'എന്റെ പേരിൽ ഫേസ്ബുക്കിലൂടെ പ്രചരിക്കപ്പെടുന്നത് ഞാൻ പറയാത്തതും അറിയാത്തതുമായ അപകടകരമായ പോസ്റ്റുകളും കമന്റുകളും; അതിന്റെ പേരിൽ ശത്രുതയും തെറിയഭിഷേകവും കിട്ടുന്നു; ഇത്തരം ഒരിടത്ത് തുടരുന്നത് ആശാസ്യമല്ല.. ബൈ'; താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തി കുടുങ്ങിയ കെ ആർ ഇന്ദിര ഫേസ്ബുക്ക് വിട്ടു; വിദ്വേഷ പ്രചാരകയെ കണ്ടംവഴി ഓടിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തി കുടുങ്ങിയ എഴുത്തുകാരിയും കെ ആർ ഇന്ദിര ആകാശവാണി പ്രോഗ്രാം പ്രെഡ്യൂസറുമായ കെ ആർ ഇന്ദിര ഒടുവിൽ ഫേസ്ബുക്ക് പൂട്ടി കണ്ടം വഴി ഓടി. അവസാനം ഇട്ടപോസ്റ്റിൽ അവർ താൻ നടത്തിയ വിദ്വേഷ പരമാർശങ്ങൾ ഒക്കെ നിഷേധിക്കയാണ്. 'എന്റെ പേരിൽ ഫേസ്ബുക്കിലൂടെ പ്രചരിക്കപ്പെടുന്നത് ഞാൻ പറയാത്തതും അറിയാത്തതുതമായ അപകടകരമായ പോസ്റ്റുകളും കമന്റുകളുമാണെന്നും അതിന്റെപേരിൽ ശത്രുതയും തെറിയഭിഷേകവും കിട്ടുന്നു. ഇത്തരം ഒരിടത്ത് തുടരുന്നത് ആശാസ്യമല്ല..ബൈ'; എന്ന് പോസ്റ്റിട്ടാണ് ഇന്ദിര മുങ്ങിയത്. തന്റെ പഴയ കമന്റുകൾ ഒക്കെയും അവർ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ വിദ്വേഷ പരാമർശത്തിന്റെപേരിൽ ഇന്ദിരക്കെതിരെ കേസ് എടുക്കണമെന്ന് നിരവധി പേർ പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ കൂടിയായ ഇവർ സഥിരമായി വംശീയവും വർഗീയവുമായ പരാമർശം നടത്തുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.മനുഷ്യാവകാശപ്രവർത്തകനായ വിപിൻദാസ്, യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് വി എസ് ഷഫീർ എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ആസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർ പുറത്തായതിന്റെ വരുംവരായ്കകളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച വന്നപ്പോഴാണ് ഇന്ദിര വിദ്വേഷ പരാമർശം നടത്തിയത്. 19 ലക്ഷം പേരാണ് രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ടത്. മൂന്ന് കോടി പതിനൊന്ന് ലക്ഷംപേർ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 31 ന് കെ.ആർ.ഇന്ദിരയുടെ ഫേസ്ബൂത്ത് പ്രൊഫൈലിൽ വന്ന പോസ്റ്റ് ഇങ്ങനെ:
'ആസ്സാമിൽ 19 ലക്ഷം പുറത്തായി. മറ്റു സംസ്ഥാനങ്ങളിലൊക്കെ വേണം ഈ പരിശോധന. ഉറപ്പാണ്,ഇന്ത്യയിലെ ജനസംഖ്യ ഒരു കോടിയെങ്കിലും കുറയും'.അതുകൊണ്ടൊന്നും മതിയാക്കുന്നില്ല. തുടർച്ചയായി പോസ്റ്റുകൾ ഇട്ടും സംഘപരിവാർ അനുകൂലികളുടെ പോസ്റ്റുകൾ ഷെയർ ചെയ്തും തന്റെ കൂറ് എവിടെയെന്ന് വ്യക്തമാക്കുന്നുണ്ട് ആകാശവാണിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ. ഇതിനിടയിലാണ് അവർ താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുമെന്നും ഇവരെ നിയന്ത്രിക്കാൻ പൈപ്പ് വെള്ളത്തിൽ ഗർഭനിരോധനമരുന്ന് കലക്കണമെന്നുമുള്ള വിദ്വേഷം പരാമർശം നടത്തിയത്.
ഇന്ദിരയുടെ ഈ പോസ്റ്റിനെ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ ജെ.ദേവിക ശക്തമായി അപലപിച്ചിട്ടുണ്ട്. പെറ്റുപെരുകാതിരിക്കാൻ വന്ധ്യംകരണം നടത്തണമെന്ന് ഇന്ദിരയുടെ പ്രസ്താവനയെ ശക്തമായി അപമാനിക്കുന്നു. ഇത്തരം ഹൃദയശൂന്യമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. അവർ മാനസികമായി ഭദ്രമായ നിലയിൽ അല്ലെങ്കിൽ, ചികിത്സ നൽകണം. വിശേഷാധികാരമുണ്ടെന്ന് കരുതുന്ന പല ഫാസിസ്റ്റുകളും ബഹിഷ്കരണത്തിന് വിധേയയാക്കണം, ദെവിക കുറിച്ചു.
കടുത്ത മുസ്ലിം വിരുദ്ധയാണ് താനെന്ന അർഥശങ്കയില്ലാതെ തന്നെ ഇന്ദിര പല പോസ്റ്റുകളിലും വ്യക്തമാക്കുന്നു. ' അതിൽ സംശയമോ തർക്കമോ ഇല്ലേയില്ല. താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം കീഴടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ'.താൻ സംഘിനിയല്ലെന്നും ഇസ്സാം വിരുദ്ധയാണെന്നും, താൻ ഏറ്റവും വെറുക്കുന്ന മതം ഇസ്ലാമാണെന്നും ഇന്ദിര മമ്പ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അസം മാത്രമല്ല, കശ്മീർ വിഷയവും തന്റെ ഇസ്ലാ വിരുദ്ധ പ്രചാരണത്തിന് ഇന്ദിര ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ഓഗസ്റ്റ് മൂപ്പതിന് ഇട്ട പോസ്റ്റിൽ ഇന്ദിര കുറിച്ചു: 'ഏറ്റവും കൂടുതൽ പോക്സോ കേസുകൾ മലപ്പുറം ജില്ലയിലാണത്രെ
കേരളത്തിലെ വിവിധ ജില്ലകൾ തമ്മിലാണ് താരതമ്യമെന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മലപ്പുറത്ത് മാത്രം കൂടുതൽ ബോധവത്കരണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നുമാണ് ഇന്ദിരയുടെ ന്യായം.ഇടതുഭരണത്തോടും പിണറായി വിജയനോടുള്ള എതിർപ്പും സർക്കാർ ഉദ്യോഗസ്ഥയാണെങ്കിലും മറച്ചുവയ്ക്കുന്നതിൽ ഇന്ദിരയ്ക്ക് തടസ്സമേതുമില്ല.സുപ്രിംകോടതി പറഞ്ഞു;ഞങ്ങൾ ശബരിമലയിൽ നടപ്പിലാക്കി എന്ന് പിണറായി വിജയൻ.അടുത്ത മണ്ഡലക്കാലത്ത് തലയിൽ മുണ്ടിട്ടായാലും രണ്ടു യുവതികളെ നടയ്ക്കൽ എത്തിച്ചിരിക്കണം എന്നാണോ സുപ്രിം കോടതി വിധിച്ചത്! ? ഈ വിധം നികൃഷ്ടമായി നുണ പറയുന്ന ഒരുവനാണല്ലോ കേരളം ഭരിക്കുന്നത് ന്റെ സൗരിമലയ്യപ്പാ
നിരോധനം നീക്കിയാൽ യുവതികൾക്ക് പ്രവേശനമില്ല എന്ന ബോർഡ് എടുത്തു മാറ്റേണ്ട ചുമതലയെ സർക്കാരിനുള്ളൂ .ഏതെങ്കിലും യുവതി തന്നെ നിയമവിരുദ്ധമായി തന്നെ തടഞ്ഞിരിക്കുന്നു എന്ന് പരാതി നൽകിയാൽ പ്രതികൾക്കെതിരെ നിയമപ്രകാരം കേസെടുക്കുകയും ചെയ്താൽ സർക്കാരിന്റെ ഡ്യൂട്ടി തീർന്നു, എന്നാണ് സ്ത്രീപക്ഷ ചിന്തകയായ കെ.ആർ.ഇന്ദിരയുടെ അഭിപ്രായം.നേരത്തെ നടൻ വിനായകനെ വിമർശിച്ചുള്ള ഇന്ദിരയുടെ പോസ്റ്റും വിവാദമായിരുന്നു.കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നൽകിയത് ശരിയായില്ലെന്ന് ഇന്ദിര പറഞ്ഞു.തന്റെ ഫേസ്ബുക്ക് പേജിലാണ് വിനായകന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഇന്ദിര അഭിപ്രായം കുറിച്ചത്.
കമ്മട്ടിപ്പാടം പകുതി കണ്ട് തീയറ്ററിൽനിന്ന് തിരികെ പോയ താൻ ടിവിയിലാണ് സിനിമ മുഴുവൻ കണ്ടതെന്നും വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഇല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം ആണ് അവാർഡ് നൽകിയതിനു പിന്നിൽ എന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിനെ വിമർശിച്ച് പലരും രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യുന്നതിനു പകരം തന്നെ പുലയാട്ടു വിളിക്കുകയാണ് പലരും എന്ന പുതിയ ആരോപണവും അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
Stories you may Like
- മോദിക്കൊപ്പം ഉണ്ടായിരുന്ന കാലം: ആർ ബാലശങ്കർ മറുനാടനോട് പറയുന്നു
- വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം
- നെഹ്റുവിനെയും ഇന്ദിരയെയും കോൺഗ്രസിനെയും വിമർശിച്ച് മോദി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍