ഓട്ടം തുടങ്ങിയത് രണ്ട് സ്കൂട്ടിയിൽ; കാഞ്ഞങ്ങാട് താജിലെ മദ്യപാനത്തിന് ശേഷം ത്രിബിൾസ് അടിച്ച യാത്ര ഒറ്റവണ്ടിയിലാക്കി; കരിന്തളം ബാങ്കിന് മുമ്പിലെ പ്രശ്നകാരികൾ സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ; അപകടം കണ്ട് ഓടിയെത്തിയവർ കെഎൽ 60 എൻ 5418 നമ്പർ യാത്രക്കാരികളെ കണ്ടത് കാലു നിലത്തുറയ്ക്കാത്ത നിലയിൽ; ഒപ്പം നാവുറയ്ക്കാത്ത തെറിവിളയും ഛർദ്ദിയും; ഉദുമയിലെ ഉഷയും വിജയലക്ഷ്മിയും അശ്വതിയും മദ്യപിച്ചെന്ന് ഉറപ്പിച്ചത് വൈദ്യപരിശോധനയിലൂടെ; കാസർഗോഡ് പൊലീസിനെ വട്ടം കറക്കി വില്ലത്തിമാർ
എം മനോജ് കുമാർ
നീലേശ്വരം: അടിച്ചു പിമ്പിരിയായി മദ്യലഹരിയിൽ സ്കൂട്ടി പറത്തിയ നീലേശ്വരത്തെ മൂന്നു യുവതികൾ പൊലീസിനുണ്ടാക്കിയത് വലിയ തലവേദന. അറസ്റ്റിലായത് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ താജ് റെസ്റ്റോറന്റിൽ നിന്നും മദ്യപിച്ച് കെഎൽ 60 എൻ 5418 നമ്പർ സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ഇവർ അപകടത്തിൽപ്പെട്ടത്.
ബാറിൽ നിന്നും മദ്യപിച്ച ശേഷം മൂവരും സഞ്ചരിച്ച സ്കൂട്ടി തെന്നി മറിഞ്ഞതാണ് ഇവർ പിടിയിലാകാൻ കാരണം. കരിന്തളം ബാങ്കിനു മുന്നിൽ സ്കൂട്ടി തെന്നിമറിഞ്ഞപ്പോൾ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് മദ്യം മണത്തു. യുവതികളുടെ സംസാരത്തിലും അവ്യക്തത. ഇതിന്നിടയിൽ രണ്ടു യുവതികൾ റോഡിൽ ഛർദിക്കുകയും ചെയ്തു. ഇതോടെ പന്തികേട് മണത്ത പൊലീസുകാർ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച യുവതികളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് നേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്തസാമ്പിൾ എടുത്തുള്ള വൈദ്യപരിശോധനയിലെ ഫലം വന്നിട്ടില്ല. മദ്യപിച്ച് എന്ന് യുവതികൾ തന്നെ സമ്മതിച്ചതിനാൽ നീലേശ്വരം സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പൊലീസ് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മോട്ടോർ വെഹിക്കിൾ ആക്റ്റ് 185, ഐപിസി 279 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
നീലേശ്വരത്തെ നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അറസ്റ്റിലായത് ഉദുമ പാലക്കുന്ന് സ്വദേശികളായ ഉഷ (39), വിജയലക്ഷ്മി (36 ), അശ്വതി (24) എന്നീ യുവതികളാണ്. ഉറ്റ സുഹൃത്തുക്കളും പാലക്കുന്ന് സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാരുമാണ് യുവതികൾ. ഇതിൽ അശ്വതി ഒഴിച്ച് മറ്റു രണ്ടു യുവതികളും വിവാഹിതകളുമാണ്. ഇവർക്ക് കുട്ടികളുമുണ്ട്. പാലക്കുന്ന് നിന്ന് ചീമേനി മൗക്കോടെയ്ക്ക് പോകുമ്പോഴാണ് ഇവർ കരിന്തളം ബാങ്കിന് മുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡിൽ യുവതികൾ തെന്നിവീഴുന്നത് കണ്ടു രക്ഷിക്കാനായി നാട്ടുകാർ എത്തിയപ്പോഴാണ് ഇവരുടെ കള്ളി പൊളിഞ്ഞത്. സംസാരിക്കാൻ പോലും കഴിയാത്ത വിധം അവശരായിരുന്നു ഇവർ. മദ്യത്തിന്റെ രൂക്ഷഗന്ധം ഇവരിൽ നിന്നും ഉയരുകയും ചെയ്തു.
സ്ഥലകാല ബോധമില്ലാത്തതിനാൽ രക്ഷിക്കാനെത്തിയ നാട്ടുകാരോടും ഇവർ വഴക്കിട്ടു. സംസാരത്തിന്നിടെ രണ്ടു യുവതികൾ റോഡിൽ തന്നെ ഛർദിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് മനസിലാക്കിയ നാട്ടുകാർ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മറിഞ്ഞ സ്കൂട്ടി ലോക്ക് ചെയ്ത് ഇവർ താക്കോൽ കൈയിൽ പിടിച്ചു. പൊലീസ് എത്തിയപ്പോൾ വാഹനത്തിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവതികൾ. പൊലീസ് നിർബന്ധിച്ചപ്പോൾ പൊലീസ് വാഹനത്തിലേക്ക് കയറാൻപോലുമാവാത്ത അവസ്ഥയിലായിരുന്നു യുവതികൾ. കുഴഞ്ഞു കിടന്ന യുവതികളെ ഇവരെ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ എതിർക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് വാശിപിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്കും പൊലീസിനുംനേരേ തട്ടിക്കയറുകയും ചെയ്തു. പക്ഷെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് നേരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
യുവതികളുടെ അറസ്റ്റിനെക്കുറിച്ച് നീലേശ്വരം പൊലീസിന്റെ വിശദീകരണം ഇങ്ങനെ:
ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാർ യുവതികളുടെ വാഹനാപകടവുമായി ബന്ധപ്പെട്ടു നീലേശ്വരം സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഉഷ , വിജയലക്ഷ്മി, അശ്വതി എന്നീ യുവതികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു സ്കൂട്ടിയിൽ മദ്യപിച്ചാണ് ഇവർ സഞ്ചരിച്ചത്. പാലക്കുന്നിൽ നിന്നും മൗക്കോടെയ്ക്ക് പോകുന്ന വഴിക്കാണ് ഇവർ അപകടത്തിൽപ്പെട്ടത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവർ നല്ല മദ്യ ലഹരിയിൽ ആയിരുന്നു. കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡിനു അടുത്തുള്ള താജ് റെസ്റ്റോറന്റിൽ നിന്നുമാണ് ഇവർ മദ്യപിച്ചത്. ഉച്ച ഭക്ഷണത്തിനു മുൻപാണ് ഭക്ഷണം കഴിച്ചത്. മദ്യമല്ല ബിയർ ആണ് കഴിച്ചത് എന്നാണ് പറഞ്ഞത്. അത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കാരണം മദ്യത്തിന്റെ രൂക്ഷഗന്ധമാണ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവരിൽ നിന്നും വന്നത്. നാട്ടുകാരോടു തട്ടിക്കയറുന്നതിന്നിടെ ഇവർ കുഴയുകയും റോഡിൽ ഛർദിക്കുകയും ചെയ്തിരുന്നു. എന്നാൽബിയർ കഴിച്ചു എന്ന് പറഞ്ഞ ഇവർ പക്ഷെ മദ്യപിച്ച കാര്യം നിഷേധിക്കുകയും ചെയ്തു.
രണ്ടു സ്കൂട്ടിയിലാണ് പാലക്കുന്നിൽ നിന്നും തങ്ങൾ യാത്ര തുടങ്ങിയത്. കാഞ്ഞങ്ങാട് എത്തിയപ്പോൾ അശ്വതി ഓടിച്ച സ്കൂട്ടിക്ക് തകരാർ വന്നു. അതോടെ ഒരു വണ്ടിയിൽ ഞങ്ങൾ യാത്ര തുടർന്നു. മൗക്കോട് ഭിന്ന ശേഷിയുള്ള യുവതിയെ കാണാനാണ് പോയത്. ഇതിന്നിടയിലാണ് അപകടം വന്നത്. കരിന്തളത്ത് എത്തിയപ്പോൾ വണ്ടി മറിഞ്ഞു. സഹായത്തിനു എത്തിയ നാട്ടുകാർക്ക് ഇവർ മദ്യപിച്ചതായി മനസിലായി. കുഴഞ്ഞ രീതിയിലാണ് ഇവർ സംസാരിച്ചത്. റോഡിൽ ഛർദിക്കുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇവർ നല്ല രീതിയിൽ തന്നെ മദ്യപിച്ചിരുന്നു എന്ന് പൊലീസിനും ബോധ്യമായ കാര്യമാണ്.
നാട്ടുകാർ ഇവരെ തടഞ്ഞു വെച്ചതും മദ്യപിച്ചത് കാരണമാണ്. പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. കേസ് ചാർജ് ചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു- പൊലീസ് പറയുന്നു.
Stories you may Like
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- കരിന്തളം ഗവ.കോളേജിലും കെ വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ്?
- വ്യാജരേഖ കേസിൽ വിദ്യ വീണ്ടും അറസ്റ്റിൽ
- വ്യാജ രേഖ: കെ. വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു
- വിദ്യയ്ക്കെതിരായ വ്യാജരേഖാ കേസിൽ തെളിവ് തേടി നീലേശ്വരം പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍