കറുത്ത ഗൗണിട്ട് മുഖത്ത് ചായം പൂശി ജഡ്ജിയുടെ വേഷത്തിൽ ഓട്ടം തുള്ളൽ; 'മധു'വിനെ കെട്ടിയിട്ട് സെൽഫി ആഘോഷിക്കുന്ന നാട്ടുകാരുടെ മാർഗം കളി; എംജി യൂണിവേഴ്സിറ്റി കലോൽസവത്തിൽ ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയപ്പോൾ മുഖം ചുളിച്ച് വിധികർത്താക്കൾ; ഇത് പേക്കൂത്തെന്ന് സോഷ്യൽ മീഡിയയിലും വിമർശനം
ആർ.പീയൂഷ്
കൊച്ചി: കലോത്സവ വേദിയിൽ കലാപരിപാടികൾ ആസ്വദിക്കാൻ ഇരുന്ന കാണികൾ കണ്ടത് വിദ്യാർത്ഥികളുടെ പ്രതിഷേധം. എംജി.യൂണിവേഴ്സിറ്റി കലോത്സവവേദിയിലാണ് ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. മത്സരിച്ച ഒട്ടുമിക്ക ഇനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്.
ഓട്ടം തുള്ളൽ വേദിയിലെത്തിയ ന്യായാധിപന്റെ വേഷത്തിൽ കറുത്ത ഗൗണും ഇട്ട് ചായം പൂശിയെത്തിയ മത്സരാർത്ഥി രാഹുൽ വിധികർത്താക്കളെയും കാണികളെയും അമ്പരിപ്പിച്ചു. മോദിയുടെ ഭരണത്തെ കണക്കറ്റ് വിമർശിച്ചു. നീരവ് മോദി കോടികൾ വെട്ടിച്ച് മുങ്ങിയ കഥയും പറഞ്ഞു.
പിന്നീട് മാർഗ്ഗം കളി വേദിയിൽ അട്ടപ്പാടിയിൽ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ വിഷയവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന ആൾക്കൂട്ടത്തെയും അവരുടെ ചേഷ്ടകളെയും നിയമവിദ്യാർത്ഥികൾ 'മാർഗം തേടൽ കളി' എന്ന പേരിൽ അവതരിപ്പിച്ചു.അജേഷ് കോടനാടാണ് മധുവായി വേഷമിട്ട് രംഗത്ത് വന്നത്. മധുവിനെ കെട്ടിയിട്ട് സെൽഫി എടുത്താഘോഷിക്കുന്ന നാട്ടുകാരെയാണ് രംഗത്ത് കാണികൾ കണ്ടത്. അടുത്ത ഐറ്റംഗങ്ങളിലെല്ലാം ഇതേ പോലെ സമകാലിക പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.
ഞാൻ 100 % സാക്ഷരൻ', 'ഞാൻ പ്രബുദ്ധ മലയാളി' തുടങ്ങിയ പ്ലക്കാർഡുകൾ കഴുത്തിലണിഞ്ഞാണ് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം വേദിയിലെത്തിയത്. വേദിയിലെത്തി സെൽഫി എടുക്കാനും വിദ്യാർത്ഥികൾ മറന്നില്ല.സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലോ കോളേജ് വിദ്യാർത്ഥികളായ അജേഷ് കോടനാടും മിഥുൻ ലാലും പറഞ്ഞു. ലോകോസ് എന്ന നിയമ വിദ്യാർത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടത്തിയത്.
എന്നാൽ കലോത്സവ വേദിയിൽ എറണാകുളം ലോ കോളജിന്റെ ഊഴമെത്തിയപ്പോൾ അരങ്ങേറിയ അപ്രതീക്ഷിത അവതരണങ്ങൾക്കെതിരെ വിധി കർത്താക്കളുടെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.വിദ്യാർത്ഥികൾക്കു പ്രതിഷേധിക്കാമെന്നും എന്നാൽ വേദി ഇതല്ലെന്നും വിധി കർത്താക്കൾ വ്യക്തമാക്കി.
വിധികർത്താക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളുമായാണ് ലോ കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തുന്നത്. ഇത് വിധികർത്താക്കൾക്കിടയിലും കലാസ്വാദകർക്കിടയിലും പ്രതിഷേധത്തിനിടയാക്കി.വിധി പ്രസ്താവിക്കുമ്പോൾ വിധികർത്താക്കൾ ഇവരെ പരസ്യമായി വിമർശിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾക്കെതിരെ വിധികർത്താക്കളിൽ ഒരാളായ കലാമണ്ഡലം കാർത്തിക് ശങ്കറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
MG university കലോത്സവത്തിൽ ഈ കഴിഞ്ഞ പത്താം തീയ്യതി നടന്ന തുള്ളൽ മത്സരത്തിൽ,മത്സരത്തിനു ഇടയിൽ വേദിയിൽ കയറി വന്ന ഒരു പേകുത്തിനേ പറ്റി ഒരു എളിയ തുള്ളൽ കലാകാരൻ എന്ന നിലയിലും മത്സരത്തിന്റെ വിധി കർത്താക്കളിൽ ഒരാൾ എന്ന നിലയിലും ആ വേദിയിൽ തന്നേ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പൂർണ്ണ രൂപം...
ചുറ്റും നടക്കുന്ന കാര്യത്തേ പറ്റി അഭിപ്രായം പറയാന്നും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്...പക്ഷേ അതിനു വേണ്ടി തിരഞ്ഞെടുക്കുന്ന മാർഗം, വേദി...ഈ രണ്ടി നേയും പറ്റിയും ഒരു 19 വട്ടമെങ്കിലും ചിന്തിക്കണം...
ഒരുപ്പാട് പേർ ഇശ്വരനു തുല്യമായി കാണുന്ന ഈ കലയുടേ ലേബിളിൽ ഈ പേകുത്തു ഇവിടേ വേണ്ടായിരുന്നു...ഒരുപ്പാട് വിദ്യാർത്ഥികൾ ദിവസങ്ങളോളം, മാസങ്ങളോളം, വർഷങ്ങളോളം ഈ കല പഠിച്ച്, ഈ വേദിയേ ദൈവികമായി കണ്ട്..അത്രയും ആഗ്രഹിച്ച് തുള്ളൽ അവതരിപ്പിക്കുമ്പോൾ... അവരുടേ ആ ശ്രമത്തേയും തുള്ളൽ കലയേയും ഒന്നാകേ നാണം കടത്തുന്ന തരത്തിൽ ഈ പ്രവർത്തി ഇവിടേ വേണ്ടായിരുന്നു...ജനശ്രദ്ധയായിരുന്നു ലക്ഷ്യമെങ്കിൽ വെറും 300,400 ഓ പേർ മാത്രം ഒതുങ്ങുന്ന ഈ ഹാളി നേക്കാൾ നല്ലത് ഇതു പുറത്തു വെച്ചു നടത്താമായിരുന്നു.... പക്ഷേ ഈ കലയുടേ പേരു പറഞ്ഞു കൊണ്ട് വേണ്ടാ എന്നു മാത്രം...
അവിഷ്കരണ സ്വതന്ത്ര്യത്തെ ബഹുമാനിച്ചു തന്നേ പറയട്ടേ, തുള്ളൽ കലയുടെ ജനകീയതയും,പൊതു സ്വീകാര്യതയും ചൂഷണം ചെയ്യുന്ന തലത്തിൽ ഈ കലയേ പേക്കൂത്താകുന്ന നടപടിയോട് യോജിക്കാൻ കഴിയില്ലാ...ഭരണവർഗത്തിനു എതിരേയും സമൂഹത്തിലെ അനീതിക്കു എതിരെയും കവിതയെ പടവാളാക്കിയ കുഞ്ചൻ നമ്പ്യാർ ആശാന്റെ കലയേ, സാമൂഹിക വിമർശനം പഠിപ്പിക്കാനോ, ഈ കലയേ അപഹസിക്കാനോ ഇങ്ങനേ ഒരു ശ്രമം വേണ്ടായിരുന്നു..ഒരു രാത്രി കൊണ്ട് തുള്ളൽ കല ആവിഷ്കരിച്ച നമ്പ്യാർ ആശാനേക്കാൾ മികച്ച സൃഷ്ടിയോ, സാമൂഹിക വിമർശനമോ ഒന്നും അല്ലാ ഇവിടെ നടന്നത്..
ഇത്രയെങ്കിലും പറഞ്ഞില്ലാ എങ്കിൽ ഈ കല കൊണ്ട് ജീവിക്കുന്നു എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ലാ... ഇത്രയും പറഞ്ഞു നിർത്തി...അതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞതും, വേദിയിൽ ആ നിമിഷം പറയാൻ വിട്ടു പോയതുമായ ചില കാര്യങ്ങൾ കൂട്ടി ചേർക്കുന്നു...
ചുറ്റും നടക്കുന്ന കാര്യങ്ങളോട് ഉള്ള പ്രതിഷേധം എന്ന പേരിൽ നടത്തിയ തെണ്ടി തരത്തിൽ.. ഒരു ഉദ്ദേശ ശുദ്ധിയും ഉണ്ടായിരുന്നില്ലാ.... മറിച്ചു മാധ്യമശ്രദ്ധ നേടിയേടുക്കാൻ നടത്തിയ വില കുറഞ്ഞ പ്രഹസനം മാത്രമായിരുന്നു...മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ് അവർ തുള്ളൽ കലയും ഈ മത്സരവേദിയും തിരഞ്ഞെടുത്ത്...മറിച്ച് അല്ലായിരുന്നു എങ്കിൽ പ്രതിഷേധം എന്നു അവർ പറഞ്ഞു നടത്തിയ പ്രകടനം ഇതിനും കുടുതൽ ജനങ്ങൾ നിന്നിരുന്ന മത്സരവേദിക്കു പുറത്തോ, തെരുവിലോ വെച്ചു ആകാമായിരുന്നു...പിന്നേ കലയോട് ഉള്ള സമീപനം...
തുള്ളൽ കലയേക്കാൾ കൂടുതൽ ഈ ആശയം convey ചേയ്യണമേക്കിൽ നാടകം/കവിത / കഥാപ്രസംഗം എന്നിങ്ങനേ വേറേ ഒരുപ്പാട് choice ഉണ്ടായിരുന്നു... പക്ഷേ ചെയ്യില്ല.
ചെയ്യണമെങ്കിൽ അതിനു മെനക്കെടുക തന്നേ വേണം..തുള്ളൽ അടക്കം ഏതു കലയിലുടേയും അതിന്റെ ചട്ടക്കൂടും, ചിട്ടയും അനുസരിച്ച് നിങ്ങളുടേ ആശയം ചിട്ടപ്പെടുത്തി നിങ്ങൾക്ക് അവതരിപ്പിക്കാമായിരുന്നു.. എങ്കിൽ ആ ശ്രമത്തിൽ നിങ്ങളുടേ ഉദ്ദേശ ശുദ്ധി ഉണ്ടാവുമായിരന്നു... ഇവിടേ അതു ഒന്നുമല്ലാ ഉണ്ടായത്...
കാട്ടിലേ തടി തേവരുടേ ആന.തുള്ളലിൽ എന്തും ചേയ്യാം ആരും ചോദിക്കില്ലാ എന്നു ഉള്ള ധാരണ ആണെകിൽ... ഈ കലയേ ബഹുമാനപൂർവം കാണുന്ന ഒരു കലാകാരൻ എന്ന് നിലക്ക് നിങ്ങളുടേ ഈ ധാരണ വെച്ചു പുറപ്പിക്കാൻ അനുവദ്ദിക്കില്ലാ...നിങ്ങൾക്ക് വക്കീൽ കുപ്പായം പോലേ അല്ലാ ഞങ്ങൾക്ക് തുള്ളൽ വേഷം...നിങ്ങളുടേ കുപ്പായത്തിനോട് നിങ്ങൾ കാണിച്ച് വില ഇല്ലായ്മ നിങ്ങൾ ആ പ്രൊഫഷനേ എങ്ങനെകാണുന്നു എന്നതിനുള്ള ഉദാഹരണമാണ്..
പേ കൂത്ത് നടത്തിയ വിദ്യാർത്ഥിൾ അവരുടേ വിദ്യയേയും, പ്രൊഫഷണേയും
കാണുന്ന തരത്തിൽ അല്ലാ, അവിടേ കൂടിയിരുന്ന തുള്ളൽ മത്സാരാർത്ഥികളും, രക്ഷിതാക്കളും, കലാ ആസ്വാദകരും, സർവോ പരി ഈ കലയേ ഉപജീവന മാർഗം ആക്കിയവരും തുള്ളൽ കലയെ കാണുന്നത് എന്ന് കൂട്ടായ ഒരു പ്രതിഷേധത്തിൽ അവിടേ അറിയിക്കേണ്ടത് അനിവാര്യമായിരുന്നു.
മുഖപുസ്തകത്തിലേ പ്രതിഷേധത്തിന്റെ ആയുസിനേ പറ്റി അറിവുള്ളതുകൊണ്ട് തന്നെ പറയ്യട്ടേ..മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ എഴുന്നേറ്റു പോന്നിരുന്നുവെങ്കിൽ
പുറത്തു വരുന്ന വാർത്ത മറ്റു പലതും ആവുമായിരുന്നു....[വാദി പ്രതിയാവുമായിരുന്നു]
പിന്നെ അവിടെ മാന്യമായി മത്സരിച്ച വിദ്യാർത്ഥികളോട് Directly or Indirectly ചെയ്യുന്ന ഒരു തെറ്റുമായേനെ.സാധാരണ ഒരു judge യി ഇരിക്കുന്ന സമയത്ത് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായാൽ ഒരാൾ എങ്ങനേ Respond ചെയ്യണോഅതിൽ ഒരു കുറവും വരാതെ എനിക്ക് ഉചിതമായി തോന്നിയ രീതിയിൽ തന്നെ എന്റെ പ്രതിഷേധം അറിയിക്കേണ്ട സമയത്ത്, ആ വേദിയിൽ വെച്ചു തന്നെ അറിയിക്കുക ഉണ്ടായി.
ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് മറ്റു പോസ്റ്റുകളിൽ കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് വേണ്ടിയാണ് മുകളിൽ ചില കാര്യങ്ങൾ പറഞ്ഞത്....പിന്നേ ഒരിക്കൽ കൂടി പറയട്ടേ ആവിഷ്കരണ സ്വാതന്ത്രത്തിന്റെ അതിർവരമ്പു ലംഘിച്ചു ഞങ്ങളുടെ കലയിൽ എന്തും ആവാം എന്ന ചിന്ത ആർക്കെങ്കിലും ഉണ്ടെങ്കിൽ അതു ഒരു തരത്തിലും വെച്ചു പുറപ്പിക്കാൻ സാധിക്കില്ലാ...
എന്ന്
സനേഹപൂർവം
കലാമണ്ഡലം കാർത്തിക് ശങ്കർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്