കാന്തപുരത്തിന്റെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പദം: വ്യാജമാണെന്നാരോപിച്ച് മറ്റൊരു ഉദാഹരണവുമായി എതിർവിഭാഗം; ഫോട്ടോകളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ പ്രചാരണം; ബറേൽവി ശരീഫിൽ താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തിട്ടും കാന്തപുരത്തെ ക്ഷണിച്ചില്ലെന്ന് വാദം; ഉസ്താദിനോട് അസൂയയും കുശുമ്പും ഉള്ളവരാണ് പ്രചാരണത്തിന് പിന്നിലെന്ന് കാന്തപുരം അണികളും
ജംഷാദ് മലപ്പുറം
മലപ്പുറം: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി പദം വ്യാജമാണെന്നാരോപിച്ച് മറ്റൊരു ഉദാഹരണവുമായി എതിർവിഭാഗം സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം തുടരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേൽവി ശരീഫിൽ വെച്ചു നടന്ന താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തിട്ടും കാന്തപുരത്തെ ക്ഷണിച്ചില്ലെന്നും കാന്തപുരത്തിന് ഗ്രാൻഡ് മുഫ്തി പദമില്ലാത്തതിനാലാണ് ക്ഷണം ലഭിക്കാതിരുന്നതെന്നും അല്ലെങ്കിൽ ചടങ്ങിലെ മുഖ്യാതിഥി കാന്തപുരമാകുമായിരുന്നുവെന്നുമാണ് കാന്തപുരത്തെ എതിർക്കുന്നവർ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്.
താജുശരി അക്തു റസാഖാൻ എന്ന ബറേൽവികളുടെ പ്രമുഖ പണ്ഡിതൻ 2018 ജുലൈയിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിൻഗാമിയായാണ് കാന്തപുരത്തെ തെരഞ്ഞെടുത്തതെന്ന് കാന്തപുരം അണികൾ തന്നെ പറഞ്ഞിരുന്നുവെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചാരണം നടത്തുന്നവർ ആരോപിക്കുന്നത്. യഥാർത്ഥ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ കീഴിൽ ബറേൽവി ശരീഫിൽ വച്ച് നടന്ന താജുശരിഅയുടെ ഉറൂസിൽ ജനലക്ഷങ്ങൾ പങ്കെടുത്തതായി കാണിച്ച് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളുമായാണ് കാന്തപുരത്തിന്റെ ഗ്രാൻഡ് മുഫ്തി പദത്തെ എതിർവിഭാഗം കളിയാക്കുന്നത്. ചടങ്ങിലേക്ക്, കേരളത്തിലെ വ്യാജ മുഫ്തിയെ ക്ഷണിക്കുക പോലും ഉണ്ടായില്ലെന്നും, ബറേൽവി വിഭാഗക്കാരാണ് കാന്തപുരത്തെ ഗ്രാൻഡ് മുഫ്തി ആയി നിയോഗിച്ചതെന്നും അവരുടെ അണികൾ തന്നെ വ്യക്തമാക്കുമ്പോൾ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് യാഥാർഥ്യം മനസ്സിലാക്കിത്തരുന്നതാണെന്നും കാണിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം. കാന്തപുരത്തിന്റെ നുണകൾ ഓരോന്ന് പൊളിഞ്ഞു വീഴുന്നത് കാണാൻ കാലം സാക്ഷിയാണെന്നും ഇവർ പറയുന്നു,
എന്നാൽ വിപുലമായ പരിപാടിയിൽ ഉത്തർപ്രദേശിലെ ബറേൽവിയിൽ നടന്ന ഒന്നാം ഉറൂസ് മുബാറക് ആഘോഷ പൂർവം കഴിച്ചപ്പോൾ ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പണ്ഡിതരും നേതാക്കന്മാരും പങ്കെടുത്തപ്പോഴും കാന്തപുരം പങ്കെടുത്തില്ല. സത്യത്തിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടത് കേരളത്തിൽനിന്നുള്ള കാന്തപുരം അബൂബക്കർ മുസ്ല്യാരായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണംപോലും ലഭിച്ചില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ എതിർവിഭാഗം ആരോപിക്കുന്നത്, ബറേൽവി വിഭാഗത്തിന്റെ ഉപാധ്യക്ഷൻ കൂടിയായ ഉപാധ്യക്ഷൻ കൂടിയായ ശൈഖ് സൽമാൻഖാൻ എന്ന അവരുടെ നേതാവ് അറിയിച്ചിട്ടുള്ളതെന്നും ആരോപിക്കുന്നു, ഇന്ത്യൻ ഗ്രാഫ്മുഫ്ത്തി പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്നും ഇതിനാലാണ് കാന്തപുരത്തിനും അദ്ദേഹത്തിന്റെ വിഭാഗത്തിനും ഇവിടേക്ക് ക്ഷണം ലഭിക്കാത്തതെന്നും ഇക്കൂട്ടർ പറയുന്നു,
എന്നാൽ ആരോപണത്തിൽ യാതൊരു കഴമ്പില്ലെന്നും കാന്തപുരം ഉസ്താദിനോട് അസൂയയും കുശുമ്പും ഉള്ളവരാണ് ഇത്തരത്തിൽ പ്രചരണവുമായി രംഗത്തിറങ്ങുന്നവരെന്നും കാന്തപുരം അണികൾ പറയുന്നു, വിഷയത്തിൽ കാന്തപുരത്തിനെതിരെ നേരത്തെ ഇ.കെ സമസ്ത നേതാക്കൾ പത്രസമ്മേളനം നടത്തിയതും ഇതിന്റെ ഭാഗമാണെന്നും ഇത്തരം ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും കാന്തപുരം വിഭാഗം നേതാക്കൾ പറഞ്ഞു. 200 അംഗ പണ്ഡിത സഭയാണ് കാന്തപുരത്തിന് ഗ്രാൻഡ് മുഫ്തി പദവി നൽകിയതെന്നും ഇതിലെ ഒരു വിഭാഗം മാത്രമാണ് ബറേൽവി വിഭാഗമെന്നും ഇവർ പറയുന്നു. ഇതിനാൽ ഇവരുടെ ചടങ്ങിൽ പങ്കെടുത്തില്ലെന്ന് പറയുന്നതിൽ അർഥമില്ലെന്നും ഇവർ പറയുന്നു.
അതേ സമയം കാന്തപുരത്തിന് ഗ്രാൻഡ് മുഫ്തി ലഭിച്ചതിനെ ചൊല്ലി കേരളത്തിലെ മുസ്ലിം സംഘടനകൾ തമ്മിൽ തർക്കം നേരത്തെ രൂപപ്പെട്ടിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ബറേലികളുടെ അഖിലേന്ത്യാ ഗ്രാൻഡ് മുഫ്തി പദവി ലഭിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നാരോപിച്ച് സമസ്ത വിഭാഗം നേതാക്കളാണ് രംഗത്തെത്തിയിരുന്നത്. തിരുകേശ വിവാദത്തിനു ശേഷം ഇതാദ്യമായാണ് ഇ.കെ സുന്നികളുടെ പണ്ഡിതസഭ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ പരസ്യമായി രംഗത്തു വന്നത്.
കഴിഞ്ഞ വർഷം നിര്യാതനായ ഗ്രാൻഡ് മുഫ്തി അഖ്തർ റസാഖാന്റെ ഔദ്യോഗിക പിൻഗാമിയായി നിയമിച്ചിരിക്കുന്നത് മകൻ മുഫ്തി അസ്ജാദ് റാസാഖാനെയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അസ്ജദ് റസാഖാനെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചതിന്റെ ഔദ്യോഗിക രേഖയും സമസ്ത നേതാക്കൾ മാധ്യമങ്ങൾക്ക് നൽകി. കാന്തപുരത്തിന്റേത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടെണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രറി കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
പുതിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം അബൂബക്കർ മുസ്ലിയാരെ നിയമിച്ചൂവെന്ന് മാസങ്ങൾക്ക് മുമ്പാണ് എ.പി വിഭാഗം സുന്നികൾ അവകാശപ്പെട്ട് തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരിൽ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ സമസ്തയിൽ നിന്നു വിഘടിച്ചുപോയവരാണ് കാന്തപുരം വിഭാഗം. അവരുമായുള്ള ഐക്യചർച്ചകൾക്ക് സമസ്ത എന്നും അനുകൂലമാണെന്നും എന്നാൽ കാന്തപുരത്തിന്റെ ആത്മീയ ചൂഷണങ്ങളോടും വേഷംകെട്ടലുകളോടും ഒരുനിലക്കും രാജിയാവാനാകില്ലെന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. എ.പി വിഭാഗത്തിനെതിരേ ഇ.കെ വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന ഇരുസംഘടനകളുടെയും ലയന ചർച്ചകളും വഴിമുട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍