കപ്പൽ തിരോധാനം ഇന്നും ചുരുളഴിയാത്ത രഹസ്യം; ജുപിറ്റർ അപ്രത്യക്ഷമായത് എങ്ങോട്ടെന്ന് ആർക്കുമറിയില്ല; ജീവനക്കാർക്കായുള്ള കുടുംബാഗങ്ങളുടെ കാത്തിരിപ്പ് പത്ത് വർഷം പിന്നിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോതമംഗലം: കപ്പലിനൊപ്പം കടലിൽ കാണാതായ ഉറ്റവർക്കുവേണ്ടിയുള്ള കുടുംബാഗങ്ങളുടെ കാത്തിരിപ്പിന് 10 വർഷം പിന്നിടുന്നു.2005 സെപ്റ്റംബർ അഞ്ചിന് ദക്ഷിണാഫ്രിക്കക്കടുത്ത് കടലിൽ അപ്രത്യക്ഷമായ ജുപിറ്റർ-6 കപ്പലിലെ ജീവനക്കാരായിരുന്ന 13 പേരുടെ കുടുംബാഗങ്ങളാണ് തങ്ങളുടെ എല്ലാമെല്ലാമായിരുന്നവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയിൽ വഴികണ്ണുമായി കാത്തിരിക്കുന്നത്.
മലയാളിഉൾപ്പെടെ 10 ഇന്ത്യാക്കാരും 3 ഉക്രയിൻ സ്വദേശികളുമാണ് അപ്രത്യക്ഷമായ കപ്പിലിൽ ജോലി ചെയ്തിരുന്നത്. മുംബൈ ആസ്ഥാനമായുള്ള പെലിക്കൻ മറ്റൈൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ജുപിറ്റർ 6 കപ്പൽ തിരോധാനത്തിന് പിന്നിലെ ദുരൂഹതകൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് ലോക വ്യാപകമായി വിവിധ ഏജൻസികൾ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. കപ്പൽ ഭൂമുഖത്ത് എവിടെയങ്കിലുമുള്ളതായി പോലും അന്വേഷണത്തിൽ സ്ഥിരീകരിക്കാനായിട്ടില്ലെന്നുള്ളതാണ് ഏറെ വിചിത്രം.
നമീബിയിൽനിന്നും ഗുജറാത്തിലെ കപ്പൽ പൊളിക്കൽ കേന്ദ്രത്തിലേക്ക് സാന്റ്സാംഗ് എന്ന മറ്റൊരു കപ്പലിനെ കെട്ടിവലിച്ചുകൊണ്ടുവരവെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽനിന്നും 220 നോട്ടിക്കൽ മൈൽ അകലെ ജുപീറ്റർ 6 അപ്രത്യക്ഷമാവുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. 2005 സെപ്റ്റംബർ എട്ടിനാണ് കപ്പൽ അപ്രത്യക്ഷമായത് സംബന്ധിച്ച് ഷിപ്പിങ് കമ്പനി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് വിവരം നൽകിയത്. ഇത് സംബന്ധിച്ച് മാദ്ധ്യമ വാർത്തകൾ പുറത്തുവന്നതോടെയാണ് ജീവനക്കാരുടെ ബന്ധുക്കൾ വിവരമറിയുന്നത്.
സെപ്റ്റംബർ 5 നാണ് കപ്പലിൽനിന്നും അവസാനമായി വിവരങ്ങൾ ലഭിച്ചതെന്നും കപ്പലുമായി ബന്ധപ്പെടാൻ തങ്ങൾ ശ്രമിച്ചുവരികയാണെന്നുമായിരുന്നു കമ്പനിയുടെ ഓപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ചതോപാദ്ധ്യായ കപ്പൽ അപ്രത്യക്ഷമായ വിവരം അറിഞ്ഞ് കമ്പനിയിൽ എത്തിയ ജീവനക്കാരുടെ ബന്ധുക്കളെ അറിയിച്ചത്. കപ്പൽ കമ്പനിയുടെയും കേന്ദ്രഗവൺമന്റിന്റെയും ശുപാർശയെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ പ്രവർത്തിച്ചുവരുന്ന തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമുള്ള സൗത്ത് ആഫ്രിക്കൻ ഏജൻസി 2005 സെപ്റ്റംബർ 23 ന് കപ്പൽചാലിൽ ഏരിയൽ സർവ്വേ നടത്തി. കപ്പൽ പോകേണ്ട വഴിയിൽ ആദ്യാവസാനം നടത്തിയ സർവ്വെയിൽനിന്നും ആശാവഹമായ ഒരു പുരോഗതിയുണ്ടായില്ല.
ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ജുപ്പീറ്റർ 6 ക്യൂബ പിന്നിട്ടപ്പോൾ ഉൾക്കടലിൽവച്ചുതന്നെ യന്ത്രത്തകരാറുണ്ടായതായി കമ്പനിയിൽ വിവരം ലഭിച്ചിരുന്നു. ഇതു പരിഹരിക്കാൻ നാലാഴ്ചയോളം വേണ്ടിവന്നു. പ്രൊപ്പല്ലറിനായിരുന്നു തകരാർ. ഇവിടെനിന്നും സൗത്ത് ആഫ്രിക്കൻ മുനമ്പിലേക്കായിരുന്നു കപ്പലിന്റെ യാത്ര. ഈ കപ്പൽചാലിൽ ജുപ്പീറ്റർ 6 കാണാതായി എന്നുള്ള വിവരം പുറത്തുവന്നശേഷം ഇതുവഴി കടന്നുപോയ വെസിഡോൾ എന്ന കപ്പൽ ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽനിന്നും 220 നോട്ടിക്കൽ മൈൽ അകലെ ഒരു കപ്പൽ ഒഴുകി നടക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിൽ ജുപീറ്റർ 6 വലിച്ചുകൊണ്ടുവന്ന സാറ്റ്സംഗ് എന്ന കപ്പലാണ് ഒഴുകി നടന്നതെന്ന് സ്ഥിരീകരിക്കാനായി. കപ്പലിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഈ പ്രദേശത്ത് കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ജുപ്പീറ്റർ 6 കണ്ടെത്താനായില്ല.
കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുക്കുകയോ കടലിൽ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടാകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ വിദേശ ഏജൻസികളുൾപ്പെട്ട അന്വേഷണസംഘങ്ങളുടെ വിലയിരുത്തൽ. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവ്വവിധ സന്നാഹങ്ങളുമായി മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 447 ടൺ ഭാരമുള്ള ഒരു കപ്പൽ കാണാതായതായും സെപ്റ്റംബർ 8 ന് കേപ്ടൗണിൽനിന്നും വ്യക്തതയില്ലാത്ത ഒരു സന്ദേശം ലഭിച്ചു എന്നതും മാത്രമാണ് ഇത് സംബന്ധിച്ച് തങ്ങൾക്കറിവുള്ളുവെന്നായിരുന്നു ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെസ്റ്റേൺ റീജിയണിലെ ചീഫ് സ്റ്റാഫ് ഓഫീസ് ഡപ്യൂട്ടി ജനറൽ രാജ് ശേഖർ അന്ന് മാദ്ധ്യമങ്ങളെ അറിയിച്ചത്.
കപ്പൽ മുങ്ങിയിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയ ഗവേഷണ ഏജൻസികളുടെ നിഗമനം. കപ്പൽ കാണാതാകുന്ന സമയത്ത് 180 ടൺ ഡീസൽ കപ്പലിൽ സ്റ്റോക്കുണ്ടായിരുന്നതായിട്ടാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ഈ സ്ഥിതിയിൽ കപ്പൽ മുങ്ങിയാൽ കടൽവെള്ളത്തിൽ ഡീസൽ പടരുകയും മേൽതട്ടിൽ പാട രൂപപ്പെടുകയും ചെയ്യുമായിരുന്നു. മാസങ്ങൾ നീണ്ട പരിശോധനകളിൽ കപ്പൽചാലിൽ എണ്ണപ്പാട കണ്ടെത്താൻ അന്വേഷണഏജൻസികൾക്ക് കഴിഞ്ഞില്ല. ഇതാണ് കപ്പൽ മുങ്ങിയിട്ടില്ലെന്നുള്ള ഇക്കൂട്ടരുടെ നിഗമനത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സൊമാലിയൻ കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തെങ്കിൽ കമ്പനിയുമായി മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധപ്പെടുമായിരുന്നെന്നും വർഷങ്ങൾ പിന്നിട്ടിട്ടും ഇത്തരത്തിലൊരു നീക്കമുണ്ടാകാത്ത സാഹചര്യത്തിൽ കപ്പൽ ഉപയോഗിച്ച് കൊള്ളക്കാർ കടൽവേട്ട തുടരുകയാണെന്നും ജീവനക്കാരെ അടിമകളാക്കുകയോ കൊന്നു തള്ളുകയോ ചെയ്തിരിക്കാമെന്നാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ചില ഏജൻസികളുടെ നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കത്തക്ക ഒരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. കപ്പലിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കമ്പനി മെനഞ്ഞ തിരക്കഥയിൽപ്പെട്ടതാണോ കപ്പൽ തിരോധാനം എന്ന കാര്യവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഈ വഴിക്ക് നടന്ന അന്വേഷണവും എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.
കപ്പൽ കാണാതായത് സംബന്ധിച്ച് യഥാസമയം തങ്ങളെ വിവരമറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതായി ജീവനക്കാരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം കമ്പനി അധികൃതർ നിഷേധിക്കുകയായിരുന്നു. കപ്പൽ കാണാതായതായി വിവരം മാദ്ധ്യമങ്ങൾ വഴി പുറത്തറിയുന്നതിന് മുൻപ് തന്നെ ജീവനക്കാരുടെ വീടുകളിൽ ഫോണിൽ ബന്ധപ്പെട്ട് കപ്പലിൽനിന്നും ജീവനക്കാരിൽ ആരെങ്കിലും കുടുംബാഗംങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടോ എന്ന് തിരിക്കിയിരുന്നെന്നും ഇത് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ചതോ പാദ്ധ്യായ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കമ്പനി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും അന്വേഷണഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിരുന്നു. ഷിപ്പിങ് മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ഈ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്ന് വ്യക്തമായിരുന്നു.
കപ്പൽ തിരോധാനം സംബന്ധിച്ച് ഇന്ത്യയിലെയും വിദേശങ്ങളിലെയും ചാനലുകളിലും പത്രങ്ങളിലും മറ്റും വാർത്തകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന കേന്ദ്രഗവൺമെന്റ് അടിയന്തിരമായി ശ്രദ്ധ ചെലുത്തി പലവഴിക്കുള്ള അന്വേഷണങ്ങൾക്ക് വേഗത പകർന്നു. കമ്പനി നടത്തിയ നിയമലംഘങ്ങൾക്കെതിരെയും കണ്ടം ചെയ്യാറായ കപ്പൽ ദൂരയാത്രക്കും ഉപയോഗപ്പെടുത്തിയതിനും മറ്റുമെതിരെ മാദ്ധ്യമങ്ങൾ കമ്പനിക്കെതിരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. മലയാളി ജീവനക്കാരനും കാണാതായവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ മലയാള പത്രങ്ങളും ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതേ തുടർന്ന് കേന്ദ്ര മന്ത്രി വയലാർ രവിയും ഇ. അഹമ്മദും മറ്റും ഈ പ്രശ്നത്തിൽ കേന്ദ്രഗവൺമെന്റ് നടത്തിയിരുന്ന അന്വേഷണങ്ങൾ വേഗത്തിലാക്കാൻ കഴിയാവുന്നതെല്ലാം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്കണ്ണിയിലെ ജോസ് മാത്യുവിന്റെ വീട്ടിലെത്തി ഭാര്യ മേരിക്കുഞ്ഞിനെയും മക്കളെയും കണ്ട് വിവരങ്ങൾ ആരാഞ്ഞതും മാദ്ധ്യമശ്രദ്ധ ആകർഷിച്ചു.
ഷിപ്പിങ് മന്ത്രാലയം പിടി മുറുക്കിയതോടെ പെലിക്കൻ മറൈൻ ഷിപ്പിങ് കമ്പനി പേരു മാറ്റിയത് ഏറെ വിമർശനത്തിനിടയാക്കി. പെൽമാർ മറൈൻ എൻഞ്ചിനീയറിങ് ആൻഡ് ഷിപ്പിങ് എന്ന പേരിലാണ് പിന്നീട് കമ്പനി അറിയപ്പെട്ടത്. കപ്പൽ കാണാതായി ഒരു വർഷത്തിനുള്ളിലായിരുന്നു കമ്പനിയുടെ പേരുമാറ്റം.കപ്പൽ കാണാതായത് സംബന്ധിച്ചുള്ള നിയമനടപടികളിൽനിന്നും തലയൂരൂന്നതിന് ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ പേരുമാറ്റൽ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പേരു മാറിയതോടെ വെബ്സെറ്റിൽനിന്നും ജുപ്പീറ്റർ 6 സംബന്ധിച്ചുള്ള പഴയ വിവരങ്ങളെല്ലാം കമ്പനി മാറ്റി.
കപ്പൽ കാണാതായി ഒരു വർഷം പിന്നിട്ടപ്പോൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതും മലയാളിയായ മനോജ് ജോയി കോ ഓർഡിനേറ്ററുമായുള്ള സെയിലേഴ്സ് ഹെൽപ്പ് ലൈൻ എന്ന സംഘടന പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് കപ്പൽ തിരോധാനം വീണ്ടും മാദ്ധ്യമ ശ്രദ്ധയാകർഷിച്ചത്. കപ്പൽഅപകടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ സമാഹരിക്കുകയും ബാധിക്കപ്പെടുന്നവർക്ക് നിയമസഹായമുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ ലഭ്യമാക്കുകയുമാണ് സെയിലേഴ്സ് ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം.
കപ്പലിലെ ജീവനക്കാരായിരുന്ന ഹരിയാന സ്വദേശികളായ സൂർജിത്ത്സിംഗിന്റെ ഭാര്യ നിർമ്മല കൗർ, രാജ്കുമാറിന്റെ പിതാവ് ക്യാപ്റ്റൻ ഒ. പി. ശർമ്മ, മുംബൈയിൽനിന്നുള്ള സുനിൽകുമാർ ശർമ്മയുടെ മാതാവ് രാജ് റാണി മോഹൻലാൽ ശർമ്മ, ലക്ഷദ്വീപിൽനിന്നുള്ള ഫൈക്കേജിന്റെ ഭാര്യ സാബിയ, മലയാളി പരീക്കണ്ണി കാട്ടാംപിള്ളിൽ ജോസ് മാത്യുവിന്റെ ഭാര്യ മേരിക്കുഞ്ഞ്, എന്നിവരുടെ കുടുംബങ്ങളാണ് സംഘടനയുടെ സഹായം തേടിയെത്തിയത്. ജുപ്പീറ്റർ 6 ന്റെ തിരോധാനം സംബന്ധിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിക്കുകയായിരുന്നു സംഘടനയുടെ ആദ്യ നടപടി. പിന്നീട് ജീവനക്കാരുടെ കുടുംബങ്ങളുമായി സംഘടനാ പ്രവർത്തകർ പലവട്ടം ബന്ധപ്പെട്ടു. ബന്ധുക്കളുടെ ആവശ്യപ്രകാരം താൽക്കാലിക ദുരിതാശ്വാസം അനുവദിച്ച് നൽകണമെന്ന് സംഘടന കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് സുപ്രിം കോടതിയിൽ സംഘടനയുടെ അഭിഭാഷകർ ഹർജി ഫയൽ ചെയ്തത്.
6 വർഷത്തോളം നീണ്ടുനിന്ന കേസ് നടപടികൾക്കിടയിൽ 27 തവണ സുപ്രിംകോടതിയിൽ ഇത് സംബന്ധിച്ച് വാദം നടന്നു. ഹർജിക്കാർക്കനുകൂലമായ സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. 2007ൽ കമ്പനി ജീവനക്കാരുടെ ബന്ധുക്കൾക്ക് ദുരിതാശ്വാസം നൽകണമെന്ന് കോടതി വിധിച്ചു. ഇതിനുള്ള തുക കെട്ടിവയ്ക്കാൻ കോടതി കമ്പനിയോട് ആവശ്യപ്പെടുകയും ഇതുപ്രകാരം കോടതി നിർദ്ദേശിച്ച തുക കമ്പിനി കോടതിയിൽ കെട്ടിവയക്കുകയും ചെയ്തിരുന്നു ഈതുക ഭാഗീകമായി ജീവനകാകരുടെ ബന്ധുക്കൾക്ക് ലഭിക്കുകയും ചെയ്തു. 2005 ലും 2010 ലുമായി രണ്ടുവട്ടം കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിയമ ഭേദഗതികൾ നടപ്പിലാക്കിയ് കേസിന്റെ നാൾവഴിയിൽ ഹർജിക്കാർക്ക് ഗുണകരമായി.
ഉറ്റവരെ കണ്ടെത്തണമെന്നുള്ള ജിവനക്കാരുടെ കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിക്കുകയും ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.ഏന്നാൽ ഇക്കാര്യത്തിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.ദുരിതവും കഷ്ടപ്പാടും പേറിയുള്ള ജിവിത വഴിയിൽ ജീവനക്കാരുടെ കുടുംബങ്ങളെ ഏറെ വേദനിപ്പിക്കുന്നതും ഇതുതന്നെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്