രാമായണം കത്തിക്കണമെന്ന് കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തെന്നത് വ്യാജം; ഇതിഹാസ പുരാണങ്ങളിൽ ലോകം സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാതെയാണ് കേശവദേവിന്റെ കഥാപാത്രം രാമായണം അഗ്നി കുണ്ഡത്തിൽ എറിയുമെന്ന് പറഞ്ഞത്; കേശവദേവ് കമ്യൂണിസ്റ്റായിരുന്നില്ല; ഒരു കൈയിൽ മതഗ്രന്ഥങ്ങളും മറുകൈയിൽ മൂലധനവും പിടിക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന ഇഎംഎസിന്റെ വാക്കുകളെ ഓർമ്മിപ്പിച്ച് ഇടതു ചിന്തകൻ കെഇഎൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാമായണം കത്തിക്കാൻ കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തിരുന്നുവെന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ എഴുത്തുകാരൻ കെഇഎൻ കുഞ്ഞഹമ്മദ് രംഗത്ത്്. അരനൂറ്റാണ്ട് മുൻപ് മഹാകവി കേശവദേവാണ് ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കമ്യൂണിസ്റ്റ് ആയിരുന്നില്ലെന്നും കെഇഎൻ ഓർമ്മിപ്പിക്കുന്നു. ഇടത് അനുഭാവ സംഘടനയായ സംസ്കൃത സംഘം രാമായണം ആസ്പദമാക്കി സെമിനാറുകളും മറ്റും നടത്തവെയാണ് കെഇൻഎൻ ദേശാഭിമാനിയിൽ വിശദീകരണ കുറിപ്പ് എഴുതിയത്. പണ്ടു കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയോട് എതിർത്താണ് രാമായണം കത്തിക്കണമെന്ന് കേശവദേവ് പറഞ്ഞത്. അന്ന് ആര്യസമാജിൽ ആകൃഷ്ടനായ ദേവ് തന്റെ പേരിന്റെ അറ്റത്തുള്ള ജാതിപ്പേര് വരെ മാറ്റി. കേശവപിള്ള കേശവദേവായി മാറി.
ആര്യസമാജ സ്ഥാപകനും ആത്മീയ ചിന്തകനുമായ ദയാനന്ദസരസ്വതിയുടെ ''സത്യാർഥപ്രകാശം' വായിച്ചാൽ എന്തുകൊണ്ട് രാമായണം കത്തിക്കണമെന്ന് ദേവ് പറഞ്ഞെന്ന് ആർക്കും മനസ്സിലാകും. സാക്ഷാൽ ഭാഗവത രചയിതാവിനെക്കുറിച്ചുപോലും, നുണയെഴുതാൻ മടിയില്ലാത്ത നാണംകെട്ട ജന്തുവെന്നാണ്, സത്യാർഥപ്രകാശത്തിൽ ദയാനന്ദസരസ്വതി എഴുതിയിട്ടുള്ളത്. വേദമൊഴിച്ച് മറ്റെല്ലാറ്റിനെയും നിശിതവിമർശത്തിന് വിധേയമാക്കിയ ദയാനന്ദസരസ്വതിയിൽനിന്നാണ്, അല്ലാതെ പലരും പ്രചരിപ്പിക്കുന്നതുപോലെ മാർക്സിൽനിന്നല്ല, ആ രാമായണകാര്യത്തിൽ കേശവദേവ് ആവേശംകൊണ്ടത്. ശ്രീരാമദേവനുൾപ്പെടെയുള്ള അവതാരസങ്കൽപ്പങ്ങളെ അസംബന്ധമായി കണ്ട ദയാനന്ദസരസ്വതിയുടെ ആശയമാണ്, ദേവിന്റെ രാമായണം ചുട്ടുകരിക്കാനുള്ള ആഹ്വാനമായി രൂപപ്പെട്ടത്. ഇക്കാര്യം, ''മനസാസ്മരാമി' എന്ന തന്റെ ആത്മകഥയിൽ ഡോ. എസ് ഗുപ്തൻനായർ അടയാളപ്പെടുത്തിയിട്ടുണ്ട്.
വേദങ്ങളെ സർവപ്രധാനമായി കണ്ടിരുന്ന ആര്യസമാജത്തിന് രാമായണം ഒരു മതഗ്രന്ഥമായിരുന്നില്ല. അവതാരസങ്കൽപ്പങ്ങളിൽ വിശ്വസിക്കാത്ത അവർക്ക് രാമൻ ഒരു ഇതിഹാസകഥാപാത്രം മാത്രമായിരുന്നു. ആര്യസമാജത്തിന്റെ ഈ പശ്ചാത്തലമാണ് ദേവിനെക്കൊണ്ട് രാമായണം ചുട്ടെരിക്കണമെന്ന് പ്രസംഗിപ്പിച്ചത്.' എന്നാലേറെ വിചിത്രമായ കാര്യം, ''ദേവിന്റെ' രാമായണം ചുട്ടെരിക്കൽ പ്രസ്താവന ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലാണ് ഒരു സത്യസന്ധതയും പുലർത്താതെ വലതുപക്ഷക്കാർ എഴുതിച്ചേർക്കാറുള്ളതെന്നും കെഇഎൻ പറയുന്നു.
കേശവദേവ് രാഷ്ട്രീയമായി ഇടതുപക്ഷത്തോടും പുരോഗമന സാഹിത്യപ്രസ്ഥാനത്തോടും ആഴത്തിലുള്ള ആഭിമുഖ്യം പുലർത്തിയിരുന്നു. പക്ഷേ, ഒരിടതുപക്ഷ പാർട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. പാർട്ടിയെ പരിഹസിക്കുന്ന, ''മഴ അങ്ങും കുട ഇങ്ങും'പോലുള്ള നാടകങ്ങളും എഴുതിയിട്ടുണ്ട്. ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരെ, ''ഒരു കയ്യിൽ ഋഗ്വേദവും മറ്റേകയ്യിൽ മൂലധനവും വച്ച് നടക്കുന്നവർ' എന്ന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ''ആത്മകഥ'യുടെ പേരുതന്നെ ''എതിർപ്പ്' എന്നായിരുന്നു. ആര്യസമാജത്തിൽ ചേർന്നപ്പോൾപ്പോലും ആ ''പിള്ള'യ്ക്കുപകരം ചേർക്കാൻ നിർദേശിക്കപ്പെട്ട ''ദാസ്' സ്വീകരിക്കാതെ സ്വയം ''ദേവ്' എന്ന് ചേർത്തയാളാണ്, കേശവപ്പിള്ള! അദ്ദേഹം ''ആര്യസമാജ്' പ്രവർത്തകർ നിർദേശിച്ചവിധം, ''കേശവദാസ്' ആകാതെ ''കേശവദേവ്' തന്നെയാകുമ്പോഴും, ഞാനൊരു ''സാഹിത്യപ്പറയൻ' ആണെന്ന് പ്രഖ്യാപിക്കാൻ മടിക്കുകയും ചെയ്തില്ല. പറഞ്ഞുവരുന്നത്, ആര്യസമാജത്തിന്റെ സ്വാധീനത്തിനൊപ്പം, അദ്ദേഹത്തിന്റെ തീവ്രവൈകാരികസ്വഭാവവും അക്കാലത്തുകൊടികുത്തിവാണ കടുത്ത യാഥാസ്ഥിതികത്വത്തോടുള്ള വിരോധവും എല്ലാം ചേർന്നാണ്, ''രാമായണം ചുട്ടെരിക്കൽ' ആക്രോശം രൂപപ്പെട്ടത്.
ഇതിഹാസപുരാണങ്ങളുടെ സാംസ്കാരികമൂല്യം ഉൾക്കൊള്ളാനാകാത്തതുകൊണ്ടല്ല, ലോകം മുഴുവൻ ഇതിഹാസപുരാണങ്ങൾക്കകത്ത് സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാനാകാത്തതുകൊണ്ടാണ് ദേവ് അന്ന് പൊട്ടിത്തെറിച്ചത്. ''സ്വാതന്ത്ര്യംതന്നെ ജീവിതം' എന്നു മറ്റൊരു ഭാഷയിൽ ഗർജിക്കുകയായിരുന്നു അദ്ദേഹം. ''എനിക്ക് സ്വാതന്ത്ര്യം വേണ്ട, രാമായണവും ഭാരതവും ഭാഗവതവും മതി എന്നു ഞാൻ പറയും'. ഈ പ്രസംഗംകേട്ട് രോഷാകുലനായ വേലായുധനെന്ന ദേവിന്റെ കഥാപാത്രം സദസ്സിനിടയിലൂടെ സ്റ്റേജിലേക്കോടിക്കയറി പ്രഖ്യാപിച്ചു: ' രാമായണവും ഭാരതവും ഭാഗവതവും നശിപ്പിച്ചാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെങ്കിൽ ഞാനെന്തുചെയ്യുമെന്നറിയുമോ? ഒരു വലിയ അഗ്നികുണ്ഡമുണ്ടാക്കും.
ഇതിഹാസപുരാണങ്ങളോടുമാത്രമല്ല, മതഗ്രന്ഥങ്ങളോടും മാർക്സിസ്റ്റുകാർക്ക് തുറന്ന സമീപനമാണുള്ളത്. ഒരു കൈയിൽ ഋഗ്വേദവും മറുകൈയിൽ മൂലധനവും എന്ന പരിഹാസത്തോട് മുമ്പ് ഇ എം എസ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഇ എം എസ് എഴുതി: ''ഒരു കൈയിൽ ഋഗ്വേദം, ബൈബിൾ, ഖുർആൻ മുതലായ എല്ലാ വിശിഷ്ട സാഹിത്യകൃതികളും മറ്റേകൈയിൽ മാർക്സിന്റെ മൂലധനവും പിടിച്ചുനടക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിൽ രൂപംകൊണ്ട എല്ലാ സാഹിത്യകൃതികളുടെയും പാരമ്പര്യം ആധുനികവൽക്കരിച്ചുകൊണ്ടാണ് മാർക്സിസം ലെനിനിസം വളരുന്നതെന്നും കെഇഎൻ വ്യക്തമാക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍