ബ്രിട്ടാസും എം കെ ദാമോദരനും ഉപദേശകരാകുന്നതു ശമ്പളം വാങ്ങാതെ; ബ്രിട്ടാസ് കൈരളിയുടെ എംഡിയായി തുടരും; നിർണായക കേസുകളിൽ എജിയെ ഉപദേശിക്കേണ്ടതു ദാമോദരൻ; ബ്രിട്ടാസിന്റെ നിയമനം അവതാരം എന്ന ആരോപണം സജീവമായപ്പോൾ: കരുത്തന്മാരെ ഒപ്പം നിർത്താൻ പിണറായി മെനയുന്നതു ചാണക്യന്റെ തന്ത്രങ്ങൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുന്ന ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ എംഡിയായും തുടരുമെന്ന് സൂചന. ജോൺബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവായും മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഫലം കൂടാതെയാണ് ഇരുവരുടേയും നിയമനം. കൈരളി ടിവിയുടെ എംഡി സ്ഥാനത്ത് ജോൺ ബ്രിട്ടാസിന് തുടരാനാണ് ഇത്. കേന്ദ്രമന്ത്രിമാരെ കാണാൻ പിണറായി പോയപ്പോൾ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടായിരുന്നു. അത് ഏറെ വിവാദവുമായി. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പദവി നൽകി ബ്രിട്ടാസിനെ ഒപ്പം നിർത്താൻ പിണറായി തീരുമാനിച്ചത്. ഇതിലൂടെ മുഖ്യമന്ത്രിയ്ക്കൊപ്പം എന്തിനാണ് ബ്രിട്ടാസ് കറങ്ങുന്നതെന്ന വിമർശനങ്ങൾക്ക് വിരാമമാവുകയും ചെയ്യും.
നേരത്തെ തന്നെ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ചുമതലയുമായി എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കാതെ മാറിനിൽക്കുകയായിരുന്നു ബ്രിട്ടാസ്. എന്നാൽ ഡൽഹിയാത്രയുടെ വിവാദങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചു. നേരത്തെ എല്ലാത്തിനും താനുണ്ടാകുമെന്നും സ്ഥാനമാനങ്ങൾ വേണ്ടെന്നുമായിരുന്നു ബ്രിട്ടാസിന്റെ നിലപാട്. മുഖ്യമന്ത്രിയ്ക്കൊപ്പം എന്തിന് ബ്രിട്ടാസ് നടക്കുന്നുവെന്നും മറ്റും ചോദ്യങ്ങളുയർന്നു. തന്റെ വിശ്വസ്തനെ അവതാരമായി ചിത്രികരിക്കാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളും പിണറായിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീടാണു നിരവധി ചർച്ചകൾക്കുശേഷം മുഖ്യമന്ത്രിക്കൊപ്പം നിന്നു പ്രവർത്തിച്ചേ മതിയെന്ന നിർദ്ദേശം ബ്രിട്ടാസിനു സിപിഐ(എം) നൽകുകയായിരുന്നു. അത് നിരസിക്കാൻ കൈരളി ടിവിയുടെ എംഡിക്ക് കഴിഞ്ഞതുമില്ല.
പിണറായിയുമായുള്ള അടുപ്പത്തിലൂടെയാണ് ജോൺ ബ്രിട്ടാസ് കൈരളി ടിവിയുടെ തലപ്പത്തും എത്തിയത്. അതിന് ശേഷം ചാനൽ ഏറെ മുന്നിലേക്ക് വരികയും ചെയ്തു. ഇതിനിടെയിൽ ഏഷ്യാനെറ്റിലേക്ക് ബ്രിട്ടാസ് മാറിയെങ്കിലും തിരിച്ച് കൈരളിയിൽ എത്തി. ഇതെല്ലാം പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന് തെളിവായിരുന്നു. കൈരളി ടിവി നിർണ്ണായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഏഷ്യാനെറ്റിലേക്ക് ബ്രിട്ടാസ് മാറിയപ്പോൾ നാഥനില്ലാ കളരി പോലെയായി കൈരളി ടിവി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മലയാളം കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടറെന്ന പദവിയിൽ ജോൺ ബ്രിട്ടാസ് തുടരുന്നത്. ചാനലിന്റെ ചെയർമാനായ മമ്മൂട്ടിയുമായുള്ള ബ്രിട്ടാസിന്റെ അടുപ്പവും ഇതിന് കാരണമായി. എന്നാൽ പിണറായിയ്ക്കൊപ്പം വെറുതെ ബ്രിട്ടാസ് കറങ്ങുന്നുവെന്ന ആരോപണം ഒഴിവാക്കുകയും വേണം. ഇതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനം.
സർക്കാരിൽ നിന്ന് ശമ്പളം പറ്റിയാൽ മറ്റ് ജോലികൾ ചെയ്യാൻ ബ്രിട്ടാസിന് കഴിയില്ല. അതുകൊണ്ടാണ് സേവനമായി ഉപദേഷ്ടാവിന്റെ ജോലിയെ മാറ്റുന്നത്. മുമ്പും ഇത്തരം കീഴ് വഴക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് നിയമനത്തിൽ തുടർന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങൾക്ക് സാധ്യതയുമില്ല. സമാനമായ നിയമനമാണ് അഡ്വക്കേറ്റ് എംകെ ദാമോദരനും ചെയ്യുന്നത്. പിണറായിക്ക് ഏറ്റവും വിശ്വാസമുള്ള അഭിഭാഷകനാണ് എംകെ ദാമോദരൻ. അദ്ദേഹത്തെ അഡ്വക്കേറ്റ് ജനറലാകാനായിരുന്നു പിണറായിയുടെ താൽപ്പര്യം. എന്നാൽ ലാവ്ലിൻ കേസിൽ പിണറായിക്കായി ഹാജരാകുന്നത് ദാമോദരനാണ്. അഡ്വക്കേറ്റ് ജനറലായാൽ അതിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് സുധാകർ പ്രസാദ് അഭിഭാഷകനായത്.
നിർണ്ണായക കേസുകളിൽ ദാമോദരന്റെ അഭിപ്രായം ആരായുകയും വേണം. അതിനാലാണ് പ്രത്യേക നിയമ ഉപദേഷ്ടാവായുള്ള നിയമനം. ഭാവിയിലെ വിവാദം ഒഴിവാക്കാൻ തന്നെയാണ് ഇതും. ദാമോദരന്റെ കൂടെ അഭിപ്രായം തേടിയാണ് സുധാകർ പ്രസാദിനെ അഡ്വക്കേറ്റ് ജനറലാക്കിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായ മഞ്ചേരി ശ്രീധരൻ നായരും ദാമോദരന്റെ അടുത്ത ആളാണ്. ലാവ്ലിൻ കേസിൽ ദാമോദരനെ സഹായിക്കാൻ മഞ്ചേരി ശ്രീധരൻ നായരും കോടതിയിൽ ഹാജരാകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദാമോദരന്റെ നിയമോപദേശങ്ങൾ അഡ്വക്കേറ്റ് ജനറലും ഡിജിപിയും തള്ളിക്കളയുകയുമില്ല. ദാമോദരനെ നിയമോപദേഷ്ടാവാക്കാൻ അതീവ രഹസ്യമായാണ് കരുക്കൾ നീക്കിയത്. ബ്രിട്ടാസിനും ദാമോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എപ്പോഴും കടന്നു ചെല്ലാൻ കഴിയുന്ന തരത്തിലാണ് നിയമനങ്ങൾ.
ദേശാഭിമാനിയുടെ കണ്ണൂർ ലേഖകനായി മാദ്ധ്യമപ്രവർത്തനം ആരംഭിച്ച ബ്രിട്ടാസ് എസ്.എഫ്.ഐയിലൂടെയാണു രാഷ്ട്രീയരംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന പ്രചാരണവാക്യത്തിന്റെ ശിൽപി ബ്രിട്ടാസായിരുന്നു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരിക്കെയാണു കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്. പിന്നീട് അദ്ദേഹം സ്റ്റാർ ടിവി ശൃംഖലയുടെ ഉമസ്ഥയിലുള്ള ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി ഇടക്കാലത്ത് പ്രവർത്തിച്ചെങ്കിലും പിണറായി വിജയന്റെ താൽപര്യാർഥം വീണ്ടും കൈരളിയിലേക്ക് മടങ്ങിയെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചരണത്തെ അണിയറയിൽ നിന്ന് നിയന്ത്രിച്ചത് ബ്രിട്ടാസായിരുന്നു.
മാദ്ധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനവും ഇടപെടലും വളരെ നിർണായകമാണ് എന്ന തിരിച്ചറിവിനെത്തുടർന്നാണു ജോൺ ബ്രിട്ടാസിനെ കൊണ്ടുവരുന്നത്. ഇത്തവണ പിണറായി വിജയന് ഒരു മികച്ച ചിത്രം ജനങ്ങൾക്കിടയിൽ സമ്മാനിക്കുന്നതിനു വലിയ പങ്കാണു ബ്രിട്ടാസ് വഹിച്ചതും. അതുകൊണ്ടു തന്നെയാണു ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ജോൺ ബ്രിട്ടാസ് എത്തുന്നതും. ബ്രിട്ടാസിനെക്കൂടി ഉൾപ്പെടുത്തുന്നതോടെ പിണറായി വിജയന്റെ ഓഫീസിനു കരുത്തേറുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍