ലക്ഷങ്ങളിൽ ഒരാൾക്ക് ബാധിക്കുന്ന അപൂർവ്വ രോഗം ബാധിച്ച് ലണ്ടനിലെ മലയാളി ഗുരുതരാവസ്ഥയിൽ; ഇംഗ്ലണ്ടിൽ ഇല്ലാത്ത ചികിത്സ കേരളത്തിൽ ഉണ്ടെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ; മെഡിക്കൽ സംഘത്തിനൊപ്പം നാട്ടിലെത്തിക്കാനുള്ള 50 ലക്ഷം പിരിച്ച് നൽകി യുകെ മലയാളികൾ; രണ്ട് ദിവസം കൊണ്ട് 27 ലക്ഷം ശേഖരിച്ച് മറുനാടൻ മലയാളി കുടുംബം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: അത്യപൂർവ്വമായ ഒരു രോഗത്തിന് അടിമപ്പെട്ട് യുകെയിൽ താമസിക്കുന്ന മലയാളിക്ക് ചികിത്സ കേരളത്തിൽ മാത്രമെന്ന് ബ്രിട്ടീഷ് മെഡിക്കൽ സംഘം. എറണാകുളം സ്വദേശിയായ ജോമി ജോൺ ആണ് അതീവ ഗുരുതരാവസ്ഥയിൽ രണ്ടാഴ്ചയായി ബ്രിട്ടണിലെ പ്രമുഖ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സബ് അക്ക്യൂട്ട് സ്കെലെറോസിങ് പാൻഎൻസഫലിറ്റിസ് (എസ്എസ്പിഇ) എന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ജോമിയുടെ ജീവൻ രക്ഷിക്കാൻ വൈകാതെ ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് സാധിക്കും എന്ന നിഗമനത്തെ തുടർന്നാണ് ജോമിയെ നാട്ടിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമം തുടങ്ങിയത്. വിവരം അറിഞ്ഞ് യുകെ മലയാളികൾ ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി സഹായിക്കാൻ ഇറങ്ങിയപ്പോൾ ആവശ്യമുള്ളത്ര പണം ലഭിച്ചു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ കേവലം രണ്ട് ദിവസം കൊണ്ട് 27 ലക്ഷം രൂപ പിരിച്ച് നൽകി മഹത്തായ മാനവികതയുടെ ഭാഗമായി മാറി. മറുനാടൻ മലയാളിയും ബ്രിട്ടീഷ് മലയാളിയും ഒരേ ആൾ തന്നെ എഡിറ്ററായി ഒരേ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനങ്ങൾ ആണ്.
വികസിത രാജ്യങ്ങളിൽ വളരെ അപൂർവ്വമായി കാണുന്ന ഈ രോഗത്തിന് ചികിത്സ ഇല്ല എന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഇതിന് ചികിത്സ ഉണ്ട്. വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രി ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ജോമിയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ അപ്പീൽ ഒന്നര ദിവസം പിന്നിട്ട് തിങ്കളാഴ്ച വൈകുന്നേരം ആയപ്പോഴും ലക്ഷ്യം കൈവരിക്കുകയായിരുന്നു. ഇന്നു രാവിലെ വരെയുള്ള 48 മണിക്കൂർ കൊണ്ട് ജോമിയെ സുരക്ഷിതമായി കേരളത്തിൽ എത്തിക്കാൻ ആവശ്യമായ 25 ലക്ഷം രൂപയും ലഭിച്ചു കഴിഞ്ഞു. ജോമിയുടെ സുഹൃത്തുക്കളും ജോമി ഇംഗ്ലണ്ടിൽ താമസിക്കുന്ന പ്രദേശത്തെ ആളുകളും ചില അസോസിയേഷനുകളുമയി ഏതാണ്ട് ഇരുപത് ലക്ഷത്തോളം രൂപ നേരിട്ടും നൽകിയതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ 50 ലക്ഷത്തോളം രൂപയാണ് ജോമിയെ സഹായിക്കാൻ ലഭിച്ചത്. ജോമിയെ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കാൻ ആണ് ഈ പണം. എട്ടോ പത്തോ വിമാന ടിക്കറ്റും അത്യാവശ്യമായ മറ്റ് മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി വേണം ജോമിയെ നാട്ടിൽ എത്തിക്കാൻ.
വെറും അഞ്ച് കൊല്ലം മുൻപ് മാത്രം യുകെയിൽ എത്തിയ ജോമി ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ എത്തി വിവാഹം കഴിച്ചത്. ബ്രിട്ടണിൽ പോകാനും മറ്റുമായി 40 ലക്ഷത്തോളം രൂപയുടെ ബാധ്യതയും ജോമിക്കുണ്ടായിരുന്നു. നാല് മാസം മുൻപ് മാത്രം വിവാഹിതയായി യുകെയിൽ എത്തിയ ജോമിയുടെ ഭാര്യ ജിൻസി പകച്ച് നിൽക്കവെയാണ് യുകെ മലയാളികൾ ഒറ്റമനസ്സോടെ രംഗത്തിറങ്ങിയത്. ആദ്യമൊക്കെ സുഹൃത്തുക്കളും നാട്ടുകാരുമാണ് സഹായിച്ചിരുന്നതെങ്കിലും ബ്രിട്ടീഷ് മലയാളി ഇടപെട്ടതോടെ ഒറ്റയടിക്ക് യുകെയിലെ മുഴുവൻ മലയാളികളും പണം നൽകുകയായിരുന്നു. രണ്ട് ദിവസം തികയും മുൻപ് ആവശ്യമായ പണം ലഭിച്ചതിനാൽ ഒരാഴ്ചത്തേയ്ക്ക് തുടങ്ങിയ അപ്പീൽ ഇന്നുകൊണ്ട് അവസാനിപ്പിച്ചതായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഫ്രാൻസിസ് ആന്റണി അറിയിച്ചു. ഇന്ന് രാവിലെ ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 27,582.63 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി ശേഖരിച്ചത്. ചാരിറ്റി കമ്മിഷൻ അനുവദിക്കുന്ന ടാക്സ് ഇളവ് കൂടി ചേർത്താതാണ് ഈ തുക. ഇളവ് ലഭിക്കുന്ന വിർജിൻ മണി അക്കൗണ്ട് വഴി നികുതി ഇളവ് അടക്കം 24,507.50 പൗണ്ട് ലഭിച്ചപ്പോൾ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് 3075.14 പൗണ്ടും ലഭിച്ചു.
ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ലഭിച്ച തുകയുടെ വിശദാംശങ്ങൾ അടങ്ങിയ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വാർത്തയുടെ ചുവടെ കൊടുത്തിട്ടുണ്ട്.
പ്രതിസന്ധിയിൽ ആകുന്ന യുകെയിലെ മലയാളികളെ സഹായിക്കാനും നാട്ടിലെ ദരിദ്ര രോഗികളെ ചികിത്സിക്കുന്നതിനുമായാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചത്. മൂന്ന് വർഷം കൊണ്ട് രണ്ടര കോടിയോളം രൂപ ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ചു നൽകി. എന്നാൽ ആദ്യമായാണ് ഇത്ര പെട്ടന്ന് ഇത്രയും വലിയൊരു തുക കണ്ടെത്തുന്നത്. യുകെയിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. മരിച്ചയാളുടെ ജീവിത പങ്കാളി നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ഇത് ചെയ്യുന്നത്. പുതുവത്സരം പ്രമാണിച്ച് പത്ത് രോഗികളെ സഹായിക്കാനും കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ എന്നിവയെ സഹായിക്കാനും ശേഖരിച്ച 20 ലക്ഷം രൂപ കഴിഞ്ഞ ആഴ്ച അയർക്കുന്നത്ത് വച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വിതരണം ചെയ്തത്.
എറണാകുളം കിഴക്കമ്പലം സ്വദേശി ആയ ജോമി നാലര വർഷം മുൻപാണ് യുകെയിൽ എത്തിയത്. ചേച്ചിയും ഇളയ സഹോദരനും രോഗികളായ മാതാപിതാക്കന്മാരും അടങ്ങുന്നതാണ് കുടുംബം. ബാങ്ക് ലോൺ വഴിയും പണം സംഘടിപ്പിച്ച് വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിയ ജോമി ഗ്ലോട്ടൻഹാം മാനർ നേഴ്സിങ് ഹോമിൽ ജോലി ചെയ്തു വരിക ആയിരുന്നു. ജോമി മാസം മാസം അയച്ചു നൽകി വരുന്ന പണത്തിലാണ് ഈ കുടുംബം ജീവിച്ചു വന്നിരുന്നത്. ഇതിനിടയിൽ ആറു മാസം മുൻപ് നാട്ടിലെത്തി പിറവം സ്വദേശിനി ആയ ജിൻസി ജോമിയെ വിവാഹം കഴിച്ച് നാല് മാസം മുൻപാണ് ഇരുവരും യുകെയിൽ തിരിച്ചെത്തിയത്. ജിൻസിയും ഇതേ ഹോമിൽ കെയററായി ജോലി ചെയ്ത് വരിക ആയിരുന്നു. നാട്ടിൽ ഏകദേശം 430 ലക്ഷം രൂപയുടെ ബാധ്യത ജോമിക്കുണ്ടായിരുന്നു. തിരികെ യുകെയിൽ എത്തി ജോലി ചെയ്ത് ബാധ്യതകൾ തീർക്കുവാനുള്ള ശ്രമം നടന്നു വരവേ ജനുവരി മധ്യത്തോടെ ജോമിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഹേസ്റ്റിംഗിൽ ഒരു ബെഡ് റൂം ഫൽറ്റിലാണ് ഇവർ താമസിച്ച് വന്നിരുന്നത്.
ശക്തമായ പനിയും ക്ഷീണവും, ഓർമ്മക്കുറവും ഉണ്ടായതോടെ ഈസ്റ്റ് സസക്സിലെ കോൺക്വിസ്റ്റ് എൻഎച്ച്എസ് ഹോസ്പിറ്റലിലെ എൻഇയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പനിയും സ്ട്രെസ്സ് മൂലമുള്ള ക്ഷീണമാണെന്നും റെസ്റ്റ് എടുക്കാൻ ഡോക്ടർമാർ നിർദ്ദശം നൽകി. ഒരു ദിവസം അഡ്മിറ്റ് ആയ ശേഷം പറഞ്ഞയക്കുക ആയിരുന്നു. തിരികെ വീട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ക്ഷീണം മാറാതാവുകയും സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതോടെ വീണ്ടും എൻഇയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഡോക്ടേഴ്സ് പരിശോധനകൾ തുടർന്നു. റ്റി. ബി, ക്യാൻസർ, ലിവർ, ബ്രയിൻ അടക്കം ഒട്ടേറെ പരിശോധനകൾ നടത്തി. ലണ്ടനിലെ ലാബിൽ നടന്ന പരിശോധനയിൽ ബ്രയിൻ അണുബാധയുള്ളതായി കണ്ടെത്തി. തുടർ പരിശോധനയിൽ ജോമിക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമായ സബ് അക്ക്യൂട്ട് സ്കെലെറോസിങ് പാൻഎൻസഫലിറ്റിസ് എന്ന രോഗം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തുക ആയിരുന്നു. രണ്ടാം തവണയും അഞ്ചാം പനി ബാധിച്ച് തലച്ചോറിനുള്ളിൽ വൈറസ് ബാധ മൂലമുള്ള രോഗമാണ് ഇത്. ട്രീറ്റ്മെന്റ് ഇല്ലാത്തത് മൂലം കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ജോമി ലണ്ടന് സമീപം ഹേവാർഡ്ഹീത്തിലെ ന്യൂറോ സ്പെഷ്യലിസ്റ്റ് ആശുപത്രി ആയ പ്രിൻസസ് റോയൽ എൻഎച്ച്എസ് ട്രസ്റ്റിൽ തീവ്ര പരിചരണത്തിൽ കഴിയുകയാണ്.
ജോമിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ മുതൽ അമ്മ നാട്ടിൽ തളർന്നു കിടപ്പിലായി എന്ന റിപ്പോർട്ട് ഇതിനിടയിൽ വേദനയോടെ എത്തുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അമ്മയെ ആശ്വസിപ്പിച്ചു വരുന്നു. ഡൽഹി കേന്ദ്രമാക്കിയുള്ള ഒരു എയർലൈൻ കമ്പനിയുമായും, എമിറേറ്റ്സ് എയർലയിനുമായും ബന്ധപ്പെട്ടു വരുന്നതായും സുഹൃത്തുക്കൾ അറിയിച്ചു. ഡൽഹിയിലെ എയർലൈൻ കമ്പനി മെഡിക്കൽ സംഘത്തെ യുകെയിലേയ്ക്ക് അയയ്ക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ട്. മെഡിക്കൽ സംഘവുമായി എത്തി പ്രത്യേക വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സംവിധാനമാണ് ഡൽഹിയിൽ ഉള്ള കമ്പനി ചെയ്യുന്നത്. രണ്ടു ദിവസം കൂടി കാത്തു ആരോഗ്യ സ്ഥിതിൽ മാറ്റമില്ലാതെ തുടർന്നാൽ ഉടൻ നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മലയാളി ജോമിയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത്.
ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ലഭിച്ച തുകയുടെ വിശദാംശങ്ങൾ അടങ്ങിയ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ചുവടെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്