15പേരുടെ ജീവനെടുത്ത പ്രസാദ ദുരന്തിന് പിന്നിലെ ചുരുളഴിയുന്നു; കൂട്ടക്കൊലയ്ക്ക് കാരണം പടലപ്പിണക്കവും വിവാഹേതര ബന്ധവും; മുൻ പൂജാരി ദൊഡ്ഡയ്യ പ്രസാദത്തിൽ ചേർത്തത് 15 കുപ്പി കീടനാശിനി; ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത് പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷം; ക്രൂരത വെളിപ്പെടുന്നത് ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദൊഡ്ഡയ്യയെ കസ്റ്റഡിയിൽ എടുത്തതോടെ; 120ഓളം പേർ ആശുപത്രിയിൽ
മറുനാടൻ ഡെസ്ക്
ബെംഗളൂരു ; ചാമരാജനഗർ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തിൽ മുൻ പൂജാരി ദൊഡ്ഡയ്യ 15 കുപ്പി കീടനാശിനി ചേർത്തിരുന്നുവെന്നു പൊലീസ്. ഈ പ്രസാദം കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധ മൂലം 15 പേരാണു മരിച്ചത്. 120 പേരോളം ആശുപത്രിയിൽ ചികിത്സയിലാണ്. ദൊഡ്ഡയ്യയെയും ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു സഹായികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിൽ നിർമ്മിച്ച പുലാവിലാണു കീടനാശിനി ചേർത്തത്. പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷമാണ് ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത്. പാചകക്കാർ തിരികെയെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടെങ്കിലും കർപ്പൂരത്തിന്റെ മണമാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പുലാവിൽ കീടനാശിനി കലർത്തിയതു ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശ പ്രകാരമാണിതെന്നു ദൊഡ്ഡയ്യ സമ്മതിച്ചു.
ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവസ്വാമിയുടെ നിർദ്ദേശത്തെത്തുടർന്നാണ് പ്രസാദത്തിൽ കീടനാശിനി കലർത്തിയതെന്നായിരുന്നു ദൊഡ്ഡയ്യയുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഢാലോചനയിൽ പങ്കാളികളായ മദേഷ്, ഭാര്യ അംബിക, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര മാനേജരാണ് മദേഷ്. അംബികയും മഹാദേവസ്വാമിയും ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണെന്നും ഇവർ തമ്മിൽ വിവാഹേതരബന്ധമുണ്ടായിരുന്നെന്നും ഐ ജി കെ വി ശരത്ചന്ദ്ര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിൽ തയ്യാറാക്കിയ പ്രസാദത്തിൽ കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലർത്തിയതിനെ തുടർന്നായിരുന്നു ദുരന്തം.
നേരത്തേ മാരമ്മ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ദൊഡ്ഡയ്യയെ കഞ്ചാവു കേസിൽ പ്രതിയായതിനെ തുടർന്ന് ജനുവരിയിൽ പിരിച്ചുവിട്ടിരുന്നു. പിന്നീട് സമീപ ഗ്രാമത്തിലെ നാഗർകോവിൽ ക്ഷേത്രത്തിൽ പൂജാരിയായ ദൊഡ്ഡയ്യയെ മഹാദേവസ്വാമി വിളിച്ചു വരുത്തുകയായിരുന്നു. ക്ഷേത്ര ഗോപുര നിർമ്മാണവുമായി ബന്ധപ്പെട്ട് മഹാദേവസ്വാമിക്കു ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയാണു ക്രൂരതയ്ക്കു പിന്നിലെന്ന് ഐജി ശരത് ചന്ദ്ര വിശദീകരിച്ചു. ദൊഡ്ഡയ്യയ്ക്കും മഹാദേവസ്വാമിക്കും പുറമേ ക്ഷേത്ര സെക്രട്ടറി മാതേഷ്, ഭാര്യ അംബിക എന്നിവരെയും പ്രതികളാക്കി രാമപുര പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എല്ലാം മുൻപേ കണക്ക് കൂട്ടി
സംഭവത്തിന് എട്ടുദിവസം മുമ്പ്, അംബികയുടെ വീട്ടിൽ ഒരു കൃഷി ഓഫീസർ എത്തിയിരുന്നു. ഇതേ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ പൊലീസിന് സഹായകമായത്. അംബികയുടെ ബന്ധു കൂടിയായിരുന്നു ഈ കൃഷി ഓഫീസർ. അഞ്ഞൂറുമില്ലിയുള്ള കീടനാശിനിയുടെ രണ്ടുകുപ്പികൾ അംബികയ്ക്കു നൽകിയതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരുന്നു. കീടനാശിനി പൂന്തോട്ടത്തിലെ ആവശ്യത്തിനു വേണ്ടിയാണെന്നായിരുന്നു കൃഷി ഓഫീസറിനോട് അംബിക പറഞ്ഞിരുന്നത്. ദിവസങ്ങൾക്കു ശേഷം ദുരന്ത വാർത്ത അറിഞ്ഞപ്പോൾ അംബികയെ ഇയാൾ വിളിച്ചിരുന്നു. മഹാദേവസ്വാമിയുടെ നിർദ്ദേശപ്രകാരമായിരുന്നു താൻ അങ്ങനെ ചെയ്തതെന്നായിരുന്നു അംബികയുടെ മറുപടി.
വയറുവേദന അഭിനയിച്ച് ദൊഡ്ഡയ്യ
പ്രസാദം കഴിച്ച ഭക്തർ മരിച്ചെന്ന വാർത്ത പുറത്തറിഞ്ഞതോടെ ദൊഡ്ഡയ്യ വയറുവേദന നടിച്ച് മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. എന്നാൽ, ദൊഡ്ഡയ്യയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയില്ല. ഇക്കാര്യം ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ദൊഡ്ഡയ്യയെ അറസ്റ്റുചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുവന്നത്. ക്ഷേത്രവരുമാനത്തിന്റെ കാര്യത്തിൽ ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവസ്വാമിയും ഭരണസമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലാണ് ഭിന്നത ഉണ്ടായിരുന്നത്. 1.2 കോടി രൂപ ചെലവഴിച്ച് ക്ഷേത്രഗോപുരം പണികഴിപ്പിക്കാൻ മഹാദേവസ്വാമി തീരുമാനിച്ചിരുന്നു. ഇതിന്റെ കരാർ അനുയായിക്ക് നൽകിയതും തർക്കം രൂക്ഷമാക്കിയെന്ന് ഐ.ജി. ശരത് ചന്ദ്ര പറഞ്ഞു.
കണക്കുകൾ വേണമെന്നാ ആവശ്യം പകയിലേക്ക്
സാലൂരു മഠത്തിലെ ഹിമ്മാടി മഹാദേവ സ്വാമിയുടെ നേതൃത്വത്തിലാണ് കിച്ചു മാരമ്മ ക്ഷേത്രം ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിന്റെ ട്രസ്റ്റിമാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. ക്ഷേത്രവരുമാനത്തിൽ നിന്ന് മഹാദേവസ്വാമി അനധികൃതമായി പണം കവരുന്നെന്ന ആരോപണം ട്രസ്റ്റിലെ മറുവിഭാഗത്തിന്റെ എതിർപ്പിനിടയാക്കി. പണം ചെലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകൾ വേണമെന്ന് ആവശ്യപ്പെട്ട ഇവർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യാനും തുടങ്ങി. ഇത് മഹാദേവസ്വാമിക്ക് ഇഷ്ടപ്പെട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് ട്രസ്റ്റ് പുതിയ ഗോപുരം നിർമ്മിക്കാൻ പദ്ധതിയിട്ടത്. ട്രസ്റ്റിലെ മറ്റംഗങ്ങൾ ഇതിനെ എതിർത്തു. ട്രസ്റ്റിന് ആകെ 34 ലക്ഷം രൂപ മാത്രം കൈവശമുള്ളപ്പോൾ 1.2 കോടി രൂപയുടെ പദ്ധതി സാധ്യമല്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന് എതിർവിഭാഗം കുറഞ്ഞ നിരക്കിൽ കരാർ കൊടുത്തു. ഗോപുരം നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആഘോഷമാക്കാനും തീരുമാനിച്ചു. ചടങ്ങ് നടക്കുമെന്നായപ്പോൾ മഹാദേവ സ്വാമി പ്രസാദത്തിൽ വിഷം കലർത്താൻ തീരുമാനിച്ചെന്നാണ് പൊലീസ് പറയുന്നത്. ചോറു വേവിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കീടനാശിനി കലർത്താനായിരുന്നു തീരുമാനം. ഭക്തർക്ക് പ്രശ്നമുണ്ടായാൽ ട്രസ്റ്റ് നിയന്ത്രണത്തിലാക്കാമെന്നാണ് ഹിമ്മാടി മഹാദേവസ്വാമി കരുതിയതെന്ന് പൊലീസ് പറഞ്ഞു.
പാചകക്കാരെ തന്ത്രത്തിൽ മാറ്റി കീടനാശിനി പ്രസാദത്തിൽ കലർത്തുന്നു
തറക്കല്ലിടൽ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ മഹാദേവസ്വാമി, മാദേഷും ഭാര്യ അംബികയുമായി ഗൂഢാലോചന നടത്തി. മാദേഷും അംബികയുമാണ് നാഗർകോവിൽ ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യയ്ക്ക് കീടനാശിനി കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 14-ന് രാവിലെ ദൊഡ്ഡയ്യ കിച്ചു മാരമ്മ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന്റെ അടുക്കളയിലെത്തിയപ്പോൾ പ്രസാദം പാചകം ചെയ്തു കഴിഞ്ഞതായി കണ്ടു. എല്ലാവരും ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് ദൊഡ്ഡയ്യ പുലാവിൽ കീടനാശിനി കലർത്തി. ഈ വിവരം അറിയാതെ ക്ഷേത്രം ഭാരവാഹികൾ പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുകയായിരുന്നു.
മുഖ്യപാചകക്കാരൻ കുളിക്കാൻ പോയ സമയത്തായിരുന്നു ഇവർ കീടനാശിനി പ്രസാദത്തിൽ കലർത്തിയത്. തിരിച്ചെത്തിയ പാചകക്കാരൻ പ്രസാദത്തിൽനിന്ന് അസാധാരണഗന്ധം പുറപ്പെടുന്നത് ശ്രദ്ധിച്ചു. എന്നാൽ ചേരുവ കൂടിപ്പോയതാകാം ഇതിനു കാരണമെന്നു വിചാരിച്ചിരുന്നതായി ഇയാൾ പൊലീസിനോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍