കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാള എടുപ്പിച്ചത് ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട്; റൺവേ നവീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സ്വകാര്യവൽക്കരണമോ? വിദേശ സർവീസുകൾ നിർത്തലാക്കിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗമില്ല
എം പി റാഫി
കോഴിക്കോട്: ലാഭത്തിൽ മുന്നോട്ടു പോയിരുന്ന കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥ- മുതലാളി ലോബി. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ മുബൈ, കോയമ്പത്തൂർ ലോബികളുടെ പിടിയുള്ളതായി എയർപോർട്ടിന്റെ ആരംഭഘട്ടം മുതലുള്ള ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് കരിപ്പൂർ വിമാനത്തവളത്തിന്റെ ഇന്നത്തെ അവസ്ഥ. നഷ്ടത്തിലാണെന്ന പ്രചരണം അഴിച്ചു വിട്ട് കരിപ്പൂർ പൂട്ടുമെന്ന അഭ്യൂഹത്തിനു പിന്നിലും ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട് തന്നെയാണ്.
കൃത്യമായ ആസൂത്രണമില്ലാതെ റൺവേ നവീകരണത്തിനൊരുങ്ങിയ എയർപോർട്ട് അഥോറിറ്റിയുടെ നടപടിയും ദൂരൂഹത ഉണർത്തുന്നു. ആറുമാസത്തിനകം റൺവേ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഒന്നര വർഷമെടുക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. മാസങ്ങളായി വിദേശ സർവ്വീസുകൾ മിക്കതും നിർത്തലാക്കിയെങ്കിലും ഇപ്പോഴും കാര്യമായ നവീകരണ പ്രവർത്തി നടക്കുന്നില്ലെന്നതാണ് വസ്തുത. കരിപ്പൂർ നഷ്ടത്തിലാണെന്ന് കാണിച്ച് സമീപ വിമാനത്താവളങ്ങളുടെ മാതൃകയിൽ സ്വകാര്യ പങ്കാളിത്വം ഇവിടെയും ഉറപ്പാക്കാനാണ് ലോബിയുടെ ശ്രമം.
കരിപ്പൂരിൽ വിമാനമിറങ്ങാതായതോടെ മലബാറുകാർ കൂടുതലായി ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളമാണ്. നെടുമ്പാശേരിയിലും ഇനി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂർ വിമാനത്താവളവും സ്വകാര്യ പങ്കാളിത്തം ഉൾക്കൊള്ളിച്ച് പിപിപി (പബ്ളിക്-പ്രൈവറ്റ് പാട്ട്ണർഷിപ്പ്) പ്രകാരമാണ് നടത്തിപ്പ്. മുതൽ മുടക്കിനു പുറമെ ഇതിന്റെ ലാഭ വിഹിതവും സ്വകാര്യ വ്യക്തികൾക്കുള്ളതാണ്. എന്നാൽ ഏറ്റവും കൂടുതൽ ആളുകളാശ്രയിക്കുന്നതും ലാഭത്തിൽ ഓടുന്നതുമായ സർക്കാർ അതീനതയിലുള്ള കരിപ്പൂർ വിമാനത്താവളത്തിനു മേൽ ഏറെ നാളായി മുതലാളിമാർ കണ്ണു നട്ടിരിക്കുകയാണ്. ഇതിനുള്ള നീക്കമാണ് നവീകരണം വൈകിപ്പിക്കുന്നതിനു പിന്നിലും. സ്വകാര്യ പങ്കാളിത്തം തിരുകി കയറ്റുന്നതിലൂടെ ലാഭത്തിലോടുന്ന സർക്കാർ സംവിധാനങ്ങൾ തകർക്കുകയാണ് ചെയ്യുന്നത്.
റൺവെ നവീകരണം നടപ്പാക്കുന്നതിനുള്ള തടസം ഭൂമി ലഭ്യമാകാത്തതാണെന്നാണ് എയർപോർട്ട് അഥോറിറ്റി പറയുന്നത്. എന്നാൽ പരിസരവാസികൾ എത്ര ഭൂമി വേണമെങ്കിലും നൽകാമെന്ന പറഞ്ഞതോടെ ഈ വാദവും പൊളിഞ്ഞു. അതേ സമയം അന്യായമായ ഭൂമി ഏറ്റെടുക്കൽ അനുവദിക്കില്ലെന്നും ഭൂമി വിട്ടു നൽകുന്നവരുടെ നഷ്ടങ്ങൾ പരിഹരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എയർപോർട്ട് ജീവനക്കാർക്ക് താമസ-വിനോദ കേന്ദ്രങ്ങൾ ഒരുക്കാനുള്ള നീക്കമാണ് പാവപ്പെട്ടവരുടെ കിടപ്പാടം ഒഴിപ്പിക്കുന്നതിനു പിന്നുലെന്ന അഭ്യൂഹങ്ങളുമുണ്ട്. ആസൂത്രണമില്ലാതെയുള്ള അഥോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയാണ് പ്രദേശവാസികളെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.
കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ പന്ത്രണ്ട് തവണയാണ് ഭൂമി ഏറ്റെടുക്കൽ നടന്നത്. എന്നാൽ അധികൃതർക്ക് വ്യക്തമായ ആസൂത്രണമോ ദീർഗ വീക്ഷണമുള്ള പദ്ധതികളോ ഇല്ലെന്നതാണ് ഇതിനുള്ള കാരണം. ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം ഉയർന്നത്് സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നുമാണെങ്കിൽ മലയാളികളായ പ്രവാസികളിൽ നിന്നും പിരിവെടുത്തും യാത്രക്കാരിൽ നിന്നും യൂസേഴ്സ് ഫീസ് ഈടാക്കിയുമായിരുന്നു കരിപ്പൂർ വികസനം യാഥാർത്ഥ്യമാക്കിയതെന്നത് ഒരു ചരിത്ര് സത്യമാണ്. കരിപ്പൂരിന്റെ വികസനത്തിന് പ്രവാസികളും പരിസരവാസികളും ഏതറ്റംവരെയും ഇന്നും പോകാൻ തയ്യാറാണ്.
കരിപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതും ഇവിടത്തെ പ്രവാസി ബാഹുല്യം തന്നെയാണ്. കേരളത്തിലെ പ്രവാസികളിലധികവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. 1982ൽ തറക്കല്ലിട്ട് 1988 ഏപ്രിൽ 13ന് ഉദ്ഘാടനം ചെയ്ത കരിപ്പൂർ വിമാനത്താവളം അതിവേഗം വളർന്നത് മുബൈ, കോയമ്പത്തൂർ വിമാനത്താവളങ്ങൾക്ക് ഏറെ തിരിച്ചടിയായി. പണ്ടുമുതലേ ഗൾഫുകാർ ഇറങ്ങിയത് ബോംബെ വിമാനത്താവളം വഴിയാണെന്നതാണ് ഇതിനു കാരണം.
കാർഗോ രംഗത്തും കരിപ്പൂരിന്റെ വളർച്ച പെട്ടന്നായിരുന്നു. തമിഴ്നാട്ടിൽ നിന്നും മലബാറിലെ നാണ്യവിളകളും കരിപ്പൂർ വഴി കയറ്റുമതി തുടങ്ങിയതും ലോപിയെ കൂടുതൽ പ്രകോപിപ്പിച്ചു. കരിപ്പൂർ വിമാനത്താവളം കേറളത്തിൽ നിന്നുള്ള ഹ്ജ്ജ് എംബാർകേഷൻ പോയിന്റായി പ്രഖ്യാപിച്ചതോടെ ലക്ഷദ്വീപിൽ നിന്നുള്ള യാത്രക്കാരും ഇവിടെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ ഇന്ന് കസ്റ്റംസ് അടക്കമുള്ള ഉദ്യോഗസ്ഥ വൃത്തങ്ങളും വൻകിട മുതലാളിമാരും ചേർന്ന് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നാലാമത്തെ സർക്കാർ വിമാനത്താവളത്തെയും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഏഴാമത്തെ വിമാനത്താവളത്തെയുമാണ്. അന്ത്ാരാഷ്ട്ര, ആഭ്യന്തര സർവീസുകളുൾപ്പടെ ദിനംപ്രതി 52 സർവീസുകളാണ് കരിപ്പൂരിൽ നിന്നും ഉണണ്ടായിരുന്നത്. രു വർഷം 25 ലക്ഷം യാത്രികർ ഇതു വഴി യാത്രചെയ്യുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കരിപ്പൂരിൽ റൺവെ പ്രവർത്തിയുടെ പേരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ചെറിയ വിമാനങ്ങൾ സർവീസ് നടത്താൻ തയ്യാറാണ് എന്ന കത്തുമായി സൗദി എയർലൈൻസ് അടക്കമുള്ള കമ്പനികൾ രംഗത്തെത്തിയെങ്കിലും ആവശ്യം നിരസിച്ച് ഈ വർഷത്തെ ഹജ്ജ് യാത്രകളുൾപ്പടെ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിഷയം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളുമെല്ലാം സമരവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തതോടെ മലബാറിലെ പ്രധാന പാർട്ടികളെല്ലാം നേരിട്ട് സമരവുമായി രംഗത്തെത്തി. മുസ്ലിംലീഗിന്റെയും സിപിഐ(എം) ന്റെയും നേതൃത്വത്തിൽ പ്രവാസി സംഘടനകളടക്കം എയർപോർട്ടു പടിക്കൽ പ്രതിഷേധം നടത്തി.
കച്ചവടക്കാർക്കും നാട്ടിലെ സമ്പദ് വ്യവസ്ഥക്കും ഏറെ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്സ് ബഹുജന സമരം സംഘടിപ്പിച്ചു. വിവിധ പാർട്ടികളും സംഘടനകളും ഇപ്പോഴും സമരങ്ങളുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. കരിപ്പൂർ വിമാനത്താവളം ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥ ലോപികളെ തിരിച്ചറിയണമെന്നും എന്ത് വിലകൊടുത്തും വിമാനത്താവളത്തെ സംരക്ഷിക്കുമെന്നും കഴിഞ്ഞദിവസം പഞ്ചായത്തംഗം മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികൾ അണി നിരന്ന മുസ്ലിംലീഗ് എയർപോർട്ട് മാർച്ചിൽ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍