ഐഷി ഘോഷിന്റെ കൈ തല്ലി ഒടിച്ചു; തലയ്ക്കുള്ളത് 15 തുന്നൽ; തെളിവുകൾ വിരൽ ചൂണ്ടുന്നത് എബിവിപിയിലേക്ക്; സംശയങ്ങൾ നീളുന്നത് പരിവാറുകാരൻ വികാസ് പട്ടേലിലേക്ക്; ആരേയും അറസ്റ്റ് ചെയ്യാതെ പൊലീസും; ഇനി അന്വേഷിക്കുക ക്രൈംബ്രാഞ്ച്; വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസും ഇടതുപക്ഷവും; ഓക്സ്ഫഡിലും അക്രമത്തിൽ പ്രതിഷേധം; ജെഎൻയുവിൽ നടന്നത് നരനായാട്ട്; എല്ലാത്തിനും കാരണം ശൈത്യകാല രജിസ്ട്രേഷൻ നടപടി തടസപ്പെടുത്തിയ സമരമെന്ന് സർവ്വകലാശാലയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു. വളരെ ആസൂത്രിതമായിരുന്നു ആക്രമണമെന്ന ആരോപണത്തിനു പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ചയാണ് പ്രശ്നങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി ഇതിന് ഭീകരതയുടെ ഭാവം കൈവന്നു. രാത്രി ഒൻപതു വരെ മുഖംമൂടിധാരികൾ സർവകലാശാലയിലെ 7 ഹോസ്റ്റലുകളിൽ കയറിയിറങ്ങി. വിദ്യാർത്ഥികളെ അക്രമിച്ചു, മുറികൾ തല്ലിത്തകർത്തു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ഓക്സ്ഫഡ് ഉൾപ്പെടെയുള്ള വിദേശ സർവകലാശാലകളിലും പ്രതിഷേധ പ്രകടനം നടന്നു.
സംഭവത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ആൾക്കൂട്ട ആക്രമണം സംബന്ധിച്ച 2018ലെ സുപ്രീം കോടതി ഉത്തരവു ലംഘിച്ചെന്നാരോപിച്ചു ഡൽഹി പൊലീസിനെതിരെ കോൺഗ്രസ് അനുഭാവി തെഹ്സീൻ പൂനാവാല കോടതിയലക്ഷ്യ ഹർജി നൽകി. അദ്ധ്യാപിക സുചരിത സെൻ, മലയാളി അദ്ധ്യാപകൻ അമീത്ത് പരമേശ്വരൻ, വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എന്നിവരടക്കം 34 പേരെയും ഡിസ്ചാർജ് ചെയ്തു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ട്രോമാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഐഷി ഘോഷിന്റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കു 15 തുന്നലുണ്ട്.
അക്രമം ആരംഭിക്കുന്നതു ശനിയാഴ്ചയാണ്. സെക്യൂരിറ്റി ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തതും പ്രതിഷേധത്തിനു കാരണമായിരുന്നു. ഫീസ് വർധന പിൻലിക്കാൻ തയാറാകാതെ ഓൺലൈൻ വഴി റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാനുള്ള ശ്രമം വിദ്യാർത്ഥികൾ ചെറുത്തതോടെയാണു സംഘടിത ആക്രമണങ്ങൾ ആരംഭിച്ചത്. ഇതിനെതിരെ എബിവിപി രംഗത്തു വന്നു. ഇടതുപക്ഷ നേതാക്കളെ ലക്ഷ്യം ഇട്ടു. അങ്ങനെ പ്രശ്നങ്ങൾ തുടങ്ങി. ഞായറാഴ്ച വൈകിട്ട് 3.45ഓടെ മുഖംമൂടി ധരിച്ച അക്രമിസംഘം പെരിയാർ ഹോസ്റ്റലിലെത്തി. എസ്എഫ്ഐ നേതാക്കൾക്കു മർദനമേറ്റു. മലയാളിസൂരി കൃഷ്ണനും പരുക്കേറ്റു. നാല് മണിയോടെ സബർമതി ഹോസ്റ്റലിനു സമീപത്തെ നാൽക്കവലയിൽ ജെഎൻയു അദ്ധ്യാപക അസോസിയേഷന്റെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ഇതോടെയാണ് അക്രമികൾ ഭീകര സ്വഭാവം കാട്ടിയത്. പ്രതിഷേധിച്ചിടത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഇവിടെ ഒത്തുചേർന്നു.
ഇതോടെ മുഖംമൂടി ധരിച്ച കൂടുതലാളുകൾ ക്യാംപസിനുള്ളിൽ കറങ്ങിനടക്കുന്നുവെന്ന വിവരം പുറത്തെത്തി. പൊലീസ് കൺട്രോൾ റൂമിലേക്കു വിളിച്ച് വിവരം അറിയിക്കുന്നു. വിദ്യാർത്ഥികളുടെ വിവരമറിയാൻ പെരിയാർ ഹോസ്റ്റലിലേക്കു പോയ അദ്ധ്യാപകൻ അമിത് തോറത്തിനു നേരെ ആക്രമണം. മുഖംമൂടി സംഘം സബർമതി ഹോസ്റ്റൽ പരിസരത്തേക്ക്. അദ്ധ്യാപകർ ഇവരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും കല്ലുകളും ലാത്തിയുമായി അക്രമം. രാത്രി ഏഴരയോടെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനു നേരെ ആക്രമണം നടക്കുന്നു. ഇതിനിടെ എല്ലാ ഹോസ്റ്റലിലും കയറി ഇവർ ഇടതുപക്ഷക്കാരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സംഭവം നടന്ന് 24 മണിക്കൂറിനു ശേഷവും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികൾ 3 മണിക്കൂറിലേറെ ക്യാംപസിനുള്ളിൽ അഴിഞ്ഞാടിയിട്ടും പൊലീസും സർവകലാശാല സുരക്ഷാജീവനക്കാരും നോക്കിനിന്നുവെന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും ആരോപിച്ചു.
അക്രമികളെക്കുറിച്ചു വ്യക്തമായ സൂചന പുറത്തുവന്നിട്ടും എല്ലാ പരാതികളും ചേർത്ത് ഒരു കേസ് മാത്രമാണു ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ആരോപണങ്ങൾ ഡൽഹി പൊലീസ് തള്ളി. അക്രമത്തിനു നേതൃത്വം നൽകിയതു എബിവിപി പ്രവർത്തകരാണെന്നു വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവരുന്നുണ്ട്. പുറത്തു വന്ന ദൃശ്യങ്ങളിൽ അക്രമികൾക്കൊപ്പം വടിയുമായി നിൽക്കുന്നതു ജെഎൻയു പൂർവ വിദ്യാർത്ഥിയും എബിവിപി നേതാവുമായ വികാസ് പട്ടേലാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. അതിനിടെ സർവകലാശാല അധികൃതരുമായി സംസാരിച്ചു ക്യാംപസിൽ സമാധാന അന്തരീക്ഷമൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിനെ ചുമതലപ്പെടുത്തി.
സംഭവത്തെ തുടർന്ന് ഡൽഹിയിലെ സർവകലാശാലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. അലിഗഡ് മുസ്ലിം സർവകലാശാല അവധിക്കു ശേഷം തുറക്കുന്നതു നീട്ടി. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര ജെഎൻയു രജിസ്റ്റ്രാർ, പ്രോ വൈസ് ചാൻസലർ എന്നിവരെ ഓഫിസിലേക്കു വിളിച്ചുവരുത്തി വിശദീകരണം തേടി. ജെഎൻയു ക്യാംപസിലെ സബർമതി ഹോസ്റ്റൽ വാർഡൻ മീന രാജിവച്ചു. ഹോസ്റ്റലിൽനിന്നു വിദ്യാർത്ഥികൾ ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. ബിജെപി അനുഭാവമുള്ള അദ്ധ്യാപകരും ജീവനക്കാരും അക്രമത്തിന് ഒത്താശ ചെയ്തെന്ന യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ആരോപിച്ചു.
അക്രമം ഒറ്റപ്പെട്ട സംഭവമല്ല. കുറച്ചു ദിവസങ്ങളായി ഇതിനുള്ള ഗൂഢാലോചനകൾ ക്യാംപസിൽ നടക്കുന്നുണ്ട്. ക്യാംപസിനുള്ളിൽ പുറത്തുനിന്നുള്ളവർ സംഘം ചേരുന്ന വിവരം ഞായറാഴ്ച തന്നെ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ അവർ ഇതു ചെവിക്കൊണ്ടില്ല ഐഷി പറഞ്ഞു.
സർവ്വകലാശാലാ വിശദീകരണം
ജെഎൻയുവിയിൽ നടന്ന അക്രമത്തിൽ ഇടതു വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരുടെ പങ്ക് വെളിവാക്കി സർവകലാശാലയുടെ പത്രക്കുറിപ്പ്. ഫീസ് വർധനയെ അനുകൂലിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ മുന്നോട്ടു വരുന്നത് ഇടത് സംഘടനകളുടെ പ്രതിഷേധ സമരങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ആക്രമണമുണ്ടാകാൻ കാരണമെന്ന് ജെഎൻയു അധികൃതർ വ്യക്തമാക്കുന്നു
ശൈത്യകാല രജിസ്ട്രേഷൻ നടപടി തടസപ്പെടുത്താൻ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടക്കുന്ന അതിക്രമമാണ് അക്രമത്തിലേക്ക് വഴിമാറിയത്. കുറച്ചു ദിവസങ്ങളായി ക്യാമ്പസിനുള്ളിലേക്ക് സമരവുമായി സഹകരിക്കാത്ത വിദ്യാർത്ഥികളേയോ ജീവനക്കാരേയോ അദ്ധ്യാപകരേയൊ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ വൈകിട്ട് ശൈത്യകാല രജിസ്ട്രേഷനിൽ പങ്കെടുക്കണം എന്ന ആവശ്യവുമായി കുറച്ചു വിദ്യാർത്ഥികൾ എത്തി. ഇവരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ മർദിച്ചു. ഒപ്പം, രജിസ്ട്രേഷൻ നടപടി നടക്കുന്ന കെട്ടിടത്തിൽ അക്രമം അഴിച്ചു വിട്ടു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ അഡ്മിൻ ബ്ലോക്കിലും ഹോസ്റ്റലിലും കടന്നുകയറി. ഇവരെല്ലാം മുഖംമൂടി ധരിച്ച നിലയിലായിരുന്നു. ഇവർ രജിസ്ട്രേഷൻ നടപടിയുമായി സഹകരിക്കുന്ന വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. ഇതോടാപ്പം മുഖംമൂടിധാരികൾ പെരിയാർ ഹോസ്റ്റലിൽ കടന്നു കയറി കമ്പും കല്ലുകളും ഇരുമ്പുദണ്ഡുകളുമായി വിദ്യാർത്ഥികളെ മർദിച്ചു. സമരക്കാരുടെ മർദനത്തിൽ സുരക്ഷാജീവനക്കാർക്കും പരുക്കേറ്റെന്നും ജെഎൻയു. കുറച്ചു സമരക്കാരായ വിദ്യാർത്ഥികളുടെ ഇടപെടൽ മൂലം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അക്കാദമിക് സമയം നഷ്ടമാവുകയാണെന്നും ജെഎൻയു വൈസ് ചാൻലസർ വ്യക്തമാക്കി.
ജനുവരി ഒന്ന് വരെ രജിസ്ട്രേഷൻ നടപടികൾ സുഗമമായി നടന്ന് വരികയായിരുന്നു. എന്നാൽ മൂന്നാം തീയതി മുതലാണ് ഇതിനെതിരെ ക്യാമ്പസിൽ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ അക്രമം ആരംഭിച്ചത്. രജിസ്ട്രേഷനായി എത്തിയ നിരവധി വിദ്യാർത്ഥികളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
Stories you may Like
- ഓമിക്രോൺ ജെഎൻ 1 ബാധിച്ചത് എങ്ങനെയെന്നും കണ്ടെത്തും; ഇനി ജനിതക ശ്രേണി പരിശോധന
- നെഹ്റുവിനെയും ഇന്ദിരയെയും കോൺഗ്രസിനെയും വിമർശിച്ച് മോദി
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- കച്ചത്തീവ് പ്രചാരണായുധമാക്കി ബിജെപി
- നെഹ്റു മെമോറിയൽ മ്യൂസിയത്തിൽ നിന്നും നെഹ്രുവിനെ പടിയിറക്കി വിട്ടു കേന്ദ്ര സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്