Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ നിന്ന് കൊല്ലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശിയെ; കോഴിക്കോട്ടെ പീഡനം രാമനാട്ടുകരയെത്തിയപ്പോൾ കയ്യാങ്കളിയായി; യുവതിയെ അപമാനിക്കാൻ ശ്രമിച്ച ജോലിയില്ലാ ഡ്രൈവറെ തടഞ്ഞ് വച്ച് യാത്രക്കാരുടെ ഇടപെടൽ; ബസ് പിടിച്ചെടുത്ത് തേഞ്ഞിപ്പലം പൊലീസ്; കോട്ടയത്തുകാരൻ ജോൺസൺ ജോസഫ് അറസ്റ്റിൽ; കല്ലട ബസിനുള്ളിൽ പീഡന ശ്രമം; വിവാദത്തിലേക്ക് വീണ്ടും സുരേഷ് കല്ലട ഗ്രൂപ്പ്

കണ്ണൂരിൽ നിന്ന് കൊല്ലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശിയെ; കോഴിക്കോട്ടെ പീഡനം രാമനാട്ടുകരയെത്തിയപ്പോൾ കയ്യാങ്കളിയായി; യുവതിയെ അപമാനിക്കാൻ ശ്രമിച്ച ജോലിയില്ലാ ഡ്രൈവറെ തടഞ്ഞ് വച്ച് യാത്രക്കാരുടെ ഇടപെടൽ; ബസ് പിടിച്ചെടുത്ത് തേഞ്ഞിപ്പലം പൊലീസ്; കോട്ടയത്തുകാരൻ ജോൺസൺ ജോസഫ് അറസ്റ്റിൽ; കല്ലട ബസിനുള്ളിൽ പീഡന ശ്രമം; വിവാദത്തിലേക്ക് വീണ്ടും സുരേഷ് കല്ലട ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സുരേഷ് കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ ജീവനക്കാരന്റെ പീഡന ശ്രമം. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിലാണ് സംഭവം. ബസിലെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫാണ് കേസിലെ പ്രതി. ഇതോടെ കല്ലട ഗ്രൂപ്പിന്റെ ബസ് വീണ്ടും വിവാദത്തിലാവകുയാണ്. കോട്ടയം സ്വദേശിയാണ് ജോൺസൺ ജോസഫ്. ഇയാൾക്കെതിരെ മാത്രമാണ് പൊലീസ് നടപടി എടുത്തിട്ടുള്ളത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്‌നാട്ടുകാരിയാണ് പരാതിക്കാരി. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്.

കണ്ണൂരിൽ നിന്ന് കൊല്ലത്തേക്കുള്ള ബസിൽ തമിഴ്‌നാട് സ്വദേശിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയോട് മോശമായി ഇടപെടൽ നടത്തിയ രണ്ടാം ഡ്രൈവറുടെ ശ്രമം കോഴിക്കോട് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. അവിടെ നിന്ന് ബസ് എടുത്തുവെങ്കിലും പ്രതിഷേധവും തർക്കവും തുടങ്ങി. രാമനാട്ടുകരയിലും പ്രതിഷേധമുണ്ടായി. ബസ് തേഞ്ഞിപ്പലത്ത് എത്തിയപ്പോൾ വീണ്ടും ആളിക്കത്തി. ഇതോടെ പൊലീസ് എത്തി. യുവതി പരാതിയിൽ ഉറച്ച് നിന്നതോടെ രണ്ടാം ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രശ്‌നക്കാരെ ബസിൽ ജീവനക്കാരായി നിയോഗിക്കരുതെന്ന് കല്ലട ഗ്രൂപ്പിന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ലംഘനം നടന്നതിന് തെളിവാണ് ഈ സംഭവവും.

സംഭവത്തെ തുടർന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാർ സംഘടിച്ചാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. രണ്ട് ദിവസം മുമ്പ് മറ്റൊരു കല്ലട ബസിൽ യാത്രക്കാരനെതിരായ ക്രൂരതയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പീഡന വിവരവും പുറത്തുവന്നത്. അമിത വേഗതയിൽ അശ്രദ്ധമായി ബസോടിച്ചു ഹംപിൽ ചാടിയത് കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. കല്ലട ബസിൽ യാത്ര ചെയ്ത പയ്യന്നൂർ സ്വദേശി മോഹനാണ് ഭീകര അനുഭവം ഉണ്ടായത്.

ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവിൽ മകൻ എത്തിയാണ് ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ ആയിരുന്ന മോഹനെ വാർഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച, പയ്യന്നൂരിനടുത്തുള്ള പെരുമ്പയിൽ നിന്നുമാണ് മോഹൻ ബസിൽ കയറിയത്. തുടർന്ന് ബസ് പുലർച്ചെ രണ്ടരയോടെ മൈസൂർ കടന്ന് അൽപ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹൻ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് മോഹനൻ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാർ അത് ഗൗനിച്ചില്ല.

ആശുപത്രിയിൽ എത്തിയ മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം മോഹന് ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പരിക്കേറ്റ മോഹനുമായി സംസാരിച്ചു. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവം ആയതിനാൽ പരിഹാരം കാണുന്നതിന് പരിമിതി ഉണ്ടെന്നും, എന്നാൽ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. 'യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടത് പൊതുജനതാൽപ്പര്യം മാത്രമല്ല, സർവീസ് നടത്തുന്നവരുടേയും താൽപ്പര്യമാണ്. ഈ വസ്തുത കല്ലട ബസ് സർവീസ് നടത്തുന്നവർ ഇനിയും മനസിലാക്കിയിട്ടില്ല. ഇതിൽ വേണ്ട പരിഹാരങ്ങൾ ചെയ്യുന്നതാണ്.' മന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പുതിയ വിവാദം.

നേരത്തെ യാത്രക്കാരെ തല്ലിയ സംഭവവും മറ്റും വലിയ ചർച്ചയായിരുന്നു. ഒരു കാരണവശാലും ക്രിമിനലുകളെ ബസിൽ ജോലിക്ക് നിയോഗിക്കില്ലെന്ന് സുരേഷ് കല്ലട ഉറപ്പ് നൽകി. ഇത് നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP