നാലായിരം ജീവനക്കാർ സിഐടിയു യൂണിയനിൽ ചേർന്നു; സമരങ്ങൾ പേടിച്ച് മുത്തൂറ്റ് ഫിനാൻസ് തൊഴിലാളി നേതാക്കളെ നാടുകടത്തി; ധർണയുമായി എംഎം ലോറൻസും നേതാക്കളും ഓഫീസിനു മുന്നിൽ കുത്തിയിരുന്നു; പത്രസമ്മേളനം നടത്തി വാർത്ത കാത്തിരുന്നവർ ഒരുവരിപോലും കാണാതെ ഇളിഭ്യരായി; തൊഴിൽ പ്രശ്നം ഉണ്ടാക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിഐടിയു പിടിമുറുക്കുന്നതിന് തടയിടാൻ യുണിയനിൽ ചേരുന്നവരെയും നേതാക്കളെന്ന് തോന്നുന്നവരെയുമെല്ലാം കൂട്ടത്തോടെ സ്ഥലംമാറ്റി കർശന നടപടികളുമായി മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെമ്പാടും ശാഖകളുള്ള മുത്തൂറ്റ് ഫിനാൻസ് മറ്റു സംസ്ഥാനങ്ങളിലെ ശാഖകളിലേക്കാണ് യൂണിയൻ അംഗത്വമെടുത്തതിന്റെ പേരിൽ ജീവനക്കാരെ തെറിപ്പിച്ചതെന്ന് സിഐടിയു ആരോപിക്കുന്നു. സിഐടിയുവിന് മേൽക്കൈ ലഭിച്ചാൽ ഭാവിയിൽ സമരപരിപാടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും ശമ്പളം പിന്നെ യൂണിയൻ നിശ്ചയിക്കുന്ന നിലയിൽ നൽകേണ്ടിവരുമെന്നുമെല്ലാം ഭയന്നാണ് യൂണിയൻ പ്രവർത്തനം മുളയിലേ നുള്ളാൻ മുത്തൂറ്റ് അധികൃതർ നടപടികൾ സ്വീകരിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ ഇതിനെ ശക്തമായി ചെറുക്കാനാണ് സിഐടിയു തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ചിട്ട് ആൻഡ് ഫിനാൻസ് എംപ്ളോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ എറണാകുളത്തെ മുത്തൂറ്റ് ഫിനാൻസ് ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ തുടങ്ങി. സിഐടിയു സംസ്്ഥാന വൈസ് പ്രസിഡന്റ് എംഎം ലോറൻസിന്റെ നേതൃത്വത്തിലാണ് സമരം. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സമരത്തിൽ സംബന്ധിക്കുന്നുണ്ട്.
അതേസമയം, കമ്പനി തൊഴിലാളികൾക്കെതിരെ സമരം പ്രഖ്യാപിക്കുകയും മാനേജ്മെന്റിന്റെ പീഡനങ്ങൾ ഇന്നലെ പത്രസമ്മേളനം നടത്തി വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും മുഖ്യധാരാ മാദ്ധ്യമങ്ങൾ അത് നൽകിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിപോലും തലക്കെട്ടിൽ മൂത്തൂറ്റ് എന്ന് നൽകാതെ ധനസ്ഥാപന ജീവനക്കാർ പ്രക്ഷോഭത്തിലേക്ക് എന്നാണ് വാർത്ത നൽകിയത്. മുത്തൂറ്റിന്റെ പരസ്യം സ്ഥിരമായി ലഭിക്കുന്നതിനാൽ മാദ്ധ്യമങ്ങൾ സ്ഥാപനത്തിനെതിരെയുള്ള വാർത്തകൾ നൽകുന്നില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
അഗത്വം ഉറപ്പിക്കിയ ജീവനക്കാരെ യാതൊരു കാരണവുമില്ലാതെ തമിഴ്നാട്, കണർണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ശാഖകളിലെക്കു സ്ഥലം മാറ്റുകയായിരുന്നുവെന്ന് ഇന്ന് സമരത്തിനെത്തിയവർ ആരോപിച്ചു. രണ്ടാഴ്ച മുൻപാണ് യൂണിയനിൽ ജീവനക്കാർക്ക് അഗത്വം കൊടുത്തത്. ഓഗസ്റ്റ് 21ന് യൂണിയന്റെ ഓദ്യോഗികമായ ഉത്ഘാടനം നടത്താൻ ആയിരുന്നു ഉദ്ദേശ്യം. എന്നാൽ ഇത് മണത്തറിഞ്ഞ കമ്പനി മാനേജ്മെന്റ് കഴിഞ്ഞയാഴ്ച യാതൊരു കാരണവും വ്യക്തമാക്കാതെ സ്ത്രീകൾ അടക്കം 25 പേരെ കേരളത്തിന്റെ പുറത്തുള്ള മുത്തൂറ്റ് ഫിനാൻസിലെ ശാഖകളിലേക്ക് മാറ്റുകയായിരുന്നു.
ഒരാളെ പുറത്താക്കിയെന്നും ജീവനക്കാർ ആരോപിക്കുന്നു. പിന്നീട് ട്രാൻസ്ഫർ കിട്ടിയവരുടെ എണ്ണം 75 ആയി എന്നും സിഐറ്റി യു ആരോപിക്കുന്നു. 130 വർഷത്തെ സേവന പാരമ്പര്യമുള്ള മുത്തൂറ്റിൽ ആദ്യമായി ആണ് ഇത്രയും അധികം ആളുകളെ സ്ഥലം മാറ്റുന്നതെന്നു സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി കെ എൻ ഗോപിനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.
യൂണിയൻ ഉണ്ടാക്കിയതിന്റെ പ്രതികാര നടപടിയാണ് മാനേജ്മെന്റ് കൂട്ടത്തോടെ ജീവക്കാരെ സ്ഥലം മാറ്റിയതെന്നു സിഐറ്റിയുവും, ജീവനക്കാരും ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചു ജീവനക്കാർ അടക്കം മാർച്ച് സഘടിപ്പിച്ചു ഈ മാസം എട്ടിന് മൂന്നു മണിവരെ സൂചനാ പണിമുടക്ക് നടത്തുമെന്നും സിഐറ്റിയു വ്യക്തമാക്കി. സ്ത്രീകൾ അടക്കമുള്ള ജീവനക്കാർക്കു നേരെ നടപടിയുണ്ടായതോടെ ഇത് നിർത്തിവയ്ക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപെട്ടെങ്കിലും അവർ യൂണിയൻ പ്രവർത്തനം സ്ഥാപനത്തിൽ അംഗീകരിക്കാൻ ആവില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഗോപിനാഥൻ വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ചാണ് 700 പേർ പങ്കെടുത്ത മാർച്ച് സരിത തീയേറ്ററിന് സമീപത്തുള്ള മുത്തൂറ്റ് ഫിനാൻസ് ഹെഡ്ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. തുടർന്ന് എംഎം ലോറൻസ് അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചു.
മാസങ്ങൾക്കുമുമ്പ് കണ്ണൂരിൽ മുത്തൂറ്റ് ഫിൻകോർപ്പിൽ ഇത്തരത്തിൽ സ്ഥലംമാറ്റത്തിനെതിരെ സിഐടിയു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അംഗത്വമെടുത്തവരെ മാനേജ്മെന്റ് 2015 ഡിസംബറിൽ വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. സമരത്തിൽ പങ്കെടുത്ത ആറ് പേരെ സസ്പെൻഡ് ചെയ്തും മൂന്നുപേരെ പിരിച്ചുവിട്ടുമാണ് മാനേജ്മെന്റ് പ്രതികാരനടപടിക്ക് തുടക്കമിട്ടത്. ഇതോടെ ജീവനക്കാർ കണ്ണൂർ തെക്കീബസാർ ശാഖക്ക് മുന്നിൽ 30 നാൾ നീണ്ട സത്യഗ്രഹ സമരം നടത്തി. ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നടപടിക്കിരയായവരെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു. ഇതേത്തുടർന്ന് സമരം ഒത്തുതീർന്നു. സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തെങ്കിലും പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല.
ഇതേതുടർന്ന് ജൂൺ 21ന് സമരം പുനഃരാരംഭിച്ചു. തൊഴിൽമന്ത്രിയടക്കം ഇടപെടുമെന്ന ഘട്ടത്തിൽ പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കാമെന്ന് യൂണിയനുമായി കരാറുണ്ടാക്കി. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മാനേജ്മെന്റ് ഉറപ്പുനൽകി. ഇതിനുശേഷം ഇരിട്ടി, പേരാവൂർ, പയ്യാവൂർ, ഉളിക്കൽ, കേളകം, ശ്രീകണ്ഠപുരം, പിലാത്തറ, ചക്കരക്കൽ, മേലേചൊവ്വ, കൂത്തുപറമ്പ് ശാഖകൾ നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് പൂട്ടി. ജീവനക്കാരെ സമീപ ശാഖകളിലേക്ക് പുനർവിന്യസിക്കുമെന്ന് ഉറപ്പും ലംഘിച്ചു. സമരത്തിൽ പങ്കെടുത്തവരെയും യൂണിയൻ അംഗങ്ങളെയും തെരഞ്ഞുപിടിച്ച് കോഴിക്കോട് ജില്ലയിലെ കല്ലാച്ചി, നാദാപുരം, തിരുവങ്ങാട് ശാഖകളിലേക്ക് മാറ്റി. അടച്ചുപൂട്ടാനിരുന്ന കണ്ണൂർ ഫോർട്ട്ലൈറ്റ് കോംപ്ളക്സ് ശാഖ യൂണിയന്റെ ഇടപെടിലൂടെ തുറന്നപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്കായിരുന്നു നിയമനം. സമരത്തിൽ പങ്കെടുത്ത് പിന്നീട് മാപ്പെഴുതി നൽകി ജോലിയിൽ പ്രവേശിച്ചയാളെ താൽപര്യമുള്ള തസ്തികയിൽ നിയമിച്ചു - യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
സമാനമായ രീതിയിലാണ് ഇപ്പോൾ മുത്തൂറ്റ് ഫിനാൻസിലും നടപടികൾ ഉണ്ടായിട്ടുള്ളതെന്നാണ് ആക്ഷേപം. തൊഴിൽ മര്യാദകളും നിയമവും ലംഘിച്ച് ജീവനക്കാർക്കെതിരെ മാനേജ്മെന്റ് പ്രതികാര നടപടികൾ തുടരുകയാണെന്ന് സിഐടിയു ആരോപിക്കുന്നു. നൂറുകണക്കിന് ശാഖകളുള്ള സ്ഥാപനം ജീവനക്കാരെ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നത്. ട്രേഡ് യൂണിയനുകളിൽ അംഗത്വമെടുത്തവരെ തെരഞ്ഞുപിടിച്ച്് സ്ഥലം മാറ്റുകയും പീഡിപ്പിക്കുകയുമാണ്. ജീവനക്കാർ സംഘടനയിൽ ചേരരുതെന്നും സംഘടനാപ്രവർത്തനം അനുവദിക്കില്ലെന്നുമുള്ള നിലപാട് മാനേജ്മെന്റ് മാറ്റിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. ജീവനക്കാർ സംഘടനയിൽ ചേർന്നുകൂടെന്ന സമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. കേരളത്തിൽ ജോലിചെയ്യുന്ന ആറായിരത്തിലധികം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിൽ നാലായിരത്തോളം പേർ ഇതിനകം സംഘടനയിൽ അംഗമായിക്കഴിഞ്ഞു. ആറുമാസമായി അംഗങ്ങളുടെ മേഖലാ കൺവെൻഷനുകൾ നടക്കുകയാണ്. ഓഗസ്റ്റ് 21ന് സംസ്ഥാന കൺവെൻഷൻ നടക്കാനിരിക്കെയാണ് മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുന്നത്.
സംഘടനയിൽ അംഗത്വമെടുത്തു എന്നല്ലാതെ എന്തെങ്കിലും ആവശ്യം മുന്നോട്ടുവയ്ക്കുകയോ മാനേജ്മെന്റുമായി തർക്കങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ ഭാഗത്ത് എന്തെങ്കിലും പിഴവു ചൂണ്ടിക്കാട്ടുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെയാണ് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. ഇത്തരം പ്രതികാര നടപടികൾ പിൻവലിച്ച് മാനേജ്മെന്റ് നിലപാട് തിരുത്തിയില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് തൊഴിലാളികൾ നീങ്ങും - യൂണിയൻ മുന്നറിയിപ്പു നൽകുന്നു. അതേസമയം, യൂണിയന് കീഴ്പെട്ടാൽ ഭാവിയിൽ സേവന-വേതന വ്യവസ്ഥകൾ അവർ പറയുംപടി നടത്തേണ്ടിവരുമെന്ന ആശങ്കയിലാണ് മാനേജ്മെന്റ് നടപടികൾ സ്വീകരിക്കുന്നതെന്നാണ് സൂചനകൾ. പ്രശ്നങ്ങൾ തുടർന്നുപോയാൽ സ്ഥാപനംതന്നെ ഇല്ലാതാകുമോ എന്ന ആശങ്ക യൂണിയനിൽ ചേർന്നിട്ടില്ലാത്ത തൊഴിലാളികളും പങ്കുവയ്ക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്