കാട്ടുപോത്തുകളെ ഗണേശ് വെളിപ്പെടുത്തുമോ? ഉന്നമിടുന്നത് ഐപിഎസുകാരനേയും ഐഎഎസുകാരിയേയും; അഴിമതി ആരോപണങ്ങളുടെ മൂർച്ചയറിഞ്ഞ് പ്രതികരിക്കാൻ പ്രതിപക്ഷം; കരുതലോടെ മുഖ്യനും ആഭ്യന്തരമന്ത്രിയും
ബി രഘുരാജ്
തിരുവനന്തപുരം: നിയമസഭ നാളെ സമ്മേളിക്കുമ്പോൾ കെ ബി ഗണേശ് കുമാറിന്റെ നിലപാടുകളാകും ശ്രദ്ധേയം. സംസ്ഥാനത്തെ രണ്ട് അഴിമതിക്കാരായ മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുവിവരം നിയമസഭയിൽ പ്രഖ്യാപിക്കുമെന്നാണ് ഗണേശ് കുമാർ സഭ തുടങ്ങുന്നതിന് മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാർകോഴയിൽ സഭ തുടർച്ചയായി പ്രതിപക്ഷം സ്തംഭിപ്പിച്ചതിനാൽ ഗണേശിന് അതിനുള്ള അവസരം കിട്ടിയില്ല. ബാർ കോഴയിൽ ഹൈക്കോടതി നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ നാളെ എന്തായാലും പ്രതിപക്ഷം സഭയിൽ നിലപാട് കടുപ്പിക്കില്ല. കോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ വിജിലൻസ് നിലപാട് വരും വരെ കാത്തിരിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ഗണേശിന്റെ പ്രഖ്യാപനത്തിനായി സഭയിൽ കാതോർക്കുകയാകും പ്രതിപക്ഷം ചെയ്യുക.
രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ. ഇവർ രണ്ടും ഐഎസ്എസുകാരെന്നാണ് ആദ്യ സൂചനകൾ പുറത്തുവന്നത്. ഗണേശിന്റെ കുടുംബത്തിൽ രണ്ട് ഐഎഎസുകാരുണ്ട്. സഹോദരിമാരുടെ ഭർത്താക്കന്മാരാണ് ഇരുവരും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന കെ മോഹൻദാസും അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണനും. ഇതിൽ കെ മോഹൻദാസ് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലാണ്. ബാലകൃഷ്ണനാകട്ടേ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ സംരഭങ്ങളുടെ നായകനായി വിരമിച്ച ശേഷവും സജീവമാണ്. അതുകൊണ്ട് തന്നെ രണ്ട് ഉദ്യോഗസ്ഥരുടെ പേര് ഗണേശ് കുമാർ അഴിമതിയുമായി ബന്ധപ്പെട്ട് ഉയർത്തിയപ്പോൾ അത് അഭ്യൂഹങ്ങളും ശക്തമാക്കി. അതിന് കാരണങ്ങളുമുണ്ട്. ഇതിനിടെയാണ് അടുത്ത സുഹൃത്തുക്കളോട് കുടുംബത്തിലെ ആരേയും ലക്ഷ്യവച്ചല്ല തന്റെ വെളിപ്പെടുത്തലെന്ന് വ്യക്തമാക്കിയത്.
ഇവരോട് ചില സൂചനകളും ഗണേശ് പങ്കുവച്ചിട്ടുണ്ട്. ഐഎഎസുകാരൻ മാത്രമല്ല, ഐപിഎസുകാരനും രണ്ടു പേരിൽ ഉൾപ്പെടുമത്രേ. പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്ന സർക്കാർ ഇവരുടെ അനധികൃത സ്വത്തിനേയും ഇടപാടുകളേയും കുറിച്ച് അന്വേഷിക്കുമോ എന്നതാകും ഉയർത്തുന്ന ചോദ്യം. എഡിജിപി റാങ്കിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐപിഎസുകാരനെയാണ് ഗണേശ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഈ ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളിൽ എന്തുകൊണ്ട് സർക്കാർ നടപടി എടുക്കുന്നില്ലെന്നാകും ഉയർത്തുന്ന ചോദ്യം. നിയമസഭയിൽ പ്രശ്നം വരുന്നതിനാൽ ഈ പൊലീസുകാരനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർബന്ധിതമാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതൃത്വത്തെയൊന്നും പ്രതിക്കൂട്ടിൽ നിർത്താതെയാകും ഈ ആക്ഷേപം ഗണേശ് ഉന്നയിക്കുക.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ വനിതാ ഉദ്യോഗസ്ഥയാകും നിയമസഭയിൽ ഗണേശ് ഉയർത്തിക്കാട്ടുക എന്നാണ് സൂചന. കോൺഗ്രസിലെ ഐ ഗ്രൂപ്പിന് ഏറെ താൽപ്പര്യമുള്ള ഉദ്യോഗസ്ഥയാണ് അവർ. മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങൾക്ക് എന്നും പ്രിയങ്കരി. വിദേശ യാത്രാ വിവാദങ്ങളിൽ മന്ത്രിക്കൊപ്പം ഉയർന്നു കേട്ട പേരുകാരികൂടിയാണ് ഇവർ. അഴിമതിയിലൂടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഇവർ സമ്പാദിച്ചെന്നാകും ഗണേശിന്റെ ആരോപണം. ക്വക്ക് വെരിഫിക്കേഷൻ നടത്തി താൻ ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടോ എന്ന് മനസ്സിലാക്കി നടപടി എടുത്താൽ മതിയെന്നും ഗണേശ് ആവശ്യപ്പെട്ടേയ്ക്കും. ഇതിനും ആഭ്യന്തര വകുപ്പ് മന്ത്രി നിർബന്ധിതനാകുമെന്നാണ് സൂചന. ഈ വെളിപ്പെടുത്തുന്ന രണ്ട് പേരുകാരോടും പ്രതിപക്ഷത്തിനുള്ള മമതയും വിശദീകരിക്കാനാണ് സാധ്യത. അങ്ങനെ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കാതെ ഇവർക്കെതിരെ വിജിലൻസ് അന്വേഷണമെന്ന ലക്ഷ്യം നേടാമെന്നാണ് സൂചന.
എഡിജിപി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥനെതിരെ സോളാർ കേസിലെ പ്രതിയായ സരിത എസ് നായരും ആക്ഷേപം ഉന്നയിച്ചിരുന്നു. ഡിജിപി ബാലസുബ്രഹ്മണ്യത്തിന് പരാതിയും നൽകി. പക്ഷേ ഒന്നും സംഭിവിച്ചില്ല. ഈ സാഹചര്യത്തിലാകും ഗണേശ് നിയമസഭയിൽ ഈ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിൽ നിർത്തുകയെന്നും വിലയിരുത്തലുണ്ട്. എന്നാൽ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നവരെ അപഹാസ്യപ്പെടുത്താനാണ് ഈ ആരോപണം ഉയർത്തുന്നതിന് പിന്നിലെന്നാണ് ഗണേശിന്റെ അഭിപ്രായം. പട്ടികയിലുള്ള രണ്ടാമത്തെ ഐഎഎസുകാരിയെ അഴിമതിക്കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസിലെ ഐ ഗ്രൂപ്പിനോടുള്ള കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തിനുള്ള വിരോധംമൂലമാണെന്നും പറയുന്നു. എന്നാൽ തെറ്റുചെയ്തിട്ടില്ലെങ്കിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്തി വിജിലൻസ് വെറുതേ വിടട്ടേ എന്നാണ് ഗണേശിന്റെ വാദം.
നാളെ നിയമസഭയിൽ ഗണേശിന് പേരുകൾ പറയാനുള്ള അവസരം കിട്ടുമോ എന്നതാണ് പ്രസക്തം. സഭയ്ക്ക് പുറത്ത് പറഞ്ഞകാര്യത്തിൽ ഗണേശ് ആയതുകൊണ്ട് ഉറച്ചു നിൽക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തിൽ ഗണേശ് പേരു പറയുമെന്ന് അവർ കരുതുന്നു. ഗണേശിന്റെ വാക്കുകൾ ശ്രദ്ധിച്ച ശേഷമേ ഇക്കാര്യത്തിൽ നിലപാട് എടുക്കൂ. പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്തി ഇവരുടെ പേരു പറഞ്ഞാലും അന്വേഷണം ആവശ്യപ്പെടാൻ തന്നെയാണ് സാധ്യത. അതിനിടെ ഗണേശിന്റെ മനസ്സ് മാറ്റാൻ യുഡിഎഫിൽ നീക്കങ്ങൾ സജീവമാണ്. മന്ത്രി സ്ഥാനം തിരികെ നൽകാത്തതിന്റെ പകവീട്ടലായി ഗണേശിന്റെ നീക്കത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ കേരളാ കോൺഗ്രസ് ബിക്ക് അർഹതപ്പെട്ട മന്ത്രിസ്ഥാനത്തേയും ഇതിനേയും കൂട്ടിക്കുഴക്കേണ്ടെന്നാണ് ഗണേശിന്റെ നിലപാട്. അച്ഛൻ ആർ ബാലകൃഷ്ണപിള്ളയും ഇക്കാര്യത്തിൽ ഗണേശിനെ പൂർണ്ണമായും പിന്തുണയ്ക്കും.
നിയമസഭയ്ക്കുള്ളിൽ രേഖാമൂലം ആർക്കെതിരേയും ആരോപണം ഉന്നയിക്കാനുള്ള അവകാശം എംഎൽഎ എന്ന നിലയിൽ ഗണേശിനുണ്ട്. ഇത്തരം ആക്ഷേപങ്ങളിൽ എംഎൽഎയ്ക്ക് എതിരെ നിയമനടപടികൾക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തെ കൂടിയാണ് ഗണേശ് കുമാർ സമർത്ഥമായി സഭയ്ക്കുള്ളിൽ വിനിയോഗിക്കാൻ തയ്യാറെടുക്കുന്നത്. മന്ത്രിസ്ഥാനം തിരിച്ചു നൽകാൻ നിർവ്വാഹകമില്ലാത്തതിനാൽ യുഡിഎഫിലേയോ കോൺഗ്രസിലേയോ മുതിർന്ന നേതാക്കൾക്കാരും ഗണേശിനെ സ്വാധീനിക്കാനും ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍