ജയിൽ ജീവിതം കനയ്യയെ ദേശീയ നേതാവാക്കി; അഗ്നി പടർത്തുന്ന വാക്കുകളുമായി കാമ്പസിനകത്ത്; ആരവത്തോടെ കെട്ടിപ്പിച്ചിടിച്ച് വിദ്യാർത്ഥികൾ; ബിഹാറിലെ ഗ്രാമീണ വിദ്യാർത്ഥി ഉയരുന്നത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായി
ന്യൂഡൽഹി: സംഘപരിവാറിന്റെ നുണക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ ജയിൽ മോചിതനായി എത്തി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് കാമ്പസിൽ ഉജ്ജ്വല സ്വീകരണം. മൂന്നാഴ്ച്ച നീണ്ട ജയിൽ ജീവിതത്തിന ശേഷം വർദ്ധിത വീര്യത്തോടെ പുറത്തിറങ്ങിയ കനയ്യയുടെ വാക്കുകൾ രാജ്യത്താകെ അഗ്നി പടർത്തുന്ന വിധത്തിലായിരുന്നു. രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യമല്ല വേണ്ടതെന്ന് പറഞ്ഞ കനയ്യ രാജ്യത്തിന് അകത്ത് സ്വാതന്ത്ര്യമാണ് വേണ്ടെന്ന് പറഞ്ഞു തുടങ്ങി കത്തിക്കയറുകയിരുന്നു. രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥി തികഞ്ഞ ദേശീയ നേതാവായി മാറുന്ന കാഴ്ച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കാമ്പസിൽ എത്തിയ കനയ്യയ്ക്ക് വേണ്ടി വീരോചിതമായ സ്വീകരണവും വിദ്യാർത്ഥികൾ ഒരുക്കി.
കനത്ത പൊലീസ് സുരക്ഷയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കനയ്യ മോചിതനായത്. എട്ടു മണിയോടെ ക്യാംപസിലെത്തി. മുദ്രാവാക്യങ്ങൾ മുഴക്കിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിദ്യാർത്ഥികൾ കനയ്യയുടെ വരവ് ആഘോഷിച്ചു. മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കാനായി രഹസ്യ വഴിയിലൂടെയാണ് കനയ്യയെ ജയിലിൽ നിന്നു പുറത്തിറക്കിയത്. കനയ്യയുടെ മോചനം കാത്ത് ഇന്നലെ രാവിലെ മുതൽ തിഹാർ ജയിലിനു മുന്നിൽ മാദ്ധ്യമ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ച ബോണ്ടുകൾ കെട്ടിവച്ച് അഭിഭാഷകർ വൈകിട്ടോടെ ജാമ്യ ഉത്തരവ് കൈപ്പറ്റി. സർവകലാശാലയിലെ പ്രഫ.എസ്.എൻ.മലകാർ ആണ് കനയ്യയ്ക്കു വേണ്ടി ജാമ്യം നിന്നത്. ജാമ്യ ഉത്തരവുമായി അഭിഭാഷകർ ജയിലിലെത്തിയ ഉടൻ മോചനത്തിനുള്ള നടപടികൾ തുടങ്ങി.
ഇതിനിടെ, കനയ്യ പുറത്തുവരുമ്പോൾ സംഘർഷത്തിനു സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വൈകിട്ടോടെ തിഹാർ ജയിലിനു ചുറ്റും പൊലീസ് കമാൻഡോകളെ നിയോഗിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് ജയിൽ ജീവനക്കാരുടെ റസിഡൻഷ്യൽ കോളനി വഴിയാണു കനയ്യയെ പുറത്തിറക്കിയത്. ഗേറ്റിനു പുറത്ത് സർവകലാശാലയിലെ അദ്ധ്യാപകരും ചില വിദ്യാർത്ഥികളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കനയ്യയുടെ സഹോദരൻ മണികാന്തും അമ്മാവനും കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന്, മൂന്നു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഹരി നഗർ പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നു ജെഎൻയുവിലേക്കും കൊണ്ടുപോയി.
കനയ്യ കുമാറിനെതിരെ ഇന്നലെ രാവിലെ ജെഎൻയു ക്യാംപസിന്റെ പ്രധാന പ്രവേശന കവാടത്തിനു പുറത്ത് ഒരു സംഘം പ്രതിഷേധിച്ചിരുന്നു. കനയ്യയെ ഹാജരാക്കിയപ്പോൾ പട്യാല ഹൗസ് കോടതി വളപ്പിലുണ്ടായതിനു സമാനമായ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യ വിവരവും പൊലീസിനു ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ക്യാംപസിലും പരിസരത്തും വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. തുടർന്ന് ആയിരങ്ങൾ സ്വീകരണത്തിൽ കനയ്യ നടത്തി പ്രസംഗം നരേന്ദ്ര മോദി സർക്കാറിനും ആർഎസ്എസിനും എതിരായിരുന്നു.
രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് കനയ്യ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ ഉപകരണമാക്കിയെന്നു കനയ്യ കുമാർ പറഞ്ഞു. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന വിദ്യാർത്ഥി സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായി അറിയിച്ചു കൊണ്ടാണ് കനയ്യ തുടങ്ങിയത്.
പാർലമെന്റിലിരുന്നു ശരിയും തെറ്റും നിർണയിച്ച രാഷ്ട്രീയക്കാർക്കും അവരുടെ പൊലീസിനും അവരുടെ മാദ്ധ്യമങ്ങൾക്കും നന്ദി പറഞ്ഞു കൊള്ളുന്നുവെന്നും കളിയാക്കൽ രൂപത്തിൽ കനയ്യ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എ.ബി.വി.പിയെ ശത്രുക്കളായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ പോലെയാണ് ഞങ്ങൾ അവരെ കാണുന്നത്. ജെ.എൻ.യുവിലെ എ.ബി..വി.പി പ്രവർത്തകർ പുറത്തുള്ള എ.ബി.വി.പി പ്രവർത്തകരേക്കാൾ യുക്തി ഉള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് എതിർപ്പുകളുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് സത്യമേവെ ജയതേ എന്നാണ് അതിനോട് എനിക്ക് യോജിപ്പാണുള്ളത്.
ഇപ്പോൾ തനിക്കെതിരെ നടക്കുന്നത് വളരെ ആസൂത്രിതമായ ആക്രമണമാണ്. രോഹിത് വെമുല വിഷയത്തിൽ നിന്നും യുജിസി പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ളതാണ്. അതിർത്തിയിൽ മരിച്ചു വീഴുന്ന ജവാന്മാരെ കുറിച്ച് മാത്രമാണ് ഒരു ബിജെപി എംപി പാർലമെന്റിൽ സംസാരിച്ചത്. ഇവിടെ മരിച്ചു വീഴുന്ന കർഷകരെ കുറിച്ചു സംസാരിക്കുന്നില്ല. ജവാന്മാരും കർഷകരും സംരക്ഷിക്കപ്പെടേണ്ടവർ തന്നെയാണ്. സർക്കാരിനെതിരെ സംസാരിച്ചാൽ ഉടൻ തന്നെ അവരുടെ സൈബർസെൽ നിങ്ങൾക്കെതിരായ വ്യാജ വീഡിയോകൾ പുറത്തുവിടും. നിങ്ങളുടെ ക്യാമ്പസ് ഹോസ്റ്റലിലെ കോണ്ടങ്ങളുടെ എണ്ണമെടുക്കുമെന്നും കന്നയ്യ പറഞ്ഞു.
ജെ.എൻ.യുവിന് വേണ്ടി സംസാരിക്കുന്നവരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്ത് ദേശീയതയാണ്. രാജ്യത്തെ 69 ശതമാനം വരുന്ന ജനങ്ങൾ ബിജെപിയുടെ ആശയങ്ങൾക്കെതിരെ വോട്ടു ചെയ്തവരാണ്. ജെ.എൻ.യുവിൽ പ്രവേശനം കിട്ടുക എളുപ്പമല്ല. അതു പോലെ ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ നിശബ്ദരാക്കാനും കഴിയില്ല. ഇന്ത്യയിൽ നിന്നുള്ള സ്വതന്ത്ര്യമല്ല ആവശ്യപ്പെട്ടത്. രാജ്യത്തിനകത്ത് സ്വാതന്ത്ര്യം വേണമെന്നാണ് പറഞ്ഞത്. സംഘികളിൽ നിന്നാണ് സ്വതന്ത്ര്യം വേണ്ടത്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിർത്തി കാക്കുന്ന പട്ടാളക്കാരോടും തികഞ്ഞ ബഹുമാനമാണുള്ളത്.
മോദി മൻകീ ബാത്ത് പറയുന്നു പക്ഷെ അദ്ദേഹം കേൾക്കാൻ തയ്യാറാവുന്നില്ല. മോദി ക്രൂഷ്ചേവിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഹിറ്റ്ലറെ കുറിച്ച് കൂടി സംസാരിക്കണമെന്നാണ്. യെച്ചൂരിയെയും രാഹുൽ ഗാന്ധിയെയും ഡി രാജയെയും കെജ്രിവാളിനെയും എന്റെ കൂടെ ദേശദ്രോഹത്തിന് ജയിലിലിട്ടു. 'രാജ്യദ്രോഹം' രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്. ഈ സർക്കാരിനെ മൂന്ന് വർഷം കൂടെ നമ്മൾ സഹിക്കേണ്ടതുണ്ട്. നിങ്ങൾ രോഹിത് വെമുലയെ കൊന്നു ഇപ്പോൾ അദ്ദേഹത്തിന് വേണ്ടിയുള്ള സമരം വലുതായിരിക്കുകയാണ്. ജെ.എൻ.യുവിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങൾ സത്യത്തെയാണ് പിന്തുണയിക്കുന്നത്.
സൂര്യനെ നിങ്ങൾക്ക് ഒരിക്കലും ചന്ദ്രനെന്ന് വിളിക്കാൻ കഴിയില്ല അതു പോലെ സത്യത്തെ കളവാക്കാൻ കഴിയില്ല. വ്യാജ ട്വീറ്റുകളിൽ നിന്നും സ്വാതന്ത്യം വേണമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. മുദ്രാവാക്യം വിളിച്ചതിനെ പറ്റി ചോദിച്ചപ്പോൾ വീണ്ടും മുദ്രാവാക്യം വിളിക്കുമെന്ന് പറഞ്ഞു. പൊലീസുകാർ തന്നോട് ചോദിച്ചത് ലാൽ സലാം എന്താണന്നാണ്. വ്യാജ ട്വിറ്റുകൾ ചെയ്യുന്നവരിൽ നിന്ന് സ്വാതന്ത്യം വേണമെന്ന് താൻ പൊലീസിനോട് പറഞ്ഞു. തങ്ങൾക്കും അത് തന്നെയാണ് വേണ്ടതെന്നാണ് പൊലീസ് പ്രതികരിച്ചത്. ഇതൊരു നീണ്ട യുദ്ദമാണ്. ക്യാംപസിനകത്തും പുറത്തും ഇത് മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്.- കനയ്യ പറഞ്ഞു.
കനയ്യയുടെ പ്രസംഗത്തിന് ശേഷം മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു വേദി. ആരിലും ആവേശം ജനിപ്പിക്കുന്ന വിധത്തിൽ 'ആസാദി' മുദ്രാവാക്യങ്ങളാൽ കാമ്പസ് മുഖരിതമായി. അതേസമയം ആവേശം വിതറുന്ന കനയ്യയുടെ പ്രസംഗത്തെ കോടതിഅലക്ഷ്യമായി ചിത്രീകരിക്കുമോ എന്ന ആശങ്കയും ശക്തമാണ്. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച പ്രസംഗമായിരുന്നു കനയ്യയുടേത്. കനയ്യയുടെ പ്രസംഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹങ്ങൾ തന്നെയായിരുന്നു. കനയ്യയുടെ പ്രസംഗം അത്യുജ്ജ്വലമായിരുന്നു എന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്.
What a brilliant speech by Kanhaiya...
— Arvind Kejriwal (@ArvindKejriwal) March 3, 2016
23 ദിവസത്തെ തടവിനുശേഷമാണ് കന്നയ്യകുമാർ ഇന്നലെ ജയിൽ മോചിതനായത്. ഡൽഹി ഹൈക്കോടതി കന്നയ്യകുമാറിന് ആറു മാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരുന്നത്. രാജ്യദ്രോഹ കുറ്റത്തിന് ജെഎൻയു ക്യാമ്പസിൽ കയറിയാണ് പൊലീസ് കന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് ശേഷം പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ പൊലീസ് നോക്കിനിൽക്കെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഒരു സംഘം അഭിഭാഷകർ മർദ്ദിച്ചിരുന്നു.
തുടർന്ന് കനയ്യ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരമോന്നത കോടതിയുടെ നിർദ്ദേശം.അതേസമയം സമാന സംഭവത്തിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, അനിബർ ഭട്ടാചാര്യ എന്നിവർക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്