പുറത്താകുന്നത് കടകംപള്ളിയുടെ രണ്ടാമത്തെ ജീവനക്കാരൻ; മന്ത്രിമാർ പേടിച്ചു നിൽക്കുമ്പോഴും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അഴിമതിക്കാരെന്ന റിപ്പോർട്ട് നൽകിയത് ജേക്കബ് തോമസ്; മുഴുവൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; മന്ത്രിമാർ അറിയാതെ ഒന്നും നടക്കുന്നില്ലെന്ന് കരുതുന്നവരും ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിനേയും സ്റ്റാഫിനേയും നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ മൂന്നാം കണ്ണിൽപ്പെട്ടത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ രണ്ട് ജീവനക്കാരാണ്. ഇതിൽ രണ്ടാമനെയാണ് പേഴ്സണൽ സ്റ്റാഫിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത്. അസുഖം കാരണം പേഴ്സണൽ സ്റ്റാഫിൽ നിന്ന് സ്വയം ഒഴിഞ്ഞതാണ് പികെ വൽസല കുമാറെന്ന് കടകംപള്ളിയുടെ ഓഫീസ് വിശദീകരിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന.
ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിന്റെ യോഗം 26നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവ. ഗെസ്റ്റ് ഹൗസിൽ വിളിച്ചു ചേർക്കന്നത്. പഴ്സനൽ സ്റ്റാഫിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും കുറ്റമറ്റതും ആക്കുകയാണു ലക്ഷ്യം. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണു യോഗം വിളിച്ചു ചേർക്കുന്നത്. താൽപര്യമുണ്ടെങ്കിൽ മന്ത്രിമാർക്കും പങ്കെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പഴ്സനൽ സ്റ്റാഫിലെ എല്ലാവരെയും യോഗത്തിലേക്ക് അയയ്ക്കണമെന്നു മുഖ്യമന്ത്രി രേഖാമൂലം മന്ത്രിമാരോടു നിർദേശിച്ചു. നേരത്തേ, സിപിഐ(എം) മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം പാർട്ടി വിളിച്ചു ചേർത്തു നിർദേശങ്ങൾ നൽകിയിരുന്നു. പഴ്സനൽ സ്റ്റാഫിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണു കഴിഞ്ഞ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതും ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്യും. പഴ്സനൽ സ്റ്റാഫ് എങ്ങനെ പ്രവർത്തിക്കണമെന്നും അവരിൽ നിന്നു താൻ പ്രതീക്ഷിക്കുന്നത് എന്തെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചർച്ചാവിഷയങ്ങൾ മുൻകൂട്ടി അറിയിച്ചിട്ടില്ല. ഇതെല്ലാം കടകംപള്ളിയുടെ ഓഫീസുമായി ഉണ്ടായ വിവാദങ്ങൾ കാരണമാണ്. വളരെ കരുതലോടെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ജേക്കബ് തോമസ് നൽകിയത്. ഇതു പ്രകാരം മന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ മന്ത്രിമാരുടെ ഓഫീസിൽ അഴിമതിക്കാരുണ്ടെന്നാണ് വിശദീകരിച്ചത്. എന്നാൽ മന്ത്രിമാരറിയാതെ അഴിമതി നടക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയത് ഒരു കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണെന്നറിയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചതു തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവാണെന്നും സൂചനയുണ്ട്. മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനായിരുന്നു പി.കെ.ശ്രീവൽസ കുമാർ. എന്നാൽ മുൻ ഏര്യാ സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ഔദ്യോഗിക പക്ഷത്തെ നേതാവിന്റെ അടുപ്പക്കാരനായി മന്ത്രിയുടെ സ്റ്റാഫ് ആയതോടെ ശ്രീവൽസ കുമാർ മാറി. ഇതാണ് അഴിമതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കടകംപള്ളിയെപ്പോലൊരു മന്ത്രിയുടെ ഓഫിസിലിരുന്ന് ഒരു പഴ്സനൽ സ്റ്റാഫിന് അഴിമതി നടത്താൻ എങ്ങനെ കഴിഞ്ഞു എന്നതു മുഖ്യമന്ത്രി വളരെ ഗൗരവത്തോടെയാണു കാണുന്നത്. ഒരു മാസത്തിനിടെ കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിൽ നിന്നു പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ആളാണു പി.കെ.ശ്രീവൽസ കുമാർ. ഒരു മാസം മുൻപ് അഡീഷനൽ പിഎസ് രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ട് അന്വേഷണം നടത്തിയാണു ശ്രീവൽസ കുമാറിനെതിരെ നടപടിയെടുത്തതെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ നേരിട്ടാണ് റിപ്പോർട്ട് നൽകിയത്.
ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിൽ ഇടപെട്ടതിനാണു ശ്രീവൽസ കുമാറിനെതിരെ നടപടിയെടുത്തത് എന്നാണു സൂചന. ഈ കേസിൽ ഹാജരായ സർക്കാർ പ്ലീഡർ തന്നെയാണ് ഇതു സംബന്ധിച്ചു കോടിയേരിക്കു വിശദമായ കത്തെഴുതിയത്. അഞ്ചു കോടി രൂപ പിഴ അടയ്ക്കേണ്ട കേസിൽ അത് ഒഴിവാക്കാൻ ഒരു കോടിയോളം രൂപ കോഴയായി പാർട്ടിയിലെ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു നേതാവിനു കൈമാറി എന്നാണ് ആരോപണം. മന്ത്രി അറിയാതെ നേതാവ് ശ്രീവൽസ കുമാറിനെ സ്വാധീനിച്ച് ഇതിനുള്ള അരങ്ങ് ഒരുക്കുകയായിരുന്നുവത്രെ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട കേസാണിത്.
അതേസമയം, ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടുവെന്ന വാർത്ത മന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥനായ ശ്രീവൽസ കുമാർ ഇതുവരെ അഴിമതിയാരോപണം നേരിട്ടിട്ടില്ല. മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹത്തെ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നു ചികിൽസയിലായ ഇദ്ദേഹം പഴയതു പോലെ വിശ്രമമില്ലാതെ പ്രവർത്തിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പഴ്സനൽ സ്റ്റാഫിൽ നിന്നു സ്വയം പിരിഞ്ഞുപോവുകയായിരുന്നുവെന്നാണ് വിശദീകരണം. കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് റെയ്ഡ് വാർത്തയ്ക്ക് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന സംശയം മന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരനെ പിണക്കാത്ത തരത്തിൽ പത്രക്കുറിപ്പ് ഇറക്കിയത്.
സഹകരണ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് കടകംപള്ളി പ്രതിക്കൂട്ടിലാണ്. അഴിമതിയുടെ പേരിൽ മന്ത്രി പുറത്താക്കിയ ഉദ്യോഗസ്ഥൻ ങ്ങെനെ സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നുവെന്ന ചോദ്യവും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സർവ്വീസിലെ ജോലിയും ഈ ഉദ്യോഗസ്ഥന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അതുണ്ടായാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഈ ഉദ്യോഗസ്ഥൻ നടത്തുമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരനെ സംരക്ഷിക്കുന്ന പത്രക്കുറിപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍