തെരഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിക്കാൻ വ്യാജ പ്രതികളെ മുഖംമൂടിയണിയിച്ചു; കുറുപ്പുംപടി പൊലീസ് മൂടി വച്ച കൊലപാതകം യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെല്ലാം നിഷ്ഫലമാക്കി; ജിഷയുടെ കൊലപാതകം നഷ്ടം വരുത്തിയത് ഭരണത്തുടർച്ച പ്രതീക്ഷിച്ച ഉമ്മൻ ചാണ്ടിക്കും മുൻ എംഎൽഎ സാജു പോളിനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കുറുപ്പംപടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ഏപ്രിൽ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിൽ ജിഷയുടെ കുടൽമാല പുറത്തുചാടിയിരുന്നിട്ടു കൂടി പൊലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തെരഞ്ഞെടുപ്പ് ചൂടിലമർന്നതിനാൽ ഇത്തരമൊരു വിവാദ വാർത്തയുണ്ടാക്കാനിടയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടായിരുന്നു ഇത്. എങ്ങനേയും ആരും അറിയാതെ വെറുമൊരു കൊലക്കേസായി മാറട്ടെ എന്ന് പൊലീസ് കരുതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിലൊരു ഉപദേശം തന്നെ നൽകിയെന്നാണ് സൂചന. വികസന അജണ്ടയുമായി മുന്നോട്ട് പോകുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെ വിവാദത്തിലാക്കാൻ ജിഷാ കൊലപാതകം എത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.
എന്നാൽ ജിഷ നിയമവിദ്യാർത്ഥിനിയായിരുന്നു. ജിഷയുടെ മരണം നിയമ പഠനകാലത്തെ സഹപാഠികൾ അറിഞ്ഞതോടെ കളി മാറി. മൃതദേഹം പെട്ടെന്ന് ദഹിപ്പിച്ചതിൽ കള്ളക്കളികൾ മണത്തു. ഏപ്രിൽ 28നുള്ള മരണം മെയ് അഞ്ചോടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായി. ഇതോടെ പെരുമ്പാവൂരായി ശ്രദ്ധാകേന്ദ്രം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സർക്കാരിനെതിരെ ആഞ്ഞെടിച്ച് രംഗത്ത് എത്തി. പൊലീസിലെ നിഷ്ക്രിയത ചൂണ്ടിക്കാട്ടി. ഇതോടെ ജിഷ കൊലക്കേസ് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷമായി. പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കി എന്നും മാദ്ധ്യമ വാർത്തകളെത്തി. ഇതിനിടെയിൽ വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ പെരുമ്പാവൂരിലെത്തി. പ്രധാനമന്ത്രി മോദി പോലും പ്രചരണത്തിൽ ജിഷ കൊലക്കേസ് പരാമർശിച്ചതോടെ യുഡിഎഫ് പ്രതിരോധത്തിലായി.
സംഭവം തെരഞ്ഞെടുപ്പ് ചർച്ചയായതോടെ പൊലീസ് വലിയൊരു മണ്ടത്തരവും കാട്ടി. പ്രതികളായി ചിലരെ മുഖമൂടിയിട്ട് അവതരിപ്പിച്ചു. എന്നാൽ ഇവർ പ്രതികളെല്ലെന്നും പൊലീസുകാരാണെന്നും പിന്നീട് വാദമെത്തി. ഇതിനെ പ്രതിരോധിക്കുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. യുഡിഎഫ് സർക്കാരിനെ രക്ഷിക്കാനുള്ള പൊലീസിന്റെ രാജഭക്തി ഇതോടെ തിരിച്ചറിഞ്ഞു. അതിന് ശേഷം കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും കേരളം മുഴുവൻ ചർച്ചയാക്കി. പെരുമ്പാവൂരുകാരെ മുഴുവൻ വിരലടയാള പരിശോധനയ്ക്കും മറ്റും വിധേയമാക്കയത് പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ ചർച്ചായാക്കിയത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മോഹങ്ങളെ തകർത്ത ഘടകങ്ങളായിരുന്നു. മുഖം മൂടിയണിയിച്ചെത്തിച്ച പ്രതികളുടെ കള്ളം പൊളിഞ്ഞതിനെ പ്രതിരോധിക്കാൻ പൊലീസിന് ഒരു ഘട്ടത്തിലുമായില്ല. കേസിന്റെ വ്യാപ്തി തിരിച്ചറിയാൻ കുറുപ്പുംപടി പൊലീസ് കഴിയാത്തത് തന്നെയാണ് ഇതിനെല്ലാം കാരണം.
കേരളത്തിൽ ദളിതരും പെൺകുട്ടികളും സുരക്ഷിതരല്ലെന്ന വാദം സജീവമായി. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും എല്ലാം ഉയർത്തി നടത്തിയ വികസന മുദ്രാവാക്യങ്ങൾ ജിഷാ കൊലയ്ക്ക് മുന്നിൽ തകർന്നു. മദ്യനയത്തിലൂടെ സ്ത്രീ വോട്ടർമാരെ അടുപ്പിക്കാമെന്ന പ്രതീക്ഷയും തെറ്റി. ജിഷയുടെ പീഡനവും കൊലപാതകവും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ദിശ തന്നെ മാറ്റി. ഇത് ഏറ്റവും ദോഷം ചെയ്തത് തുടർഭരണം ആഗ്രഹിച്ച ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകളെയാണ്. ഇതിനൊപ്പം പെരുമ്പാവൂരിലെ ജനകീയ മുഖമായിരുന്ന സാജു പോളിനും തോൽവി നൽകി. ജിഷാക്കേസിലെ പ്രതികളെ രക്ഷിക്കാൻ സാജു പോൾ ശ്രമിക്കുന്നുവെന്ന ജിഷയുടെ അമ്മയുടെ ആരോപണമായിരുന്നു ഇതിന് കാരണം.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇന്നസെന്റ് എംപിക്കും മുന്നിൽ പൊട്ടിക്കരഞ്ഞ ജിഷയുടെ അമ്മയുടെ വാക്കുകൾ സാജു പോളിന് വിനയായി. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കു മറുപടിയേകാൻ ജിഷയുടെ അമ്മയുടെ വാക്കുകൾ യുഡിഎഫ് ഏറ്റുപിടിച്ചു. 'സാജു പോൾ ഒന്നും ചെയ്യില്ല സാറേ.. അവൻ കള്ളനാ സാറേ... അവനെ എനിക്കു കൊല്ലണം... എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..' എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവൻ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നിൽ ജിഷയുടെ അമ്മ. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷം ഇവിടെ ചെറുതായൊന്ന് പതറി. എന്നാൽ പൊലീസ് അന്വേഷണത്തിലെ പ്രശ്നങ്ങൾ കാരണം ഇത് കേരളമുടനീളം ചർച്ചയാക്കാൻ കോൺഗ്രസിനായില്ല.
എന്നാൽ പെരുമ്പാവൂരിൽ സാജു പോളിന് വിനായായി. പിപി തങ്കച്ചനെതിരെ ഉയർന്ന ആരോപണവും വിരൽ ചൂണ്ടിയത് സാജു പോളിന് നേരെയാണ്. തങ്കച്ചനെ രക്ഷിക്കാൻ സാജൂ പോൾ ശ്രമിച്ചെന്ന പ്രചരണം കൂടിയായപ്പോൾ പെരുമ്പാവൂരിൽ സാജു പോളിന് അടിതെറ്റി. എൽദോസ് കുന്നപ്പള്ളിയോട് സാജു പോൾ തോറ്റു. എന്നാൽ സംസ്ഥാനത്തുടനീളം ഇത് ഇടതിന് തരംഗമായി മാറി. കൂടുതൽ സ്ത്രീവോട്ടർമാർ ഇടത് പക്ഷത്തോട് കൂടുതൽ അടുത്തു. ഇതിനെ പ്രതിരോധിക്കാൻ യുഡിഎഫിന്റെ പ്രചരണ വിദഗ്ദ്ധർക്ക് കഴിഞ്ഞില്ല. കേരളമാകെ സമരങ്ങളും പ്രതിഷേധ കൂട്ടായ്മകളും ഉയർത്തി ഇടതുപക്ഷം പ്രശ്നം വലിയ ചർച്ചായാക്കി. ഈ വിവാദത്തിലേക്ക് തങ്കച്ചന്റെ പേര് പരമാർശിക്കപ്പെട്ടതും വിനയായി.
സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ആരോപണങ്ങൾക്കു സാജു പോൾ എംഎൽഎ ഫേസ്ബുക്കിലൂടെ മറുപടിയും കുറിച്ചു്. ഈ പ്രശ്നം ഒറ്റപ്പെട്ട രീതിയിൽ അഭിസംബോധന ചെയ്ത് പോകാൻ കഴിയുന്ന ഒന്നല്ലെന്നു സാജു പോൾ വ്യക്തമാക്കുന്നു. ''കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളിൽ ഏറെ മുന്നാട്ട് പോകാനുണ്ട്. 750 കിലോ മീറ്റർ നീളത്തിലെ പെരിയാർ വാലി കനാൽ ഓരങ്ങളിൽ ഏകദേശം 800 കുടുംബങ്ങൾ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പർക്കമടക്കം വേദികളിൽ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.'' സാജു പോൾ വിശദീകരിച്ചു. എന്നാൽ ഇതൊന്നും പെരുമ്പാവൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ല.
തെരഞ്ഞെടുപ്പിന് ശേഷമാണ് തങ്കച്ചനെ പരസ്യമായി കുറ്റപ്പെടുത്തി ജോമോൻ പുത്തൻപുരയ്ക്കൽ എത്തിയത്. എന്നാൽ അതിന് മുമ്പേ തന്നെ തങ്കച്ചനെതിരെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. കോൺഗ്രസ് വാർഡ് മെമ്പർക്കെതിരെ ഉയർന്ന ആരോപണങ്ങളും നിർണ്ണായകമായി. ഇതും സംസ്ഥാന തലത്തിൽ ചർച്ചയായി. ജിഷാക്കേസിൽ പൊലീസ് ആദ്യഘട്ടത്തിൽ നടത്തിയ എല്ലാ നീക്കവും പാളിയത് തന്നെയാണ് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ വിനയായത്. അതു തിരിച്ചറിഞ്ഞ് തന്നെയാണ് പുതിയ സംഘത്തെ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ നിയോഗിക്കാൻ കാരണവും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍