ജിഷ കൊലക്കേസ് അന്വേഷണത്തിൽ നിർണായകമായത് ആദ്യ ഘട്ടത്തിൽ എല്ലാവരും കുറ്റപ്പെടുത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പൊലീസ് സർജൻ കൊലപാതകത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും ആദ്യം അവഗണിച്ചു; പ്രതിയെ പിടിച്ചപ്പോൾ ഡോ. ലിസ ജോണിന് അഭിനന്ദനവും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ആദ്യം എല്ലാവരും കുറ്റപ്പെടുത്തി. പ്രതി കുടുങ്ങിയപ്പോൾ അഭിനന്ദനവും. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളാണ് ജിഷയുടെ ഘാതകനെ പിടികൂടുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നത് ഒടുവിൽ പൊലീസും സമ്മതിക്കുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ കടിയുടെ പാട്, ഉമിനീര്, ആക്രമണരീതികൾ, മരണം സംഭവിക്കാനുള്ള സാധ്യത എന്നിവ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ ക്ഷതവും മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഭീകരമായ കൊലപാതകത്തിന്റെ ഗൗരവം പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇതെല്ലാം ആദ്യഘട്ടത്തിൽ അവഗണിച്ചു.
പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പഴി പോസ്റ്റ്മോർട്ടത്തിനായി. എന്തുകൊണ്ട് ജിഷയുടെ കൊലപാതകത്തെ വെറുമൊരു മരണമാക്കിയെന്ന ചോദ്യത്തിന് നൽകിയ ഉത്തരം ആലപ്പുഴയിലെ പിഴവിനെ കുറിച്ചായിരുന്നു. പി.ജി. വിദ്യാർത്ഥിയാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്നായിരുന്നു ആക്ഷേപം. ഇതേപ്പറ്റി അന്വേഷണവും നടത്തിയിരുന്നു. മെയ് 28നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. സംഭവത്തിന്റെ ഗൗരവം പൊലീസ് സർജനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതിനാൽ സാധാരണ കേസ് പോലെയാണിത് പരിഗണിച്ചത്. എന്നിട്ടും കിറുകൃത്യമായ പോസ്റ്റ്മോർട്ടം നടന്നു. പിഴവുകളൊന്നും വന്നില്ലെന്ന് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ലിസാ ജോണിന് അപ്പോഴായിരുന്നു ശ്വാസം വീണത്. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. അതിന് കാരണം പൊലീസിന്റെ അനാസ്ഥയും.
എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമായി പരിശോദിച്ചു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പൊലീസ് മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിദഗ്ധരുമായി സമ്പർക്കം പുലർത്തിയിരുന്നു. പ്രതിയെ കണ്ടെത്തിയപ്പോഴും ആളെ സ്ഥിരീകരിക്കുന്പോഴും അന്വേഷണ ഉദ്യോഗസ്ഥർ ഡെപ്യൂട്ടി പൊലീസ് സർജനുമായി ആശയവിനിയമയം നടത്തി. അങ്ങനെ കേസ് അന്വേഷണത്തിൽ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ലിസാ ജോണും സജീവ പങ്കാളിയായി. പ്രതിയെ സ്ഥിരീകരിക്കുന്ന ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോൾ എസ് പി ഉണ്ണിരാജ ഡോ. ലിസാ ജോണിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പി.ജി. വിദ്യാർത്ഥി ഡോ.അംജദ് പോസ്റ്റ്മോർട്ടത്തിൽ സഹായിയായിരുന്നു.
ജിഷയുടെ ശരീരത്തിൽ മാരകമായ 38 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പക്ഷേ ആരും അത് ഗൗരവത്തോടെ എടുത്തില്ല. ഇതായിരുന്നു ജിഷയുടെ കൊലയിൽ ആദ്യ ഘട്ടത്തിൽ തെളിവെടുപ്പ് പോലും ശരിയായ രീതിയിൽ ആകാത്തത്. എന്നാൽ വിവാദങ്ങൾ ഉയർന്നതോടെ പോസ്റ്റ്മോർട്ടം നടപടികളിൽ ഗുരുതര വീഴ്ചയെന്ന വാദമെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫോറൻസിക് വിഭാഗത്തിനുണ്ടായ വീഴ്ച കണ്ടെത്തിയെന്നും വാർത്ത പ്രചരിച്ചു. ഇതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. മെഡിക്കൽ എഡ്യൂക്കേഷൻ ജോ. ഡയറക്ടർ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരടങ്ങുന്ന സംഘം വിശദമായി അന്വേഷണം നടത്തി. ഇതോടെ ലിസാ ജോൺ ആരോപണത്തിൽ നിന്നും പുറത്തുവന്നു.
ഈ കേസ് അന്വേഷണത്തിൽ ഏറെ നിർണ്ണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ടാണെന്ന് തന്നെയാണ് നിയമ വിദഗ്ധരും വിലയിരുത്തുന്നത്. പഴുതകളടച്ച് എല്ലാം രേഖപ്പെടുത്തി. വെറുമൊരു മരണമായി പൊലീസ് പോസ്റ്റ്മോർട്ടത്തിന് എത്തിച്ച ജിഷയുടെ മൃതദേഹം കരുതലോടെ തന്നെ ഡോക്ടർ പരിശോധിച്ചതായിരുന്നു ഇതിന് കാരണമെന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അനാസ്ഥ മാത്രമാണ് ആദ്യ ഘട്ടത്തിലെ പ്രതിസന്ധിക്ക് കാരമമെന്ന് പൊലീസും വിലയിരുത്തുന്നു. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ സർജനെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്ന തിരിച്ചറിവിലേക്ക് പൊലീസ് എത്തുകയായിരുന്നു. ജിഷ മരിച്ചത് ശ്വാസം മുട്ടിയാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ, പീഡനം നടന്നോ എന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധന നടത്തിയാൽ മാത്രമേ സാധിക്കൂ. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ ഉള്ളതായി റിപ്പോർട്ട് പറയുന്നു. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉൾപ്പെടുന്ന അഞ്ച് പേജുള്ള റിപ്പോർട്ടാണ് പൊലീസിന് കൈമാറിയത്.
ജിഷ വീടിനുള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുയെന്ന അനുമാനം റിപ്പോർട്ടിലുണ്ടായിരുന്നു. ഡൽഹിയിലെ നിർഭയ സംഭവുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് കൊലപാതകമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചതിനാൽ കുടൽ മാല മുറിഞ്ഞ് കുടൽ പുറത്ത് വന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തിൽ കുത്തിയിറക്കിയിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതൊക്കെ പിടിയിലായ പ്രതിയും സ്ഥിരീകരിക്കുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശരിവയ്ക്കുന്ന ആയുധം തന്നെയാണ് പ്രതിയുടെ പെരുമ്പാവൂരിലെ താമസസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.
എന്നിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനാവശ്യ വിവാദ സൃഷ്ടിയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് പൊലീസും ഈ ഘട്ടത്തിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലായിരുന്നില്ല. മറിച്ച് വിശകലനത്തിലായിരുന്നു പിഴവ് സംഭവിച്ചതെന്നാണ് പൊലീസ് ഈ ഘട്ടത്തിൽ സമ്മതിക്കുമ്പോൾ ആശ്വാസമാകുന്നത് പോസ്റ്റ് മോർട്ടം നടത്തിയ പൊലീസ് സർജ്ജന് തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍