ആദ്യം നഷ്ടത്തിലെത്തന്ന വ്യാജ പ്രചരണം; റൺവേ അസൗകര്യവും വൈഡ് ബോഡീഡ് വിമനങ്ങൾക്കുള്ള പ്രശ്നങ്ങളും ചർച്ചയാക്കി വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി; കരിപ്പൂരിന്റെ സ്വപ്നങ്ങൾക്ക് ചിറകരിഞ്ഞ് ഉദ്യോഗസ്ഥ-സ്വകാര്യ വിമാനത്താവള ലോബികൾ; കണ്ണും പൂട്ടി കേന്ദ്രസർക്കാരും; മലബാറിന്റെ സ്വന്തം എയർപോർട്ടിനെ തകർക്കുന്നത് ആശങ്കയിലാക്കുന്നത് പ്രവാസികളെ മാത്രം
എം പി റാഫി
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിന്റെ ചിറകരിയുന്നത് ഉദ്യോഗസ്ഥ-സ്വകാര്യ വിമാനത്താവള ലോബികളോ..? അതോ കേന്ദ്ര സർക്കാറോ..? മലബാറിന്റെ വ്യോമയാന സ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ ചിറക് മുളപ്പിച്ച വിമാനത്താവളമായിരുന്നു കരിപ്പൂരിലേത്. എന്നാൽ ഇന്ന് കേന്ദ്രസർക്കാർ എന്തിന്റെ പിരേലെന്നറിയാതെ കരിപ്പൂർ വിമാനത്താവളത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരികയും ലാഭത്തിൽ മുന്നോട്ടു പോകുകയും ചെയ്തിരുന്ന കരിപ്പൂർ വിമാനത്തവളത്തിന്റെ ഭാവി ഇപ്പോൾ ആശങ്കയിലാണ്. ഇത് ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ ദുരിതത്തിലായ്ത്തിയിരിക്കുകയാണ്.
നഷ്ടത്തിലാണെന്ന പ്രചരണം അഴിച്ചു വിട്ടായിരുന്നു മൂന്ന് വർഷം മുമ്പ് കരിപ്പൂർ വിമാനത്തവളം പൂട്ടുമെന്ന അഭ്യൂഹം പരന്നത്. പിന്നീട് റൺവേ അസൗകര്യവും, വൈഡ് ബോഡീഡ് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള പ്രശ്നങ്ങളുമായിരുന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ കാലയളവ് നിശ്ചയിച്ച് പഠിക്കാൻ സമിതിയെ വച്ച് പഠനം പൂർത്തിയാക്കിയിട്ടും ഈ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കാണാത്ത സ്ഥിതിയാണ് . സമരങ്ങളും പ്രതിഷേധങ്ങളും ആർത്തിരമ്പിയിട്ടും വിമാനത്താവളത്തെ രക്ഷിക്കാൻ ഇപ്പോഴും നടപടിയൊന്നുമായില്ല. മുബൈ, കോയമ്പത്തൂർ ലോബികളുടെ പിടിയുള്ളതായി എയർപോർട്ടിന്റെ ആരംഭഘട്ടം മുതലുള്ള ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് കരിപ്പൂർ വിമാനത്തവളത്തിന്റെ ഇന്നത്തെ അവസ്ഥ.
പഠനം പൂർത്തിയാക്കി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ സംബന്ധിച്ച പഠനം പൂർത്തിയായെങ്കിലും റിപ്പോർട്ട് ഡിജിസിഎക്കു(ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) മുന്നിൽ എത്താൻ മാസങ്ങൾ വീണ്ടും കാത്തിരിക്കേണ്ടി വന്നു. റിപ്പോർട്ട് പൂഴ്ത്തിവെച്ച് മനഃപൂർവം വിമാനത്താവളത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സമരക്കാർ വിശ്വസിക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തിന്റെ വികസന മോഹങ്ങളുടെ ചിറകരിയാൻ കാത്തുനിൽക്കുന്നവരുടെ കയ്യിൽ റൺവേ വികസനം, ടേബിൾ ടോപ് റൺവേ നീട്ടാനുള്ള മണ്ണിന്റെ ലഭ്യത, പരിസ്ഥിതി പ്രശ്നം കൂടുതൽ സ്ഥലം ലഭിക്കാനുള്ള പ്രയാസം എന്നിങ്ങനെയുള്ള കാരണങ്ങളാണുള്ളത്. വിമാനത്താവളത്തിന്റെ വെല്ലുവിളികൾ അറിയാവുന്നവാണ് എതിർപക്ഷത്തുള്ളതും. അതിനാൽ തീരുമാനങ്ങളാകാതെ കരിപ്പൂരിന്റെ അനിശ്ചിതത്വം അവസാനിക്കാതെ നീളുകയാണ്.
രണ്ട് വർഷത്തെ റൺവേ നവീകരണം 2017ൽ പൂർത്തിയാക്കിയതോടെ താൽക്കാലികമായി പിൻവലിച്ച വലിയ വിമാനങ്ങളെല്ലാം കോഴിക്കോട്ട് തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നീണ്ട മുറവിളികൾക്കു ശേഷം ഇവിടെ പരിശോധനയ്ക്കെത്തിയ ഡിജിസിഎ സമിതി വീണ്ടും വിമാനത്താവളത്തിന്റെ പഴയ വെല്ലുവിളികളെല്ലാം ഉയർത്തി. 385 എക്കർ ഭൂമി ഏറ്റെടുത്ത് റൺവേ വികസിപ്പിച്ചാൽ മാത്രമേ ഇവിടെ വലിയ വിമാനം പറക്കൂവെന്ന് തറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ചെറുവിമാനങ്ങൾ മാത്രം പറക്കുന്ന വിമാനത്താവളമാണിത്. സ്ഥലം ഏറ്റെടുത്തു നൽകാൻ തീരുമാനിച്ചാലും നടപടികൾ പൂർത്തിയാക്കാനും റൺവേ വികസിപ്പിക്കാനും വർഷങ്ങളുടെ സമയമെടുക്കും. അതുവരെ വലിയ വിമാനങ്ങൾ ഇറങ്ങാൻ പറ്റില്ല. ഇതു വിമാനത്താവളത്തെയും മലബാർ മേഖലയെയും തളർത്തുകയും എയർപോർട്ട് അഥോറിറ്റിക്ക് കോടികളുടെ നഷ്ടവും ഉണ്ടാകും.
വലിയ വിമാനങ്ങളെന്ന സ്വപ്നം മാറ്റിവച്ചാണ് ഇടത്തരം വിമാനങ്ങൾ ഇറക്കാൻ തീരുമാനിച്ചത്. ഇടത്തരം വലിയ വിമാനം പറത്താനായാൽ കരിപ്പൂർ-ജിദ്ദ സർവീസ് പുനരാരംഭിക്കാനാകും. മാത്രമല്ല, യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെത്തുകയും ഹജ്ജ് എംബാർക്കേഷൻ തിരികെ കൊണ്ടുവരാനും സാധിക്കും.
ഇടത്തരം വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി തേടിയുള്ള പഠന റിപ്പോർട്ട് പൂഴ്ത്തിവച്ച വഴി ഇങ്ങനെ
ഡിജിസിഎയിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഉറപ്പായിരുന്നു ഇടത്തരം വലിയ വിമാനങ്ങൾ (കോഡ് ഡി) ഇറക്കുന്നതിനായി നേരത്തേ നൽകിയത്. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളും റൺവേ എൻഡ് സേഫ്റ്റി ഏരിയാ സജ്ജീകരണങ്ങളും ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. അധികൃതർ ആവശ്യപ്പെട്ട പണികളെല്ലാം ഇതിന്റെ ഭാഗമായി ചെയ്തു. 90 മീറ്ററായിരുന്നു റൺവേ എൻഡ് സേഫ്റ്റി ഏരിയ 240 മീറ്ററാക്കി. വിമാന സർവീസുകളുമായി ബന്ധപ്പെട്ട് സാധ്യതാ പഠനവും സാങ്കേതിക പഠനങ്ങളും നടത്തി റിപ്പോർട്ടുകളും ഓരോന്നായി സമർപ്പിച്ചു. കാലിക്കറ്റ് എയർപോർട്ടിൽ ഇടത്തരം വലിയ വിമാനങ്ങളിൽ സന്നദ്ധത അറിയിച്ച് സൗദി എയർലൈൻസും മുന്നോട്ടെത്തി. എന്നാൽ എയർപോർട്ടിന്റെ പ്രതീക്ഷകളുമായി പറന്ന ആ റിപ്പോർട്ടുകൾ പൂഴ്ത്തി വെയ്ക്കാൻ എയർപോർട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ മത്സരിച്ചു.
2017 നവംബറിലായിരുന്നു ഇടത്തരം വലിയ വിമാന സർവീസിന് അനുമതി തേടിയുള്ള ആദ്യ സുരക്ഷാ റിപ്പോർട്ട് കാലിക്കറ്റ് എയർപോർട്ടിൽ നിന്നും അയച്ചത്. റിപ്പോർട്ട് പരിശോധിച്ച ഡിജിസിഎ സാങ്കേതിക പഠനം, വിമാനക്കമ്പനികളുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെ അന്തിമ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 2018 മാർച്ചിൽ കരിപ്പൂരിൽ നിന്നും അയച്ച ആ അന്തിമ റിപ്പോർട്ട് പക്ഷേ നാലുമാസം വെളിച്ചം കണ്ടില്ല. റിപ്പോർട്ടിൽ സീൽവച്ച് അനുമതിക്കായി ഡിജിസിഎക്ക് കൈമാറേണ്ട ജോലിയേ എയർപോർട്ട് അഥോറിറ്റി ഡൽഹി കേന്ദ്രത്തിനുണ്ടായിരുന്നുള്ളൂ. എന്നാൽ ഒന്നു തുറന്നു നോക്കാനുള്ള മനസു പോലും കാട്ടാതെ എയർപോർട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ പൂഴ്ത്തിവയ്ക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രശ്നത്തിൽ ഇടപെട്ട എയർപോർട്ട് അഥോറിറ്റിയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മുക്കിയ റിപ്പോർട്ട് കണ്ടെടുത്ത് ജൂലൈ നാലിന് ഡിജിസിഎയുടെ അനുമതിക്കയച്ചു.
കരിപ്പൂർ വിമാനത്താവളെത്തെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന എയർപോർട്ട് അയോറിറ്റി ഉദ്യോഗസ്ഥനെതിരെ മലബാർ ഡവലപ്പ്മെന്റ് ഫോറം അന്വേഷണം ആവശ്യപ്പെട്ടു. ഇയൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ വിജിലൻസ്, എയർപോർട്ട് അഥോറിറ്റി എന്നിവയ്ക്ക് രേഖാമൂലം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വിമാനത്താവളങ്ങൾക്കു വേണ്ടി കരിപ്പൂരിനെ തകർക്കുന്ന സിവിൽ ഏവിയേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ചോദ്യം ചെയ്ത് നിരവധി സംഘടനകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.എയർപോർട്ട് വിഷയത്തിൽ മലപ്പുറം ജില്ലാ മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ സമര പരമ്പര ഈ മാസം 21 മുതൽ ആരംഭിക്കും.
കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങളുടെ സർവീസ് അനുമതി നൽകുവാൻ വ്യോമയാന മന്ത്രി അശോക് ഗജ്പതി രാജുവിനെയും, ഡിജിസിഎ മേധാവിയേയും പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിൽ ഈ മാസം 18ന് കാണും. ഇന്നലെ ചേർന്ന കരിപ്പൂർ വിമാനത്താവള ഉപദേശക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മലബാറിന്റെ പ്രതീക്ഷയായ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കലാണ് മുഖ്യമെന്നും വേണ്ടിവന്നാൽ പ്രധാനമന്ത്രിയെ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യം വലിയ വിമാനങ്ങൾക്ക് തടസമല്ലെന്നും യോഗം വിലയിരുത്തി. യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കു പുറമെ എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, എം.കെ രാഘവൻ എംഎൽഎമാരായ ടിവി ഇബ്രാഹീം, പി അബ്ദുൽ ഹമീദ്, എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസറാവു എന്നിവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍