വടംകെട്ടിത്തിരിച്ച് വമ്പൻ സന്നാഹവുമായി കാത്തിരുന്നു; പ്രതിഷേധക്കാരെ കണ്ടപ്പോൾ തന്നെ നടപടിയും തുടങ്ങി; ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുന്നതിനിടെ ബൂട്ടിട്ടും ചവിട്ടി; പരിക്കേറ്റ മഹിജയെ പേരൂർക്കട ആശുപത്രിയിൽ കൊണ്ടു പോയതും വലിച്ചിഴച്ച്; മകൻ മരിച്ച അമ്മയുടേയും അച്ഛന്റേയും ദുഃഖം കാക്കിക്കുപ്പായക്കാർ കണ്ടില്ല; പ്രതിഷേധം വ്യാപകം; നാളെ സംസ്ഥാന ഹർത്താൽ; പൊലീസ് ആസ്ഥാനത്തു നാളെ മുതൽ സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ സഹോദരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബാംഗങ്ങളെയും പൊലീസ് നേരിട്ടത് അതിക്രൂരമായി. റോഡിൽ വലിച്ചിഴച്ചും നാഭിക്കു തൊഴിച്ചും പൊലീസ് ക്രൂരത കാട്ടി. പൊലീസ് നടപടിക്കിടെ പരിക്കേറ്റ മഹിജയെ ആദ്യം പേരൂർക്കട ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണകൂട ഭീകരതയാണ് നടന്നതെന്ന് സാമൂഹിക-സാസ്കാരിക-രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.
വളരെ ക്രൂരമായി പെരുമാറിയ പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് എആർ ക്യാമ്പിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. മഹിജയെ ഡിജിപി ചർച്ചയ്ക്ക് വിളിച്ചെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക് കടക്കാൻ പോലും പൊലീസ് അനുവദിച്ചില്ല. ആസ്ഥാനത്തിന് മുന്നിൽ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് തടയുകയായിരുന്നു. ഇവർ പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ സമരം പാടില്ല, വേണമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താം എന്നായിരുന്നു പൊലീസ് നിലപാട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സമരം നടത്താനായി ജിഷ്ണുവിന്റെ കുടുംബം എത്തുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ നെഹ്റു കോളേജ് ചെയർമാൻ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഉടൻ വിട്ടയക്കുകയായിരുന്നു. ഇത് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിച്ചു. കൃത്യമായ ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ ഡിജിപിയുമായി ചർച്ച നടത്തുകയുള്ളൂ എന്നും മഹിജ വ്യക്തമാക്കിയിരുന്നു.
ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാൻ കുടുംബം തീരുമാനിച്ചത്.
നാട്ടുകാർ ഉൾപ്പെടെ 16 അംഗം സംഘമാണ് കേസിൽ നീതിലഭിക്കണം എന്ന വിഷയമുയർത്തി സമരം നടത്താനായി എത്തിയത്. ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. വളരെ ക്രൂരമായി പെരുമാറിയ പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് എആർ ക്യാമ്പിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.
മഹിജയേയും കൂടെയുള്ള ആറു പേരെയും ഡിജിപി ചർച്ചയ്ക്ക് വിളിച്ചെങ്കിലും എല്ലാവരുമൊരുമിച്ച് മാത്രമെ ഡിജിപിയെ കാണുകയുള്ളുവെന്ന് മഹിജ അറിയിച്ചു. തുടർന്ന് ഇവരെ പൊലീസ് ആസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. ഇവർ പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ സമരം പാടില്ല, വേണമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താം എന്നായിരുന്നു പൊലീസ് നിലപാട്. ഇതിൽ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്മാറാൻ കൂട്ടാക്കാത്ത മഹിജയെ പൊലീസ് വലിച്ചിഴച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മഹിജയുടെ ഇടുപ്പിനും നട്ടെല്ലിനും പരിക്കുണ്ട്. വീഴ്ചയിൽ സംഭവിച്ചാതാകാം പരിക്കെന്നു കരുതപ്പെടുന്നു. മഹിജയുടെ സഹോദരൻ ശ്രീജിത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മ്യൂസിയം എസ്ഐയും കന്റോൺമെന്റ് ഏജിയും മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് മഹിജ മൊഴി നല്കിയിട്ടുണ്ട്.
പൊലീസിന്റെ നടപടി വിവാദമായതിനെത്തുടർന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പേരൂർക്കടയിലെ ആശുപത്രിയിലെത്തി മഹിജയെ കണ്ടു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള സംയമന നീക്കങ്ങളുടെ ഭാഗമായി ഐജി മനോജ് ഏബ്രഹാം ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മാവനുമായും മറ്റു ബന്ധുക്കളുമായും ചർച്ച നടത്തിയിരുന്നു. ആർക്കുവേണമെങ്കിലും ഏതു സമയത്തും ഡിജിപിയെ കാണാമെന്നും എന്നാൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം നടത്താൻ ആരെയും അനുവദിക്കില്ലെന്നും ആശുപത്രിക്കു പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മർദനത്തിൽ പരുക്കേറ്റ മഹിജയെ പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നാളെ മുതൽ നിരാഹാരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി ആര്യ അറിയിച്ചു.
സംസ്ഥാനത്തു നാളെ യുഡിഎഫ്- ബിജെപി ഹർത്താൽ
ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തു നാളെ യുഡിഎഫ്- ബിജെപി ഹർത്താൽ. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹർത്താലിൽനിന്നു ഒഴിവാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
അക്രമത്തിനു പിന്നിൽ പുറത്തുനിന്നുള്ളവരെന്നു ഡിജിപി
പൊലീസ് ആസ്ഥാനത്തിനു മുൻപിൽ നടന്ന അക്രമ സംഭവങ്ങളിൽ പുറത്തുനിന്നുള്ളവർക്കു പങ്കുണ്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ഐജിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മർദിച്ചുവെന്ന ആരോപണവും അന്വേഷിക്കും. പേരൂർക്കട ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും സന്ദർശിച്ചശേഷമാണു ബെഹ്റ മാധ്യമങ്ങളോടു സംസാരിച്ചത്.
തങ്ങളുടെ കൂടെവന്നതു കുറച്ചുപേരാണെന്നും ബാക്കിയുള്ളവരെ അറിയില്ലെന്നും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് അറിയിച്ചതായി ബെഹ്റ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം സർക്കാരിനു മനസിലാകില്ലേ: ചെന്നിത്തല
അതിനിടെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഃഖം മനസിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു. അവരെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പൊലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാൻ നടപടികളെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് നടപടി തീരെ തെറ്റായിപ്പോയെന്നു കോൺഗ്രസ് നേതാവ് വി എം.സുധീരനും പറഞ്ഞു.
ഡിജിപിയെ ഫോണിൽവിളിച്ചു രൂക്ഷമായി ശകാരിച്ച് വി എസ്
ജിഷ്ണുവിന്റെ ബന്ധുക്കളെ മർദ്ദിച്ച പൊലീസ് നടപടിയിൽ ഡിജിപിക്കു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദന്റെ ശകാരം. ഫോണിൽ വിളിച്ചു രൂക്ഷമായ ഭാഷയിലാണ് വി എസ് ഡിജിപി ലോക്നാഥ് ബെഹ്റയെ ശകാരിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വി എസ് പറഞ്ഞു.
കേരളത്തിനു മൊത്തം നാണക്കേട്: ഉമ്മൻ ചാണ്ടി
ജിഷ്ണുവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാങ്കേതികത്വം പറഞ്ഞ് അവരെ സമരം ചെയ്യുന്നതിൽ നിന്ന് തടയാൻ പാടില്ലായിരുന്നു. സാങ്കേതികത്വം മനുഷ്യത്വത്തിന് വഴിമാറുകയായിരുന്നു വേണ്ടത്.
മകൻ നഷ്ടമായ വേദന അറിയിക്കാനാണ് അവർ സമരം നടത്താനായി എത്തിയത്. അവരെ അതിന് അനുവദിക്കേണ്ടതായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുചോദിക്കണം. സംഭവം കേരള മനസാക്ഷിക്കു മുമ്പിൽ ചോദ്യചിഹ്നമാണെന്നും കേരളത്തിനു മൊത്തം നാണക്കേടാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
പഴയ സഖാക്കളെയല്ല, പുത്തൻപണക്കാരെയാണ് സർക്കാർ സംരക്ഷിക്കുന്നത്: രാജഗോപാൽ
ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പൊലീസിന്റെ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് ബിജെപി എംഎൽഎ ഒ. രാജഗോപാൽ പറഞ്ഞു. എസിപിയുടെയും മറ്റു പൊലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകൾക്കെതിരായി വലിയ അതിക്രമമാണ് നടന്നത്.
കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുകയാണ് ചെയ്തത്. ഈ രീതിയിൽ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബം. അവർക്കാണ് ഡിജിപിയെ കാണാൻ അവസരം നൽകാതെ പൊലീസ് ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. പഴയ സഖാക്കൾക്കുവേണ്ടിയല്ല, പുത്തൻ പണക്കാരെ സംരക്ഷിക്കാൻവേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്നും രാജഗോപാൽ പറഞ്ഞു.
ജിഷ്ണുവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരായ നടപടികൾ നിർത്തിവെച്ച് അവരെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണം. സംഭവത്തിൽ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നും ഒ. രാജഗോപാൽ പറഞ്ഞു.
Stories you may Like
- ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പ്രണോയ് പുറത്ത്
- ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്
- ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: എച്ച്. എസ്. പ്രണോയ് ഫൈനലിൽ
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്