മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാക്കി മനോരമ; കിട്ടിയ അവസരം മുതലെടുത്ത് കുമ്മനം; കണ്ണീരും കൈയുമായി കോൺഗ്രസ് നേതാക്കൾ; കൊലയാളി പാർട്ടിയെന്ന് അടിവരയിടാൻ ബിജെപിയും കോൺഗ്രസും മത്സരിക്കുമ്പോൾ കെട്ടുകഥയെന്ന് തെളിയിക്കാൻ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ട് സിപിഐ(എം)
എം ബേബി
കോഴിക്കോട്: കേരളം മുഴുവൻ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് വടകരയിലേത്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ചെറിയ സംഭവം പോലും മാദ്ധ്യമങ്ങളിൽ വലിയ തോതിലാണ് വാർത്തയാകുന്നത്. കഴിഞ്ഞ ദിവസം ടി പി ചന്ദ്രശേഖരന്റെ വിധവയും വടകരയിലെ ആർഎംപി സ്ഥാനാർത്ഥിയുമായ കെ കെ രമയ്ക്ക് നേരെ ആക്രമണം നടന്നെന്ന വിധത്തിൽ വാർത്തകൾ വന്നു. സിപിഐ(എം) പ്രവർത്തകരാണ് ആക്രമിച്ചതെന്നും വാർത്തകൾ വന്നു. എന്നാൽ, തങ്ങൾ ആരെയും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സിപിഐ(എം) രംഗത്തെത്തിയത്. ഇതിന് തെളിവായി വീഡിയോയും പുറത്തുവിട്ടു.
അവസാന നിമിഷം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വ്യാപകമായി നടക്കുന്നത്. കോൺഗ്രസ് നേതാക്കളും ബിജെപിക്കാരും അവസരം മുതലെടുത്ത് പ്രസ്താവനകൾ നടത്തി. കുമ്മനവും സുധീരനും ഉമ്മൻ ചാണ്ടിയും സിപിഐ(എം) ഭീകരയ്ക്കെതിരെ പ്രതികരിച്ചു. ഇതിനിടെ കെ.കെ രമക്കെതിരായ ആക്രമണം വ്യാജമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കൂടി എൽ.ഡി.എഫ് പുറത്തുവിട്ടു. വാക്കുതർക്കം ഉണ്ടായതല്ലാതെ രമയെ ആരും ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. മാത്രമല്ല ഒരു പെൺകുട്ടിയെ 'നായിന്റെ മോളെ' എന്ന് വിളിച്ച് രമ അധിക്ഷേപിക്കുന്നതും കൈരളിപീപ്പിൾ ടീവി പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.
രമയും, ആർ.എംപി പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് അധിക്ഷേപത്തിന് ഇരയായ തച്ചോളി മാണിക്കോത്ത് കല്ലുള്ള മീത്തൽ നീതു വ്യക്തമാക്കുന്നതും വീഡിയോയിലുണ്ട്.വോട്ടുചോദിച്ചുവന്ന രമയോടും കൂട്ടരോടും ഇവിടെല്ലാവരും സിപിഐ(എം) പ്രവർത്തകരാണെന്നും അതിനാൽ വോട്ടു പ്രതീക്ഷിക്കണ്ടെന്നും നീതു പറഞ്ഞത്രേ. അപ്പോൾ, വോട്ടുചോദിക്കേണ്ടത് തങ്ങളുടെ കടമയാണെല്ലോ എന്ന് പറഞ്ഞ് രമയും കൂട്ടരും മടങ്ങുകയായിരുന്നു. പോകുന്നതിനിടെ ഈ സംഘത്തിലൊരാൾ ദേഷ്യംകൊണ്ട് നീതുവിന്റെ വീട്ടിലെ പൂച്ചെട്ടി തട്ടിയിട്ട് പൊട്ടിച്ചു.ഈ സമയം താൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നാണ് നീതു പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ ഒപ്പമുള്ളവർ മോശമായി പെരുമാറി.
ഇത് കഴിഞ്ഞ് അൽപ്പം സമയംകഴിഞ്ഞാണ് തൊട്ടടുത്തുനിന്ന് ബഹളം കേട്ടത്.ഒരു ചാനൽ ദൃശ്യങ്ങൾ എടുത്തപ്പോൾ, തങ്ങളുടെ വീട്ടിൽനിന്ന് ഇത്തരം വിഷ്വലുകൾ വന്നാൽ അത് തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് പറഞ്ഞ് സിപിഐ(എം) പ്രവർത്തകർ ഷൂട്ട് തടയാൻ ശ്രമിച്ചതാണ് ബഹളമായത്. ഇതിനിടെ 'നിങ്ങളുടെ കേന്ദ്രത്തിൽ വോട്ടു ചോദിക്കാനത്തെിയ ഞങ്ങളുടെ ആളുകളോട് മോശമായി അല്ലേ പെരുമാറിയത്' എന്ന് നീതു ഒരു ആർ.എംപി പ്രവർത്തകനോട് ചോദിച്ചു.അപ്പോഴാണ് 'നായിന്റെ മോളെ നോക്കിയും കണ്ടും സൂക്ഷിച്ച് സംസാരിക്കണം' എന്ന് പറഞ്ഞ് രമ അധിക്ഷേപിക്കയായിരുന്നു.
ഏതായാലും ദൃശ്യങ്ങൾ പരിശോധിച്ചാൽ രമക്ക് ഒരു മർദനവും ഏറ്റിട്ടില്ളെന്ന് വ്യക്തമാണ്. രമയെ പരിശോധിച്ച ഡോക്ടർമാരും ഇക്കാര്യം ശരിവെക്കുന്നു. ഉച്ചക്ക് 12 മണിയോടെ നടന്ന സംഭവത്തിന്റെ പേരിൽ ഒന്നര മണിക്കുർ കഴിഞ്ഞാണ് ഇവർ ആശുപത്രിയിൽ എത്തിയത്.നിമിഷങ്ങൾക്കകം ആശുപത്രി വിട്ട് വീണ്ടും വോട്ടു ചോദിക്കാനപോയി. പിന്നീട് ഉച്ചക്ക് രണ്ടര മണിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി രമയെ ആക്രമിച്ച വിവരം വിഷയമാക്കിയതോടെ രമ 3.30 ന് വീണ്ടും ആശുപത്രിയിൽ എത്തി.തുടർന്ന് ആറുമണിയോടെ ആശുപത്രി വിട്ടു.പക്ഷേ അപ്പോഴേക്കും മർദനം വലിയ വിഷയമായി മാറിയിരുന്നു. പക്ഷേ എൽ.ഡി.എഫ്പ്രവർത്തർ വീഡിയോ പുറത്തുവിട്ട് സോഷ്യൽ മീഡിയിലൂടെ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ ആർ.എംപി പ്രതിരോധത്തിലുമായി.
ഇത്തരം നുണക്കഥകൾ അവസാനനിമിഷവരെ ആവർത്തിക്കപ്പെടുമെന്നും എൽ.ഡി.എഫ് പ്രവർത്തകൾ ജാഗ്രത കാട്ടണമെന്നും സിപിഐ.എം പോളിറ്റിബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.വോട്ടുചോദിക്കാൻ വന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ച് മടങ്ങിയ സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടു എന്ന ധാരണ പരത്താൻ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. ഇതിൽനിന്നും ഉമ്മൻ ചാണ്ടിയുടെ പരാജയ ഭീതി എത്രയാണെന്ന് മനസ്സിലാക്കാം.ഇത്തരം നീക്കങ്ങൾ അവസാന നിമിഷംവരെ പ്രതീക്ഷിക്കണമെന്നും പിണറായി തന്റെ ഫേസ്ബുക്ക്പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
അതിനിടെ രമയുടെ മകൻ അഭിനന്ദിന്റെ ഫേസ്ബുക്ക് പോസറ്റ് ചർച്ചയാക്കി മനോരമ രംഗത്തെത്തി. 'എനിക്ക് അമ്മയെ വേണം, കൊന്നുകളയരുത്...' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഭിനന്ദിന്റെ ഫേസ്ബുക്കു പോസ്റ്റ്. സിപിഎമ്മിന്റെ കൊലയാളി മുഖം വെളിപ്പെടുത്താൻ വേണ്ടിയായിരുന്നും ചന്ദ്രശേഖരന്റെ മകന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. കഴിഞ്ഞ ദിവസം രമയ്ക്കു നേരെയുണ്ടായ അക്രമത്തെ തുടർന്നാണ് അഭിനന്ദ് ഈ പോസ്റ്റിട്ടത്.
അഭിനന്ദിന്റെ വരികൾ ഇങ്ങനെ: ''പതിനേഴു വയസ്സിലാണ് എനിക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. അത്രയും കാലം എനിക്കു കിട്ടിയതിനെക്കാൾ അച്ഛനെ കിട്ടിയത് ഒഞ്ചിയത്തെ സാധാരണ മനുഷ്യർക്കായിരുന്നു. അദ്ദേഹത്തെ വെട്ടി നുറുക്കിയവർ അമ്മയെ അതിനെക്കാൾ വെട്ടുമെന്നു മുഴക്കിയ ഭീഷണി യഥാർഥത്തിൽ എന്നോടല്ലേ? ഞാനെന്തു തെറ്റു ചെയ്തു നിങ്ങളോട്? എന്തായിരുന്നു അച്ഛൻ ചെയ്ത തെറ്റ്? പ്രസ്ഥാനത്തിനു തെറ്റു പറ്റുന്നു എന്നു പറയുന്നതു വെട്ടി നുറുക്കാൻ മാത്രമുള്ള വലിയ തെറ്റായിരുന്നോ. അച്ഛൻ അവസാനിപ്പിച്ചു പോയതെല്ലാം നമ്മൾ മുഴുമിപ്പിക്കണമെന്നു പറഞ്ഞ് എനിക്കു ധൈര്യമേകിയ ആ അമ്മയെ അല്ല ഞാൻ ഇന്നലെ ആശുപത്രി കട്ടിലിൽ കണ്ടത്.
എന്നെക്കുറിച്ചോർത്ത് ആരോടും പങ്കു വയ്ക്കാത്ത വേവലാതികൾ അമ്മയ്ക്കുണ്ട്. എന്നാലും അമ്മ തളരില്ലെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് അമ്മയേ ഉള്ളൂ, എന്റെ അച്ഛന്റെ ഓർമയ്ക്കൊപ്പം ജീവിക്കാൻ എനിക്ക് അമ്മയെ വേണം, കൊന്നുകളയരുത്- നന്ദു. പോസ്റ്റിട്ട് നിമിഷങ്ങൾക്കകം ഒട്ടേറെ പേർ വായിച്ചു ഷെയർ ചെയ്ത അഭിനന്ദിന്റെ പ്രതികരണം സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുയും ചെയ്തു. യുഡിഎഫ് പ്രവർത്തകരാണ് കൂടുതലായി അഭിനന്ദിന്റെ പോസ്റ്റ് ഷെയർ ചെയ്തതത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍