കോവിഡ് പോസിറ്റീവ് ആയ രോഗി മരിച്ചാൽ സർക്കാർ കണക്കിൽ അത് നെഗറ്റീവാക്കുന്നു; പാരിപ്പള്ളി, മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത് ഇതാണ്; കോയമ്പത്തൂരിൽ പാലക്കാട്ടുകാരൻ മരിച്ചാൽ അത് തമിഴ്നാടിന്റെ അക്കൗണ്ടിലാക്കും; പാമ്പിനെ കൊണ്ട് കൊല്ലിച്ചാലും അവർ രക്ഷിക്കും; സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് സർക്കാരിനെതിരേ കടുത്ത ആരോപണങ്ങൾ ബിജെപി അധ്യക്ഷൻ ഉന്നയിച്ചത്. കോവിഡ് പോസിറ്റീവായ രോഗി മരിച്ചാൽ അത് നെഗറ്റീവ് ആയി കണക്കാക്കി കോവിഡ് മരണത്തിന്റെ പട്ടികയിൽ നിന്നൊഴിവാക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. കുറച്ചു മാത്രം ടെസ്റ്റുകൾ നടത്തിയിട്ട് ഇവിടെ രോഗികൾ കുറവെന്ന് മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ.
പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളജുകളിൽ കോവിഡ് പോസിറ്റീവ് ആയി ചികിൽസയിൽ കഴിഞ്ഞവർ മരിച്ചു കഴിഞ്ഞപ്പോൾ അത് നെഗറ്റീവിന്റെ പട്ടികയിലായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ടു കേസുകൾ സംശയാസ്പദമാണ്. 16-ാം വാർഡിൽ മരിച്ച കേസ് പോസിറ്റീവ് ആണെന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നു.സർക്കാർ അതേപ്പറ്റി തുറന്നു പറയുന്നില്ല. മാഹിയിൽ മലയാളി മരിച്ചാൽ അതിൽ പോണ്ടിച്ചേരിയുടെ അക്കൗണ്ടിലാക്കും. കോയമ്പത്തൂരിൽ പാലക്കാട്ടുകാരൻ മരിച്ചാൽ അത് തമിഴ്നാടിന്റെ അക്കൗണ്ടിലേക്കിടും. ഇതൊന്നും ചോദിക്കേണ്ട എന്നു വിചാരിച്ചിരുന്നതാണ്. സർക്കാർ പലതും മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു.
പാമ്പിനെക്കൊണ്ട് കൊല്ലിച്ചാലും സ്വന്തം പാർട്ടിക്കാരനാണെങ്കിൽ രക്ഷിക്കും എന്നതാണ് സിപിഎം നയം. പാമ്പിനെ ഉപയോഗിച്ച നടത്തിയ പ്രമാദ കൊലപാതകം നടത്തിയത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനാണല്ലോ. അയാളെ രക്ഷിക്കാൻ രംഗത്തിറങ്ങിയതും അവരാണല്ലോ? പൊലീസും മറ്റു സർക്കാർ സംവിധാനങ്ങളുമെല്ലാം ദാുരണ കൊലപാതകത്തിലെ പ്രതിയെ സഹായിച്ചു. കേരളം കണ്ട ഏറ്റവും നീചമായ കൊലപാതകത്തിലെ പ്രതിയെ രക്ഷിക്കാൻ സിപിഎമ്മിന് നിൽക്കേണ്ടി വന്നു. നിൽക്കകള്ളിയില്ലാതെ വന്നപ്പോൾ തള്ളിപ്പറയേണ്ടി വന്നു. കോവിഡ് കാലത്ത് പോലും സിപിഎമ്മിന് ഇതു കഴിയുന്നു.
കോവിഡ് 19 ഭീഷണി നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെ ചെറുതായി കാണുന്നില്ല. പക്ഷേ, പിആർ. വക്കിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നില്ല. ഇന്ത്യയിൽ ഏറ്റവും കുറച്ച് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമുള്ള സംസ്ഥാനത്ത് നാം പ്രതീക്ഷിക്കുന്ന ടെസ്റ്റുകൾ നടക്കുന്നില്ല. കിറ്റുകൾ ആവശ്യത്തിനുണ്ട്. സ്വന്തമായി കിറ്റുകൾ നിർമ്മിക്കാനൂം സൗകര്യമുണ്ട്. 60000 ടെസ്റ്റ് മാത്രമാണ് ഇതു വരെ നടത്തിയത്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനത്താണ് ഇത്. ഇവിടെ രോഗം വന്നിട്ട് മൂന്നു മാസത്തോട് അടുക്കുന്നു. ഈ പറയുന്ന 60000 ൽ ഒരാളുടെ തന്നെ നാലും അഞ്ചും സാമ്പിൾ വീതമാണ് എടുക്കുന്നത്. ഇത് വച്ച് കണക്കെടുത്ത് നോക്കിയാൽ വ്യക്തികളുടെ എണ്ണം കുറവാണ്.
ദേശീയ ശരാശരിയേക്കാൾ കുറവാണ് ഇവിടെ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യത്തിന്റെ കുറവ് സംസ്ഥാനത്തിനില്ല. പരിശോധന കുറയുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണം കുറയുന്നത്. മുഖ്യമന്ത്രി ധരിപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വരുന്നതു കൊണ്ടാണ് രോഗികൾ വർധിപ്പിക്കുന്നത് എന്നാണ്. സമ്പർക്കം ഏതു വഴിയാണ് എന്നത് കണ്ടുപിടിക്കാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് പറയാൻ കഴിയില്ല. ഈ സന്ദർഭത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം. ഒരാഴ്ച മുമ്പ് വാർത്താ സമ്മേളനത്തിൽ 3000 ടെസ്റ്റ് ദിവസേന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നും അത്രയും നടത്തുന്നില്ല. 2000 ആണ് ശരാശരി. ടെസ്റ്റുകളുടെ എണ്ണം കുറവായതു കൊണ്ടാണ് കോവിഡ് 19 കേസുകൾ കുറയുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ രോഗികളും വർധിക്കുന്നു. അത് സ്വാഭാവികമാണെന്ന് കരുതാൻ കഴിയില്ല.
ക്വാറന്റൈൻ സംവിധാനം സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ഒരിടത്തും അത് പരിഹരിക്കാൻ ആളില്ല. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീന് നാഥനില്ല. പൊതുടോായ്ലറ്റുകൾ ആണ് നൂറുകണക്കിന് സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത്. പിന്നെന്തിനാണ് ക്വാറന്റൈൻ. എയർപോർട്ടിൽ നിന്ന് വരുന്നവർ തോന്നുന്നിടത്ത് ഇറങ്ങുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരണ്ട എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. വരുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ ട്രെയിനിലെ പിഎൻആർ നമ്പർ കൊടുക്കണം. ശ്രമിക് ട്രെയിനുകളിൽ വരുന്നവർക്ക് ബുക്കിങ് ഇല്ല. അതിനാൽ പിഎൻആർ നമ്പർ ലഭിക്കുകയുമില്ല. ഈ കാരണത്താൽ സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും കഴിയില്ല. ഇതു കാരണം വടക്കേ ഇന്ത്യയിൽ നിന്നുള്ള രണ്ടു ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. പിഎൻആർ നമ്പർ വേണമെന്ന നിബന്ധന ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ, സർക്കാർ അതിന് തയാറല്ല. നാലു വിമാനം ഒരുമിച്ച് വന്നാൽ എന്തു സൗകര്യമാണ് തങ്ങൾ വിമാനത്താവളത്തിൽ ഒരുക്കുക എന്നാണ് പിണറായി ചോദിക്കുന്നത്. ഒരു തരം കുറ്റസമ്മതമാണ് ഇത്.
സൗകര്യമൊരുക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? എന്തിനാണ് എല്ലാവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രവാസികളുടെ മടങ്ങി വരവ് രാഷ്ട്രീയ പ്രശ്നമാക്കാനാണ് സർക്കാർ ശ്രമിച്ചത്. പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം അനുവദിക്കില്ല എന്ന പ്രചാരണം നടത്തുക. കേന്ദ്രം ഇത് ഗൗനിക്കില്ല എന്നു കരുതിയായിരുന്നു അങ്ങനെ ഒരു പ്രചാരണം. എന്നാൽ, കേന്ദ്രം ആൾക്കാരെ കൊണ്ടുവരാൻ തയാറായപ്പോൾ ഇവിടെ സൗകര്യമില്ലെന്ന് പറയുന്നു. നാട്ടിൽ വന്നാൽ അവരെ നോക്കേണ്ട ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. ചെലവുകൾ അവർ വഹിക്കണം. അതിനുള്ള പണം സ്ഥാപനങ്ങൾക്ക് നൽകുന്നില്ല. ഒരു ചെലവും നൽകാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ കാശു കൊടുക്കണം.
ഗവൺമെന്റിന് പല കാര്യങ്ങളിലും നിയന്ത്രണം നഷ്ടമായി. എന്തിനാണ് ബെവ്കോ ആപ്പ്? ഞങ്ങൾ അന്നേ പറഞ്ഞിരുന്നു സ്റ്റാർട്ടപ്പുകളെ അപമാനിക്കരുതെന്ന്. സിപിഎമ്മിന്റെ സൈബർ പോരാളികൾ നടത്തുന്ന സ്ഥാപനമാണിത്. അതു കൊണ്ടാണ് അവർക്ക് കരാർ കൊടുത്തത്. കേരളത്തെ നാറ്റിക്കരുത്. കേരളത്തിൽ പ്രഗത്ഭരായിട്ടുള്ള നിരവധി സറ്റാർട്ടപ്പുകളുണ്ട്. അവർക്ക് നൽകാതെ ആപ്പുണ്ടാക്കാനുള്ള സൗകര്യം സർക്കാരിന്റെ സിൽബന്തികൾക്ക് ചെയ്തു കൊടുത്തു. സർക്കാർ തന്നെ ആപ്പിലായിരിക്കുന്നു. ആപ്പുണ്ട് താനും മദ്യം മാനുവൽ ആയി വിതരണം ചെയ്യുകയും ചെയ്യുന്നു. സ്വജനപക്ഷപാതം കൊണ്ടാണ് ഈ ദുർഗതി ഉണ്ടായത്. അഴിമതി ഇല്ലെന്നാണ് സർക്കാർ പറയുന്നത്. പച്ചയായ അഴിമതിയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സന്നദ്ധ വോളണ്ടിയർമാർ പൊലീസിനെ സഹായിക്കുമെന്ന് ഇപ്പോൾ പറയുന്നു. രണ്ടു ലക്ഷം വോളണ്ടിയർമാർ ഉണ്ട്. ഒരാളെയും എവിടെയും കാണാനില്ല. ഒരു ക്വാറന്റീൻ കേന്ദ്രത്തിലും റെയിൽവേ സ്റ്റേഷനിലും ഇവരെ കാണാനില്ല. ഇതു കുറേ ഡിവൈഎഫ്ഐക്കാരെ തിരുകിയിരിക്കുകയാണ്. വാളയാറിലും കളിയിക്കാവിളയിലും കർണാടക അതിർത്തിയിലും മലയാളികൾ കുടുങ്ങി കിടക്കുമ്പോൾ ഒരു വോളണ്ടിയറും ഉണ്ടായിരുന്നില്ല ഒരു കുപ്പി വെള്ളം കൊടുക്കാൻ. കമ്യൂണിറ്റി കിച്ചനോടെ വോളണ്ടിയർമാരുടെ കഥ കഴിഞ്ഞു. ഇപ്പോൾ പൊലീസിനെ സഹായിക്കുമെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്