Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ

മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മരണ വീട്ടിലേക്കുള്ള യാത്രയിൽ സ്വന്തം ശിഷ്യനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് മുസ്ലിംമത പണ്ഡിതനാണ്, ഇതിന് പുറമെ കേരളത്തിലെ പ്രമുഖനായ മത നേതാവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശേഷം തന്റെ മൂത്ര സംബന്ധമായ അസുഖം മാറിയെന്നാണ് മറ്റൊരു വിദ്യാർത്ഥി പറഞ്ഞത്, ഇതൊരു തെറ്റാണെന്നുപോലും ഈ വിദ്യാർത്ഥിക്ക് അറിയില്ല, ഇത്തരത്തിൽ മതപണ്ഡിതന്മാരുടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ 28ഓളം പേരുമായി താൻ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതാണെന്നും, ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും പൊതുപ്രവർത്തകനായ ജിഷാൻ മാഹി ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നു,

ജിഷാൻ മാഹിയാണ് തന്റെ ഫേസ്‌ബുക്ക്പേജിലൂടെ കേരളത്തിലെ മുസ്ലിംമത പണ്ഡിതരുടേയും, നേതാക്കളുടേയും സ്വവർഗരതിയേയും ,പ്രകൃതി വിരുദ്ധ പീഡനത്തെ കുറിച്ചും പറയുന്നത്, സ്വവർഗരതിയും, പ്രകൃതി വിരുദ്ധ പീഡനവും ഒരുവിഭാഗം മുസ്ലിംമത നേതാക്കൾക്കും, പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല, വസ്തുതതന്നെയാണെന്നാണ് ജിഷാൻ പറയുന്നത്, മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും പ്രകൃതി വിരുദ്ധ കാമ ലീലകൾ ചെയ്യുന്നത് ഏത് തരം മനോ വൈകൃതം, ഇത്തരം പീഡനത്തിലൂടെ രോഗശമനം സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു തരം ഭക്ത കൂട്ടത്തെ വാർത്തെടുക്കലാണോ ചിലരൊക്കെ പ്രതീക്ഷിക്കുന്ന നവോദ്ധാനം തുടങ്ങിയ ചോദ്യങ്ങളാണ് ജിഷാൻ തന്റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെ ചോദിക്കുന്നത്,

ജിഷാൻ ഫേസ്‌ബുക്ക് വീഡിയോയിലൂടെ പറയുന്നത് കാര്യങ്ങൾ താഴെ

പരിശുദ്ധ ഇസ്ലാമിനെ അടിക്കാനുള്ള ഒരുവടിയായി പലപ്പോഴും ശത്രുക്കൾ ഉപയോഗപ്പെടുത്തുന്ന വിഷയങ്ങൾ രണ്ടാണ്, ഇതിൽ ഒന്ന് തീവ്രവാദമാണ്, മസ്ലിംനാമധാരികളായ ആളുകൾ ലോകത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ കാട്ടിക്കൂട്ടുന്ന കടുത്ത തെമ്മാടിത്തരമാണിത്, അതുവച്ചാണ് പലപ്പോഴും ഇസ്ലാമിനെ അമ്പെയ്യാറുള്ളത്, ഇതുപോലെ മറ്റൊരു വിഷയമാണ് പ്രകൃതി വിരുദ്ധപീഡനം, സ്വവർഗരതി, തുടങ്ങിയ വിഷയങ്ങൾ, എന്നാൽ ഇത്തരം സംഭവങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന റിപ്പോർട്ടുകളല്ല, മറിച്ച് നമ്മുടെ നാടുകളിൽനിന്നുതന്നെയാണ്, ഇതുപറയുന്നത് ആരുടേയെങ്കിലും പേര് പറയാനോ, ഇത് ആരെയെങ്കിലും ചേർത്തുപറയാനോ ആഗ്രഹിക്കുന്നില്ല, എന്നാൽ ചില വസ്തുതകൾ പറയാതിരിക്കാൻ നിർവാഹമില്ല, തെക്കൻകേരളത്തിൽനുള്ള അറിയപ്പെട്ടൊരു പ്രഭാഷകനുമായി ബന്ധപ്പെട്ട് വന്ന ആരോപണമാണിത്,

നിങ്ങൾ എല്ലാവരും വായിച്ചകാര്യമാകും ഇത്, വണ്ടിയിൽവെച്ച് ഒരുപെൺകുട്ടിയെ കണ്ടു നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതും തുടർന്ന് കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ സമയത്തടക്കം ശാരീരിക ബന്ധം നടന്നതായി വെളിപ്പെട്ടതെല്ലാം നമ്മൾ പത്ര,മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണ്, ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മമ്പാട് കേന്ദ്രീകരിച്ചുള്ള ഒരു പ്രഭാഷകനെതിരെ ഇതുപോലുള്ള ഒരുകേസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ കൊടുത്തുവെന്ന സംഭവം പുറത്തുവന്നത്, ഇത് പത്ര, ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയായി വന്നു, ഈ വിഷയത്തിൽ അദ്ദേഹം തെറ്റുകാരൻ ആണെന്നോ, അല്ലെന്നോ നമുക്കറിയില്ല, പക്ഷെ ഒരു യാഥാർഥ്യം പറയാതിരിക്കാൻ നിർവാഹമില്ല, കാരണം ഇതു പറയേണ്ട സമയം ഇതുതന്നെയാണ്, കാരണം നമ്മുടെ നാട്ടിൽ മതം അറിയുന്ന,

മതബോധമുള്ള ഒരു വിഭാഗം ഇതിന് അടിമപ്പെട്ടുവെന്ന് പറയുന്നത് ഒരു വസ്തുതയാണ്, അതു നമുക്ക് നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്, കാരണം ഏതെങ്കിലും ഒരു കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല, താൻ പറയുന്നത്, ഇത്തരം നിരവധി കാര്യങ്ങൾ വിശ്വാസ്യയോഗ്യമായ ആളുകളിൽനിന്നും വ്യക്തമായ തെളിവുകൾ വിഷയത്തിൽ അറിഞ്ഞതുകൊണ്ടുതന്നെയാണ്, ഇത്തരം കാര്യങ്ങൾ നിരന്തരം നടക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടത്, ഇതിൽ മനസ്സിൽ തറച്ച ഒന്നു രണ്ടുകാര്യങ്ങൾ മാത്രം പറയാം, വല്ലപ്പുഴ സ്വദേശിയായ എന്റെ ഒരു പഴയ സുഹൃത്ത് അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പണ്ഡിതൻകൂടിയായ പിതാവ് മരണപ്പെട്ടത്, ഈ വാർത്ത അറിഞ്ഞ ഉടൻ അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ മേധാവി അടക്കം ഇദ്ദേഹത്തിന്റെ പിതാവിന്റെ മയ്യിത്ത് സന്ദർശിച്ചു, ഈ സമയത്ത് എന്റെ ആപഴയ സുഹൃത്ത് പറഞ്ഞ കാര്യം ഒരു ഞെട്ടലോട് കൂടി മാത്രമെ എനിക്ക് അന്നും ഇന്നും കേൾക്കാൻ കഴിഞ്ഞിട്ടുള്ളു,

അന്ന് അവർ ആ വണ്ടിയിൽ യാത്രചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ സ്വന്തം പിതാവ് മരണപ്പെട്ട വിഷമത്താൽ പരിശുദ്ധ ഖുർആനിലെ യാസീൻ സൂറത്ത് പിതാവിനുവേണ്ടി പാരായണംചെയ്തുകൊണ്ട് വാഹത്തിന്റെ പിറകിലെ സീറ്റിൽ ഈ മകൻ ഇരിക്കുമ്പോൾ വാഹനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്ഥാപന മേധാവി ഈ വണ്ടിയുടെ മധ്യഭാഗത്താണ് ഇരുന്നിരുന്നത്, അപ്പോൾ കൂടെയുണ്ടായിരുന്ന ഇവരുടെ കൂടെ പഠിച്ചിരുന്ന മറ്റൊരു കുട്ടിയെ കൊണ്ട് ലൈംഗിക വേഴ്ച നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെത്രെ, വളരെ ണ്ടേച്ഛമായ രീതിയിലാണ് ആ സ്ഥാപന മേധവികുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്, ഇതിൽ കൂടുതൽ വിവരം ഈ വീഡിയോയിലൂടെ പറയാൻ എനിക്ക് കഴിയില്ല, അപ്പോൾ ഒരുമരണ വീട്ടിൽപോകുമ്പോൾ പോലും സ്വന്തം ശിഷ്യന്റെ പിതാവ് മരിച്ച് കിടക്കുമ്പോൾപോലും ഇത്തരം ആളുകളുടെ മനോഗതി ഇതാണെങ്കിൽ സത്യത്തിൽ ഇവർക്കല്ലേ കൗൺസിലിങ് ആദ്യംകൊടുക്കേണ്ടത്,

ഇത് എന്നോ മനസ്സിൽ തറച്ചുനിന്നൊരു വിഷയമാണ്, ഇതുപോലെ എന്റെയൊരു അടുത്ത സുഹൃത്തുണ്ട്, അദ്ദേഹം ഈജിപ്തിലെ അൽഅസ്ഹർ കലാലയത്തിൽ പി.എച്ച്.ഡിക്കു പഠിക്കുന്ന സമയത്ത് അദ്ദേഹം പങ്കുവെച്ചൊരു വിഷയം എന്താണെന്നു വച്ചാൽ ഇതുപോലെ അന്നു ഹൂസ്നി മുബാറക് ഈജിപ്തിന്റെ ഭരണം കയ്യാളുന്ന സമയത്ത് റബീഉൽ അവ്വൽ വലിയ ആഘോഷമായി കൊണ്ടാടാറുണ്ട്, അവിടെ ലോകപണ്ഡിതരെ വിളിച്ചുവരുത്തി പരിപാടി സംഘടിപ്പിക്കാറുണ്ട്, ഈ പരിപാടിക്ക് നമ്മുടെ നാട്ടിലെ ഒരു മതനേതാവ് പോയതുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവമാണിത്, അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടിലിലാണ് കേരളത്തിൽനിന്നും പോയ മത നേതാവ് താമസം, അന്നു വടക്കൻകേരളത്തിലെ ഒരു വിദ്യാർത്ഥി അന്ന് അൽഅസ്ഹറിൽ പഠനത്തിൽ ചേർന്ന സമയമായിരുന്നു,

ഈ പണ്ഡിതന്റെ മൂൻകാല അനുഭവങ്ങളെ കുറിച്ചു സുഹൃത്തിന് കൃത്യമായ ബോധമുണ്ടായിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു, അദ്ദേഹം ഹോട്ടലിൽ എത്തിയാൽ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ചെയ്യാൻ ഈ പയ്യനാണ് ഉണ്ടാകുക, അതുകൊണ്ടു ഞാൻ സ്വന്തം ശിഷ്യനെപോലെ, അനിയനെപോലെ കാണുന്ന ഈകുട്ടിക്ക് നാളെ ഈ ഒരു ഗതി വരാതിരിക്കാൻ അവനെ രക്ഷപ്പെടുത്തേണ്ടതുണ്ട്, പക്ഷെ ഇക്കാര്യം എനിക്ക് അവനോട് പറയാൻ എന്റെ ലജ്ജ അനുവദിക്കുന്നില്ല, അതുകൊണ്ട് നിങ്ങൾ ഇക്കാര്യം അവനെ പറഞ്ഞു ബോധവൽക്കരിക്കുന്നത് നല്ലതായിരിക്കുമെന്ന് ചട്ടംകെട്ടി, ഇതിനെ തുടർന്ന് ഞാൻ ആ കുട്ടിയെ സ്‌കൈപ്പിലൂടെ ബന്ധപ്പെട്ടു സംസാരിച്ചു, എന്നാൽ സംസാരിച്ചപ്പോഴാണ് മനസ്സിലായത്, അദ്ദേഹം ആകുലതപ്പെട്ട ആ സംഭവം നേരത്തെ തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു, ഈകുട്ടിയും ഈ മതപണ്ഡിതന്റെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.

പക്ഷെ ഞെട്ടിച്ചൊരു കാര്യം ഈകുട്ടിക്ക് ഒരു കുറ്റബോധവും ഇല്ല, പക്ഷെ ആ കുട്ടിക്കു ഭയമായിരുന്നു, ഇത് പറഞ്ഞതിന്റെ പേരിൽ നാളെ ഞാനൊരു പാപിയായി മാറുമോ എന്ന ആശങ്കയായിരുന്നു, ഇവർ എന്നോട്പറഞ്ഞത് ഇവന് മൂത്ര സംബന്ധമായ അസുഖമുണ്ടായിരുന്നു, ഈ പ്രകൃതി വിരുദ്ധ പീഡനം ഈമതനേതാവ് ചെയ്ത ശേഷം ആ അസുഖം മാറിയെന്നാണ്, നമ്മൾ മനസ്സിലാക്കേണ്ടത് മുമ്പു ഒരു രാഷ്ട്രീയ നേതാവ് മതനേതാക്കളെ കുറിച്ചു പറഞ്ഞത് ഓർക്കണം ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് എന്നതാണ്, പക്ഷെ ഇത്തരം കാര്യങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ ചെയ്യുന്ന തലപ്പാവു ധാരികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നത് ഒരു യാഥാർഥ്യമാണ്, അത്തരം ആളുകളോട് എനിക്കും പറയാനുള്ളത്, നിങ്ങൾ കേവലം ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് എന്നാണ്, കാരണം പരിശുദ്ധ ഇസ്ലാമിന്റെ നിർദ്ദേശങ്ങളും കൽപനകളും കാറ്റിൽ പറത്തിക്കൊണ്ട് മുൻപ്രചാകന്റെ ജനത നശിക്കാനുണ്ടായ കാരണം,

സ്വന്തം ശിഷ്യന്മാരെ ഈ രീതിയിൽ ഉപയോഗപ്പെടുത്തുകയും ഇതുകണ്ടുവളരുന്ന ഒരു ജനത ഈ രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ്, എന്നാൽ ഇവരാരും ഇതൊരു പാപമായി കാണുന്നില്ല, വൻപാപത്തിന്റെ ഗണത്തിൽ വരുന്ന വ്യഭിചാരത്തിന്റെ പട്ടികയിൽ വരുന്ന ഇത് ഇവർക്കാർക്കും ഇതൊരു വിഷയമല്ല, അവർ പറയുന്നത് അത് ഒരുപാട് നന്മ ചെയ്യുന്നുണ്ട്, അതുകൊണ്ടു ഇവയൊക്കെ മായ്ക്കപ്പെടുമെന്നാണ്, ഇതിനെതിരെ ഇനിയും സമൂഹം ജാഗരൂഗരായിട്ടില്ലെങ്കിൽ ഇനിയും നിങ്ങളുടെ ബന്ധുക്കൾ ഇനിയും ഇത്തരം പീഡനങ്ങൾക്ക് ഇരയാകും.

ഇതിനാൽ ഇത്തരക്കാരെ മാറ്റി നിർത്തേണ്ട സമയത്ത് മാറ്റി നിർത്തണം, ഇത്തരം പീഡനങ്ങൾ അനുഭവിച്ച 28ഓളം പേരുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ വ്യക്തിയാണ്, ഇതിന്റെ രേഖകൾ കൈവശംവച്ചാണ് ഞാൻ സംസാരിക്കുന്നത്, മത വിദ്യാഭ്യാസ മേഖലയിൽ ഇത് നിർബാധം തുടരുകയാണ്, ഭംഗിയുള്ള, മീശയും താടിയുമില്ലാത്ത കുട്ടികളുടെമുഖത്തുപോലും നോക്കാൻ പാടില്ല എന്ന് പറഞ്ഞ് മുൻപണ്ഡിതരുണ്ടായ മതമാണ്ഇസ്ലാം, ഇത്തരം തെമ്മാടിത്തരം ചെയ്ത് ഈ മതമപണ്ഡിതർ എന്താണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കണം, ഇവരെ മൂക്കുകയറിട്ടില്ലെങ്കിൽ ഇനിയും സമുദായം ചീത്തപ്പേരിലേക്കു പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP