അയ്യോ പാവം കാരായിമാർ! തലശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപ്പട്ടികയിലുള്ള കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുന്നു; സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കുന്നു; മക്കളുടെ വിവാഹത്തിൽ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരം; ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും; സംയുക്ത പ്രസ്താവനയുമായി ഇടത് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിൽ ഉൾപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുകയാണെന്ന് കാട്ടി ഇടത് അനുഭാവമുള്ള സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. ഡോ. കെ എൻ പണിക്കർ, ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ കമൽ, വൈശാഖൻ, കെ ഇ എൻ എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് കാരായി സഹോദരങ്ങൾക്ക് സ്വന്തം നാടായ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകാത്തത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഫസൽ വധക്കേസിൽ യഥാർത്ഥ പ്രതികൾ, മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ കുറ്റം സമ്മതിച്ച വാർത്തകൾ പുറത്തുവന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് സംബന്ധിച്ച് സി ബി ഐ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും പുനരന്വേഷണം പോലും നടത്താതെ, സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കയാണെന്ന് കൂട്ടായ്മ പ്രസ്താവനയിൽ പറയുന്നു. ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. യഥാർത്ഥ പ്രതികളാരെന്നറിഞ്ഞിട്ടും രണ്ടു മനുഷ്യരോട് കാട്ടുന്ന അനീതി പൗരസമൂഹത്തിനുതന്നെ അപമാനകരമാണെന്നും കൂട്ടായ്മ അഭിപ്രായപ്പെടുന്നു.
സിപിഐഎം വിട്ട് എൻഡിഎഫിൽ ചേർന്ന ഫസൽ 2006 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിലും തുടർന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഢാലോചന കുറ്റമാണ് കാരായിമാർക്കെതിരെ ചുമത്തിയത്. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. സിബിഐ 2012 ജൂൺ 22നാണ് കുറ്റപത്രം നൽകിയിരുന്നത്. പല തവണ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.
തെറ്റായി പ്രതിചേർക്കപ്പെട്ട സംഭവങ്ങൾ ഇതിനുമുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിലെ തൊഴിയൂരിൽ നടന്ന കൊലപാതക കേസിൽ ഇരുപത്തിയഞ്ച് വർഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികൾക്ക് നീതി ലഭിച്ചത്. തലശ്ശേരിയിലെ ഫസൽ കേസിലും തുടരേണ്ടത് ഈ നിയമവ്യവസ്ഥ തന്നെയായിരിക്കണമെന്നതിൽ തർക്കമില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
നമ്മുടെ പൗരബോധത്തിനും ജനാധിപത്യ സങ്കൽപത്തിനുമെല്ലാമപ്പുറമുള്ള നടപടിക്രമങ്ങൾ അടിച്ചേൽപ്പിച്ചതുകൊണ്ടാണ് ഈ രണ്ടു വ്യക്തികൾക്കും നീതി നിഷേധിക്കപ്പെടുന്നതെന്ന് സാംസ്കാരികപ്രവർത്തകർ പറയുന്നു. നാളെ ഇതേ അവസ്ഥ ആർക്കും വരാം, ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യേണ്ടത് നാട്ടിൽ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുടെ മുഴുവൻ കടമയായി കരുതുന്നു. ഇത് പൗരാവകാശത്തിന്റെയും നീതി നിക്ഷേധത്തിന്റെയും പ്രശ്നം കൂടിയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിൽ അവർ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആരംഭഘട്ടത്തിൽ തന്നെ എഴുതികൊടുത്തിട്ടുണ്ടെന്ന കാര്യം പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. കേസിൽ സത്യസന്ധവും നീതിപൂർവ്വവുമായ പുനരന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ സജീവസാന്നിദ്ധ്യവുമായ പൊതുപ്രവർത്തകരെ ഏഴരവർഷത്തോളമായി നാട്ടിൽ നിന്നും പറിച്ചെറിഞ്ഞതിൽ യാതൊരു യുക്തിയും ഈ ആധുനിക സമൂഹത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
സംയുക്ത പ്രസ്താവന പൂർണരൂപം:
തലശ്ശേരിയിലെ രണ്ട് പൊതുപ്രവർത്തകർ ഏഴര വർഷത്തിലധികമായി ഒരു കേസിൽപ്പെട്ട് നീതി നിഷേധിക്കപ്പെട്ടും നാടുകടത്തിയ നിലയിലും ജീവിക്കേണ്ടിവരുന്നത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണ്. കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ, മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ കുറ്റം സമ്മതിച്ച വാർത്തകൾ പുറത്തുവന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് സംബന്ധിച്ച് സി ബി ഐ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും പുനരന്വേഷണം പോലും നടത്താതെ, സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കയാണ്. ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. യഥാർത്ഥ പ്രതികളാരെന്നറിഞ്ഞിട്ടും രണ്ടു മനുഷ്യരോട് കാട്ടുന്ന അനീതി പൗരസമൂഹത്തിനുതന്നെ അപമാനകരമാണ്. സ്വന്തം കുടുംബത്തിൽ പോകാൻ അനുവാദമില്ലാതെ, മക്കളുടെ വിവാഹത്തിൽ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരമാണ്. നാടുകടത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും എങ്ങനെ ജീവിക്കുന്നു, അവരെ ആര് സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഉത്തരവാദപ്പെട്ടവർക്ക് ഉണ്ട്.
തെറ്റായി പ്രതിചേർക്കപ്പെട്ട സംഭവങ്ങൾ ഇതിനുമുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിലെ തൊഴിയൂരിൽ നടന്ന കൊലപാതക കേസിൽ ഇരുപത്തിയഞ്ച് വർഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികൾക്ക് നീതി ലഭിച്ചത്. തലശ്ശേരിയിലെ ഫസൽ കേസിലും തുടരേണ്ടത് ഈ നിയമവ്യവസ്ഥ തന്നെയായിരിക്കണമെന്നതിൽ തർക്കമില്ല. നമ്മുടെ പൗരബോധത്തിനും ജനാധിപത്യ സങ്കൽപത്തിനുമെല്ലാമപ്പുറമുള്ള നടപടിക്രമങ്ങൾ അടിച്ചേൽപ്പിച്ചതുകൊണ്ടാണ് ഈ രണ്ടു വ്യക്തികൾക്കും നീതി നിഷേധിക്കപ്പെടുന്നത്. നാളെ ഇതേ അവസ്ഥ ആർക്കും വരാം, ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യേണ്ടത് നാട്ടിൽ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുടെ മുഴുവൻ കടമയായി കരുതുന്നു. ഇത് പൗരാവകാശത്തിന്റെയും നീതി നിക്ഷേധത്തിന്റെയും പ്രശ്നം കൂടിയാണ്.
കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിൽ അവർ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആരംഭഘട്ടത്തിൽ തന്നെ എഴുതികൊടുത്തിട്ടുണ്ട്. കേസിൽ സത്യസന്ധവും നീതിപൂർവ്വവുമായ പുനരന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ സജീവസാന്നിദ്ധ്യവുമായ പൊതുപ്രവർത്തകരെ ഏഴരവർഷത്തോളമായി നാട്ടിൽ നിന്നും പറിച്ചെറിഞ്ഞതിൽ യാതൊരു യുക്തിയും ഈ ആധുനിക സമൂഹത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും ഞങ്ങൾ ഈ സംയുക്ത പ്രസ്താവനയിലൂടെ അപേക്ഷിക്കുന്നു.
ഡോ. കെ എൻ പണിക്കർ, വൈശാഖൻ, ഷാജി എൻ കരുൺ, കമൽ, കെ ഇ എൻ, അശോകൻ ചരുവിൽ, ടി ഡി രാമകൃഷ്ണൻ, ഖദീജ മുംതാസ്, കെ പി മോഹനൻ, വി കെ ജോസഫ്, മ്യൂസ് മേരി, ഇ പി രാജഗോപാലൻ, എം എം നാരായണൻ, ഡോ. പി കെ പോക്കർ, കരിവെള്ളൂർ മുരളി, ജി പി രാമചന്ദ്രൻ, മുരളി നാഗപ്പുഴ, എം കെ മനോഹരൻ, ജിനേഷ് കുമാർ എരമം, വിനോദ് വൈശാഖി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍