ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ ഗുണ്ടായിസം കാട്ടുന്ന കല്ലട സുരേഷ് ബസ് ഗ്രൂപ്പിന്നെതിരെ നിരവധി പരാതികൾ ഉയർന്നിരിക്കെ കല്ലടയുടെ ഗുണ്ടായിസം ചെറുത്ത് തോൽപ്പിച്ച അനുഭവം നിരത്തി ബസിലെ യാത്രക്കാരനായ മുഹമ്മദ് സനീബ് രംഗത്ത്. യാത്രക്കാരെ പറഞ്ഞുപറ്റിക്കുകയും ചോദ്യം ചെയ്താൽ ഗുണ്ടായിസം പുറത്ത് എടുക്കുകയും ചെയുന്ന കല്ലട സുരേഷ് ഗ്രൂപ്പിന് പണികൊടുത്ത സംഭവമാണ് മുഹമ്മദ് സനീബ് വിവരിക്കുന്നത്. കല്ലടയിൽ നിന്ന് ദുരനുഭവം നേരിട്ട ആളുകൾ രംഗത്ത് വരണമെന്നും അവർക്ക് അതിനായി ഊർജ്ജം പകരാനാണ് തനിക്ക് നേരിട്ട അനുഭവം വിവരിക്കുന്നത് എന്നുമാണ് മുഹമ്മദ് സനീബ് മറുനാടനോട് പ്രതികരിച്ചത്. മൂന്നു മാസം മുൻപ് ബാഗ്ലൂർ-തൃശൂർ യാത്രയിൽ കല്ലടയിൽ നിന്നും തനിക്ക് നേരിട്ട അനുഭവമാണ് മുഹമ്മദ് സനീബ് പങ്കുവയ്ക്കുന്നത്.
ബാഗ്ലൂർ-തൃശൂർ റൂട്ടിൽ ഇടയ്ക്ക് യാത്ര ചെയ്യാറുണ്ട്. പലപ്പോഴും യാത്ര ചെയ്യുന്നത് കല്ലടയിൽ ആയതിനാൽ ബംഗളൂരുവിലെ മടിവാളയിലെ കല്ലട ഓഫീസിലാണ് എത്തിയത്. രാവിലെ അഞ്ചോടെയാണ് തൃശൂർ എത്തുന്നത്. അതിനാൽ ആദ്യമേ അന്വേഷിച്ചു. മണ്ണുത്തി ഇറങ്ങി തൃശൂർക്ക് പോകേണ്ടി വരുമോ അതോ തൃശൂർ ബസ് സ്റ്റാൻഡിൽ എത്തുമോ? കല്ലട ഓഫീസിൽ ആദ്യമേ ഈ രീതിയിലാണ് അന്വേഷണം നടത്തിയത്. മണ്ണുത്തിയില്ല തൃശൂർ ബസ് സ്റ്റാൻഡിൽ തന്നെ ബസ് നിർത്തും. തൃശൂരിലേക്ക് ടിക്കറ്റ് എടുത്തുകൊള്ളൂ. കല്ലട ഓഫീസിൽ നിന്നും പറഞ്ഞു. രാവിലെ അഞ്ചുമണിക്ക് എത്തിയാൽ മണ്ണുത്തിയിൽ നിന്നും ഓട്ടോ ലഭിക്കാൻ പ്രയാസമാണ്.
കല്ലട സ്റ്റാഫിനെപ്പോലുള്ള ഗുണ്ടായിസം കാണിക്കുന്നവർ ഈ ഓട്ടോ ഡ്രൈവർമാർക്കിടയിലും കാണും. 200 രൂപ മണ്ണുത്തിയിൽ നിന്നും അതിരാവിലെ നൽകേണ്ടി വരും. ഈ രൂപ കൂടാനും സാധ്യതയുണ്ട്. ഓട്ടോക്കാരുമായുള്ള തർക്കം ഒഴിവാക്കാനാണ് കല്ലട ബസ് ഓഫീസിൽ ആദ്യമേ അന്വേഷിച്ചത്. മണ്ണുത്തിയിലെ സ്റ്റോപ്പുള്ളൂ എങ്കിൽ കല്ലട ഒഴിവാക്കി തൃശൂർ സ്റ്റാൻഡിൽ പോകുന്ന മറ്റു ടൂറിസ്റ്റു ബസിൽ പോകാനായിരുന്നു തീരുമാനം. പക്ഷെ ബസ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ പോകും എന്ന് ഉറപ്പ് പറഞ്ഞതിനാലാണ് കല്ലടയിൽ തന്നെ സീറ്റ് ബുക്ക് ചെയ്തത്-മുഹമ്മദ് സനീബ് പറയുന്നു.
വാളയാർ എത്തിയപ്പോൾ തന്നെ ഉണർന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ തൃശൂർ എത്തിയതായി അറിയിപ്പ് വന്നു. ബസിന്റെ പടിയിൽ നിന്നും നോക്കിയപ്പോൾ തന്നെ മനസിലായി തൃശൂർ അല്ല. മണ്ണുത്തിയാണ് എന്ന്. അതോടെ ഇവിടെ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു. പക്ഷെ കല്ലടക്കാർ പറഞ്ഞു. തൃശൂർ ആയി. ഇറങ്ങിക്കോ. തൃശൂർ ടൗണിലേക്കാണ് എന്റെ ടിക്കറ്റ്. തൃശൂർ ടൗണിൽ പോകും എന്ന് പറഞ്ഞിട്ടാണ് കയറിയത്. ഇത് മണ്ണുത്തിയാണ്. ഇവിടെ ഇറങ്ങുന്നില്ല. എന്നെ തൃശൂർ എത്തിക്കാതെ ബസ് ഒരടിപോലും മുന്നോട്ടു പോകില്ല. ഒന്നുകിൽ എന്നെ തൃശൂർ ടൗണിൽ ആക്കുക. അല്ലെങ്കിൽ ഇവിടെനിന്ന് എനിക്ക് ഓട്ടോ പിടിച്ചു തന്നു അതിന്റെ കാശ് നൽകുക. കല്ലടക്കാർ പതിച്ചുപോലെ ബലം പിടിച്ചു. ഇത്തിരി അലമ്പ് ഉണ്ടാക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത സ്വഭാവമാണ് എന്റേത്. എന്റെ പ്രതികരണത്തിൽ നിന്നും കല്ലടക്കാർക്ക് കാര്യം മനസിലായി. ഇറങ്ങാൻ ഞാൻ കൂട്ടാക്കിയതുമില്ല. അതോടെ യാത്രക്കാരും ഇടപെട്ടു. ന്യായമല്ലാത്ത കാര്യമാണിത്. ഇത് തീർപ്പാക്കണം. അവരും ആവശ്യപ്പെട്ടു. ഇതോടെ കല്ലടയിലെ ഒരു സ്റ്റാഫ് എന്റെ കൂടെ വന്നു. ഒരു ഓട്ടോ വിളിച്ചു കൊണ്ടുവന്നു. 200 രൂപ ഓട്ടോക്കാരന് യാത്രക്കൂലിയായി നൽകി-മുഹമ്മദ് സനീബ് പറയുന്നു.
ഇതേ കല്ലട ഗ്രൂപ്പിന്റെ ബസിൽ യാത്രക്കാർക്ക് മർദ്ദനം ഏറ്റത് ദൗർഭാഗ്യകരമായ കാര്യമാണ്. കല്ലടയ്ക്ക് എതിരെ യാത്രക്കാർ സംഘടിക്കുക തന്നെ വേണം. കാരണം ഇത്തവണ ആ യാതക്കാർക്ക് ആണ് മർദനമേറ്റത് എങ്കിൽ ഇനി വരാൻ പോകുന്നത് നമ്മളെപ്പോലുള്ള കല്ലട യാത്രക്കാർക്ക് ആകും. ഈ ഗുണ്ടാ രീതികൾ ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. മർദ്ദനമേറ്റവർക്ക് പൂർണ്ണ പിന്തുണ നല്‍കണം. ബോയ്കോട്ട് കല്ലട എന്ന ഹാഷ് ടാഗ് പ്രചരിക്കുന്നുണ്ട്. എല്ലാവരും ഈ ഹാഷ് ടാഗ് പ്രചരിപ്പിക്കണം-മുഹമ്മദ് സനീബ് പറയുന്നു. കല്ലടയുടെ ഗുണ്ടായിസത്തെ എതിർത്ത് തോൽപ്പിക്കാൻ അതെ രീതികൾ തന്നെ പ്രയോഗിച്ച് വിജയിച്ച കാര്യമാണ് മുഹമ്മദ് സനീബ് പറയുന്നത്. കല്ലട അനുവർത്തിക്കുന്ന രീതികൾ ഇതേ രീതിയൽ തിരികെ നൽകിയാൽ കല്ലട മുട്ടുകുത്തും എന്നും സനീബ് പറയുന്നു. എന്റെ കല്ലട അനുഭവങ്ങൾ എന്ന് തലക്കെട്ട് നൽകിയാണ് സനീബിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കല്ലടയുടെ മർദ്ദനത്തിന്റെ പേരിൽ നിരവധി പേർ സനീബിന്റെ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
അതേസമയം കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമയായ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തതിനാൽ അവിടെയാകും ഹാജരാക്കുക. ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചേക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍