ശബരിമല സ്ത്രീ പ്രവേശന വിധിയോടെ കാന്തപുരവും മാറിയോ...? മർക്കസ് നോളജ് സിറ്റിയിലെ വേദിയിൽ സ്ത്രീകൾ പ്രസംഗിക്കുന്നു; മറയില്ലാതെ ഒരുമിച്ചിരുന്ന് യുവാക്കളും യുവതികളും; സജീവമായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും; മകന്റെ നേതൃത്വത്തിൽ ഉയരുന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ കാര്യത്തിൽ കാന്തപുരത്തിന് മറ്റൊരു നിലപാട്; സ്ത്രീയും പുരുഷനും അടുത്തിടപഴകരുത്, സ്ത്രീ വേദിയിൽ പ്രസംഗിക്കരുത് എന്നെല്ലാം പറയുന്ന കാന്തപുരത്തിനിതെന്ത് പറ്റിയെന്ന ചർച്ച സജീവം
രാജേഷ് കുമാർ
കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജന.സെക്രട്ടറിയും മർക്കസ് ചാൻസിലറുമൊക്കെയായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് കുറേ അഭിപ്രായങ്ങളുണ്ട്. രാജ്യഭരണം പുരുഷനും കുടുംബപരിപാലനം സ്ത്രീയ്ക്കും എന്നാണെന്ന് ഇസ്ലാമിക നിയമം വ്യക്തമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്ത്രീപുരുഷ സമത്വം,ലിംഗ സമത്വം എന്നിവയൊന്നും ഇസ്ലാമിക പരമല്ല. വിദ്യാലയങ്ങളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന് പറയുന്നത് യഥാർഥത്തിൽ ഇസ്ലാമിക സംസ്ക്കാരത്തെ നശിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
സ്ത്രീകൾ പൊതുവേദിയിൽ സംസാരിക്കാൻ പാടില്ല. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരുന്ന് പ്രഭാഷണങ്ങൾ കേൾക്കാൻ പാടില്ല എന്നൊക്കെയാണ് കാന്തപുരത്തിന്റെ ശാസനങ്ങളെങ്കിലും അതെല്ലാം തെറ്റിച്ച് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ പരിപാടി നടന്നതാണ് ഏറെ കൗതുകമായത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും മർകസും സംയുക്തമായി സംഘടിപ്പിച്ച മർകസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റി മർകസ് നോളജ് സിറ്റിയിലാണ് നടന്നത്. ലോകത്തെ പത്ത് രാഷ്ട്രങ്ങളിൽ നിന്നുള്ള മുന്നൂറ് യുവപ്രതിഭകൾ പങ്കെടുത്ത പരിപാടി പഞ്ചാബ് സാംസ്കാരിക മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോദ് സിങ് സിദ്ദുവാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയുടെ ഉപദേശകനും നയതന്ത്ര മേഖലയിലെ ശ്രദ്ധേയനായ അംബാസിഡറുമായ ദീപക് വോഹറ ഉൾപ്പെടെ പരിപാടിയിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിലനും തുടർന്ന് നടന്ന പരിപാടികളിലും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും സംബന്ധിച്ചിരുന്നു.
യുവാക്കളും യുവതികളും ഒന്നിച്ചിരുന്നാണ് കാന്തപുരത്തിന്റെ ഉൾപ്പെടെ പ്രസംഗം കേട്ടത്. ഇവർക്കൊപ്പം സ്ത്രീകൾ വേദി പങ്കിടുകയും ചെയ്തു. ഇതോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിധിയോടെ കാന്തപുരവും മാറിയോ എന്ന ചോദ്യം ഉയരുന്നത്. സ്ത്രീയും പുരുഷനും അടുത്തിടപഴകരുത്.. സ്ത്രീ വേദിയിൽ പ്രസംഗിക്കരുത് എന്നെല്ലാം പറയുന്ന കാന്തപുരത്തിന് ഇതെന്ത് പറ്റിയെന്ന് പലരും ചോദിക്കുന്നു. ഇതേ സമയം അന്താരാഷ്ട്ര നിലവാരത്തിൽ മകന്റെ നേതൃത്വത്തിൽ ഉയരുന്ന മർകസ് നോളജ് സിറ്റിയുടെ കാര്യത്തിൽ കാന്തപുരത്തിന് മറ്റൊരു നിലപാടെന്ന് വിമർശനവും ശക്തമായിട്ടുണ്ട്. കാന്തപുരത്തിന്റെ ഇരട്ടത്താപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരിഹാസം പ്രവഹിക്കുക്കുകയാണ്.
കാന്തപുരത്തിന്റെ നേതൃത്വത്തിൽ വരുന്ന ടൗൺഷിപ്പാണ് പരിപാടി നടന്ന മർകസ് നോളജ് സിറ്റി. ആയിരം കോടി രൂപ ചെലവിൽ മുന്നൂറ് ഏക്കറിൽ നടപ്പാകുന്ന ഇവിടെ വിവിധ കോളെജുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, സ്റ്റാർ ഹോട്ടലുകൾ, വില്ലകൾ എന്നിവയെല്ലാമുണ്ട്. രാജ്യാന്തര നിലവാരത്തിൽ വരുന്ന പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് വിദേയീയർ ഉൾപ്പെടെ വരണണെന്ന് കാന്തപുരത്തിനറിയാം. അപ്പോൾ സ്ത്രീ വിവേചനം കാണിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ ഇവിടെയെത്തിയപ്പോൾ കാന്തപുരത്തിന് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നതോ വേദി പങ്കിട്ടതോ ഒന്നും പ്രശ്നമായില്ല. എന്നാൽ പള്ളികളിലും മറ്റും സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇദ്ദേഹം ഇപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. ഈ ഇരട്ടത്താപ്പിനെതിരെയാണ് പരിഹാസം ശക്തമായത്.
സ്ത്രീയേക്കാൾ മനക്കരുത്ത് പുരുഷനാണ്. ജോലി കഴിഞ്ഞ് വരുന്ന പുരുഷനെ ശുശ്രൂഷിക്കുകയാണ് സ്ത്രീയുടെ കടമ. സ്ത്രീകൾക്ക് ഇസ്ലാം സ്വത്തവകാശം നൽകിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ ഭർത്താവിനെ ഒഴിവാക്കാനുള്ള സാഹചര്യം നൽകിയിട്ടുണ്ട്. എന്നാൽ പരിശുദ്ധി സംരക്ഷിക്കാനായി പരിപുരുഷന്മാരുമായി ഇടപഴകുന്ന എല്ലാ വേദികളും മാറ്റി നിർത്തണമെന്ന് ഇസ്ലാം പറയുന്നു. പ്രവാചരിൽ ഒരാൾ പോലും സ്ത്രീ ഉണ്ടായിരുന്നില്ല. കാരണം പ്രവാചകൻ പൊതുവേദിയിൽ സംസാരിക്കണം. പൊതുജനങ്ങളുമായി ഇടപഴകണം. ചെറുപ്പക്കാരിയായ സ്ത്രീ സ്റ്റേജിൽ കയറി പ്രസംഗിച്ചാൽ അവളുടെ പ്രസംഗം ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലുമായിരിക്കും ശ്രദ്ധിക്കുക. അതുകൊണ്ടാണ് പ്രവാചകനായി ഒരു സ്ത്രീയെപ്പോലും നിശ്ചയിക്കാതിരുന്നത്. പരപുരുഷന്മാരുമായി ബന്ധപ്പെടുന്ന പൊതുകാര്യങ്ങളിൽ സ്ത്രീകളെ ഇടപെടീക്കാതെ മാറ്റി നിർത്തുന്നത് അവരുടെ പാതിവൃത്ത്യം സംരക്ഷിക്കാനാണെന്നുമാണ് കാന്തപുരം സ്ഥിരമായി ഉയർത്തുന്ന വാദങ്ങൾ.
എന്നാൽ മർകസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിൽ ഈ നിയമങ്ങളൊക്കെ എവിടെപ്പോയെന്നാണ് ചോദ്യം ഉയരുന്നത്. സ്ത്രീകൾ അവിടെ വേദിയിൽ കയറി പ്രസംഗിച്ചല്ലോ.. എന്തേ കാഴ്ചക്കാരുടെ ശ്രദ്ധ മാറിപ്പോയില്ല. ഒരുമിച്ച് ഇരുന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ.. ഇത്തരമൊരു വേദിയിൽ കാന്തപുരവും കയറി ഇരുന്നല്ലോ.. എന്തേ അവിടുന്ന് ഇറങ്ങിപ്പോരാതിരുന്നത് എന്നെല്ലാമാണ് ചോദ്യം ഉയരുന്നത്. വിവാദമായ തിരുകേശവുമായി ബന്ധപ്പെട്ടാണ് നോളജ് സിറ്റി പണിതുയർത്തുന്നത്. കാന്തപുരത്തിന്റെ മകന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവർത്തനങ്ങളെല്ലാം.
സംഘടനയുടെ ഭാരവാഹികളെപ്പോലും ഇവിടേക്ക് അടുപ്പിക്കാറില്ല. മറ്റുള്ളിടത്തെല്ലാം പഴഞ്ചൻ നിയമങ്ങളും പറഞ്ഞ് രംഗത്ത് വരുന്ന കാന്തപുരത്തിന് പക്ഷെ നോളജ് സിറ്റിയുടെ വേറിട്ട രീതികളോട് ഒരു എതിരഭിപ്രായവും ഇല്ലേയെന്നും ചോദ്യം ഉയരുന്നുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍