ദൃഢപ്രതിജ്ഞ ചെയ്ത ശേഷം ദൈവത്തെ കുമ്പിട്ടത് ഇരട്ടത്താപ്പെന്ന് അണികളുടെ വിമർശനം; 'പൊതുജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്' എന്ന വർണനയിൽ എല്ലാമുണ്ടെന്ന് സോഷ്യൽ മീഡിയയും; ക്ഷേത്രത്തിൽ പോയെങ്കിലും വിവാദങ്ങൾക്ക് ഇടകൊടുക്കാത്ത ജി സുധാകരൻ മാതൃക: പാർട്ടി സമ്മേളനങ്ങളിൽ ദേവസ്വം മന്ത്രിയുടെ ഈശ്വര വിശ്വാസം ചർച്ചയാകും
അരുൺ ജയകുമാർ
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ദർശനം നടത്തി കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തിയത് വലിയ വിവാദമായിരുന്നു. ആദ്യമായിട്ടാണ് ഒരു സി.പി.എം മന്ത്രി അഷ്ടമി രോഹിണി ദിനത്തിൽ ക്ഷേത്ര ദർശനം നടത്തിയതും. താൻ അവിടെ പോയത് ദേവസ്വം മന്ത്രിയെന്ന നിലയിലാണ് എന്ന് കടകംപള്ളി സുരേന്ദ്രൻ തന്നെ വിശദീകരണം നൽകിയെങ്കിലും നാളെ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ സംഭവത്തെ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാലക്കാട് പ്ലീനത്തിൽ പോലും പാർട്ടി അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിൽ അമ്പല വിശ്വസങ്ങളെക്കുറിച്ചും മറ്റും പ്രതിബാധിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി അംഗമായ നേതാവ് ഇങ്ങനെയൊരു ക്ഷേത്ര ദർശനം നടത്തിയതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകും.
ദേവസ്വം വകുപ്പ് സി.പി.എം കൈകാര്യം ചെയ്യുന്നത് ആദ്യമായിട്ടല്ല. വി എസ് സർക്കാറിന്റെ കാലത്ത് സി.പി.എം നേതാവായ ജി സുധാകരൻ ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. മന്ത്രി എന്ന നിലയിൽ പലപ്പോഴും അമ്പലങ്ങൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ശബരിമലയിൽ പോലും കൈകൂപ്പി നിൽക്കുന്ന ജി സുധാകരന്റെ ദൃശ്യമോ ചിത്രമോ ആർക്കും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കടകംപള്ളി സുരേന്ദ്രനെ തള്ളണോ കൊള്ളണോ എന്ന വിഷയത്തിൽ പാർട്ടി പ്രതിസന്ധിയിലാകുന്നത്.
വിശ്വവാസങ്ങൾക്കല്ല, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണത്തിനും എതിരാണ് തങ്ങളെന്നാണ് ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കൾ പലതവണ വ്യക്തമാക്കിയത്. പക്ഷേ വിശ്വാസം ഒളിപ്പിച്ചുവെക്കുന്ന നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് പല തവണ വിമർശനം ഉണ്ടായിരുന്നു. കൊട്ടാരക്കര എംഎൽഎയായിരുന്ന ഐഷാപോറ്റി, എംഎം മോനായി, തുടങ്ങിയ സി.പി.എം എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ അന്ന് പാർട്ടി സെക്രട്ടിയായിരുന്ന പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേ പ്രശ്നം തന്നെയാണ് ഇപ്പോൾ കടകംപള്ളിക്കെതിരെയും ഉയരുന്നത്.തൊഴുത് മടങ്ങിയതിനുശേഷം വൈകീട്ട് ഗുരുവായൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി തനിക്കുണ്ടായ നവ്യാനുഭവത്തെ കുറിച്ച് വാചാലനാവുകയും ചെയ്തിരുന്നു.'എന്റെ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്' എന്ന് പറഞ്ഞാണ് അദ്ദേഹം ഗുരുവായൂർ അനുഭവം വർണ്ണിച്ചത്.അതായത് യാദൃഛികമായല്ല താൻ തികച്ചും ആലോചിച്ച് ഉറപ്പിച്ച തീരുമാനം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ മലക്കംമറിയുകയെന്നത് കടകംപള്ളിയെ സംബദ്ധിച്ചും ദുഷ്ക്കരമായിരക്കും.
ദേവസ്വം മന്ത്രി വിശ്വാസിയാകണമെന്ന് മന്ത്രിയുടെ അടുപ്പക്കാരും ചില ന്യായീകരണ വാദികളും പറയുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വമോ പ്രവർത്തകരോ ഈ വാദങ്ങൾ അംഗീകരിക്കുന്നില്ല. മുൻ ദേവസ്വം വകുപ്പ് മന്ത്രിമാരായ ജി സുധാകരൻ വി എസ് ശിവകുമാർ എന്നിവരുടെ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ മറുനാടൻ മലയാളി തേടിയിരുന്നു. മന്ത്രി ക്ഷേത്രത്തിൽ പോയതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് മുൻ യുഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന വി എസ് ശിവകുമാർ പറഞ്ഞത്. ദേവസ്വം മന്ത്രി വിശ്വാസിയായിരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവകുമാർ പറഞ്ഞു. ദേവസ്വം മന്ത്രി വിശ്വാസിയായിരിക്കണമെന്ന് റൂൾസ് ഓഫ് ബിസിനസിൽ പറയുന്നുവെന്ന വാദം തെറ്റാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ എന്നിവർ വിശ്വാസിയായിരിക്കണമെന്ന് മാത്രമെ നിയമമുള്ളു.
മന്ത്രി ക്ഷേത്രത്തിൽ പോയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന് വിശാസിയായിരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഈ വിഷയത്തിലെ സമീപനത്തെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും ശിവകുമാർ പറഞ്ഞു. മുൻ
ദേവസ്വം മന്ത്രിയും ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയുമായ ജി സുധാകരൻ പക്ഷേ കടകംപള്ളി സുരേന്ദ്രന്റെ അഷ്ടമി രോഹിണി ദിനത്തിലെ ക്ഷേത്ര സന്ദർശനത്തേക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ചില്ല. അതെക്കുറിച്ച് മന്ത്രി തന്നെ പറഞ്ഞ് കഴിഞ്ഞുവെന്നായിരുന്നു അദ്ദേഹം മറുനാടനോട് പറഞ്ഞത്.
ദേവസ്വം മന്ത്രിയാണെന്ന ന്യായം പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ ക്ഷേത്ര ദർശനം നടത്തിയതും അവിടെ പ്രകടിപ്പിച്ച ഭക്തിയും അതിരുകടന്നുവെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ദൈവവിശ്വാസം പാടില്ലെന്ന് സിപിഎമ്മിന്റെ ഭരണഘടനയിൽ പറയുന്നില്ല. ദൈവവിശ്വാസമുള്ളവർ പാർട്ടി അനുഭാവികളും അംഗങ്ങളും ആയിട്ടുണ്ട്.എന്നാൽ സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി ഭൗതികവാദത്തിൽ ഉറച്ച് നിൽകേണ്ടതാണ്. ഔചിത്യത്തോടെ മന്ത്രി പെരുമാറിയില്ലെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അതേസമയം കടകംപള്ളി സുരേന്ദ്രനെ പിന്തുണയ്ച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രൻ ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്ന് മാത്രമല്ല അത് ശറിയായ കാര്യമാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കർ അഭിപ്രായപ്പെട്ടത്. വിമർശിക്കാൻ വേണ്ടി വിമർശിക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നതെന്നും കാര്യമറിയാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. ദൃഡ പ്രതിജ്ഞ ചെയ്തുവെന്ന് കരുതി അമ്പലത്തിൽ പോകരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
എന്തായാലും കടകം പള്ളി സുരേന്ദ്രന്റെ ഗുരുവായൂർ സന്ദർശനം പാർട്ടിക്കുള്ളിൽ ചർച്ചയാകാൻ തന്നെയാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ മന്ത്രിയുടെ പ്രവർത്തിയിൽ മുഖ്യമന്ത്രിക്കും സംതൃപിതിയില്ലെന്നാണ് സൂചന. പിണറായി വിജയൻ ഈ വിഷയത്തിൽ കടകംപള്ളിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. കടകംപള്ളിയെ തള്ളണോ കൊള്ളണോ എന്ന വിഷമ വൃത്തതിലാണ് പാർട്ടി. സി.പി.എം 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനത്ത് നാളെ ആരംഭിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾ പടിവാതിൽക്കൽ വന്ന് നിൽക്കുമ്പോൾ കടകംപള്ളിക്കുണ്ടായ നയവ്യതിയാനത്തെ എങ്ങനെ ന്യായീകരിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല.
മുൻ സി.പി.എം എംഎൽഎ മത്തായി ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തിയ കത്തോലിക്ക ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച പിണറായി വിജയൻ, തന്റെ മന്ത്രിസഭയിലെ അംഗമായ കടകംപള്ളിയെ ന്യായീകരിക്കാൻ രംഗത്ത് വരുമോ എന്നാണ് എല്ലാവരും ആകാംഷയോടെ നോക്കുന്നത്. വിശ്വാസ ആചാരങ്ങളിൽ നിന്നും പാർട്ടി നേതൃത്വത്തിലുള്ളവർ വിട്ടുനിൽക്കണമെന്നാണ് സി.പി.എം പൊതുവെ സ്വീകരിച്ച് വരുന്ന നയം. ഇക്കാര്യങ്ങൾ കഴിഞ്ഞ പാർട്ടി കോൺഗ്രസിലും പ്ലീനത്തിലും വ്യക്തമാക്കിയിരുന്നു. നേരത്തെ കാടാംമ്പുഴയും കോടിയേരി ബാലകൃഷ്ണന്റെ പത്നി പൂമൂടൽ നടത്തിയത് പാർട്ടി നിഷേധിച്ചിരുന്നു. വഴിപാട് കോടിയേരിയുടെ പേരിൽ നടത്തയെന്ന സ്ഥിരീകരിക്കുന്ന ക്ഷേത്ര രസീത് പുറത്ത് വന്നെങ്കിലും അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി അത് നിഷേധിക്കുകയായിരുന്നു.
ദൈവവിശ്വാസമുള്ളവർക്കും ഇല്ലാത്തവർക്കും പാർട്ടിയിൽ അംഗമാകാം. എന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്രി അംഗമായ കടകംപള്ളി സുരേന്ദ്രൻ, മാർക്സിസ്റ്റ് എന്ന നിലയിൽ ഭൗതികവാദം അദ്ദേഹത്തിന്റെ അടിസ്ഥാന തത്വമാണ്. അതിനെ ലംഘിക്കുന്ന പരസ്യപ്രവർത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.ഇക്കാര്യത്തിൽ പാർട്ടിയുടെ മുതിർന് നേതാവെന്ന നിലയിൽ പാലിക്കേണ്ട ഔചിത്യം അദ്ദേഹം പ്രകടിപ്പിച്ചില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്മ്മ്യൂണിസ്റ്റ്കാരനായ തോട്ടത്തിൽ രവീന്ദ്രൻ ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ദേവസ്വം ബോർഡ് അംഗമായതിനെ അക്കാലത്തെ ദേവസ്വം മന്ത്രിയായ ജി സുധാകരൻ അതി രൂക്ഷമായി വിമർശിച്ചിരുന്നു.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയും കമ്മ്യൂണിസ്റ്റാണെന്ന് പറയുകയും ചെയ്യുന്നത് ഇടത് പക്ഷ പാപ്പരത്വമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇടത് പക്ഷ രാഷ്ട്രീയത്തിലെ പാപ്പരത്വം നിമിത്തമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ദേവസ്വം ബോർഡിൽ അംഗമാകാൻ പാടില്ലെന്നായിരുന്നു അക്കാലത്ത് ജി സുധാകരന്റെ അഭിപ്രായം. തന്റെ സഹപ്രവർത്തകനായ മന്ത്രിയുടെ ഇപ്പോഴത്തെ നടപടിയെക്കുറിച്ച് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. നാളെ ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ മന്ത്രി കടകംപള്ളിയുടെ പരസ്യമായ ഈശ്വര വിശ്വാസ പ്രകടനം വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പാർട്ടി നേതൃത്വം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്