്റെ വിശ്വസ്തന്റെ മരണത്തിൽ പ്രതിക്കൂട്ടിലാകുന്നത് ബാംഗളുരു നാരായണ ഹൃദയാലയ ആശുപത്രി
കോട്ടയം : എൻസിപി ദേശീയ സെക്രട്ടറിയും രാജ്യത്തെ പ്രമുഖ ബിൽഡറുമായിരുന്ന ജിമ്മി ജോർജിന്റെ അപ്രതീക്ഷിത വിയോഗം ദിനങ്ങൾ പിന്നിടുമ്പോഴും ദുരൂഹത മായുന്നില്ല. ബാംഗ്ളൂരിലെ പ്രശസ്ത ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ മുറിയിലേക്ക് കൈവീശി കടന്നുപോയ ജിമ്മിയുടെ വെളുത്ത തുണിയിൽ പൊതിഞ്ഞ ജഡമാണ് നാലാം നാൾ തിരിച്ചു കിട്ടുന്നത്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരവും പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും മനസിൽ നൂറായിരം ആശങ്കയും സംശയവും ബാക്കിയാക്കിയാണ് ജിമ്മി കടന്നുപോയത്.
കോട്ടയം കൊല്ലാട്ടുള്ള സാധാരണ കുടുംബത്തിൽ നിന്നും ശരദ് പവാറും പ്രഫുൽ പട്ടേലും പിഎ സംഗ്മയും നയിച്ച ദേശീയ പ്രസ്ഥാനമായ എൻസിപിയുടെ നിർണായക സ്ഥാനത്തേക്കുള്ള ജിമ്മി ജോർജിന്റെ വളർച്ചയ്ക്കു പിന്നിൽ കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും സമർപ്പണവുമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ഉന്നത രാഷ്ട്രീയ വഴികളെല്ലാം ജിമ്മിക്ക് പരിചയമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയായിരുന്നു ജിമ്മിക്കുണ്ടായിരുന്നത്. മേഘാലയത്തിലും അസമിലുമെല്ലാം സർക്കാരുകളെ വാഴിക്കുമ്പോഴും പ്രതിസന്ധി നേരിടുമ്പോഴും അവിടെ പറന്നെത്തി പ്രശ്നം പരിഹരിച്ചിരുന്നത് ജിമ്മി എന്ന കോട്ടയംകാരനായിരുന്നുവെന്നത് നാട്ടുകാർക്ക് അറിയപ്പെടാത്ത രഹസ്യം.
അതിനിടയിലാണ് ഗോകുലം ഗ്രൂപ്പുമായി ജിമ്മി പരിചയത്തിലാവുന്നത്. ഗോകുലത്തിന്റെ ഭവനനിർമ്മാണ പദ്ധതിയുടെ ചുമതല ഏറ്റെടുത്ത ജിമ്മി പ്രസ്ഥാനത്തെ വിസ്മയകരമായ വളർച്ചയിലേക്ക് നയിച്ചു. പിന്നെ ഗോകുലം മെഡിക്കൽ കോളജിന്റെ ഡയറക്ടറായി. ഗോകുലം ഗ്രൂപ്പിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ജിമ്മി. തിരിക്കുപിടിച്ച ജീവിതവും, വിശ്രമരഹിതമായ യാത്രകളും മെല്ലെ ജിമ്മിയുടെ ആരോഗ്യം കവർന്നു. സുഹൃത്തുകൾ എന്നും ജിമ്മിയുടെ ബലഹീനതയായിരുന്നു. അവർക്കായി എന്തു വിട്ടുവീഴ്ച്ചയ്ക്കും സദാ തയറായിരുന്നു. തന്റെ ഹൃദയത്തിന്റെ താളം തെറ്റിയത് ഒരു മാസം മുമ്പാണ് ജിമ്മി മനസിലാക്കിയത്. ഒരു ചടങ്ങിനിടെ മോഹാലസ്യപ്പെട്ടു വീണ ജിമ്മിയെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് രോഗാവസ്ഥയുടെ ഗൗരവം മനസിലായത്. ഹൃദയത്തിന്റെ വാൽവിലാണ് തകരാറ്. പരമാവധി രണ്ടു വർഷം വരെ മാത്രം ആയുസ്. ശസ്ത്രക്രിയ മാത്രം പോംവഴി.
കേരളത്തിന് പുറത്തുള്ള ചില സുഹൃത്തുക്കളാണ് ബാംഗ്ളൂരിൽ ശസ്ത്രക്രിയയ്ക്കു പറ്റിയ നാരായണ ഹൃദയാലയ എന്ന ആശുപത്രിയുടെ കാര്യം സൂചിപ്പിച്ചത്. നാട്ടിലെ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും വിജയകരമായി പൂർത്തിയാക്കുന്ന ഓപ്പറേഷൻ. നാട്ടിൽനിന്ന് അകന്നാകുമ്പോൾ ഒരു ചെയ്ഞ്ചും വിശ്രമവും ആകുമല്ലോ എന്ന് ജിമ്മി കരുതി. പിന്നെ വെയ്റ്റ് ചെയ്തില്ല. നേരേ ബാംഗ്ളൂരിലേക്ക്. കാറിലാണ് യാത്ര. ആശുപത്രിയിൽ ആദ്യഘട്ട പരിശോധന കഴിഞ്ഞു. 'ഒരു പേടിയും വേണ്ട. ഓപ്പറേഷന് എപ്പോൾ വേണമെങ്കിലും അഡ്മിറ്റു ചെയ്യാം'. ആശുപത്രി അധികൃതരുടെ വാക്കുകൾ ജിമ്മിക്ക് കരുത്തായി.
എന്നാൽ അധികം നീട്ടേണ്ടെന്ന് ജിമ്മി തീരുമാനിച്ചു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ ചെയർമാൻ സ്ഥാനം ജിമ്മി ജോർജിന് ലഭിക്കുന്നത്. ചുമതലയേറ്റ് ഒരാഴ്ച്ചയ്ക്കുള്ളിൽ സ്ഥാപനത്തിന് രണ്ടു പ്രമുഖ ഓർഡറുകൾ ജിമ്മി നേടിയിരുന്നു. ചെയർമാൻ സ്ഥാനം ലഭിച്ചതോടെ സ്ഥാനമേറ്റശേഷമാകാം യാത്രയെന്നായി തീരുമാനം. പോകുന്നതിന് മുമ്പ് തലസ്ഥാനത്ത് വച്ച് മുഖ്യമന്ത്രിയെയും കണ്ടിരുന്നു.
ബാംഗ്ളൂരിലെ ആശുപത്രിയിൽ എത്തി പിറ്റേന്നു തന്നെ ഓപ്പറേഷനുള്ള നീക്കമായി. എട്ടുലക്ഷം രൂപയാണ് ഓപ്പറേഷൻ ഫീസായി ആശുപത്രിക്ക് ഒടുക്കേണ്ടിയിരുന്നത്. ഒരാഴ്ച്ച ആശുപത്രിയിൽ. പിന്നെ ആറുമാസം വിശ്രമം. ഇതായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ആശുപത്രിയിൽ ജനുവരി അവസാനവാരം എത്തിയ ജിമ്മിയോട് പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. എട്ടുലക്ഷം രൂപ അടച്ചു. പിറ്റേന്ന് ഓപ്പറേഷനും തീരുമാനിച്ചു. എന്നാൽ അന്ന് ഉച്ചയോടെ ആശുപത്രിയിലെ കൗൺസിലർ എത്തി ഇതിനൊപ്പം ബൈപാസ് കൂടി നടത്തുന്നത് നന്നായിരിക്കുമെന്നും അതിനാൽ രണ്ടു കൂടി ചേർത്ത് പ്രത്യേക പാക്കേജായി 18 ലക്ഷം രൂപയ്ക്ക് ചെയ്യാമെന്നും അറിയിച്ചു. ഇതോടെ പത്തുലക്ഷം രൂപ കൂടി ഉടൻ കണ്ടെത്തേണ്ട അവസ്ഥയായി. നോട്ടു പിൻവലിക്കലിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണം കാഷായി അറേഞ്ച് ചെയ്യുക ശ്രമകരമായി മാറി. ആശുപത്രി അധികൃതർക്ക് പണം കാഷായി തന്നെ വേണമെന്നതാണ് പ്രയാസം വർധിപ്പച്ചത്.
ഇതറിഞ്ഞ ജിമ്മിയുടെ അടുത്ത സുഹൃത്തുക്കളും മറ്റും ചേർന്ന് പണം സംഘടിപ്പിച്ചടച്ചു. പണം അടച്ച് മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ജനുവരി 26ന് ശസത്രക്രിയ നടത്തി. ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ തീയറ്ററിലേക്ക് പോകാൻ വീൽ ചെയർ കൊണ്ടു വന്നപ്പോൾ അത് വേണ്ടെന്ന് ജിമ്മി വിലക്കി. നടന്നാണ് പോയതെന്ന് അടുത്ത സുഹൃത്തുക്കൾ ഓർക്കുന്നു. അന്ന് കൈവീശി പുഞ്ചിരിയോടെ പോയ ജിമ്മി ജോർജ് പിന്നെ മടങ്ങിവന്നില്ല. ജിമ്മിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും പ്രഹേളികയാണ്. ഓപ്പറേഷനിടയിലായിരുന്നോ അതോ അതിനുശേഷമായിരുന്നോ മരണം. ആശുപത്രി അധികൃതരിൽ നിന്നും സുഹൃത്തുകൾക്ക് ലഭിച്ച വിവരം അനുസരിച്ച് കാർഡിയാക്ക് അറസറ്റായിരുന്നു മരണകാരണം. ഓപ്പറേഷനിടെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചു. അങ്ങനെ ബ്രെയിൻ ഡെത്തായി. പിന്നീട് രണ്ടു ദിവസം വെന്റിലേറ്ററിൽ ഇട്ടു നിരീക്ഷിച്ചു.
മൂന്നാം ദിവസം രാത്രി പതിനൊന്നരയോടെ മരണം സ്ഥിരീകരിച്ചു. അനസ്തീഷ്യയിലുള്ള പാകപ്പിഴയാണെന്നാണ് മറ്റൊരു ആരോപണം. ശരീരത്തിന്റെ അളവിന് യോജ്യമായതിലും കൂടുതൽ അനസ്ത്യേഷ്യ നൽകിയതാണ്് പ്രശ്നമായതെന്ന് പറയുന്നു. തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഉത്തമവിശ്വാസത്തിലായിരുന്നു ജിമ്മി. ചില സുഹൃത്തുക്കൾ ആശുപത്രിയെക്കുറിച്ച് നൽകിയ വിവരമാണ് ഈ വിശ്വാസത്തിന് ആധാരമായത്. ശരീരഭാരമായിരുന്നു ജിമ്മിക്ക് വില്ലനായതെന്ന് ഒരു പക്ഷം പറയുന്നു. സാധാരണ ഇത്തരം സങ്കീർണമായ ശസ്ത്രക്രിയകൾക്കു മുന്നോടിയായുള്ള ടെസ്റ്റുകളും ശാരീരിക ക്ഷമതാ പരിശോധനയും ഇവിടെ നടത്തിയില്ലെന്നാണ് പറയുന്നത്. ശസ്ത്രക്രിയ സംബന്ധിച്ച് കാര്യമായ നിർദ്ദേശവും രോഗിക്ക് നൽകിയില്ല. ആശുപത്രിയിലെത്തി വൈകാതെ തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്താനുള്ള വെമ്പലിലായിരുന്നുവത്രെ അധികൃതർ. അർധരാത്രി മരണം സ്ഥിരീകരിച്ചതോടെ ജിമ്മിയുടെ ബന്ധുക്കളും കുടുംബവും ആകെ പരിഭ്രാന്തരായി. ഒരിക്കലും ഇത്തരത്തിലുള്ള ഒന്ന് അവർ പ്രതീക്ഷിച്ചില്ല. കേരളത്തിലെ ആശുപത്രികളിൽ പോലും ഹൃദയശസ്ത്രക്രിയ പൂർണവിജയമായിരിക്കെ ഇവിടെ മറിച്ചൊന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.
മൃതദേഹം എത്രയും വേഗം ആശുപത്രിയിൽ നിന്നും നീക്കാൻ കാണിച്ച തിടുക്കത്തിലും സംശയം സുഹൃത്തുക്കൾ കാണുന്നു. എ സി ആംബുലൻസ് രാത്രി ലഭിക്കാത്തിനാൽ ബാംഗ്ളൂരിലെ സമാജത്തിന്റെ ആംബുലൻസിലാണ് മൃതദേഹം പുലർച്ചെ നാലോടെ നാട്ടിലേക്ക് കൊണ്ടുപോന്നത്. മൃതദേഹം വെള്ളത്തുണിയിൽ പൊതിഞ്ഞാണ് പുറത്തേക്ക് നൽകിയത്. പത്തുമണിക്കൂറിന് ശേഷം കോട്ടയത്ത് എത്തുമ്പോൾ മൃതദേഹം വീർത്തു. മുഖം തിരിച്ചറിയാനാവാത്ത വിധം ചീർത്തു. ജിമ്മി ജോർജിന്റെ പല സുഹൃത്തുക്കളും മൃതദേഹത്തിന്റെ രൂപമാറ്റം കണ്ട് വാവിട്ടു കരഞ്ഞുപോയി. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ജിമ്മിയുടെ മരണകാരണമെന്നാണ് ജിമ്മിയുടെ രാഷ്ട്രീയ സുഹൃത്തുക്കൾ കരുതുന്നത്. ആശുപത്രിക്കെതിരെ പരാതി നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
Stories you may Like
- ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടരുമ്പോൾ
- കന്യാകുമാരിയിലെ സെൽവിന്റെ ഹൃദയം ഇനിയും തുടിക്കും
- മസ്തിഷ്ക മരണമടഞ്ഞ സെൽവിൻ ശേഖറിന്റെ ഹൃദയം ഇനി ഹരിനാരായണന് ജീവസ്പന്ദനമേകും
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണ ജോർജ്ജ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്