ഇത് ജോയ്സ് ജോർജിനുള്ള പിണറായി സർക്കാരിന്റെ സമ്മാനം തന്നെ; ഇടുക്കി എംപിക്കായി ജനവാസ മേഖല ഒഴിവാക്കി പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് പുനർനിർണ്ണയം; മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനവാസ മേഖല ഒഴിവാക്കി പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്തു മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനും വിസ്തൃതി 3200 ഹെക്ടറായിത്തന്നെ നിലനിർത്താനും മന്ത്രിസഭാ തീരുമാനം ഇടുക്കിയുടെ എംപിയെ രക്ഷിക്കാൻ. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള സമഗ്ര സർവേ ജൂണിനു മുൻപു പൂർത്തിയാക്കാനാണ് തീരുമാനം. ഇതിലൂടെ സിപിഎം സ്വതന്ത്ര എംപിയായ ജോയ്സ് ജോർജ്ജ് ഉൾപ്പെടെയുള്ള കൈയേറ്റക്കാരുടെ ഭൂമി കുറിഞ്ഞി സങ്കേതത്തിൽ നിന്ന് ഒഴിവാക്കും. ഇടുക്കിയിലെ കൈയേറ്റത്തിനെതിരായി രോഷം ഉയർന്നെങ്കിലും ഒൻപത് മാസത്തോളം നടപടികൾ നീട്ടിയ സർക്കാർ ഒടുവിൽ കൈയേറ്റക്കാരെ രക്ഷിച്ചിരിക്കയാണ്.
ഇവിടെ നേട്ടമുണ്ടാകുന്നത് എംപിക്കും. വ്യാജപട്ടയങ്ങളിലൂടെ ഭൂമി കയ്യേറിയവരെ ഒഴിവാക്കാൻ വേണ്ടിയാണു കുറിഞ്ഞി ഉദ്യാനത്തിന്റെ വലുപ്പം കുറയ്ക്കുന്നതെന്നും അതിർത്തി പുനർനിർണയിക്കുന്നതെന്നും നേരത്തേ ആരോപണം ഉയർന്നിരുന്നു. തുടർന്നു പ്രദേശം സന്ദർശിച്ച വനം, റവന്യു, വൈദ്യുതി മന്ത്രിമാർ പ്രത്യേകം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ സിപിഐ ഇതിനെ അനുകൂലിക്കുന്നില്ല. റവന്യൂവകുപ്പിന്റെ വിയോജിപ്പുകൾ അംഗീകരിക്കാതെയാണ് തീരുമാനം.
കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന റവന്യൂ വകുപ്പിനെയും മറികടന്നാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ വകുപ്പ് നൽകിയ കുറിപ്പും തിരുത്തിയാണ് 58, 62 ബ്ലോക്കുകളിലെ വിവാദ ഭൂമി ഒഴിവാക്കിയത്. കൈയേറ്റക്കാർക്കെതിരായ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ ഉത്തരവും മന്ത്രിസഭ മറികടന്നു. പതിറ്റാണ്ടുകളായി ഇവിടെ റവന്യൂ രേഖകൾ തിരുത്തുന്നുവെന്നായിരുന്നു നിവേദിതയുടെ റിപ്പോർട്ട്. അങ്ങനെ ഇടുക്കിയിലെ ജോയ്സ് ജോർജിന്റെ പ്രശ്നങ്ങളും ശരിയാക്കുകയാണ് പിണറായി സർക്കാർ.
ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം ബ്ളോക്കിലെയും വട്ടവട വില്ലേജിലെ 62ാം ബ്ലോക്കിലെയും വിവാദ ഭൂമിയാണ് ഒഴിവാക്കിയത്. ഈ ഭൂമിയുടേത് വ്യാജപട്ടയമാണെന്നാണ് ആരോപണം. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണം 3200 ഹെക്ടറിൽ കുറയാതെ അതിർത്തി പുനർനിർണ്ണയിക്കുമെന്നും പറയുന്നുണ്ട്. ഇതിനർത്ഥം ഒഴിവാക്കിയ ഭൂമിക്ക് പകരം വേറെ വനഭൂമി കൂട്ടിച്ചേർക്കേണ്ടി വരും എന്നാണ്.സങ്കേതത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കാനും വിസ്തൃതി നിജപ്പെടുത്താനും കളക്ടറുടെ അധികാരത്തോടെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റിൽമെന്റ് ഓഫീസറായി നിയമിക്കും. ഇതോടെ കൈയേറ്റ ഭൂമി എംപിയുടേത് മാത്രമായി മാറും.
വ്യാജ പട്ടയങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഭൂമികയാണു ഉദ്യാനം ഉൾപ്പെടുന്ന 58ാം ബ്ലോക്ക് നമ്പരിലുള്ള കൊട്ടാക്കമ്പൂർ വില്ലേജെന്നാണ് ആരോപണം ഉയർന്നത്. ഇടുക്കി എംപി ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയും ബ്ലോക്ക് നമ്പർ 58ലാണുള്ളത്. പെരുമ്പാവൂരിലെ ഉന്നത സിപിഎം നേതാക്കൾക്കും ഇവിടെ ബെനാമി പേരുകളിൽ ഏക്കർകണക്കിനു ഭൂമിയുണ്ട്. ഇതിനിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാനാവില്ലെന്ന സ്ഥിതി വന്നു. ഇതുകൊണ്ട് കരുതലോടെ തീരുമാനം എടുക്കുകയാണ്. ഉദ്യാനവിസ്തൃതി കുറയ്ക്കാതിരിക്കാൻ തീരുമാനിച്ചതോടെ കേന്ദ്ര അംഗീകാരം ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷ.
ജനവാസ മേഖല ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇവിടെ താമസിക്കുന്നവർക്കു ഭീഷണിയുണ്ടാവില്ലെന്നാണു കരുതുന്നത്. ഒഴിവാക്കപ്പെടേണ്ട ജനവാസ മേഖലകളും കൃഷിയിടങ്ങളും ഏതൊക്കെ എന്നതു കണ്ടെത്താൻ വിശദ സർവേ വേണ്ടി വരും. ഇക്കാര്യത്തിൽ ഇടുക്കി ജില്ലാഭരണകൂടത്തിനും വനം വകുപ്പിനും വ്യക്തതയില്ല. ഇതെല്ലാം കാരണം രക്ഷപ്പെടുന്നത് ജോയ്സ് ജോർജ് എംപിയാണ്. വട്ടവട, കൊട്ടാക്കമ്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന അഞ്ചുനാടു പ്രദേശത്തെ മുഴുവൻ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതുമാറ്റാൻ കലക്ടർ പദ്ധതി തയാറാക്കും. കുറിഞ്ഞിമല സങ്കേത പ്രദേശത്ത് ഇവ വളർത്തുന്നതു നിരോധിക്കും. റ
വന്യു ഭൂമിയിൽ വനംവകുപ്പ് ഇത്തരം മരങ്ങൾ വച്ചുപിടിപ്പിക്കാൻ പാടില്ല. വനം വകുപ്പു നേരിട്ടു മരം നട്ടുപിടിപ്പിക്കുന്നതിനു കമ്പനികൾക്കും ഏജൻസികൾക്കും പാട്ടം നൽകുന്ന രീതി അവസാനിപ്പിക്കും. പട്ടയഭൂമിയിലെ ഇത്തരം മരങ്ങൾ ഉടമ ആറുമാസത്തിനകം പിഴുതുമാറ്റണം. അല്ലെങ്കിൽ കലക്ടർ നടപടിയെടുക്കും. ഈ പ്രദേശങ്ങളിൽ ജലമൂറ്റുന്ന മരങ്ങൾ വളർത്താൻ അനുവാദമില്ല.
ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 62ലെയും പട്ടയഭൂമി ഒഴികെയുള്ള ഏകദേശം 3200 ഹെക്ടർ സ്ഥലത്തു നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാൻ 2006 ഒക്ടോബർ ആറിനാണു പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഉദ്യാനത്തിൽ 53 സർക്കാർ സ്ഥാപനങ്ങളും 2041 വീടുകളും 62 ആരാധനാലയങ്ങളും 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും 45 മറ്റു സ്ഥാപനങ്ങളും കാർഷിക ആവശ്യത്തിനുള്ള തടയണകളും ഉണ്ടെന്നാണു കുടിയേറ്റക്കാരുൾപ്പെടുന്ന വട്ടവട സമരസമിതിയുടെ വാദം. ഇത് പരിഗണിച്ചാണ് മാറ്റം.
ഉദ്യാന വിസ്തൃതി കുറയാതിരിക്കാൻ 59, 60, 63 ബ്ലോക്കുകളിലായി വനം വകുപ്പു കൈവശം വച്ചിരിക്കുന്ന റവന്യു ഭൂമിയും കണ്ണൻദേവൻ ഹിൽസ് (കെഡിഎച്ച്) വില്ലേജിൽ നീലക്കുറിഞ്ഞി ധാരാളമായി കണ്ടുവരുന്ന മീശപ്പുലിമല, കുറ്റിയാർവാലി, മാട്ടുപ്പെട്ടി മലനിരകളും രാജമല പ്രദേശങ്ങളും ഉദ്യാനത്തിൽ ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍