മത്സരിക്കാനില്ലെന്ന് പറഞ്ഞ് മുല്ലപ്പള്ളിയും വേണുഗോപാലും സുധീരനും മാറി നിന്നപ്പോൾ അണികൾക്കിടയിൽ പുകഞ്ഞത് കടുത്ത രോഷം; മൂന്ന് ദിവസം നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് വടകരയിൽ സൂപ്പർ ട്വിസ്റ്റ്; 'ഞാൻ മത്സരിക്കാൻ തയ്യാറെന്ന്' പറഞ്ഞ് വെല്ലുവിളി ഏറ്റെടുത്ത മുരളീധരന് കോൺഗ്രസുകാർക്കിടയിൽ 'സൂപ്പർതാര' പരിവേഷം; പാർട്ടിയിലേക്കുള്ള രണ്ടാം വരവിൽ എല്ലാവരാലും അവഗണിക്കപ്പെട്ട നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ഒരൊറ്റ 'യെസ്' മൂളലിൽ മുകളിലേക്ക് കുതിച്ചുയരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നിന്ന ഡൽഹി ചർച്ചകൾക്ക് ഒടുവിലാണ് കെ മുരളീധരൻ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായത്. ഒരു ത്രില്ലർ സിനിമയുടെ ക്ളൈമാക്സ് പോലെ വളരെ നാടകീയമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം. വടകരയിൽ സ്ഥാനാർത്ഥി വൈകുന്ന ഘട്ടം വന്നതോടെ സൈബർ ലോകത്ത് പി ജയരാജന് വാക്കോവർ കൊടുക്കുകയാണോ എന്ന തമാശചോദ്യം അടക്കം ഉയർന്നു തുടങ്ങിയിരുന്നു. സൈബർ ലോകത്ത് കളിയാക്കലും ശക്തമായി നടന്നു. ഇതോടെ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കാൻ വേണ്ടി ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം എല്ലായിടത്തു നിന്നും ഉയർന്നു. ആർഎംപിയുടെ സമ്മർദ്ദമുണ്ടായി. മുല്ലപ്പള്ളി തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിലവിളികൾ. ഇതിനൊക്കെ ഒടുവിലാണ് നാടകീയമായി കെ മുരളീധരൻ സ്ഥാനാർത്ഥിയായത്.
എന്തായാലും മുതിർന്ന നേതാക്കൾ മത്സരിക്കാതെ മാറി നിന്നിടത്തു നിന്നാണ് മുരളി മത്സരിക്കാൻ യെസ് മൂളിയത്. ഈ നിലപാടിൽ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ഗ്രാഫാണ് ഉയരുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, വി എം സുധീരൻ എന്നിവർ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് മടിച്ചു നിൽക്കുകയായിരുന്നു കേരളത്തിൽ. വടകരയിൽ മത്സരിക്കാൻ ആരെന്ന ചോദ്യം കുറേ ദിവസമായി ഉയർന്നപ്പോഴും വെല്ലുവിളി ഏറ്റെടുക്കാൻ ഒരാളും തയ്യാറായില്ല. മണ്ഡലത്തിലെ ഇപ്പോഴത്തെ സാഹചര്യവും പി ജയരാജന്റെ സ്ഥാനാർത്ഥിത്വവുമായിരുന്നു നേതാക്കളെ പിന്തിരിയാൻ പ്രേരിപ്പിച്ചത്. എന്തായാലും മുരളീധരനെ സ്ഥാനാർത്ഥിയാക്കിയ നടപടി കോൺഗ്രസുകാർക്ക് വലിയ ഊർജ്ജമാണ് പകർന്നത്.
ഇപ്പോഴത്തെ തീരുമാനത്തോടെ മികച്ച മത്സരത്തിന് അവസരം ഒരുക്കാൻ കെ മുരളീധരന് സാധിച്ചു. ജയിച്ചാലും തോറ്റാലും മുരളീധരൻ കോൺഗ്രസ് അണികൾക്കും നേതാക്കൾക്കും ഇടയിൽ കരുത്തനാകും. പഴയ കലാപങ്ങൾ മറന്നു ഹൈക്കമാൻഡിന്റെ ഗുഡ് ബുക്കിൽ മുരളീധരൻ ഇടം നേടും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് മുരളിയെ സ്ഥാനാർത്ഥിയാക്കിയത്. വിജയിച്ചാൽ കേന്ദ്രത്തിന്റെ ഇഷ്ടക്കാരനായി അദ്ദേഹം മാറുമെന്ന് ഉറപ്പാണ്. മലബാറിന്റെ നേതാവ് എന്നറിയപ്പെട്ട വ്യക്തിയാണ് കെ മുരളീധരൻ. വടകരയിൽ നിന്നും വിജയിച്ചാൽ മലബാറിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാൻ അദ്ദേഹത്തിന് സാധിക്കും.
ഗ്രൂപ്പ് രാഷ്ട്രീയം അരങ്ങുവാഴുന്ന കോൺഗ്രസിൽ ഏറെക്കുറേ ഇപ്പോൾ ഗ്രൂപ്പിന് അതീതമായി നിൽക്കുന്ന നേതാവ്. മലബാറിന്റെ മണ്ണിൽ ആഴത്തിൽ വേരോട്ടമുള്ള നേതാക്കളിലൊരാളാണ് മുരളീധരൻ. പി. ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ഉയർന്നത്. കോഴിക്കോട് എംപി ആയിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളും ഗ്രൂപ്പിന് അതീതമായ ഇമേജും ഒടുവിൽ മുരളീധരന് ഗുണം ചെയ്തു. പട്ടികയിലും ഭാവനയിലും പോലും കെ.മുരളീധരൻ എന്ന പേര് വടകരയിൽ കേട്ടിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ച് മുന്നേറുമ്പോഴെല്ലാം മുരളീധരൻ ഊന്നി പറഞ്ഞ വാചകം.
സിപിഎമ്മിന് നല്ല വേരോട്ടമുള്ള മണ്ണിൽ ടി.പി വധം മുൻപ് ഉണ്ടാക്കിയ ചലനം മുളീധരനെ പോലെ കടുത്ത സ്ഥാനാർത്ഥിയെത്തുമ്പോൾ വീണ്ടും സജീവമാകും. അകമഴിഞ്ഞ പിന്തുണ ആർഎംപിയും നൽകുന്നതോടെ സിപിഎമ്മിന് പാട്ടുംപാടി ജയിക്കാം എന്ന ധാരണ പൊളിക്കേണ്ടിവരും. ഗ്രൂപ്പ് പോരുകൾ ഒതുങ്ങുകയും മുസ്ലിം ലീഗിന്റെ വലിയ പിന്തുണ മുരളീധരൻ സ്വന്തമാക്കുകയും ചെയ്യും. ഇതോടെ വേറെ ആരു മൽസരത്തിന് വന്നാലും യുഡിഎഫിന് കിട്ടാത്ത പിന്തുണ മുരളി സ്വന്തമാക്കുമെന്ന് ഉറപ്പാണ്. എല്ലാ കോട്ടവും പരിഹസരിച്ചു കൊണ്ടുള്ള ഈ പ്രഖ്യാപനത്തിലൂടെ ഇതുവരെയുള്ള എല്ലാ വിവാദങ്ങളും കോൺഗ്രസ് മറികടക്കുകയാണ്.
വടകരയിലെ തീരുമാനം കേരളത്തിലാകെ യുഡിഎഫിനെ ക്ഷീണിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നു. എന്നാൽ മുരളിയുടെ വരവോടെ കിടിലൻ നീക്കമായി മാറി്. വടകരയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയുടെ മാത്രം ബാധ്യതയായി മാറിയിരുന്നു. മുല്ലപ്പള്ളി നന്നേ വിയർത്തു. വടകരയിൽ മൽസരിക്കാൻ വീണ്ടും സമ്മർദ്ദമേറി. വി എം.സുധീരൻ അടക്കം പലർക്കും വിളി പോയി. ഒടുവിൽ മുല്ലപ്പള്ളിയെ വെട്ടിലാക്കിയെന്ന് കരുതിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തന്നെ മുരളിയെ വിളിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ അനുമതി തേടി. ഇതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് തീരുമാനമായത്.
ജയരാജന് തക്ക എതിരാളിക്കായുള്ള അന്വേഷണമാണ് മുല്ലപ്പള്ളിയെ കെ.മുരളീധരനിലെത്തിച്ചതെന്നാണ് വിവരം. മുതിർന്ന നേതാവുൾപ്പെടെ മൂന്നുപേരുടെ ലിസ്റ്റ് ഹൈക്കമാൻഡിനോട് കൈമാറിയിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് ആരൊക്കെയാണെന്നോ, പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന നേതാവാരാണെന്നോ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. മുരളീധരൻ ഈ പട്ടികയിൽ ഉണ്ടെന്ന് ആരും കരുതിയുമില്ല. മുരളീധരന്റെ വിശ്വസ്തന്റെ പേരും പരിഗണിച്ചു. അതേസമയം കെപിസിസി സെക്രട്ടറി പ്രവീൺകുമാറിന്റെ പേരും അവസാന നിമിഷം വടകരയ്ക്കുവേണ്ടി സജീവമായി ഉയർന്നിരുന്നു. കണ്ണൂർ നാദാപുരം സ്വദേശിയായ പ്രവീൺകുമാർ കെ.മുരളീധരൻ എംഎൽഎയുടെ വിശ്വസ്തനാണ്. എന്നാൽപ്രവീൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു പ്രവർത്തകരുടെ നിലപാട്. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് കെ.മുരളീധരന്റെ പേര് നാടകീയമായി പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍