വെള്ളത്തുണിയിൽ പൊതിഞ്ഞ ദിൽനയുടേയും മുഹമ്മദിന്റെയും ശരീരം അവസാനമായി കാണാൻ മാതാപിതാക്കൾ എത്തിയത് സ്ട്രക്ചറിൽ; തന്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്ന കുഞ്ഞനുജൻ ഇനിയില്ലെന്ന തിരിച്ചറിവിൽ കരഞ്ഞ് തളർന്ന് ഫിദാ ഫാത്തിമ: മരണ ദൂതുമായി എത്തിയ പാറക്കഷണങ്ങളും മണ്ണിലും മൂടി കരിഞ്ചോലമല
മറുനാടൻ ഡെസ്ക്
താമരശേരി: ചങ്കുപിളർക്കുന്ന കാഴ്ചയാണ് കരിഞ്ചോലമലയിൽ എങ്ങും. മരണത്തിന്റെ മണി മുഴക്കി എത്തിയ കൂറ്റൻ പാറക്കഷണങ്ങളും മണ്ണും എങ്ങും ചിതറിക്കിടക്കുന്നു. മണ്ണിനടിയിൽ ഇനിയും എത്ര പേരുണ്ടെന്ന് ആർക്കും അറിയാത്ത അവസ്ഥ. രക്ഷപ്പെടാൻ അൽപ്പം സമയം പോലും കൊടുക്കാതെയാണ് വളുപ്പാംൻ കാലത്തെ മരണം ഓടിയെത്തിയത്. പലരും മണ്ണിനടിയിൽ മൂടപ്പെടുമ്പോൾ ഉറക്കം വിട്ടുണർന്നിട്ടു പോലും ഇല്ലായിരുന്നു.
റോഡിനു ഇരുവശമായി തലയുയർത്തിനിന്ന നാലു വീടുകളാണ് തുടച്ചുനീക്കപ്പെട്ടത്. വലിയ പൊട്ടിത്തെറിപോലുള്ള ശബ്ദം കേട്ട് സമീപവാസികൾ പലരും വീടുവിട്ട് പുറത്തേക്ക് ഓടി. അപ്പോഴേക്ക് മലമുകളിൽനിന്ന് പാറകളും മണ്ണും കുതിച്ചെത്തിക്കഴിഞ്ഞു. രണ്ടര മീറ്ററിലധികം കനത്തിലാണ് നാലു വീടുകൾക്കു മുകളിൽ മണ്ണും പാറക്കല്ലുകളും വന്നുനിറഞ്ഞത്. കടപുഴകിയ മരങ്ങൾ മണ്ണിൽനിന്നു തുറിച്ചുനോക്കുന്നു. അഞ്ചുനിമിഷം കൊണ്ട് ഒന്നര കിലോമീറ്ററോളം വിസ്തൃതിയിൽ മണ്ണുംപാറയും വന്നുനിറഞ്ഞു. വീടുകളോ റോഡുകളോ ഉണ്ടായിരുന്നു എന്ന സൂചനപോലും ഇവിടെയില്ല.
പൊന്നുമക്കളെ കാണാൻ മാതാപിതാക്കൾ എത്തിയത് ആശുപത്രിയിൽ നിന്നും സ്ട്രക്ചറിൽ
ചങ്കു തകരുന്ന കാഴ്ചയായിരുന്നു അത്. വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ പൊന്നുമക്കളുടെ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ആ അച്ഛനും അമ്മയും എത്തിയത് മെഡിക്കൽ കോളേജിൽ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്ട്രെക്ചറിൽ ആയിരുന്നു. കാലൊടിഞ്ഞ സഹോദരനെ മറ്റുള്ളവർ എടുത്തു കൊണ്ടു വന്ന് കാണിക്കുക ആയിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം ജുമാ മസ്ജിദ് പരിസരം ഇന്നലെ ഉച്ചയ്ക്കു സങ്കടാങ്കണമായി. ആ കുടുംബത്തിന്റെ ദുഃഖം കണ്ടപ്പോൾ കൂടി നിന്നവരും കണ്ണീരണിഞ്ഞു.
കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ മരിച്ച ദിൽന ഷെറിൻ, സഹോദരൻ മുഹമ്മദ് ഷഹബാസ് എന്നിവരുടെ കബറടക്ക ചടങ്ങുകൾക്കിടയിലാണു കരളുലയ്ക്കുന്ന കാഴ്ചയായി പിതാവ് അബ്ദുൽ സലിം, മാതാവ് ഷെറീന, സഹോദരൻ ഷമ്മാസ് എന്നിവരെത്തിയത്. രണ്ടോടെയാണു ചടങ്ങുകൾ തുടങ്ങിയത്. ഉച്ചയ്ക്കു മുൻപേ പരിസരത്തു ജനം നിറഞ്ഞു. പൊതുദർശനത്തിനുശേഷം മയ്യത്ത് പള്ളിയിലേക്ക്.
അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റ സലിം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആംബുലൻസിൽ നട്ടെല്ലിനു കോളറിട്ടാണു സലിമിനെ സ്ഥലത്തെത്തിച്ചത്. പള്ളിക്കുള്ളിലേക്കു കയറ്റി കുട്ടികളെ കാണിച്ചതോടെ സലീമിന്റെ നിലവിളി. 'പൊന്നുമക്കളേ' എന്നു വിളിച്ചുകൊണ്ടുള്ള ആ പിതാവിന്റെ കരച്ചിൽ കണ്ടുനിന്നവർക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു. സലിമിനെ തിരികെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ആംബുലൻസ് വന്നു. കയ്യിലും കാലിലും പ്ലാസ്റ്ററിട്ട് ഷെറീനയെ സ്ട്രെച്ചറിൽ ബന്ധുക്കളും നാട്ടുകാരും കുട്ടികളുടെ അടുത്തേക്ക് എത്തിച്ചു. എന്നന്നേക്കുമായി നഷ്ടപ്പെട്ട പൊന്നുമക്കളെ അവസാനമായി കണ്ടപ്പോഴുണ്ടായ വേദനയിൽ ആ ഉമ്മയുടെ നിലവിളി ഉയർന്നപ്പോൾ പരിസരത്തുണ്ടായിരുന്നവരുടെയും ഹൃദയം തകർന്നു. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ളവർ കണ്ണീരണിഞ്ഞ നിമിഷം. ഷെറീനയെയും ആശുപത്രിയിലേക്കു മാറ്റി.
ശേഷം, അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മൂത്തമകൻ മുഹമ്മദ് ഷമ്മാസിനെ കൊണ്ടുവന്നു. കാലിനു പൊട്ടലേറ്റു പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ ബന്ധുക്കളിലൊരാൾ ഷമ്മാസിനെ എടുത്തുകൊണ്ടാണു പള്ളിയിലേക്കു വന്നത്. സഹോദരങ്ങളെ ഒരുമിച്ച് നഷ്ടപ്പെട്ടപ്പോൾ കരഞ്ഞു തളർന്ന ആ കുഞ്ഞു മനസിന്റെ വേദന കണ്ടു നിന്നവരിലും കൂട്ട നിലവിളിയായി ഉയർന്നു.
കുഞ്ഞു ജാസിമിന്റെ മുഖം കണ്ട് കരഞ്ഞ് തളർന്ന് ഫാത്തിമ ഫിദ
തലേ ദിവസം വരെ തന്റെ വിരൽ തുമ്പിൽ തൂങ്ങി നടന്ന കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ഫാത്തിമ ഫിദയ്ക്ക് സങ്കടം അടക്കാനായില്ല. അത് അവളിൽ കരച്ചിലായി ഉയർന്നു. കളിച്ച് ചിരിച്ച് സന്തോഷത്തോടെ ഉറങ്ങാൻ കിടന്ന അവൾക്ക് ഉറക്കമുണർന്നപ്പോൾ നഷ്ടമായത് കുഞ്ഞനുജനും ഉപ്പയും വല്യുപ്പയുമാണ്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ജാഫർ പിതാവ് ഉമ്മിണി അബ്ദുറഹിമാനും ജാഫറിന്റെ മകൻ ജാസിമിനേയും ആണ് ഒറ്റയടിക്ക് മരണം തട്ടിയെടുത്തത്. അവളുടെ വീട്ടിൽ ഇനി അവശേഷിക്കുന്നത് ഉമ്മ ഹന്നത്ത് മാത്രമാണ്.
ജാസിമിന്റെ ശരീരം ആദ്യം കണ്ടെടുത്തു. പിതാവ് കരിഞ്ചോല ജാഫറും ജാഫറിന്റെ പിതാവ് ഉമ്മിണി അബ്ദുറഹിമാനും മണ്ണിനടിയിൽപ്പെട്ടു മരിച്ചു. അവരുടെ ശരീരം ഏറെ വൈകിയാണ് കണ്ടെടുത്തത്. രാവിലെ വലിയ ശബ്ദം കേട്ടപ്പോൾ 'ഓടിക്കോ' എന്ന് ഉമ്മ ഹന്നത്ത് വിളിച്ചുപറയുന്നതു കേട്ടാണ് ഫാത്തിമ ഇറങ്ങി ഓടിയത്. പിറകെ ഉമ്മയും ഉപ്പ ജാഫറും അനിയനുമൊക്കെയുണ്ടാവും എന്നായിരുന്നു അവളുടെ പ്രതീക്ഷ. മുന്നോട്ടോടിയ ഫാത്തിമ ആദ്യം കണ്ടത് സലിമിന്റെ വീടായിരുന്നു. എന്നാൽ ആ വീട്ടിൽ ഫാത്തിമ ഫിദ കയറിയില്ല. കയറിയിരുന്നെങ്കിൽ ഇന്ന് ജീവനോടെ അവളുണ്ടാവില്ല. ആ വീട്ടിലെ രണ്ടു കുരുന്നുകളും മണ്ണിനടിയിലായി.
രണ്ടാമതു കണ്ട വീട്ടിലാണ് ഫാത്തിമ ഓടിക്കയറിയത്. പ്രദേശ വാസികളെ ദുരിതാശ്വാസ ക്യാംപിലാക്കിയപ്പോൾ അവളെയും ഗവ. എൽപി സ്കൂളിലെത്തിച്ചു. പ്രതീക്ഷയോടെ അവൾ ഉമ്മയേയും ഉപ്പയേയും അനിയനേയും തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. ക്യാംപിൽ അവൾ ഒറ്റയ്ക്കായി. തുടർന്ന് അൽപനേരം കഴിഞ്ഞു വന്ന ബന്ധുക്കൾ ഫാത്തിമയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പരുക്കേറ്റ ഉമ്മയ്ക്കൊപ്പം ആംബുലൻസിലാണ് കുഞ്ഞു ജാസിമിന്റെ ശരീരം കാണാൻ ഫാത്തിമ പള്ളിയിലേക്കെത്തിയത്. ഉമ്മയെ സ്ട്രെച്ചറിലെടുത്തുകൊണ്ടു പോവുമ്പോൾ കൂടെ നെഞ്ചു തകർന്നു കരഞ്ഞു നടന്നുനീങ്ങിയ ഫാത്തിമയെ കണ്ട് നാട്ടുകാർ കരച്ചിലടക്കാൻ പാടുപെട്ടു.
മരണനൃത്തം ചവിട്ടി കരിഞ്ചോലയിൽ ഉരുൾ പൊട്ടിയത് രണ്ട് തവണ
മരണനൃത്തം ചവിട്ടി പാറക്കഷണങ്ങളും മണ്ണും കുതിച്ചെത്തിയപ്പോൾ താഴ് വരയിലെ വീട്ടിൽ എല്ലാവരും സുഖ നിദ്രയിലായിരുന്നു. സമയം പുലർച്ചേ മൂന്നര മണി. കരിഞ്ചോല മലയിലെ വടക്കു ഭാഗത്താണ് വലിയ ശബ്ദത്തോടെ ആദ്യം ഉരുൾപൊട്ടിയത്. ഇതിലാണ് പ്രസാദിന്റെ വീട് മണ്ണിനടിയിലായത്. പ്രസാദിന്റെ ഇളയമകൻ പ്രബിൻ മാത്രം വീടിനുള്ളിൽ കുടുങ്ങി. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മണ്ണുനീക്കി. അലമാരയ്ക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു പ്രബിൻ. അലമാര വെട്ടിപ്പൊളിച്ച് പ്രബിനെ പുറത്തെടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടർന്നാണ് അഞ്ചേമുക്കാലോടെ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാവുന്നത്. നോമ്പുകാലമായതിനാൽ പലരും പള്ളിയിൽ നമസ്കരിക്കാനായി പോയതായിരുന്നു. പള്ളിയിൽനിന്നു തിരിച്ചുവരികയായിരുന്നു അബ്ദുൽസലീം. ഭാര്യ ഷെറീന വീടിനകത്ത് നമസ്കരിക്കുകയായിരുന്നു. ഈ സമയത്താണ് ഉരുൾപൊട്ടിയത്. വീടിനു പുറത്തായതിനാൽ സലീമിനെ ഉടൻ രക്ഷിച്ചു. സ്ലാബിനടിയിൽപ്പെട്ട ഷെറീനയെയും മകനെയും രണ്ടു മണിക്കൂറോളം സമയമെടുത്താണ് രക്ഷിച്ചത്. ചെളിപുരണ്ട വെളുത്ത നമസ്കാരക്കുപ്പായത്തോടെയാണ് ഷെറീനയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്. ഇളയ രണ്ടുമക്കളുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കുമ്പോൾ സലീമും ഷെറീനയും മെഡിക്കൽകോളജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
തീരാത്ത ആശങ്ക
മറ്റു രണ്ടു വീടുകളുടെ മുകളിൽ മണ്ണു വന്നുനിറഞ്ഞതിനാൽ എന്തു ചെയ്യുമെന്നറിയാതെ നാട്ടുകാർ ആശങ്കയിലായി. വീടുകൾക്കകത്ത് എത്രപേരുണ്ടെന്ന്ആർക്കും കൃത്യമായ കണക്കില്ല. നോമ്പുതുറയ്ക്കായി കഴിഞ്ഞ ദിവസം രാത്രി വിരുന്നുവന്ന പലരുമുണ്ടെന്ന് പ്രദേശവാസികൾ ഊഹിച്ചു. പക്ഷേ, നിർത്താതെ പെയ്യുന്നമഴയും മലമുകളിൽനിന്ന് ഒഴുകിവരുന്ന മലവെള്ളവും ചേർന്ന് രക്ഷാപ്രവർത്തനം ദുരിതപൂർണമാക്കി. അരയറ്റം മണ്ണിൽനിന്നാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും ദുരന്തനിവാരണ സേനക്കാരും രക്ഷാപ്രവർത്തനം നടത്തിയത്. ഇനിയും നിരവധി പേർ ഇവിടങ്ങളിൽ മണ്ണിൽ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്