കൃത്രിമ തണ്ടപ്പേർ ചമച്ച് കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം; തട്ടിപ്പിന് പിന്നിൽ കൊച്ചിയിലെ വനിതാ ഡോക്ടർ; വില്ലേജ് ഓഫീസറെ വ്യാജ ഭൂമി കൊണ്ടുകാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക്
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ഭൂമി തട്ടിപ്പ് നടന്ന കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം. കൃത്രിമ തണ്ടപ്പേർ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച കടകംപള്ളിയിലെ ഭൂമി അതേ തണ്ടപ്പേർ വച്ച് പോക്കുവരവ് നടത്താനാണ് നീക്കം നടന്നത്. 3587 എന്ന വ്യാജതണ്ടപ്പേർ ചമച്ച് ഭൂമി തട്ടിയെടുക്കാനാണ് നേരത്തെ മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ഈ കേസ് അന്വേഷിച്ച സി ബി ഐ 3587 എന്ന വ്യാജതണ്ടപ്പേർ റദ്ദാക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് നടപ്പാക്കിയില്ല.
ഇത് മുതലെടുത്താണ് വീണ്ടും ഭൂമി തട്ടിപ്പ് ശ്രമം നടന്നത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്ന വൻ കുംഭകോണം എൽ ഡി എഫ് സർക്കാരിന്റെ കാലത്തും നടത്താനായിരുന്നു നീക്കം. വ്യാജ തണ്ടപ്പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാനുള്ള നീക്കം റവന്യൂ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കൊണ്ട് ഒഴിവാകുകയായിരുന്നു. എറണാകുളം സ്വദേശിയായ വനിതാഡോക്ടർ വില്ലേജ് ഓഫീസറെ വ്യാജ ഭൂമി കൊണ്ടുകാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.
വനിതാ ഡോക്ടർ കടകംപള്ളി വില്ലേജ് ഓഫീസറെ ഈ വർഷം ഓഗസ്റ്റ് നാലിന് വീണ്ടും സമീപിച്ച് 1207 സർവേ നമ്പറിലെ ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ പുതിയ അപേക്ഷ സമർപ്പിക്കുകയായിരുന്നു. 2012 ഇൽ ഇവർ വാങ്ങിയ വസ്തു കൃത്രിമ രേഖ ചമച്ചാണെന്ന് ഹൈക്കോടതി തീർപ്പുകല്പിച്ച കാര്യം മറച്ചുവച്ചായിരുന്നു പുതിയ നീക്കം. വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ അപേക്ഷയിൽ പറഞ്ഞ 3587 എന്ന തണ്ടപ്പേർ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് പോക്കുവരവ് അപേക്ഷ നിരസിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് വൻതട്ടിപ്പിന് തടയിട്ടത്. സി ബി ഐ അന്വേഷണത്തിനിടെ തന്നെ ഭൂമാഫിയ വീണ്ടും സജീവമായി രംഗത്തുവന്നതിൽ കടകംപള്ളി ഭൂമി തട്ടിപ്പിലെ ഇരകൾ ആശങ്കയിലാണ്. യഥാർഥ വസ്തു ഉടമസ്ഥനായ ജെ. മോഹനൻ ചെട്ടിയാർ സംഭവത്തിൽ പൊലീസിൽ പരാതി നൽകി.
സി ബി ഐ അന്വേഷിക്കുന്ന കേസിലെ വിവാദ ഭൂമി തന്നെ വ്യാജ തണ്ടപ്പേരിൽ വീണ്ടും പോക്കുവരവ് ചെയ്യാൻ ശ്രമിച്ചത് തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്. കടകംപള്ളി ഭൂമി തട്ടിപ്പിൽ ഉൾപ്പെട്ട 1270 എന്ന സർവേ നമ്പർ ഭൂമി തട്ടിയെടുക്കാനായിരുന്നു ശ്രമം. 2012 2013 ലാണ് കടകം പള്ളി വില്ലേജിലെ 44.5 ഏക്കർ വസ്തുവിന്റെ ആധാരങ്ങൾ ഉടമസ്ഥർ അറിയാതെ 3587 എന്ന കൃത്രിമമായി എഴുതി ചേർത്ത പട്ടയം അടിസ്ഥാനമാക്കി റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോക്കുവരവ് നടത്തിയത്. പിന്നീടിത് ക്രമവിരുദ്ധമായി വിറ്റു. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെടെയുള്ളവരാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ഈ ഭൂമി തട്ടിപ്പിൽ കടകംപള്ളി വില്ലേജിലെ സർവേ നമ്പർ 1270 ഇൽ ഉൾപ്പെട്ട ജെ. മോഹനൻ ചെട്ടിയാരുടെ വസ്തുവും വിലയാധാര പ്രകാരം 2012 ഇൽ വിറ്റിരുന്നു.
അന്നിത് വാങ്ങിയ എറണാകുളം സ്വദേശിനി ബാപ്പനാ മാമ്മൻ വസ്തുപോക്കുവരവിലെ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഇൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഉടമസ്ഥർ അറിയാതെ ഭൂമി തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ എ.എം.അഷ്റഫ് കൈവശപ്പെടുത്തിയ വസ്തുവാണ് ഇതെന്ന് തിരുവനന്തപുരം അഡീഷണൽ തഹസിൽദാർ കോടതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ ചട്ടപ്രകാരം പോക്കുവരവ് സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടി കേസ് കോടതി തീർപ്പാക്കി.
ഈ വിവരം മറച്ചുവച്ചാണ് ഇപ്പോൾ പുതിയ പോക്കുവരവിന് അപേക്ഷ നൽകിയത്. വില്ലേജ് ഓഫീസറെ സ്ഥലം കൊണ്ടുകാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് മുകളിൽ കണ്ടത്. വിശദ പരിശോധന നടത്തിയ വില്ലേജ് ഓഫിസർ അപേക്ഷ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഭൂമി തട്ടാനായുള്ള ശ്രമം മുടങ്ങുകയായിരുന്നു. മുൻ തഹസിൽദാർ പുരുഷോത്തമൻപിള്ളയുടെ സഹായത്തോടെയായിരുന്നു ഇത്തവണത്തെ ഭൂമി തട്ടിപ്പിന് ശ്രമം നടന്നതെന്നും പരാതിയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍