Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ പേരിൽ ഫേസ്‌ബുക്കിലൂടെ പ്രചരിക്കപ്പെടുന്നത് ഞാൻ പറയാത്തതും അറിയാത്തതുമായ അപകടകരമായ പോസ്റ്റുകളും കമന്റുകളും; അതിന്റെ പേരിൽ ശത്രുതയും തെറിയഭിഷേകവും കിട്ടുന്നു; ഇത്തരം ഒരിടത്ത് തുടരുന്നത് ആശാസ്യമല്ല.. ബൈ'; താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തി കുടുങ്ങിയ കെ ആർ ഇന്ദിര ഫേസ്‌ബുക്ക് വിട്ടു; വിദ്വേഷ പ്രചാരകയെ കണ്ടംവഴി ഓടിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടൽ

'എന്റെ പേരിൽ ഫേസ്‌ബുക്കിലൂടെ പ്രചരിക്കപ്പെടുന്നത് ഞാൻ പറയാത്തതും അറിയാത്തതുമായ അപകടകരമായ പോസ്റ്റുകളും കമന്റുകളും; അതിന്റെ പേരിൽ ശത്രുതയും തെറിയഭിഷേകവും കിട്ടുന്നു; ഇത്തരം ഒരിടത്ത് തുടരുന്നത് ആശാസ്യമല്ല.. ബൈ'; താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തി കുടുങ്ങിയ കെ ആർ ഇന്ദിര ഫേസ്‌ബുക്ക് വിട്ടു; വിദ്വേഷ പ്രചാരകയെ കണ്ടംവഴി ഓടിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തി കുടുങ്ങിയ എഴുത്തുകാരിയും കെ ആർ ഇന്ദിര ആകാശവാണി പ്രോഗ്രാം പ്രെഡ്യൂസറുമായ കെ ആർ ഇന്ദിര ഒടുവിൽ ഫേസ്‌ബുക്ക് പൂട്ടി കണ്ടം വഴി ഓടി. അവസാനം ഇട്ടപോസ്റ്റിൽ അവർ താൻ നടത്തിയ വിദ്വേഷ പരമാർശങ്ങൾ ഒക്കെ നിഷേധിക്കയാണ്. 'എന്റെ പേരിൽ ഫേസ്‌ബുക്കിലൂടെ പ്രചരിക്കപ്പെടുന്നത് ഞാൻ പറയാത്തതും അറിയാത്തതുതമായ അപകടകരമായ പോസ്റ്റുകളും കമന്റുകളുമാണെന്നും അതിന്റെപേരിൽ ശത്രുതയും തെറിയഭിഷേകവും കിട്ടുന്നു. ഇത്തരം ഒരിടത്ത് തുടരുന്നത് ആശാസ്യമല്ല..ബൈ'; എന്ന് പോസ്റ്റിട്ടാണ് ഇന്ദിര മുങ്ങിയത്. തന്റെ പഴയ കമന്റുകൾ ഒക്കെയും അവർ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ വിദ്വേഷ പരാമർശത്തിന്റെപേരിൽ ഇന്ദിരക്കെതിരെ കേസ് എടുക്കണമെന്ന് നിരവധി പേർ പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ കൂടിയായ ഇവർ സഥിരമായി വംശീയവും വർഗീയവുമായ പരാമർശം നടത്തുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.മനുഷ്യാവകാശപ്രവർത്തകനായ വിപിൻദാസ്, യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് വി എസ് ഷഫീർ എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ആസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർ പുറത്തായതിന്റെ വരുംവരായ്കകളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച വന്നപ്പോഴാണ് ഇന്ദിര വിദ്വേഷ പരാമർശം നടത്തിയത്. 19 ലക്ഷം പേരാണ് രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ടത്. മൂന്ന് കോടി പതിനൊന്ന് ലക്ഷംപേർ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 31 ന് കെ.ആർ.ഇന്ദിരയുടെ ഫേസ്ബൂത്ത് പ്രൊഫൈലിൽ വന്ന പോസ്റ്റ് ഇങ്ങനെ:
'ആസ്സാമിൽ 19 ലക്ഷം പുറത്തായി. മറ്റു സംസ്ഥാനങ്ങളിലൊക്കെ വേണം ഈ പരിശോധന. ഉറപ്പാണ്,ഇന്ത്യയിലെ ജനസംഖ്യ ഒരു കോടിയെങ്കിലും കുറയും'.അതുകൊണ്ടൊന്നും മതിയാക്കുന്നില്ല. തുടർച്ചയായി പോസ്റ്റുകൾ ഇട്ടും സംഘപരിവാർ അനുകൂലികളുടെ പോസ്റ്റുകൾ ഷെയർ ചെയ്തും തന്റെ കൂറ് എവിടെയെന്ന് വ്യക്തമാക്കുന്നുണ്ട് ആകാശവാണിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ. ഇതിനിടയിലാണ് അവർ താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധനമരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തിയത്.

ഇന്ദിരയുടെ ഈ പോസ്റ്റിനെ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ ജെ.ദേവിക ശക്തമായി അപലപിച്ചിട്ടുണ്ട്. പെറ്റുപെരുകാതിരിക്കാൻ വന്ധ്യംകരണം നടത്തണമെന്ന് ഇന്ദിരയുടെ പ്രസ്താവനയെ ശക്തമായി അപമാനിക്കുന്നു. ഇത്തരം ഹൃദയശൂന്യമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. അവർ മാനസികമായി ഭദ്രമായ നിലയിൽ അല്ലെങ്കിൽ, ചികിത്സ നൽകണം. വിശേഷാധികാരമുണ്ടെന്ന് കരുതുന്ന പല ഫാസിസ്റ്റുകളും ബഹിഷ്‌കരണത്തിന് വിധേയയാക്കണം, ദെവിക കുറിച്ചു.

കടുത്ത മുസ്ലിം വിരുദ്ധയാണ് താനെന്ന അർഥശങ്കയില്ലാതെ തന്നെ ഇന്ദിര പല പോസ്റ്റുകളിലും വ്യക്തമാക്കുന്നു. ' അതിൽ സംശയമോ തർക്കമോ ഇല്ലേയില്ല. താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം കീഴടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ'.താൻ സംഘിനിയല്ലെന്നും ഇസ്സാം വിരുദ്ധയാണെന്നും, താൻ ഏറ്റവും വെറുക്കുന്ന മതം ഇസ്ലാമാണെന്നും ഇന്ദിര മമ്പ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അസം മാത്രമല്ല, കശ്മീർ വിഷയവും തന്റെ ഇസ്ലാ വിരുദ്ധ പ്രചാരണത്തിന് ഇന്ദിര ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ഓഗസ്റ്റ് മൂപ്പതിന് ഇട്ട പോസ്റ്റിൽ ഇന്ദിര കുറിച്ചു: 'ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ മലപ്പുറം ജില്ലയിലാണത്രെ

കേരളത്തിലെ വിവിധ ജില്ലകൾ തമ്മിലാണ് താരതമ്യമെന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മലപ്പുറത്ത് മാത്രം കൂടുതൽ ബോധവത്കരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് ഇന്ദിരയുടെ ന്യായം.ഇടതുഭരണത്തോടും പിണറായി വിജയനോടുള്ള എതിർപ്പും സർക്കാർ ഉദ്യോഗസ്ഥയാണെങ്കിലും മറച്ചുവയ്ക്കുന്നതിൽ ഇന്ദിരയ്ക്ക് തടസ്സമേതുമില്ല.സുപ്രിംകോടതി പറഞ്ഞു;ഞങ്ങൾ ശബരിമലയിൽ നടപ്പിലാക്കി എന്ന് പിണറായി വിജയൻ.അടുത്ത മണ്ഡലക്കാലത്ത് തലയിൽ മുണ്ടിട്ടായാലും രണ്ടു യുവതികളെ നടയ്ക്കൽ എത്തിച്ചിരിക്കണം എന്നാണോ സുപ്രിം കോടതി വിധിച്ചത്! ? ഈ വിധം നികൃഷ്ടമായി നുണ പറയുന്ന ഒരുവനാണല്ലോ കേരളം ഭരിക്കുന്നത് ന്റെ സൗരിമലയ്യപ്പാ

നിരോധനം നീക്കിയാൽ യുവതികൾക്ക് പ്രവേശനമില്ല എന്ന ബോർഡ് എടുത്തു മാറ്റേണ്ട ചുമതലയെ സർക്കാരിനുള്ളൂ .ഏതെങ്കിലും യുവതി തന്നെ നിയമവിരുദ്ധമായി തന്നെ തടഞ്ഞിരിക്കുന്നു എന്ന് പരാതി നൽകിയാൽ പ്രതികൾക്കെതിരെ നിയമപ്രകാരം കേസെടുക്കുകയും ചെയ്താൽ സർക്കാരിന്റെ ഡ്യൂട്ടി തീർന്നു, എന്നാണ് സ്ത്രീപക്ഷ ചിന്തകയായ കെ.ആർ.ഇന്ദിരയുടെ അഭിപ്രായം.നേരത്തെ നടൻ വിനായകനെ വിമർശിച്ചുള്ള ഇന്ദിരയുടെ പോസ്റ്റും വിവാദമായിരുന്നു.കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നൽകിയത് ശരിയായില്ലെന്ന് ഇന്ദിര പറഞ്ഞു.തന്റെ ഫേസ്‌ബുക്ക് പേജിലാണ് വിനായകന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഇന്ദിര അഭിപ്രായം കുറിച്ചത്.

കമ്മട്ടിപ്പാടം പകുതി കണ്ട് തീയറ്ററിൽനിന്ന് തിരികെ പോയ താൻ ടിവിയിലാണ് സിനിമ മുഴുവൻ കണ്ടതെന്നും വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഇല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം ആണ് അവാർഡ് നൽകിയതിനു പിന്നിൽ എന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിനെ വിമർശിച്ച് പലരും രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യുന്നതിനു പകരം തന്നെ പുലയാട്ടു വിളിക്കുകയാണ് പലരും എന്ന പുതിയ ആരോപണവും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP