കാത്തിരുന്ന കൊലയാളി 'ഫസ്റ്റ് ബ്രിട്ടൻ' എന്ന് ആക്രോശിച്ച് എംപി എത്തിയ ഉടൻ വെടിവച്ചു; വെടിയേറ്റു വീണ ജോയുടെ മരണം ഉറപ്പിക്കാൻ അക്രമി കത്തികൊണ്ട് തുരുതുരെ കുത്തി; വെസ്റ്റ് യോർക്ക്ഷെയർ എംപി ജോ കോക്സിന്റെ മരണത്തിന്റെ നടുക്കം മാറാതെ ബ്രിട്ടൻ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. തികച്ചും അപ്രതീക്ഷിതയി സാത്വികയായ ജോ കോക്സ് എന്ന വനിതാ എംപി ജോ കോക്സ് വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ തന്നെ നടക്കുന്നതാക്കി. ജൂൺ 23-ന് ഹിതപരിശോധന നടക്കാനിരിക്കെയാണ് ലേബർ പാർട്ടി എംപിയും രണ്ടുമക്കളുടെ അമ്മയുമായ ബ്രിട്ടന് യൂണിയനിൽ തുടരണമെന്ന റിമെയ്ൻ വാദക്കാരിയായ ജോ കോക്സ് തെരുവിൽ കുത്തേറ്റും വെടിയേറ്റും മരിച്ചുവീണത്. അതുകൊണ്ട് തന്നെ വംശീയമായ ആക്രമണമായാണ് ഇതിനെ വിലയിരുത്തു്നത്.
ജനങ്ങളുമായി അടുത്തിടപെടുന്നതിന്റെ ഭാഗമായി നടത്തുന്ന സർജറിയിൽ പങ്കെടുക്കാൻ ജോ കോക്സ് എത്തിയപ്പോൾ അക്രമി പതിയിരുന്ന് ജോ കോക്സിനെ ആക്രമിച്ചത്. എംപി ഓഫീസിൽ പ്രവേശിച്ച ഉടൻ മറ്റുള്ളവരുടെ മുമ്പിൽ വച്ച് അയാൾ തുരുതുരെ വെടി വച്ചു. ബ്രിട്ടൻ ഫസ്റ്റ് എന്ന മുദ്രാവാക്യവും ഉയർത്തിയായിരുന്നു കൊല നടത്തിയത്. മരണം ഉറപ്പുവരുത്താൻ നിലത്തു കിടന്നു പിടച്ച ജോയെ അയാൾ പലതവണ കുത്തുകയും ചെയ്തു.
യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന തർക്കം തുടങ്ങിയതുമുതൽ ജോയ്ക്ക് വിദ്വേഷം സ്ഫുരിക്കുന്ന ഇമെയിലുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ മെയിലുകൾക്കൊടുവിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടായിരുന്നുവെന്ന് ജോ കോക്സ് കരുതിയിരിക്കില്ല. ഓഫീസിലേക്ക് വരവെ അക്രമിയുടെ വെടിയേറ്റ് മരിച്ച ജോയ്ക്ക് ഭീഷണിയുള്ളതായി പൊലീസിന് അറിയാമായിരുന്നു. എംപിക്ക് സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നതിനിടെയാണ് അക്രമമുണ്ടായതും 41-കാരിയായ ജോ കോക്സ് മരണപ്പെടുന്നതും.
ഇടിച്ചും തൊഴിച്ചും നിലത്തേയ്ക്ക് വീഴ്ത്തിയതിനുശേഷമാണ് ജോയെ അക്രമി വെടിവച്ചത്. ഇതിലൊരു വെടിയുണ്ട തലയിലാണ് കൊണ്ടത്. അതിനുശേഷം ഒരടി നീളമുള്ള കത്തിയുപയോഗിച്ച് കുത്തി മരണം ഉറപ്പാക്കുകയും ചെയ്തു. വെസ്റ്റ് യോർക്ക്ഷയർ ലൈബ്രറിക്ക് മുന്നിലാണ് സംഭവം നടന്നത്.
ബ്രിട്ടനിലെ ഏറ്റവും മിടുക്കിയായ എംപിമാരിലൊരാൾ എന്നാണ് ജോ വിലയിരുത്തപ്പെട്ടിരുന്നത്. തനിക്കെതിരെ വിദേഷത്തിന്റെ ചുവയുള്ള സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ ശക്തമാക്കാൻ പൊലീസ് ആലോചിച്ചിരുന്നതും. ഭർത്താവ് ബ്രെണ്ടൻ കോക്സിനും മൂന്നും അഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ജോ വളരെ പ്രതിഭയുള്ള എംപിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഭാര്യയുടെ മരണത്തിന് രണ്ടുമണിക്കൂറിനുശേഷം ട്വിറ്ററിൽ ഇവരുടെ ചിത്രം പോസ്റ്റ് ചെയ്ത ബ്രെണ്ടൻ, തന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശക്തികൾക്കെതിരെ പോരാടണമെന്ന് ആവശ്യപ്പെട്ടു.
ലീഡ്സിന് സമീപം ബിർസ്റ്റാളിലെ ഓഫീസിലും ഇവർ കുടുംബ സമേതം താമസിക്കുന്ന തേംസ് നദിയിലെ ഹൗസ് ബോട്ടിലും സുരക്ഷ ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോഴുണ്ടായ ആക്രമണത്തിനും ജോയ്്ക്ക് ലഭിച്ച വിദ്വേഷ മെയിലുകൾക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല. വംശീയമായ വാക്കുകൾ ഉച്ചരിച്ചു കൊണ്ടാണ് 52-കാരനായ തോമസ് മേയർ ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. ജോ നടത്തിയിരുന്ന പ്രചാരണങ്ങളോട് ദേഷ്യമുള്ളയാളായിരുന്നോ മേയറെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തീവ്ര വലതുപക്ഷ ആശയങ്ങളെ പിന്തുണച്ചിരുന്നയാളാണ് ഇയാളെന്നും മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞവർഷമാണ് ബാറ്റ്ലി ആൻഡ് സ്പെൻ മണ്ഡലത്തിന്റെ പ്രതിനിധിയായി ജോ തിരഞ്ഞെടുക്കപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ പ്രവർത്തന മികവിന്റെ ഉടമയായിരുന്നു ജോ. ഇവരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അടക്കമുള്ള നേതാക്കൾ അനുശോചനം അറിയിച്ചു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള റഫറണ്ടത്തിന് നാളുകൾ മാത്രം അവശേഷിക്കവെ ലീവ് കാംപിന് ഭൂരിപക്ഷം വർധിച്ച് കൊണ്ടിരിക്കുന്നുവെന്നായിരുന്നു അടുത്തിടെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ വെളിപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ ജനപിന്തുണ വർധിച്ചതോടെ ബ്രിട്ടൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള സാധ്യതയും വർധിച്ച് വരുകയായിരുന്നു.
41കാരിയായ ജോ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ്. അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ അംഗത്വം സംബന്ധിച്ച് ഹിതപരിശോധന നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ സജീവമായിരിക്കെയാണ് ജോ കൊല്ലപ്പെട്ടത്.ലേബർ പാർട്ടിയുടെ ആദ്യ വനിതാ എംപിയെന്ന ബഹുമതിയും ജോയ്ക്കുണ്ടായിരുന്നു. 2015 മുതൽ എംപിയായി തുടരുന്ന കോക്സ്, സിറിയിലേക്ക് നിയോഗിച്ച സംയുക്ത പാർലമെന്റ് സമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു. കോക്സിന്റെ മരണത്തെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന് തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധനയുടെ പ്രചാരണ നടപടികൾ നിർത്തി വച്ചതായും റിപ്പോർട്ടുണ്ട്.
കടുത്ത വലത്പക്ഷ വാദിയാണ് കൊലപാതകിയെന്ന് ചോദ്യം ചെയ്യലിൽ നിന്നും ബോധ്യപ്പെട്ടുവെന്ന് സൂചനയുണ്ട്. രാഷ്ട്രീയപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണോ ഈ കൊലപാതകം നടത്തിയതെന്ന കാര്യവും ഇയാളോട് ചോദിച്ചറിയുന്നുണ്ട്.യുകിപ് കഴിഞ്ഞ ദിവസം ലീവ് കാംപയിനിനെ അനുകൂലിച്ച് പ്രസിദ്ധീകരിച്ച ഒരു പോസ്റ്ററിനെയും കോയ്ലെ ന്യൂസ്നൈറ്റിനിടെ ശക്തമായി വിമർശിച്ചിരുന്നു. അഭയാർത്ഥികൾ കൂട്ടത്തോടെ യുകെയിലേക്ക് ഒഴുകി വരുന്ന ഒരു പോസ്റ്ററായിരുന്നു അത്. ബ്രേക്കിങ് പോയിന്റ് എന്നായിരുന്നു ആ പോസ്റ്ററിന് വിവരണം നൽകിയിരുന്നത്. യൂറോപ്യൻ യൂണിയൻ ഫെയിൽഡ് അസ് ആൾ എന്നും റഫറണ്ടത്തിൽ ലീവ് കാംപിനെ പിന്തുണച്ച് അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വരികളും ആ പോസ്റ്ററിന് മുകളിൽ എഴുതി വച്ചിരുന്നു. റിമെയിൻ ക്യാമ്പയിനെ ശക്തമായി എതിർത്തുകൊണ്ടുള്ള ഇത്തരം പ്രചാരണങ്ങളാണ് തീവ്രവലതുപക്ഷ വികാരം വളർത്തി അത് ജോയുടെ കൊലപാതകത്തിൽ കൊണ്ടെത്തിച്ചതെന്നും കോയ്ലെ ആരോപിച്ചിരുന്നു.
കൊലയാളി കൃത്യം നിർവഹിക്കുന്നതിന് മുമ്പ് ഫസ്റ്റ് ബ്രിട്ടൻ എന്ന് വിളിച്ച് പറഞ്ഞതുകൊണ്ട് മാത്രം അയാൾ തങ്ങളുടെ അനുയായിയാണെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് വാദിച്ച് ബ്രിട്ടൻ ഫസ്റ്റ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ, ബഹു സംസ്കാരം, ഇസ്ലാം എന്നിവയ്ക്കെതിരെ ശക്തമായി നിലകൊള്ളുന്ന തീവ്ര വലതുപക്ഷ പാർട്ടിയാണിത്.ജോയുടെ യൂറോപ്യൻ യൂണിയൻ അനുകൂല നിലപാടുകളെ എതിർക്കുന്ന നിരവധി പേർ ആ പ്രദേശത്തുണ്ടായിരുന്നുവെന്നും അവരിലൊരാളായിരിക്കാം ഈ കൊലപാതകിയെന്നുമാണ് പാർട്ടിയുടെ നേതാവായ പോൾ ഗോൾഡിങ് പറയുന്നത്.
Stories you may Like
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും ഞാൻ തന്നെ അതിന് ജീവിക്കുന്ന തെളിവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി
- എംപി ഫണ്ട് വിനിയോഗത്തിൽ നൂറിന് നൂറും നേടി ശശിതരൂർ |
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍