'മീശ'യുടെ പേരിൽ ദിവസും മാതൃഭൂമി മാനേജ്‌മെന്റ് ദിവസവും എന്നെ പൊരിച്ചു കൊണ്ടിരുന്നു; 15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തപ്പോൾ പലതവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയത് സംഘപരിവാറിനെതിരായ വാർത്തകൾ കൊണ്ടാണ്; സൂക്ഷ്മ തലത്തിൽ മാതൃഭൂമി നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെ; നേരത്തെ സിപിഎം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ; മാതൃഭൂമിയുടെ സംഘപരിവാർ വിധേയത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പത്രാധിപർ
കെ വി നിരഞ്ജൻ
കോഴിക്കോട്: 'അതിതീവ്ര ഹൈന്ദവ സംഘങ്ങൾ ഒരു മാധ്യമസ്ഥാപനത്തിന് മേൽ ഇത്ര അവിഹിതമായ സമ്മർദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തിൽ ഇതുവരെയില്ലാത്തതാണ്. മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കാൻ വായിച്ചപ്പോൾ തന്നെ അത് മികച്ച നോവലാണ് എന്നു മാത്രമല്ല മലയാളത്തിൽ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന നോവൽ എന്നും തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങൾ വന്നപ്പോൾ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് രണ്ടാമത്തെ അധ്യായത്തിൽ ഒരു ഭാഗം എടുത്ത് വാട്‌സ് ആപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ, എവിടെ നിന്ന് സംഭവിച്ചു എന്നത് കണ്ടത്തേണ്ടതുണ്ട്. അതിൽ ദുരൂഹതയുണ്ട്.'- മീശ നോവൽ പ്രസിദ്ധീകരിച്ചതുമായ വിവാദത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് പത്രാധിപസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട മാധ്യമ പ്രവർത്തകൻ കമറാം സജീവ് പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരണമായ 'പച്ചക്കുതിര'ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹതം മാതൃഭൂമിക്കെതിരെ ആഞ്ഞടിക്കുന്നത്.
സംഘപരിവാറുകാർ ഇത് വായിച്ച് ഒരു ഭാഗം കണ്ടെത്തി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു കോൺസ്പിറസിയുടെ ഭാഗമായി ആ ഭാഗം മാത്രമമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. നോവലിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് കേരളത്തിലെ ഒരു സംഘ് നേതാവിന് സ്ഥാപനത്തിലൊരാൾ വാട്‌സ് ആപ്പ് ചെയ്യുകയായിരുന്നു എന്ന് ഞാനറിഞ്ഞിട്ടുണ്ട്. പക്ഷെ ആ നേതാവ് പോലും തിരിച്ചു ചോദിച്ചത് ഇതൊരു കഥാപാത്രത്തിന്റെ ഡയലോഗ് അല്ലേ എന്നായിരുന്നു. പക്ഷെ ഇതൊരു സാംസ്കാരിക വിവാദമാക്കിയാൽ ഉണ്ടാകാവുന്ന സാധ്യതകൾ വാട്‌സ് ആപ് ചെയ്ത ആൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തുവെന്നാണ് ചിലർ എന്നോട് വ്യക്തമാക്കിയതെന്നും കമൽറാം തുറന്ന് പറയുന്നു.
നോവൽ വിവാദമായതോടെ എഴുത്തുകാരനെ ഒറ്റപ്പെടുത്തി അക്രമിക്കാൻ തുടങ്ങി. സമാന്തരമായി മാധ്യമസ്ഥാപനത്തിന് നേരെയും ആക്രമണം നടക്കുന്നുണ്ട്. എന്നാൽ മാനേജ്‌മെന്റിന് ഇത് പ്രതിരോധിക്കാനായില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടുകളുമുണ്ടായില്ല. എഡിറ്ററോ എഡിറ്ററും ഹരീഷും കൂടിയോ മാപ്പ് പ്രസിദ്ധീകരിച്ച് നോവലിന്റെ പ്രസിദ്ധീകരണം നിർത്തണം എന്നായിരുന്നു മാനേജ്‌മെന്റിൽ ഒരു വിഭാഗം എന്നോട് ആവശ്യപ്പെട്ടത്. ഹരീഷോ പത്രാധിപസമിതിയോ മാപ്പുപറയേണ്ട കാര്യമില്ല എന്നായിരുന്നു എന്റെ നിലപാട്. എന്നാൽ തനിക്ക് മേൽ സമ്മർദ്ദമുണ്ടായി. അത് ഞാൻ ഒരിക്കലും ഹരീഷിന്റെ മേൽ ചെലുത്തിയിട്ടില്ല- കമൽറാം സജീവ് വ്യക്താമക്കി.
മീശ പിൻവലിക്കണമെന്ന് പറഞ്ഞത് ഹരീഷ് തന്നെ
പ്രശ്‌നങ്ങളും ഭീഷണികളും രൂക്ഷമായതിനെത്തുടർന്ന് ഇനി താങ്ങാനാവില്ലെന്ന് പറഞ്ഞ് ഹരീഷ് വിളിച്ചു. എന്നാൽ ഞാനും അക്രമം നേരിടുകയാണെന്നും നോവൽ നിർത്താൻ പറ്റില്ലെന്നുമായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ ഹരീഷിന് പിന്മാറാതെ പറ്റില്ലായിരുന്നു. എന്നാൽ നോവൽ പിൻവലവിച്ചു എന്ന വാർത്ത ഹരീഷ് തന്നെ കൊടുക്കണം അല്ലാതെ എനിക്ക് നിർത്താൻ പറ്റില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. ഇക്കാര്യം ഞാൻ മാനേജ്‌മെന്റിനെ അറിയിച്ചു. പിൻവലിക്കരുതെന്ന് എന്നോടോ ഹരീഷിനോടോ മാനേജ്‌മെന്റ് ആവശ്യപ്പെട്ടില്ല. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന മനോഭാവത്തിലായിരുന്നു മാനേജ്‌മെന്റ്. അന്നുച്ചക്ക് സംഘ് പരിവാർ സംഘടനകളുടെ എതിർപ്പിനെ ത്തുടർന്ന് ഹരീഷ് നോവൽ പിൻവലിക്കുന്നതായി സൂചിപ്പിച്ച് ഞാനാണ് വാർത്ത തയ്യാറാക്കിക്കൊടുത്തത്. അത് വെട്ടിച്ചുരുക്കി. അതിലൊരിടത്തും സംഘപരിവാർ ശക്തികളുടെ ഭീഷണികൊണ്ട് എന്നുണ്ടായിരുന്നില്ല. പകരം ചില സംഘടനകളുടെ എതിർപ്പുമൂലം എന്നാക്കി മാറ്റി. എന്തുകൊണ്ട് നോവൽ പിൻവൻലിക്കുന്നു എന്ന സംഗതി ഇല്ലാതെ അതിലെ രാഷ്ട്രീയ മജ്ജ ചോർത്തിക്കളഞ്ഞ് ലഘൂകരിച്ച് പത്രം വാർത്ത കൊടുത്തു. എന്നാൽ ദേശീയ മാധ്യമങ്ങളും സമൂഹമാധ്യങ്ങളും വാസ്തവം കൊടുക്കുകയും ചെയ്തു. ഇതുമൂലം ഹരീഷിന് തന്നെ വിശദീകരണവുമായി വീണ്ടും ഫേസ് ബുക്കിൽ വരേണ്ടിവന്നു. സംഘ്പരിവാർ എന്നോ ഹിന്ദു തീവ്ര ഗ്രൂപ്പുകൾ എന്നോ വാർത്തയിൽ വരരുതെന്ന നിഗൂഡത നിറഞ്ഞ ഒരു തരം കൺഫ്യൂഷൻ മാനേജ്‌മെന്റ നിലനിർത്തി.
സംഘപരിവാറിന് കൃത്യമായ ലക്ഷ്യമുണ്ട്. മാതൃഭൂമിയുടെ ഹിന്ദു സെക്കുലർ വായനാസമൂഹത്തിൽ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാൻ കഴിയുക എന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് മനോരമയോ ഇന്ത്യയിൽ തന്നെ മറ്റൊരു പത്രമോ അവരുടെ ലക്ഷ്യമാകാത്തത്. ഒരു പത്രവും അവർക്ക് ഇതുപോലെ പിടിച്ചെടുക്കാൻ കഴിയുന്ന സാഹചര്യവുമില്ല. ഞങ്ങൾ ഹിന്ദുക്കളാണ് വായനക്കാർ എന്നൊരു സമ്മർദ്ദമുണ്ടാക്കുക. അതിന്റെ ഭാഗമാണ് പരസ്യത്തിൻ മേലുള്ള സമ്മർദ്ദം. അവർ പരസ്യത്തിൽ ഞങ്ങളെ വിളിക്കൂ എന്നു പറഞ്ഞ് കൊടുത്ത നമ്പറിലേക്ക് ഈ സംഘങ്ങൾ നിരന്തരം കാമ്പയിൻ ചെയ്തു. ഈ പത്രത്തിൽ പരസ്യം കൊടുത്താൻ ഞങ്ങൾ വിളിക്കില്ല എന്നു പറഞ്ഞ്. അത്തരം സമ്മർദ്ദ തന്ത്രങ്ങൾക്ക് മാനേജ്‌മെന്റ് വിധേയപ്പെടുന്നുണ്ടെങ്കിൽ അത് ശരിയായ രീതിയല്ല. വായനക്കാരും സമ്മർദ്ദ ഗ്രൂപ്പുകളും രണ്ടും രണ്ടാണ്. ഇതാണ് ഇവരാണ് ശരി എന്ന തോന്നൽ എങ്ങനെയോ മാനേജ്‌മെന്റിന് വന്നിട്ടുണ്ടാകാം. സ്ഥാപനത്തെ തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. അതിനോട് ദുർബലമായ പ്രതിരോധമുള്ള മാനേജ്‌മെന്റാണ് ഉള്ളതെങ്കിൽ സംഗതി എളുപ്പമാണ്. തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ അക്രമ സംഘമാണ് തങ്ങളുടെ വായനക്കാർ എന്ന്. ഇങ്ങനെ ധരിച്ചുവെച്ചുകഴിഞ്ഞാൽ പിടിച്ചെടുക്കാൻ എളുപ്പമാണ്.
പ്രതിഷേധത്തിനുപിന്നിൽ തീവ്രവർഗീയ ഗ്രൂപ്പുകൾ
ഹൈന്ദവ ഭൂരിപക്ഷം അല്ല പ്രതിഷേധത്തിന് പുറകിലുണ്ടായിരുന്നത്. ചെറിയ അക്രമോത്സുക തീവ്രവർഗീയ ഗ്രൂപ്പുകളാണ്. അത് മുഖ്യധാരയിലെ മാധ്യമ പ്രവർത്തകർ പോലും മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ ശബരിമല കലാപഭൂമിയാക്കാനുള്ള ശ്രമത്തിലൂടെ നമ്മൾ ഇതുവരെ അറിയാത്ത, കേൾക്കാത്ത സംഘങ്ങളും നേതാക്കളും ഉയർന്നുവരുന്നു., ഇവരാണ് ഹിന്ദുവിന്റെ പ്രതിനിധികൾ എന്ന് ഒരു പത്രം തീരുമാനിക്കുന്നു. അവർ പറയുന്നതാണ് ന്യായം എന്ന രീതിയിൽ വാർത്ത ഡിസ്‌പ്ലേ ചെയ്യുന്നു. എഡിറ്റോറിയൽ എഴുതുന്നുമില്ല. ഇത്തരം വർഗീയ ഗ്രൂപ്പുകൾ പേജുകളിൽ നിറഞ്ഞു നിൽക്കുന്നു. ആഴ്ചപ്പതിപ്പിൽ നിന്ന് നോവൽ പിൻവലിച്ചതോടെ ഹരീഷിന് വായനാ സമൂഹത്തിന്റെയും ഇടതുപക്ഷം അടക്കമുള്ളവരുടെയും സർക്കാറിന്റെ തന്നെയും ശക്തമായ പിന്തുണ ലഭിച്ചു. ഡിസി ബുക്ക്‌സ് നോവൽ പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വന്നു. ആരും പിന്തുണയ്ക്കാതിരുന്ന അവസ്ഥയിൽ നിന്ന് ഇതൊക്കെ നൽകുന്ന ഊർജ്ജം ചെറുതല്ല.
ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലയിൽ നിന്ന് എഡിറ്ററെ മാറ്റുകയെന്നത് സ്ഥാപനത്തിന് സ്വാഭാവികമായും ചെയ്യാവുന്ന സംഗതിയാണ്.അതിനെ ചോദ്യം ചെയ്യാനാകില്ല. എന്നാൽ ഇത് സ്വാഭാവിക മാറ്റമായിരുന്നില്ല. എന്നെ ടെലിവിഷൻ ചാനലിലേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതുപോലും എന്റെ ഏതെതെങ്കിലും കഴിവിനെ അംഗീകരിക്കാനുള്ള മാറ്റമായിരുന്നില്ല. പുറത്തു നിന്നുള്ള സമ്മർദ്ദത്തിന് വിധേയമായി എടുത്ത തീരുമാനമായിരുന്നുവെന്ന് കമൽറാം സജീവ് പറയുന്നു.
മീശ എന്ന നോവൽ മൂലം പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞിട്ടുണ്ടോ എന്ന് കൃത്യമായി അറിയില്ല. യഥാർത്ഥ കണക്ക് വരാനിരിക്കുന്നതേയുള്ളു. മീശയ്ക്കു ശേഷമാണ് പ്രളയം വന്നത്. എല്ലാ പത്രങ്ങളും സർക്കുലേഷൻ ഇടിവ് അനുഭവിച്ച ഘട്ടമായിരുന്നു അത്. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്കനുസരിച്ച് പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞിട്ടുണ്ട്. അതിന് മീശ കാരണമല്ല. ജൂലൈയിലാണ് നോവൽ പ്രസിദ്ധീകരണം തുടങ്ങിയത്. അതു കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാണ് തത്പര കക്ഷികൾ വിവാദം കുത്തിപ്പൊക്കുന്നത്. എന്തായാലും സ്ഥാപനത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട്, അവരുടെ കാഴ്ചപ്പാടിൽ എഡിറ്ററുടെ സ്ഥാനമാറ്റം തെറ്റല്ല എന്നു തോന്നാം. ഒത്തുതീർപ്പ് നടത്തുമ്പോൾ അത്തരമൊരു ഒത്തുതീർപ്പ് വേണ്ട എന്നായിരന്നു എന്റെ തീരുമാനം. എന്റെ ജേണലിസം അവിടെ അവസാനിക്കരുത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. മതനിരപേക്ഷ പത്രപ്രവർത്തനം എന്ന നിലപാടിൽ ഉറച്ചു നിന്ന് എക്കാലവും പ്രവർത്തിച്ചയാളാണ് ഞാൻ. അത് അവസാനിപ്പിക്കണമോ വേണ്ടയോ എന്നത് എന്റെ ചോയ്‌സാണ്.
സക്കറിയയുടെ ലേഖനത്തിനും കാരണം കാണിക്കൽ നോട്ടീസ്
15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തു. പല തവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. എല്ലാ സംഘപരിവാറിനെതിരായ സ്റ്റോറികൾ ചെയ്തതുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഷെഡ്യൂൽ തെറ്റിയിട്ടോ കൃത്യനിഷ്ഠ പാലിക്കുന്നതിലെ വീഴ്ച മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ അല്ല. 'താൻ ആർഎസ്എസായിരുന്നു, അതുകൊണ്ട് അതിൽ ദുഃഖിക്കുന്നു' എന്ന് പറഞ്ഞ് ഉണ്ണി ആർ എഴുതിയ ലേഖനം കവർ സ്റ്റോറിയായി വന്നു. അതിൽ ആക്ഷേപകരമായ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അത് എന്തിന് കൊടുത്തു എന്ന് ചോദിച്ച് നോട്ടീസ് തന്നു. സക്കറിയയുടെ 'സത്‌നാം സിങ്ങിന്റെ രക്തം' എന്ന ലേഖനത്തിനും കിട്ടി നോട്ടീസ്. രാഷ്ട്രീയമായ വിയോജിപ്പിക്കുകൾ അവർ കാരണം കാണിക്കൽ നോട്ടീസുകളായി തന്നിട്ടുണ്ട്. അതാണ് എനിക്ക് കിട്ടിയ അവാർഡുകൾ. അപ്പോഴും ആഴ്ചപ്പതിന് എടുക്കുന്ന നിലപാടിന്റെ അംഗീകാരമെന്ന നിലയ്ക്കാണ് എനിക്ക് തുടരാനായത്. ഇത്തരമൊരു മുഖം കൂടി പ്രദർശിപ്പിക്കേണ്ടത് മാനേജ്‌മെന്റിന്റെ ആവശ്യമായിരുന്നു.
എന്റെ രാജിപ്രഖ്യാപനത്തെ തുടർന്ന് നിരവധി എഴുത്തുകാർ പ്രതിഷേധിച്ചു. എഡിറ്ററെ മാറ്റി എന്നത് ചർച്ച ചെയ്യേണ്ട കാര്യമേ അല്ല. പക്ഷെ അതൊരു രാഷ്ട്രീയ തീരുമാനകമാകുമ്പോൾ എഴുത്തുകാരും വായനക്കാരും ഐഡിയോളജിക്കൽ ആയി രാഷ്ട്രീയമായി പ്രതികരിച്ചു എന്നു വരാം. അങ്ങനെയുള്ള പ്രതികരണങ്ങളായാണ് ഞാനിതിനെ കാണുന്നത്.
മീശ പ്രശ്‌നത്തിൽ മാനേജ്‌മെന്റ് ദിവസവും എന്നെ വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമ്മർദ്ദം ഞാൻ ഹരീഷ് അടക്കമുള്ളവരിലേക്ക് പകർന്നിട്ടില്ല. മീശയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് വന്നത് മാതൃഭൂമിക്കെതിരെയാണ്. മാനേ്ജമെന്റ് തന്നെയാണ് നല്ല അഭിഭാഷകനെ വെച്ച് സുപ്രധാനമായ വിധി സമ്പാദിച്ചത്. അത് സ്ഥാപനത്തിന് എക്കാലത്തും കൊണ്ടാടാവുന്ന, പത്രം എന്തിനൊക്കെ വേണ്ടി നിലകൊണ്ടിരുന്നുവോ അവയ്ക്ക് കിട്ടിയ എക്കാലത്തെയും സുപ്രധാനമായ വിധിയായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ എന്ന് സുപ്രീം കോടതി ഒരു പത്രസ്ഥാപനത്തോട് പറയുകയാണ്. ആ വിധി പ്രസിദ്ധീകരിച്ചത് എങ്ങിനെയാണ്. ഈ തീവ്ര സംഘങ്ങളെ പേടിച്ചാവാം അകത്ത് ബോക്‌സായി കൊടുത്തു. ദ ഹിന്ദു ഉൾപ്പെടെ ഇംഗ്ലീഷ് മീഡിയ ആ വാർത്ത എത്ര പ്രാധാന്യത്തോടെയാണ് കൊടുത്തത് എന്ന് നോക്കൂ. ഡിഫന്റ് ചെയ്ത്, അതല്ല ഇതാണ് ശരിയെന്ന് വാദിച്ച് വാങ്ങിയ ഭരണഘടനാ പിന്തുണ പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാൻ പത്രത്തിന് കഴിഞ്ഞില്ല. ഇത് മീശയ്ക്ക് മാത്രം കിട്ടിയ വിധിയല്ല.
വരാനിരിക്കുന്ന ഏതുതരം എഴുത്തിനെയും പിന്തുണയ്ക്കുന്ന പത്രം എന്ന വ്യവസായത്തെ നിലനിർത്തുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തന്നെ നിലനിർത്തുന്ന അടിസ്ഥാനപരമായ വിധിയാണിത്. അതുപോലും കൊണ്ടാടാൻ കഴിയുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാം ഒറ്റപ്പെട്ടുപോവുകയാണ്. എഡിറ്ററുടെ സ്വാതന്ത്ര്യത്തെപ്പറ്റിയുടെ ചോദ്യം റദ്ദായിപ്പോകുകയാണ്. എല്ലാതരത്തിലുള്ള എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ സംഘപരിവാറിന് കൃത്യമായ അജണ്ടയുണ്ട്. അത് അവർ ചെയ്യുന്നുണ്ട്. ഗാന്ധി എന്നു പറയുന്നത് ഒരു പ്രതിമയോ രക്തം പുരണ്ട മണൽ തരികളോ അല്ല. ഗാന്ധിയെ മുന്നിൽ വച്ചാണ് നിങ്ങൾ പത്രപ്രവർത്തനം നടത്തുന്നതെങ്കിൽ അതിന്റെ ബാധ്യതയും നിങ്ങളുടെ പത്രത്തിനുണ്ട്. ഗാന്ധിയെ മുന്നിൽ വെച്ച് ഗോഡ്‌സെയുടെ തിയറി പ്രചരിപ്പിക്കാൻ പാടില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ആ തെറ്റിദ്ധാരണയാണ് നിരന്തരം വളർത്തിക്കൊണ്ടുവരുന്നത്. മൂല്യങ്ങളുടെ പേരുപറഞ്ഞ് വിൽക്കപ്പെടുന്ന ഒരു പത്രത്തിനും ആ മൂല്യങ്ങൾ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.
സംഘപരിവാറിന്റെ ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നു എന്ന് പറഞ്ഞാൽ അത് ഗോഡ്‌സെയുടെ പത്രമായി മാറുന്നു. ദലിത് വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ നിലപാടുകൾ എടുക്കാൻ പാടില്ല. പിണറായി വിജയൻ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവർഷം നിശ്ചലമാക്കിവെക്കുന്നതിൽ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചത്. ഇന്നും പിണറായി വിജയനാണ് പ്രധാന ശത്രു. നേരത്തെ സി പി എം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ കൂടിയായ മുഖ്യമന്ത്രി എന്ന നിലയിലാണെന്ന് മാത്രം. സൂക്ഷ്മ തലത്തിൽ പത്രം നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെയാണ്.- കമൽറാം ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍