ഓരോ കൽപ്പാത്തി രഥോൽസവക്കാലവും പറഞ്ഞിരുന്നത് മാല മോഷണത്തിന്റെ കണ്ണീർക്കഥകൾ; അണിഞ്ഞിരുന്ന വസ്ത്രങ്ങളിൽ മാല പിൻ ചെയ്ത് പ്രതിരോധം; പൊട്ടിക്കാൻ ശ്രമിക്കുന്നവരുടെ കൈയിൽ പെട്ടെന്ന് കഴുത്തിലെ മാല എത്താതെ നോക്കി പൊലീസിന്റെ തന്ത്രപരമായ നീക്കം; ഒറ്റ സേഫ്റ്റിപിൻ കൊണ്ട് പാലക്കാട്ടെ മോഷണ മാഫിയയെ വെട്ടിലാക്കി എസ് പി ശിവവിക്രം; സ്ത്രീകൾക്ക് സൗജന്യമായി പിന്നു നൽകിയും പ്രചരണം കൊഴുപ്പിച്ചും രഥോൽസവം തസ്കര വിമുക്തമാക്കിയ കഥ
എം മനോജ് കുമാർ
പാലക്കാട്: സേഫ്റ്റിപിൻ കൊണ്ട് മാലമോഷണം തടയാമോ? തടയാൻ കഴിയുമെന്ന് പാലക്കാട് പൊലീസിന്റെ കണ്ടെത്തൽ. സേഫ്റ്റി പിന്നിനു മാലമോഷണത്തെ തടയാൻ കഴിയുമെന്ന് മനസിലായതോടെ സേഫ്റ്റി പിൻ പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പാലക്കാട് പൊലീസ്. കല്പാത്തി രഥോത്സവ സമയത്ത് തലവേദനയായി മാറുന്ന മാല മോഷണം തടയാനാണ് സേഫ്റ്റി പിൻ പദ്ധതി പൊലീസ് നടപ്പിലാക്കിയത്. സേഫ്റ്റിപിൻ വഴി മാലകൾ അണിഞ്ഞിരിക്കുന്ന വസ്ത്രവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് പാലക്കാട് പൊലീസ് വിജയകരമായി നടപ്പിലാക്കിയത്. രഥോൽസവത്തിന് കൊടിയേറിയാൽ കൽപ്പാത്തി ജനസാഗരമാണ്. ദേവരഥ സംഗമത്തിന് ശേഷം രഥോൽസവത്തിന് കൊടിയിറങ്ങിയാലും കൽപാത്തിയിലെ തിരക്ക് നിലയ്ക്കില്ല. ഈ തിരക്കിലാണ് മാലകൾ മോഷണം പോകാറുള്ളത്.
ഇത് മനസ്സിലാക്കിയാണ് സേഫ്റ്റി പിൻ പരീക്ഷണം നടത്തിയത്. പിറകിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം നടത്തിയാൽ എളുപ്പത്തിൽ മാല മോഷ്ടാവിന്റെ കയ്യിൽ പോകില്ല. മാല മോഷണം അറിയാൻ കഴിയുകയും ചെയ്യും. ഇത് സ്ത്രീകൾക്ക് തടയാൻ കഴിയുകയും ചെയ്യും. സേഫ്റ്റി പിൻ പൊലീസ് തന്നെ സൗജന്യമായി വിതരണം ചെയ്യുകയും മാലകൾ ഈ സേഫ്റ്റി പിന്നുമായി ബന്ധിപ്പിക്കണമെന്നു ഉച്ചഭാഷിണികൾ വഴി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാലകൾ സേഫ്റ്റി പിൻ വഴി ബന്ധിപ്പിച്ചപ്പോൾ ഇക്കുറി കല്പാത്തി രഥോത്സവത്തിനു ഒരു മാലമോഷണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെയാണ് സേഫ്റ്റി പിൻ പദ്ധതി വിജയപ്രദമാണെന്ന് പൊലീസ് തന്നെ തിരിച്ചറിയുന്നത്.
സേഫ്റ്റി പിൻ വിജയകരമാണെന്ന് കണ്ടതോടെ മറ്റു ജില്ലാ പൊലീസ് മേധാവികളും സേഫ്റ്റി പിൻ പദ്ധതി യുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിജയകരമെന്നു പാലക്കാട് പൊലീസ് ഉറപ്പിച്ചു പറയുന്ന സേഫ്റ്റി പിൻ പദ്ധതി മറ്റു ജില്ലകളിലും പൊലീസ് നടപ്പാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ മാസം ആദ്യം നടന്ന കല്പാത്തി രഥോത്സവമാണ് സേഫ്റ്റി പിൻ കൊണ്ട് മാല മോഷണം തടയാമെന്ന പൊലീസിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. ഇടുങ്ങിയ തെരുവുകളും പതിനായിരക്കണക്കിന് സ്ത്രീ ജനങ്ങളും ഒത്തുകൂടുന്ന സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമേറിയ ഉത്സവമാണ് കല്പാത്തി രഥോത്സവം.
പഴയ കാല ബ്രാഹ്മണ കേന്ദ്രമായ കൽപാത്തി ദക്ഷിണകാശി എന്നാണ് അറിയപ്പെടുന്നതും. കല്പാത്തി ഉത്സവും രഥോത്സവവും ആകുമ്പോൾ പാലക്കാട് പൊലീസിന് തലവേദനകൾ ഏറെയായിരുന്നു. മാലമോഷണം തന്നെയാണ് പ്രധാന പരാതി. അതിവിദഗ്ദമായി മാലകൾ മോഷണം പോകുന്നത് ഇവിടെ പതിവാണ്. കല്പാത്തിയിൽ മുഴുവൻ ക്യാമറകൾ വിന്യസിക്കാനുള്ള പദ്ധതി ഫലം കണ്ടിരുന്നില്ല. ഇടുങ്ങിയ തെരുവുകളും സ്ത്രീ ജനങ്ങൾ അടക്കമുള്ള പതിനായിരക്കണക്കിന് പേരുടെ സാന്നിധ്യവും കാരണം മാലമോഷണം ഫലപ്രദമായി തടയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാലമോഷണം പതിവായതിനാൽ ഇക്കുറിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പാലക്കാട് പൊലീസിന്റെ തീരുമാനം.
ജനമൈത്രി പൊലീസാണ് കല്പാത്തിയിലെ മാലമോഷണം തടയാൻ സേഫ്റ്റി പിൻ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സേഫ്റ്റി പിൻ വഴി മാലമോഷണം തടയാൻ കഴിയുമോ എന്ന കാര്യത്തിൽ പൊലീസ് പരീക്ഷണം നടത്തുകയും ചെയ്തു. സേഫ്റ്റി പിൻ വഴി മാല ബന്ധിപ്പിച്ചാൽ മാല വലിക്കുമ്പോൾ പെട്ടെന്ന് ഊരിപ്പോരില്ലെന്ന് പരീക്ഷണം തെളിയിച്ചു. വസ്ത്രം മാലയെ സംരക്ഷിക്കും. ആൾ തിരക്കേറിയ ഒരു സ്ഥലത്ത് പെട്ടെന്ന് മാല പൊട്ടിച്ച് ഓടാൻ മോഷ്ടാവിനു കഴിയില്ല. മാല പുറകിൽ നിന്ന് വലിച്ചാൽ സ്ത്രീകൾ അറിയും. മുന്നിൽ നിന്ന് വലിച്ചാൽ പെട്ടെന്ന് കയ്യിൽ പോരുകയുമില്ല. ഇതോടെയാണ് കല്പാത്തി രഥോത്സവ സമയത്ത് സേഫ്റ്റി പിൻ പരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചത്.
സിസിടിവി ക്യാമറകൾ കല്പാത്തിയിൽ സ്ഥാപിക്കാൻ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നു. കല്പാത്തി തെരുവിന്റെ പ്രത്യേകത കാരണം എല്ലായിടത്തും സിസിടിവി ക്യാമറകൾ വയ്ക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല. എന്തായാലും ഇക്കുറി മാലമോഷണം റിപ്പോർട്ട് ചെയ്യരുത്. അതിനാൽ സേഫ്റ്റി പിൻ പദ്ധതി പൊലീസ് നടപ്പിലാക്കുകയായിരുന്നു. സേഫ്റ്റി പിൻ സൗജന്യമായി വിതരണം ചെയ്തപ്പോൾ ഉച്ചഭാഷിണികൾ വഴി സേഫ്റ്റി പിൻ ഉടനടി വസ്ത്രങ്ങളുമായി ബന്ധിപ്പിക്കാൻ പൊലീസ് നിർദ്ദേശം നൽകുകയും ചെയ്തു. സേഫ്റ്റി പിൻ വാങ്ങിയ ഏതാണ്ട് മുഴുവൻ സ്ത്രീ ജനങ്ങളും ഇക്കുറി മാലയെ പിന്നുമായി ബന്ധിപ്പിക്കുക തന്നെ ചെയ്തു. ഫലമോ കല്പാത്തി ഉൾപ്പെടുന്ന പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കുറി ഒരൊറ്റ മാലമോഷണം പോലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തില്ല. ഇതോടെയാണ് പദ്ധതി വിജയപ്രദമെന്നു പൊലീസും തിരിച്ചറിയുന്നത്.
നവംബർ എട്ടിന് കൽപാത്തി രഥോത്സവത്തിനു കൊടിയേറ്റം കഴിഞ്ഞപ്പോൾ തന്നെ പദ്ധതി പൊലീസ് നടപ്പിലാക്കി. കൊടിയേറ്റം, തേരുത്സവത്തിന്റെ ഭാഗമായുള്ള ദേവരഥ സംഗമം, 14 നു നടന്ന തുടർന്നു നടന്ന ദേവരഥങ്ങളുടെ പ്രദക്ഷിണം മുതൽ ഉത്സവം കഴിയുന്ന 16 വരെ പദ്ധതി പൊലീസ് നടപ്പിലാക്കി. ഇക്കുറി പാലക്കാട് നോർത്ത് പൊലീസിന്റെ അടുത്ത് ഒരു മാലമോഷണവും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തില്ല. ഒരു ലക്ഷത്തിൽ താഴെ വരുന്ന സ്ത്രീ ജനങ്ങൾ അടക്കമുള്ളവർ പങ്കെടുക്കുന്ന ഉത്സവമാണ് പ്രാചീനമായ കൽപാത്തി രഥോത്സവം. പദ്ധതി നൂറു ശതമാനം വിജയമായിരുന്നു. മാലമോഷണം തലവേദനയായി തുടരുന്ന പശ്ചാത്തലത്തിലാണ് കല്പാത്തിയിൽ ഇക്കുറി സേഫ്റ്റി പിൻ പദ്ധതി നടപ്പിലാക്കാൻ പൊലീസ് തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇക്കുറി കല്പാത്തി രഥോത്സവ സമയത്ത് മാലമോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല-പാലക്കാട് എസ്പി ജി.ശിവവിക്രം മറുനാടൻ മലയാളിയോട് പറഞ്ഞു.
മാല സേഫ്റ്റി പിന്നുമായി ബന്ധിപ്പിച്ചാൽ മാല മോഷണം സ്ത്രീകൾക്ക് അറിയാൻ കഴിയും. അത് തടയാനും കഴിയും. ഇത് ഞങ്ങൾ പരീക്ഷിച്ച് അറിഞ്ഞു. അതിനു ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സ്ത്രീ അറിയാതെ മാല മോഷ്ടിക്കാൻ കഴിയില്ല എന്നതാണ് സേഫ്റ്റി പിൻ പദ്ധതി വിജയപ്രദമാക്കി മാറ്റിയത്. അവർക്ക് കോൺഷ്യസ് ആകാൻ കഴിയും. തിരക്കിന്നിടയിൽ മാല സ്ത്രീകൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞു എന്ന് വരില്ല. പിന്നീടാവും മാല മോഷണം പോയ വിവരം അറിയുന്നത്. ഇത് തടയാൻ സേഫ്റ്റി പിന്നിനു കഴിയും. പാലക്കാട് നോർത്ത് പൊലീസാണ് ഇത് നടപ്പിലാക്കിയത്. സിസിടിവി ക്യാമറകൾ ഞങ്ങൾ സ്ഥാപിച്ചിരുന്നു. പക്ഷെ മുഴുവൻ സ്ഥലത്തും സ്ഥാപിക്കാൻ കഴിഞ്ഞില്ല. അതിനാലാണ് സേഫ്റ്റി പിൻ പദ്ധതി തിരഞ്ഞെടുത്തത്. അടുത്ത ഉത്സവം ആകുമ്പോഴെക്കും കല്പാത്തിയിൽ ഞങ്ങൾ സിസിടിവി മുഴുവൻ ഇടങ്ങളിലും സ്ഥാപിക്കും-ശിവവിക്രം പറയുന്നു.
മാലമോഷണം തടയാൻ വഴി എന്ത് എന്ന് ചിന്തിച്ചപ്പോഴാണ് ജനമൈത്രി പൊലീസ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതി എന്ന നിലയിലാണ് ഈ നിർദ്ദേശം നൽകിയത്. പരീക്ഷിച്ച് നോക്കിയപ്പോൾ പദ്ധതി വിജയപ്രദവും-പാലക്കാട് നോർത്ത് സിഐ ഷിജു എബ്രഹാം പറയുന്നു. ഡെമോ ഞങ്ങൾ പ്രദർശിപ്പിച്ചു. മാല പെട്ടെന്ന് മോഷ്ടാവിന്റെ കൈയിൽ വരില്ല. അതുമല്ല സ്ത്രീകൾ മാല പൊട്ടിക്കാനുള്ള ശ്രമങ്ങൾ അറിയുകയും ചെയ്യും. ഇടുങ്ങിയ തെരുവുകൾ, തിരക്ക്. ഇതാണ് കല്പാത്തിയിലെ പ്രശ്നം. അതിനു സേഫ്റ്റി പിൻ ഫലപ്രദമാണ്.സേഫ്റ്റി പിൻ വിതരണം ചെയ്യുകയും അത് മാലയിൽ കോർത്ത് വസ്ത്രത്തിൽ ഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചഭാഷിണി വഴിയാണ് ഈ നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശം സ്ത്രീകൾ പിന്തുടർന്നു. കല്പാത്തി രഥോത്സവ സമയത്ത് ഇക്കുറി മാലമോഷണവുമായി ബന്ധപ്പെട്ടു ഒരൊറ്റ കേസും പാലക്കാട് നോർത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല-സിഐ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്