ചികിത്സ പിഴവ് കാരണം മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു; സോഷ്യൽ മീഡിയയുടെ പിന്തുണയുള്ള സമരത്തോട് അനുകൂലമായി പ്രതികരിച്ച് അധികാരികൾ; ന്യായമായ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കുമെന്ന് മന്ത്രി കെ കെ ഷൈലജ; 400 ദിവസം പിന്നിട്ട സമരത്തെ തകർക്കാൻ പൊലീസ് ശ്രമിക്കുനെന്ന ആക്ഷേപവും ശക്തം
അരുൺ ജയകുമാർ
തിരുവനന്തപുരം: ചികിത്സ പിഴവ് കാരണം ആശുപചത്രിയിൽ മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു. ഒരാഴ്ചയായി സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരത്തിന് നല്ല പിന്തുണയാണ് ഇപ്പോൾ കിട്ടുന്നതെന്നും ഉടൻ സർക്കാർ നടപടിയെടുക്കുമെന്നും ഇവിടെ നിന്നും പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രുദ്രയുടെ അച്ഛൻ സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. 400 ദിവസത്തിലധികമായി സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയായി കഴിഞ്ഞ ഞായറാഴ്ച സാമൂഹ്യ മാധ്യമ കൂട്ടായ്മ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.
മാർച്ച് നടത്തിയതിന് ശേഷം ആരോഗ്യ മന്ത്രി കെകെ ഷൈലജയുമായി രുദ്രയുടെ മാതാപിതാക്കൾ ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങൾക്ക് ന്യായമായ പരിഗണന ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നു. ഒറ്റയ്ക്ക് സമരം ചെയ്താൽ ആരും തിരിഞ്ഞ് നോക്കില്ല എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണ തെരുവിലേക്ക് എത്തുമ്പോൾ അധികാരികൾ കണ്ണുതുറക്കുന്നതുമാണ് ഇപ്പോഴത്തെ പിന്തുണ. ഇവിടെ ഇപ്പോൾ എത്തി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നവരിൽ ഭൂരിഭാഗം ആളുകളേയും ഒരു പരിചയമില്ലാത്തവരാണ്. എന്നാലും മകൾക്ക് വേണ്ടി ഇത്രയും ആളുകൾ എത്തുന്നത് കാണുമ്പോൾ സന്തഷമുണ്ടെന്നും സുരേഷ് പറയുന്നു.
കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കലെ സുരേഷിന്റെയും ഭാര്യയുടേയും സമരത്തിന് പിന്തുണയായി സോഷ്യൽമീഡിയ കൂട്ടായ്മ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയായ അരുൺ എന്ന യുവാവാണ് ആറ് ദിവസമായി വെള്ളം മാത്രം കുടിച്ച് ഇവിടെ സമരപന്തലിൽ കഴിയുന്നത്. സമരത്തിനെത്തി ഇവരെ കണ്ട് മടങ്ങാം എന്നാണ് കരുതിയതെങ്കിലും ഒരു കുഞ്ഞിനെ നഷ്ടമായ വിഷമത്തിൽ ഇവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണം എന്ന് കരുതിയാണ് നിരാഹാര സമരം നടത്തുന്നതെന്ന് അരുണിന്റെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
2016ലാണ് സുരേഷിന്റെ ഇളയ മകൾ രുദ്രയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പിന്നീട് ചിക്ത്സ പിഴവ് കാരണം മരിച്ചതും. മറ്റൊരു കുഞ്ഞിനും തങ്ങളുടെ മകളുടെ അവസ്ഥ വരരുത് എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എടിയിലെ ഡോക്ടർമാർക്കെതിരെ കൾ നഷ്ടമായ ഈ ദമ്പതികൾ സമരം നടത്തുന്നത്. എന്നാൽ ഇവരുടെ സമരം തകർക്കാൻ പൊലീസ് അടക്കം ശ്രമിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിയ സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയെയും ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരെയും കന്റോൺമെന്റ് സി.ഐ സ്റ്റേഷനിലേക്ക് കൊണ്ടു പോയി രുദ്രയുടെ മാതാപിതാക്കളെ കുറിച്ചു മോശമായി സംസാരിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസം മുൻപ് ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ രുദ്രയുടെ മാതാപിതാക്കളുമായി ചർച്ച നടത്തുകയും ചർച്ചയിൽ ജില്ലാ കളക്ടർ അവരോട് മോശമായി സംസാരിക്കുകയും ചെയ്തത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഈ കുടുംബം നേരിട്ട നീതി നിഷേധത്തിനെതിരെ നിരവധിപ്പേർ സമൂഹ്യമാധ്യമങ്ങൾ വഴി രംഗത്തെത്തിയിട്ടുണ്ട്.
ഇവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും സജീവമാക്കിയിട്ടുണ്ട്. പാഴ്വാക്കുകൾ നൽകി തങ്ങളെ പല തവണ മുഖ്യമന്ത്രി അടക്കമുള്ള അധികൃതർ പറ്റിച്ചതായി സുരേഷ് പറയുന്നു. പലരുടെയും പരിഹാസങ്ങളും പുച്ഛവും, ഭീഷണികളുമൊക്കെ ഏറ്റുവാങ്ങിട്ടും ഈ സമരം അവസാനം വരെ കൊണ്ടുപോകുമെന്നു പറയുന്നത്.
കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികൾക്കുണ്ടാകുന്ന സിവിയർ അക്യൂട്ട് മാൽ ന്യൂട്രീഷൻ എന്ന അസുഖത്തിന്റെ മൂർധന്യാവസ്ഥയിൽ നാലുമാസം പ്രായമായ രുദ്ര മരണമടഞ്ഞത്. കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ല എന്നും മാതാപിതാക്കൾ പറയുന്നു.
ഐ.സി യുവിൽ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നൽകിയതെന്നും മാതാപിതാക്കൾ പറയുന്നു.പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പനിയും രണ്ടായിരത്തി പതിനേഴു ജൂൺ പതിനാലിന് ത്വക് രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഈ കാലയളവിൽ ഉണ്ടായത്. എന്നാൽ എസ്.എ.ടി യിലെ ഡോക്ടർമാരും മെഡിക്കൽ കോളേജ് ത്വക് രോഗ വിഭാഗവും ചികിത്സയിൽ നടത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായത് എന്നു മാതാപിതാക്കൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
കുട്ടി വൃക്ക രോഗം പിടിപെട്ടാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അന്നും പോഷകാഹാര കുറവ് കൊണ്ടു കുട്ടിക്ക് ഗുരുതര പ്രശ്നം ഉള്ളതായി പറഞ്ഞിരുന്നില്ല. കുട്ടി മരിച്ചതോടെ അച്ഛനമ്മമാരുടെ അഭ്യർത്ഥന പ്രകാരം അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു ആർ ഡി ഓ സാന്നിധ്യത്തിൽ ഡി വൈ എസ് പി മറ്റു പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സർജൻ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ ഉൾപ്പടെ രാസപരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണ കാരണം ന്യുമോണിയ എന്നും കണ്ടെത്തി.
ഇതോടെയാണ് നീതി ആവശ്പ്പെട്ട് സുരേഷും രമ്യയും സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായി എത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികൾ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചു നടപടി ഉണ്ടാക്കണമെന്ന് പ്രസ്താവനകൾ ഇറക്കി. മുഖ്യ മന്ത്രി നേരിട്ട് വിളിപ്പിച്ചു പത്തു ദിവസത്തിൽ നടപടി ഉണ്ടാകുമെന്നു ഉറപ്പു നൽകിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ സമര മുഖത്തു നിന്നും പിന്മാറണം എന്ന് പൊലീസിന്റെയും ഇടതു പക്ഷ പ്രവർത്തകരുടെയും ഭീഷണിയും ഈ കുടുംബത്തിന് നേരിടേണ്ടി വന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍