തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തും നിന്ന് കെ.പി.രാമനുണ്ണിയെ നീക്കി; പകരം വന്നത് ഡോക്ടർ കെ.ശ്രീകുമാർ; നിർദ്ദേശം വന്നത് എംടിയിൽ നിന്ന്; രാമനുണ്ണിക്ക് കൈമോശം വരുന്നത് പതിറ്റാണ്ടുകൾ കൈവശം വെച്ച പദവി; പദവിയിൽ നിന്ന് നീക്കിയതയോടെ എംടിയും-രാമനുണ്ണിയും തമ്മിലുള്ള ബന്ധവും ഉലഞ്ഞു തുടങ്ങി; സാഹിത്യലോകത്തെ വിഭാഗീയതയും ശക്തമാകുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തും നിന്ന് സാഹിത്യകാരൻ കെ.പി.രാമനുണ്ണിയെ നീക്കി. ട്രസ്റ്റ് ചെയർമാൻ എം ടി.വാസുദേവൻ നായരുടെ നിർദ്ദേശത്തെ തുടർന്നാണ് രാമനുണ്ണിയെ നീക്കിയത് എന്നാണ് സൂചന. ഫലപ്രദമായ ഇടപെടലുകൾ രാമനുണ്ണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് സ്ഥാനചലനത്തിനു കാരണമായത്. നടത്തിപ്പിലുള്ള അശ്രദ്ധയും ആരോപണങ്ങളുമാണ് തുഞ്ചൻ പറമ്പിൽ രാമനുണ്ണിക്ക് വിനയായത്. രണ്ടു പതിറ്റാണ്ടോളമായി കെ.പി.രാമനുണ്ണി കൈവശം വെച്ചിരുന്ന അഡ്മിനിസ്ട്രേറ്റർ സ്ഥാനമാണ് ഇപ്പോൾ കൈമോശം വരുന്നത്. രാമനുണ്ണിയെ നീക്കിയ നടപടി ജമാഅത്തെ ഇസ്ലാമിക്കും കൂടി തിരിച്ചടിയാണ്.
തുഞ്ചൻ പറമ്പിൽ രാമനുണ്ണിയുടെ നിയമനത്തിന് പിന്നിൽ ജമാഅത്തെയുടെ പിന്തുണ കൂടിയുണ്ടായിരുന്നു. ഒപ്പം എം ടി.വാസുദേവൻ നായരുമായി രാമനുണ്ണിക്ക് ഉണ്ടായിരുന്ന ഉറ്റ ബന്ധത്തിനും ഉലച്ചിൽ തട്ടിയിരിക്കുകയാണ്. എംടിക്ക് തിരിച്ചടി നൽകി രാമനുണ്ണി മലയാളം സർവകലാശാലയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനു രാമനുണ്ണിക്ക് തുണയായത് ജമാ അത്തെ ബന്ധം തന്നെയാണെന്ന് സൂചനയുണ്ട്. യുജിസി നിർദ്ദേശപ്രകാരമുള്ള സാഹിത്യൻകാരന്മാർക്ക് നീക്കിവെച്ച പ്രൊഫസർ പദവിയിലേക്കാണ് രാമനുണ്ണി ചേക്കേറിയിരിക്കുന്നത്.
രാമനുണ്ണിയെ നീക്കിയ ഉടൻ ആ പോസ്റ്റിൽ സാഹിത്യകാരൻ കൂടിയായ ഡോക്ടർ ശ്രീകുമാറിനെ നിയോഗിക്കുകയും ചെയ്തു. രാമനുണ്ണി നവംബർ അവസാനത്തോടെ സേവനം അവസാനിപ്പിച്ചതിനാൽ ഈ മാസം ആദ്യം മുതൽ കെ.ശ്രീകുമാർ തുഞ്ചൻ പറമ്പിൽ സജീവമാണ്. തുഞ്ചൻ പറമ്പിൽ നിന്നും വന്ന ഈ പുതിയ വാർത്ത മലയാള സാഹിത്യലോകത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന മലയാള സാഹിത്യലോകത്തെ ചേരിതിരിവുകളെ ഈ മാറ്റം സ്വാധീനിക്കാനും ഇടയുണ്ട്. അഡ്മിനിസ്ട്രെറ്റർ സ്ഥാനത്ത് നിന്ന് രാമനുണ്ണിയെ എംടി മാറ്റുന്ന കാര്യം മുൻപ് സാഹിത്യലോകത്തിനു അചിന്ത്യമായിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എംടി-രാമനുണ്ണി ബന്ധത്തിൽ ഇനി എന്ത് . ഇനി എന്ത് സംഭവിക്കും എന്നാണ് സാഹിത്യലോകം ഉറ്റുനോക്കുന്നത്. എംടി-രാമനുണ്ണി ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കുമ്പോൾ അത് മലയാള സാഹിത്യലോകത്തെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വരുത്തും.
എതിർ ചേരിയിലെ സാഹിത്യകാരന്മാർക്ക് അപ്രഖ്യാപിത വിലക്ക് തുഞ്ചൻ പറമ്പിൽ ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിലേക്ക് ഈ രീതിയിൽ വിലക്ക് വന്ന സാഹിത്യകാരന്മാരിൽ പ്രമുഖൻ ടി.പത്മനാഭനായിരുന്നു. എംടി ചെയർമാനായി നിയമിതനായ ശേഷം പത്മനാഭൻ പിന്നെ തുഞ്ചൻ പറമ്പിൽ പ്രവേശിച്ചിട്ടില്ല. തുഞ്ചൻ പറമ്പിൽ എംടിയുടെ അധീശത്വത്തിന്നെതിരെ എക്കാലവും പൊട്ടിത്തെറിച്ചവരിൽ പ്രമുഖനും ടി.പത്മനാഭനായിരുന്നു. ഈ കാര്യത്തിൽ എപ്പോഴും ടി.പത്മനാഭൻ എംടിയെ വിമർശിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. ഇങ്ങിനെ മലയാള സാഹിത്യത്തിൽ ചേരിതിരിവ് ശക്തമായി നിലനിൽക്കെയാണ് തുഞ്ചൻ പറമ്പിൽ നിന്നുമുള്ള രാമനുണ്ണിയുടെ കുടിയിറക്ക് കൂടിവരുന്നത്.
രാമനുണ്ണി മലയാള സർവകലാശാലയിലെ ഒരു പോസ്റ്റിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. യുജിസി നിർദ്ദേശ പ്രകാരമുള്ള റീഡർ രീതിയിലുള്ള പോസ്റ്റിലേക്കാണ് രാമനുണ്ണി നിയമിതനായത്. പ്രമുഖ എഴുത്തുകാർക്ക് നൽകുന്ന പ്രൊഫസർ പദവിയാണിത്. ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ് എടുക്കാൻ കഴിയുന്ന പദവികൂടിയാണിത്. മലയാളം സർവകലാശാല തുടങ്ങിയപ്പോൾ ഈ പോസ്റ്റ് അവിടെ ഒഴിവ് വന്നിരുന്നു. അന്ന് വിസി സ്ഥാനത്ത് ഉണ്ടായിരുന്ന കെ.ജയകുമാറിന് ഈ പോസ്റ്റിൽ സാഹിത്യകാരൻ കെ.സച്ചിദാനന്ദനെ നിയമിക്കാനായിരുന്നു താത്പര്യം. സച്ചിദാനന്ദൻ ഈ പദവിയോട് താത്പര്യം കാണിച്ചില്ല. അദ്ദേഹത്തിന് സമയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പദവി ഒഴിഞ്ഞു കിടന്നു.
ജമാ അത്തെ പിൻബലം ഉപയോഗിച്ച് രാമനുണ്ണി ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ നേരിട്ട് സന്ദർശിച്ചു എന്നാണ് ലഭ്യമായ വിവരം. ഈ പോസ്റ്റിൽ രാമനുണ്ണിയെ നിർദ്ദേശിക്കാൻ മന്ത്രി കെ.ടി.ജലീൽ ഇപ്പോഴത്തെ മലയാളം സർവകലാശാലാ വിസി ഡോക്ടർ അനിൽ വള്ളത്തോളിന് നിർദ്ദേശം നൽകുകയായിരുന്നു. രാമനുണ്ണിക്ക് പോസ്റ്റ് നൽകാൻ നടപടികളുടെ ഭാഗമായി നാലുപേരുടെ പാനൽ ആദ്യം നിശ്ചയിച്ചു.
കെ.സച്ചിദാനന്ദൻ, കെ.പി.രാമനുണ്ണി, കൽപ്പറ്റ നാരായണൻ എന്നിവർ ഉൾപ്പെട്ട നാലുപേരുടെ പാനലിൽ നിന്നാണ് രാമനുണ്ണിക്ക് നിയമനം നൽകിയത്. രാമനുണ്ണിയെ പരിഗണിക്കാൻ ആണ് ഈ നാലുപേരുടെ പാനൽ മലയാളം സർവകലാശാല നിശ്ചയിച്ചത്. രാമനുണ്ണിയുടെ നിയമനത്തിന്നെതിരെ സാംസ്കാരിക ലോകത്തും അമർഷം പുകയുന്നുണ്ട്. ഒരു പ്രൊഫസർ പദവിയിൽ എങ്ങിനെയാണ് അക്കാദമിക് പിൻബലമില്ലാത്ത രാമനുണ്ണിയെ പോലുള്ള ഒരാൾ തിരഞ്ഞെടുക്കപ്പെടുക എന്നാണ് ചോദ്യം ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍