കടലിനു നടുക്ക് 20 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ സ്വതന്ത്രരാജ്യമായി അവർ കഴിയാൻ തുടങ്ങിയിട്ട് 30,000 കൊല്ലം; വിഷം പുരട്ടിയ അമ്പുകളും മൂർച്ചയേറിയ കോടാലികളും ആയുധങ്ങൾ; സുനാമി ദുരന്തം അന്വേഷിക്കാൻ ചെന്ന പട്ടാളത്തെ പോലും വെറുതെ വിട്ടില്ല; പുറംലോകവുമായി ഒരിക്കലും ബന്ധപ്പെടാതെ കഴിയുന്ന ആൻഡമാനിലെ ഈ ചെറിയ ദ്വീപിൽ ചെന്ന് പെട്ട അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തികഞ്ഞ അന്വേഷണ ത്വരയോടെ ആൻഡമാനിലെ ഒരു നോർത്ത് സെന്റിനൽ എന്ന ചെറിയ ദ്വീപിൽ എത്തിപ്പെട്ട് അവിടെയുള്ള ആദിമനിവാസികളാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട അമേരിക്കൻ മിഷനറി ജോൺ അല്ലെൻ ചൗ(26) വിനുണ്ടായ ദുരന്തത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. അതിനിടെ ഈ ദ്വീപിലെ ആദിമനിവാസികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് നടുക്ക് 20 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ സ്വതന്ത്രരാജ്യമായി ഈ ദ്വീപുകാർ കഴിയാൻ തുടങ്ങിയിട്ട് 30,000 കൊല്ലമായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വിഷം പുരട്ടിയ അമ്പുകളും മൂർച്ചയേറിയ കോടാലികളുമാണ് ഇവരുടെ ആയുധങ്ങൾ. സുനാമി ദുരന്തം അന്വേഷിക്കാൻ ചെന്ന പട്ടാളത്തെ പോലും വെറുതെ ഇവർ വിട്ടില്ലെന്നാണ് റിപ്പോർട്ട്. പുറംലോകവുമായി ഒരിക്കലും ബന്ധപ്പെടാതെ കഴിയുന്ന ആൻഡമാനിലെ ഈ ചെറിയ ദ്വീപിൽ ചെന്ന് പെട്ട അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടത് ഇത്തരത്തിലാണ്.
ഇവിടേക്കെത്തുന്ന പുറംലോകക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് ഇവിടുത്തെ ആദിമനിവാസികൾ കാലങ്ങളായി പുലർത്തി വരുന്നത്. ആധുനിക ലോകവുമായി യാതൊരു ബന്ധവും ഇക്കാലത്തും പുലർത്താത്ത ലോകത്തിലെ ജനവിഭാഗങ്ങളിലൊന്നാണിവർ. കാട്ടുപന്നിയെയും നത്തക്കയും ബെറികളും തേനും പച്ചയോടെ കഴിക്കുന്ന ഇവർ ബീച്ചിൽ കൂട്ടം ചേർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പതിവാണ്. കഴിഞ്ഞ വീക്കെൻഡിൽ ഒരു സാഹസികനെ പോലെ ഈ ദ്വീപിൽ കടന്ന് കയറിയ അമേരിക്കൻ മിഷനറി ചൗ ഇവരുടെ വിഷ അമ്പേറ്റാണ് മരിച്ചിരിക്കുന്നത്. തുടർന്ന് ഇവർ അദ്ദേഹത്തെ വെളുത്ത മണലിലൂടെ വലിച്ച് കൊണ്ടു പോവുകയും മരണം ഉറപ്പാക്കുകയും ചെയ്തിരുന്നു.
നോർത്ത് സെന്റിനൽ ദ്വീപ് സന്ദർശിക്കുകയെന്നത് താൻ നിർബന്ധമായും ചെയ്യുന്ന സാഹസികതയാണെന്ന് ചൗ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവിടുത്തുകാരെ കൃസ്തുമതം പഠിപ്പിക്കുകയെന്നത് തന്റെ ജന്മദൗത്യമായും ഈ മിഷനറി സങ്കൽപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ വിഷം പുരട്ടിയ അമ്പെയ്യുമ്പോഴും ചൗ ധീരമായി ദ്വീപിലൂടെ നടന്നിരുന്നുവെന്നാണ് സൂചന. ദൈവത്തിൽ നിന്നുമുള്ള സന്ദേശം തന്നിലൂടെ ഇവിടേക്കെത്തിക്കുകയാണ് താൻ ചെയ്യുന്നതെന്ന അഭിമാനത്തോടെയാണ് ചൗ കൊല്ലപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ നിയമം അനുസരിച്ച് ഈ ദ്വീപിന്റെ അഞ്ച് നോട്ടിക്കൽ മൈൽ ചുറ്റളവിൽ പ്രവേശിക്കാൻ ആർക്കും അനുമതിയില്ല. ഇതിലൂടെ വളരെ സ്വതസിദ്ധമായി ജീവിക്കുന്ന ഈ ദ്വീപുകാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലോകത്തിൽ ഇപ്പോഴും അതിജീവിക്കുന്ന പ്രീ നിയോലിത്തിക്ക് വർഗത്തെ സംരക്ഷിക്കാനാണ് ഇന്ത്യ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇവർക്ക് സാധാരണ ജനങ്ങൾക്ക് പിടിപെടുന്ന ജലദോഷം, അഞ്ചാം പനി, പനി തുടങ്ങിയവയെ പോലും പ്രതിരോധിക്കാനുള്ള കഴിവില്ലെന്നും സൂചനയുണ്ട്.
ഏഷ്യയിൽ ആദ്യമുണ്ടായ മനുഷ്യരുടെ ശേഷിക്കുന്ന ഏക പിൻഗാമികളാണ് ഇവരെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. 75,000 വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ മുൻ തലമുറക്കാർ ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിലൂടെ ബർമയിലൂടെ ഇന്ത്യയിലെത്തിച്ചേർന്നത്.
അവർ വിജയിച്ചാൽ പിതാവ് അവരോട് ക്ഷമിക്കുക; തന്നെ ആക്രമിക്കാനെത്തിയ ആദിമനിവാസികളെക്കുറിച്ച് ചൗ കുറിച്ചതിങ്ങനെ
ദ്വീപിൽ പ്രവേശിച്ച ചൗ ആദിമനിവാസികളെ പലവിധ സമമാനങ്ങൾ നൽകി വശത്താക്കാൻ ശ്രമിച്ചുവെന്നാണ് മിഷനറി ജേർണൽ വെളിപ്പെടുത്തുന്നത്. ചൗവിനെ അമ്പെയ്തുകൊല്ലുന്നതിന് തലേ ദിവസം തന്നെ ദ്വീപ് നിവാസികൾ ചൗവിന് നേരെ ആക്രമണം തുടങ്ങിയിരുന്നുവെന്നും എന്നിട്ടും അദ്ദേഹം പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ദ്വീപിലെത്താൻ തന്നെ സഹായിക്കാൻ ഇതിനടുത്തുള്ള പ്രാദേശിക മീൻപിടിത്തക്കാരോട് കഴിഞ്ഞ വ്യാഴാഴ്ച ചൗ അഭ്യർത്ഥിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
ചൗവിന്റെ കൈയിൽ കരുതിയിരുന്ന ബൈബിളിന് മേൽ ആദ്യദിനം ദ്വീപ് നിവാസികളുടെ അമ്പേറ്റിരുന്നുവെന്നും എന്നാൽ അന്ന് അദ്ദേഹത്തിന് ബോട്ടിലേക്ക് സുരക്ഷിതമായി മടങ്ങാനാവുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടാം ദിവസമാണ് അദ്ദേഹം അമ്പേറ്റ് മരിച്ചത്. നവംബർ 15 ന് തന്റെ കയാക്കിൽ ഈ ദ്വീപിൽ എത്തിയെന്ന് ജേർണലിനെ ചൗ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
താൻ ആദിമനിവാസികളിൽ നിന്നും ഏതാനും ഇഞ്ച് അകലെയാണെന്നും അവർക്ക് അഞ്ചടി അഞ്ചിഞ്ച് ഉയരമാണുള്ളതെന്നും അവരുടെ മുഖത്ത് മഞ്ഞ പേസ്റ്റ് തേച്ചിരിക്കുന്നുവെന്നും താൻ അവർക്ക് ഫുട്ബോളും മത്സ്യവും നൽകാൻ ശ്രമിച്ചപ്പോൾ അവർ അതിൽ ആകൃഷ്ടരായില്ലെന്നും ചൗ മിഷനറി ജേർണലിനോട് വെളിപ്പെടുത്തിയിരുന്നു.
ക്ഷമിച്ച് കുടുംബം
അലൻ ചൗവ് അമ്പേറ്റുമരിച്ച സംഭവത്തിലെ ആൻഡമാൻ-നിക്കോബാറിലെ സെന്റിനലീസ് ദ്വീപുവാസികളോട് ക്ഷമിക്കുന്നതായി അദ്ദേഹത്തിന്റെ കുടുംബം. ചൗവിന്റെ മൃതദേഹം കണ്ടെടുക്കാൻ ഏതാനും ദിവസംകൂടിയെടുത്തേക്കുമെന്ന് അധികൃതർ പറഞ്ഞു. ചൗ ഇവിടേക്കുപോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ കുടുംബം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം ചൗ ചെയ്ത പ്രവൃത്തിക്ക്, അദ്ദേഹത്തിന്റെ ആൻഡമാനിലെ സുഹൃത്തുക്കളെ ശിക്ഷിക്കരുതെന്ന് അവർ പറഞ്ഞു.
ഈ മാസം 16-ന് സെന്റനലീസ് ദ്വീപിൽ പോയ ചൗവിന്റെ മൃതദേഹം പാതിമൂടിയനിലയിൽ തൊട്ടടുത്തദിവസം കണ്ടെത്തുകയായിരുന്നെന്നാണ് മീൻപിടിത്തക്കാർ പറഞ്ഞത്. അജ്ഞാതരായ വ്യക്തികളുടെപേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്താനായി ഹെലിക്കോപ്റ്ററും കപ്പലും അയച്ചിരുന്നു. ദ്വീപിന് അടുത്തേക്ക് പോയാൽ ഗോത്രവർഗക്കാർ പ്രകോപിതരാകുമെന്നതിനാൽ അകലംപാലിച്ചാണ് തിരച്ചിലെന്ന് ആൻഡമാൻ-നിക്കോബാർ ഡി.ജി.പി. ദേപേന്ദ്ര പാഠക് പറഞ്ഞു.
ചൗവിനെ കൊലപ്പെടുത്തിയത് ഇങ്ങനെ
അലൻ ചൗവിനെ, ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാർ കൊലപ്പെടുത്തിയത് രണ്ടു ദിവസം തടങ്കലിൽ പാർപ്പിച്ച ശേഷമെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. സെന്റിനലീസ് ഗോത്രവർഗത്തിൽപ്പെട്ടവരാണ് സുവിശേഷകനെ മൃഗീയമായി കൊലപ്പെടുത്തിയത്. നവംബർ 14 ന് രാത്രി എട്ടിന് ബോട്ടിലാണ് മധ്യ ആൻഡമാനിലെ കർമതാങ് സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ചൗ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പുറപ്പെട്ടത്. കോസ്ററ് ഗാർഡ്, നേവി എന്നിവരുടെ കണ്ണിൽപ്പെടാതിരിക്കാനായിരുന്നു രാത്രി യാത്ര തെരഞ്ഞെടുത്തത്.
'അർദ്ധ രാത്രിയോടെയാണ് ചൗ പ്രദേശവാസികളായ സുഹൃത്തുക്കൾക്കൊപ്പം നോർത്ത് സെന്റിനൽ ദ്വീപിലെത്തിയതെന്ന് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലെ ഡി.ജി.പി. ദീപേന്ദ്ര പഥക് ന്യൂസ് 18 നോട് പറഞ്ഞു. നവംബർ 15നു വെളുപ്പിന് 4.30ന് കയാക് യാത്രയും കഴിഞ്ഞയാണ് ഈ സംഘം പടിഞ്ഞാറൻ തീരത്തെത്തിയത്. തീരത്തെത്തിയ ഉടൻ ഗ്രോത്രവർഗക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ചൗ ശ്രമിച്ചു. ഫുട്ബോൾ, കളിക്കാനുള്ള വളയം, ചൂണ്ട, കത്രിക, മെഡിക്കൽ കിറ്റ് എന്നിവ അവർക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഇതിനിടയിലെ പരിചയമില്ലാത്ത ഒരാൾ ചൗവിനു നേരെ അമ്പെയ്യുകയായിരുന്നെന്നും ദാപേന്ദ്ര പറഞ്ഞു. നവംബർ 16നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അവസാനമായി ജീവനോടെ കണ്ടതെന്നും ഡി.ജി.പി പറഞ്ഞു.
'നവംബർ 17 ന് ചിലർ മൃതശരീരം വലിച്ചിഴച്ചുകൊണ്ടു വന്ന് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത് ചൗവിന്റെ സുഹൃത്തുക്കൾ ദൂരെ നിന്നും കണ്ടു. മൃതദേഹത്തിന്റെ ഏകദേശ രൂപവും വസ്ത്രവും സാഹചര്യങ്ങളും ഒക്കെ കണക്കിലെടുത്ത് അത് ജോൺ അലൻ ചൗവിന്റെത് തന്നെയാണെന്നാണ് അവർക്ക് തോന്നിയത്. തിരികെ പോർട്ട് ബ്ലയറിലെത്തിയ ഇവർ ഇക്കാര്യം ജോണിന്റെ സുഹൃത്തായ അലക്സാണ്ടറെ അറിയിച്ചു. ഇലക്ട്രോണിക് എഞ്ചിനിയറായ അലക്സാണ്ടർ വഴിയാണ് പൊലീസ് ചൗവിന് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ പരിചയപ്പെട്ടത്.' ഡി.ജി.പി പറഞ്ഞു.
മത്സ്യത്തൊഴിലാളികളിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അലക്സാണ്ടർ പൊലീസിനെ സമീപിച്ചു. ജോൺ ചൗ എഴുതിയ പതിമൂന്ന് പേജുള്ള ഒരു കുറിപ്പും മത്സ്യത്തൊഴിലാളികൾ കൈമാറിയിരുന്നു. പിന്നീട് അലക്സാണ്ടർ വിവരങ്ങൾ യുഎസിലുള്ള ചൗവിന്റെ സുഹൃത്തായ ബോബി പാർക്സിനെ അറിയിച്ചു. ബോബി വിവരങ്ങൾ ചൗവിന്റെ അമ്മയെ അറിയിച്ചു. നവംബർ 19ന് ചെന്നൈയിലുള്ള അമേരിക്കൻ കോൺസുലേറ്റ് ജനറൽ വൈസ് കൗൺസിൽ ഡേവിഡ് എൻ റോബർട്സിന്റെ മെയിൽ ലഭിച്ചതായും പഥക് പറയുന്നു. തന്റെ മകൻ നോർത്ത് സെന്റിനേൽ ദ്വീപ് സന്ദർശിക്കാൻ പുറപ്പെട്ടതും അവിടെ വച്ച് ആക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടി ജോണിന്റെ അമ്മ നൽകിയ വിവരങ്ങൾ അനുസരിച്ചായിരുന്നു ഇത്തരമൊരു ഇ-മെയിൽ സന്ദേശം.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 16 ന് ജോൺ പോർട്ട് ബ്ലെയറിൽ എത്തിയെന്നും അവിടെ ഹോട്ടൽ ലാലാജി ബേ വ്യൂവിൽ താമസിച്ചിരുന്നെന്നും വ്യക്തമായി. ഒക്ടോബർ 19 ന് അദ്ദേഹം ആൻഡമാൻ ദ്വീപിലെ ഹട്ട് ബേയിലേക്കും പോയി. നവംബർ അഞ്ചിന് പോർട്ട് ബ്ലെയറിൽ മടങ്ങിയെത്തിയ അദ്ദേഹം നവംബർ 14 ന് നോർത്ത് സെന്റിനെൽ ദ്വീപിലേക്ക് പോകുന്നതുവരെ സുഹൃത്ത് അലക്സാണ്ടറിനൊപ്പമായിരുന്നു.
Stories you may Like
- നൂറ് കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചതുകൊച്ചി കസ്റ്റംസ് ടീം
- സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ്
- കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
- നാളെ മോക്കോ ചുഴലിക്കും സാധ്യത; മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
- മോക്ക ചുഴലിക്കാറ്റ് കരതൊട്ടതോടെ ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ തുടങ്ങി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്