ആറന്മുള അരിയുടെ ചാക്കിലുള്ളത് ആറന്മുളയിൽനിന്നു കൊയ്തെടുത്ത നെല്ലു കുത്തിയ അരി തന്നെയോ? ഓയിൽപാമിനു കൊടുത്ത 50 ടൺ നെല്ല് എവിടെപ്പോയി? ആറന്മുള വിമാനത്താവള ഭൂമിയിലെ നെൽകൃഷി-അരിയുൽപാദനത്തിനുള്ള കൃഷിവകുപ്പിന്റെ സ്വപ്നപദ്ധതിക്കെതിരേ ശിവദാസൻ നായരുടെ ചോദ്യങ്ങൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ പ്രത്യേകിച്ച് സിപിഐയുടെയും കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും സ്വപ്നപദ്ധതിയായ ആറന്മുള വിമാനത്താവള ഭൂമിയിലെ നെൽകൃഷി വിവാദത്തിൽ. ഇവിടെ ഉൽപാദിപ്പിച്ച നെല്ല് കുത്തിയുണ്ടാക്കിയ അരി ആറന്മുള അരി എന്ന ബ്രാൻഡ് നെയിമിൽ വിപണിയിൽ എത്തിയതോടെയാണ് വിവാദം തല പൊക്കിയിരിക്കുന്നത്. നെല്ല് ഏറ്റെടുത്ത് കുത്തി അരിയാക്കുന്നതിനുള്ള ചുമതല ഓയിൽ പാമിനാണ് നൽകിയിരുന്നത്. ഇവർ കൊണ്ടു പോയ നെല്ലിൽ 50 ടൺ കാണാതായതാണ് വിവാദത്തിന് തിരി കൊളുത്തിയത്. എന്നാൽ, ഇതിനൊക്കെ ഉപരിയായി നെൽകൃഷിയിലെ കള്ളക്കളി പൊളിച്ചടുക്കി ആറന്മുളക്കാരനായ മുൻഎംഎൽഎ കെ. ശിവദാസൻ നായരും രംഗത്തു വന്നു.
ആറന്മുള നെൽകൃഷി പുനരുദ്ധാരണ പദ്ധതി കഴിഞ്ഞ ഒക്ടോബർ 29 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിത്ത് വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമി ഏറ്റെടുത്ത് സർക്കാർ കൃഷി ഇറക്കുന്നുവെന്നായിരുന്നു അവകാശവാദം. എന്നാൽ, പദ്ധതി പ്രദേശത്ത് ഒരു വിത്തു പോലും വിതയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ല. വിതച്ചതാകട്ടെ സഹകരണ എൻജിനീയറിങ് കോളജിന് മുന്നിലുള്ള സ്വകാര്യ ഭൂമിയിൽ. പിന്നെ കൃഷി നടന്നത് കിലോമീറ്ററുകൾ അകലെയുള്ള പുന്നയ്ക്കാട്, നീർവിളാകം പാടശേഖരങ്ങളിലും. ലക്ഷങ്ങളാണ് ഇതിനായി വകയിരുത്തിയത്. ഈ പാടശേഖരങ്ങളിൽ നിന്നും കൊയ്ത നെല്ലാണ് ആറന്മുള അരിയാക്കാൻ ഓയിൽ പാമിന് നൽകിയത്.
ഫെബ്രുവരി 20നായിരുന്നു കൊയ്ത്തുത്സവം. നീർവിളാകം പുഞ്ചയിൽ മാത്രം കൊയ്ത നെല്ല് 120 ടണ്ണായിരുന്നുവെന്ന് കർഷകർ വ്യക്തമാക്കുന്നു. ഇക്കാര്യം ആറന്മുള നെൽകൃഷി പുനർജീവന പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ജെ. സജീവും ശരി വയ്ക്കുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓയിൽപാമിൽ നെല്ല് എത്തിയപ്പോൾ 70 ടണ്ണായി കുറഞ്ഞു. 50 ടൺ നെല്ല് എവിടെ പോയി എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർ കൈമലർത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പെഷ്യൽ ഓഫീസർ കഴിഞ്ഞ 20ന് ആറന്മുള കൃഷി ഓഫീസർക്ക് കത്തു നൽകി.
ഒരു കിലോഗ്രാം നെല്ലിന് ഇപ്പോൾ സർക്കാർ 22.50 രൂപായാണ് നൽകുന്നത്. അങ്ങനെ വരുമ്പോൾ 50,000 കിലോ നെല്ലിന് 11.25 ലക്ഷം രൂപാ ലഭിക്കേണ്ടതാണ്. ഇത്രയും തുകയുടെ നഷ്ടമാണ് നീർവിളാകം പുഞ്ച കൃഷിയിൽ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. ആറന്മുള നീർവിളാകം പുഞ്ചയിൽ നെല്ല് വിളഞ്ഞ് പാകമായപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെന്റ് ഇവിടെ സർവേ നടത്തിയിരുന്നു. ഇതനുസരിച്ച് റോഡിന്റെ വടക്കുവശത്തുള്ള 75 ഏക്കർ (30 ഹെക്ടർ) പുഞ്ചയിൽ 1 ഹെക്ടറിൽ 12 ടൺ നെല്ലും റോഡിന് തെക്കുഭാഗത്തുള്ള 75 ഏക്കർ (30 ഹെക്ടർ) പുഞ്ചയിൽ നിന്നും 1 ഹെക്ടറിൽ 8.5 ടൺ അരിയും ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നു.
അങ്ങനെ വരുമ്പോൾ ഇപ്പോൾ കൊയ്ത്തുനടന്ന വടക്കുഭാഗത്തെ വയലിൽ നിന്നുമാത്രം ഉദ്ദേശം 180 ടൺ നെല്ല് ലഭിക്കേണ്ടതാണ്. എന്നാൽ ഇവിടം കൊയ്തപ്പോൾ 120 ടൺ നെല്ല് മാത്രമാണ് ലഭിച്ചത്. വിളവെടുപ്പിനുശേഷം നീർവിളാകം പുഞ്ചയിൽനിന്ന് ഗവൺമെന്റ് ഓയിൽപാം ഇന്ത്യയുടെ വൈക്കം വെച്ചൂർ മില്ലിലേക്കാണ് നെല്ല് കൊണ്ടുപോയത്. ഇവിടെ എത്തിയ ശേഷമാണോ നെല്ലിന്റെ അളവ് കുറഞ്ഞത് എന്നതിനെപ്പറ്റിയാണ് ഇപ്പോൾ ആശങ്ക ഉയർന്നിട്ടുള്ളത്. നീർവിളാകം പാടശേഖരത്തിന്റെ ഭാഗമായി റോഡിന് തെക്കുഭാഗത്തുള്ള വയൽ ഇതുവരെ പൂർണമായും കൊയ്തിട്ടില്ല. ഈ ഭഗത്ത് ശേഷിക്കുന്ന നെല്ല്
വെള്ളത്തിനടിയിലാണിപ്പോൾ. വെള്ളം ഇറങ്ങാതെ ഇവിടെ കൊയ്ത്തു നടക്കില്ല.
നീർവിളാകത്തിനൊപ്പം കൃഷി ചെയ്ത പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി പാടശേഖരങ്ങളിൽ നിന്ന് ഓയിൽപാം ഇന്ത്യയിലെത്തിയ നെല്ലിന്റെയും ഏരിയായുടെയും അളവും അഴിമതി നടന്നതായുള്ള സംശയം ബലപ്പെടുത്തുന്നു. പുന്നയ്ക്കാട് പാടശേഖരത്തിൽ 25 ഏക്കറിൽ കൃഷി ചെയ്തപ്പോൾ 45 ടൺ നെല്ലാണ് മില്ലിൽ എത്തിയത്. മല്ലപ്പുഴശേരിയിൽ 14 ഏക്കറിൽ കൃഷി ചെയ്തപ്പോൾ 28.5 ടൺനെല്ല് മില്ലിലെത്തി. എന്നാൽ വിശാലമായ നീർവിളാകം പാടശേഖരത്തിലെ 75 ഏക്കറിൽനിന്ന് 120 ടൺ നെല്ല് മാത്രമാണ് വൈക്ക മില്ലിലെത്തിയതെന്ന് പറയുമ്പോൾ തട്ടിപ്പ് നടന്നതായുള്ള സംശയത്തിന് ആഴം കൂട്ടുന്നു.
ഇതിനെതിരേയാണ് മുൻഎംഎൽഎ കെ ശിവദാസൻ നായർ രംഗത്തു വന്നിരിക്കുന്നത്. വിമാനത്താവള ഭൂമിയിലെ നെൽകൃഷി എന്നു പറയുന്നത് തട്ടിപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആറന്മുള അരിയുടെപേരിൽ നടക്കുന്ന കൊള്ളയെ കുറിച്ച് വിജിലൻസ് അന്വേഷിക്കണം. ആറന്മുള അരിയെന്ന ലേബൽ ചാക്കിന് പുറത്ത് പതിച്ച് സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. വിമാനത്താവള പദ്ധതി അട്ടിമറിച്ചതിനെ ന്യായീകരിക്കാനുള്ള വൃഥാവ്യായാമമാണ് ആറന്മുള അരി. വിമാനത്താവള പദ്ധതി പ്രദേശത്തോ കെജിഎസിന്റെ കൈവശമുണ്ടായിരുന്ന സ്ഥത്തോ ഒരു മണി നെല്ല് പോലും കൃഷി ചെയ്തിട്ടില്ല. എൻജിനീയറിങ് കോളജിന് മുൻവശത്ത് വ്യക്തിയുടെ സ്ഥലത്ത് കൃഷി നടത്തി. ഉൽപാദനത്തിന്റെ വിഹിതം ഇദ്ദേഹത്തിന് നൽകിയതുമില്ല. എത്ര ഏക്കറിൽ കൃഷി നടന്നു, ചെലവാക്കിയ തുക, എത്ര നെല്ല് കിട്ടി, എത്ര അരി ഉൽപാദിപ്പിച്ചു എന്നീ ചോദ്യങ്ങൾക്ക് കൃഷി വകുപ്പ് മറുപടി നൽകണമെന്നും അദ്ദേഹം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍