140 രാജ്യങ്ങളിൽ ബിസിനസ് സാമ്രാജ്യം; അംബാനി ജീവിച്ചതിനേക്കാൾ ആഡംബരമായി ജീവിതം; ഭാവം നോക്കി സേവനം ചെയ്യാൻ അനേകം വേലക്കാർ; സുഖിക്കാൻ മുന്തിയ ഇനം കാറുകളും അത്യാഢംബര വീടുകളും: നേതാവെന്ന നിലയിലും അനുയായികൾ; എന്നിട്ടും കാർത്തി ഇപ്പോൾ കഴിയുന്നത് നിലത്തു പായ വിരിച്ചു കൊതുകു കടിയും കൊണ്ട്; ചിദംബരത്തിന്റെ മകന്റെ സ്‌പെഷ്യൽ സെൽ ആവശ്യം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ് കോടതി
മറുനാടൻ ഡെസ്‌ക്ക്
ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ രാജാവിനെ പോലെ ജീവിതം. അധികാരം പോയി ബിജെപി അധികാരത്തിൽ എത്തിപ്പോൾ തട്ടിപ്പുകൾ എണ്ണിക്കാണിച്ച് അഴിക്കുള്ളിലാക്കി. കാർത്തി ചിദംബദം എന്ന അധികാര ദല്ലാളും ഇന്ത്യൻ സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ രാഷ്ട്രീയക്കാരന് ഇപ്പോൾ കഷ്ടകാലമാണ്. വിദേശത്തും സ്വദേശത്തുമായി വൻ ബിസിനസുകൾ ഓഹരി വിപണിയെ ഇഷ്ടാനുസരം നിയന്ത്രിച്ചും കഴിഞ്ഞ മുൻ മന്ത്രിപുത്രൻ ഇപ്പോൾ സെല്ലിൽ പായ വിരിച്ച് കൊതുകു കടിയും കൊണ്ട് കൊണ്ടു കഴിയുകയാണ്. ഐഎൻഎക്‌സ് മീഡിയ കോഴക്കേസിൽ അകത്തായ കോൺഗ്രസ് നേതാവ് കൂടിയായ കാർത്തി ഇപ്പോൾ ജയിലിൽ പ്രത്യേകം സെൽ വേണമെന്ന് വാദിച്ചെങ്കിൽ പോലും അതൊന്നും വിജയിച്ചില്ല.
പിതാവിനും കാർത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെൽ അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം, കാർത്തിക്ക് സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികാരികൾ നടപടിയെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞു. കാർത്തി ചിദംബരത്തെ ഈമാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാൽ തിഹാർ ജയിലിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന കാർത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കാർത്തിയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.
മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകനായ കാർത്തിയെ കഴിഞ്ഞമാസം 28നാണ് സിബിഐ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇന്നലെ വരെ കാർത്തി സിബിഐ കസ്റ്റഡിയിലായിരുന്നു. ഇനി ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വേണ്ടെന്നു സിബിഐ വ്യക്തമാക്കിയതിനാലാണു ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ ജഡ്ജി സുനിൽ റാണ ഉത്തരവിട്ടത്. ജയിലിൽ പ്രത്യേക സെൽ എന്ന ആവശ്യം നിഷേധിച്ച കോടതി, ജയിൽ മാന്വൽ പ്രകാരമുള്ള നടപടിയാണുണ്ടാവുകയെന്നു വ്യക്തമാക്കി. വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ജാമ്യാപേക്ഷ ഉടനെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിച്ചില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ജാമ്യാപേക്ഷ ഈമാസം 15നു പരിഗണിക്കുമെന്നാണ് അറിയിച്ചത്.
പിതാവിനും കാർത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെൽ അനുവദിക്കാനാവില്ല. എന്നാൽ, കാർത്തിക്ക് സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികാരികൾ നടപടിയെടുക്കണം ജഡ്ജി പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ചിദംബരം മുംബൈ ഭീകരാക്രമണം ഉൾപ്പെടെ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അതിനാൽ കാർത്തിയുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. കാർത്തിക്കല്ല ചിദംബരത്തിനാണു ഭീഷണിയുള്ളതെന്നും കുടുംബാംഗങ്ങൾ രാജ്യത്തു സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ടെന്നും സിബിഐ അഭിഭാഷകൻ മറുവാദമുന്നയിച്ചു.
പ്രത്യേക സെൽ അനുവദിക്കുന്നതിനെ സിബിഐ എതിർക്കുന്നതു തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും തിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച രാജൻ പിള്ളയുടെ കാര്യം മറക്കരുതെന്നും കാർത്തിയുടെ അഭിഭാഷകൻ പറഞ്ഞു. സിബിഐ കോടതിയുടെ ഉത്തരവു വന്നതിനു പിന്നാലെ കാർത്തിയുടെ അഭിഭാഷകൻ ദായൻ കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തുടർന്നാണ് ഇന്നു പരിഗണിക്കാമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
ആഡംബര കൊട്ടാരത്തിൽ നിന്നും തിഹാർ ജയിലിലേക്ക്
കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ് 44 എംപിമാരുടെ നിലയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാൽ സ്വന്തം കൈയിലിരുപ്പു കൊണ്ടു തന്നെ എന്നാകും ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. ചിദംബരത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന വിധത്തിൽ കൊള്ളയടിച്ചു ഓഹരി കച്ചവടവുമായി കാര്യങ്ങൽ മുന്നോട്ടു പോകുകയായിരുന്നു. അപ്പന്റെ സ്ഥാനം വെച്ച് ലോകമെമ്പാടും വ്യവസായങ്ങളുണ്ടാക്കി കോടാനുകോടികൾ സമ്പാദിച്ചത് കാർത്തി ചിദംബരമായിരുന്നു.
അധികാരത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോൾ പാർട്ടി വേദികളിൽ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന് ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസൻ ഐ കെയർ എന്ന സ്ഥാപനത്തിൽ മകൻ കാർത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസൻ ഐ കെയറുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായത് വൻ സ്വത്തുക്കളുടെ വിവരമാണ്. ഇതിന് പിന്നാലെയാണ് ഐഎൻഎക്‌സ് മീഡിയ ഹൗസ് കോഴയിലും വിവാദങ്ങളുണ്ടായത്.
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിൽ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളർന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നേരത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചപ്പോൾ ആദായനികുതി വകുപ്പ് അധികൃതർ ശരിക്കും ഞെട്ടുകയായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലു അടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുൻധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പങ്കാളികളാകാൻ കാർത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം.
ലണ്ടൻ, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീൻസ്, തായ്ലന്റ്, സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിർജിൻ ഐലന്റ്, ഫ്രാൻസ്, യുഎസ്എ, സ്വിറ്റ്സർലണ്ട്, സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിലാണ് കാർത്തിക്ക് നിക്ഷേപമുള്ളത്. എയർസെൽ - മാക്സിസ്് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കാർത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.
വിദേശ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലകളിലായാണ് കാർത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്സ് കൺസൽട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാർത്തിയുടെ സിങ്കപ്പൂരിലെ റിയൽ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങൾ. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിനായി അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. സിങ്കപ്പൂരിലെ കാർത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകൾ കൈമാറാൻ കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകൻ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകൾ നടത്തിയത്. ഇത് കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.
സിങ്കപ്പൂരിലുള്ള കാർത്തിയുടെ കമ്പനി 88 ഏക്കർ സ്ഥലം യഉകെയിൽ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബർ മാസത്തിലായിരുന്നു ഈ ഇടപാട്. സോമർസെറ്റിലാണ് ഇത്രയും ഏക്കർ സ്ഥലം ഒരു മില്യൺ പൗണ്ട് മുടക്കി വാങ്ങിയത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയിൽ വൻ കിട റിസോർട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എൻഫോഴ്സ്മെന്റിന് ലഭിച്ച രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോർച്യൂൺ റെസിഡൻസ് എന്നാണ് ഈ റിസോർട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേർന്ന് ലങ്കയിൽ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ ഫാമുകളും മുന്തിരിത്തോപ്പുകളും
കാർത്തിയുടെ ഇടപാടുകൾ അവിടം കൊണ്ടു തീരുന്നില്ല. ദുബായിലും ദക്ഷിണാഫ്രിക്കയിലും ഫാമുകൾ വാങ്ങറിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മുന്തിരിതോപ്പുകളാണ് വാങ്ങിക്കൂട്ടിയത്. ഇതിനോക്കെ നൂറ് കണക്കിന് കോടികളാണ് ചെലവായതെന്നാണ് എൻഫോഴ്സ്മെന്റ് വകുപ്പിന്റെ കണ്ടെത്തൽ. ഫിലിപ്പീൻസ് കമ്പനിയുമായി ചേർന്നും അഡ്വന്റേജസ് സിങ്കപ്പൂർ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം ഇറക്കിയിട്ടുണ്ട്. ഇന്റർനാഷണൽ പ്രീമിയർ ടെന്നിസ് ലീഗ്(ഏഷ്യ)യുമായിണ് ഫിലിപ്പീൻസ് ബന്ധം. ഇത് കൂടാതെ സിങ്കപ്പൂരിൽ റിയൽ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കി. തായ്ലന്റിലും സ്പെയിനിലേക്കും മറ്റും കാർത്തി നടത്തിയ ഇടപെടുകളെ കുറിച്ചും എൻഫോഴ്സ്മെന്റ് കൂടുതൽ അന്വേഷണം നടത്തുകയാണ്.'
കാർത്തിയുടെ പങ്കാളിത്തത്തിലുള്ള അഡ്വെന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് എന്ന കമ്പനി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പണമിടപാടുകൾ നടത്തിയിരുന്നു. ഇതേക്കുറിച്ചൊക്കെ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയർസെൽ മാക്സിസ് കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഈ കമ്പനിയുടെ രണ്ട് ഡയറക്ടർമാരെ എൻഫോഴ്സ്മെൻ അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചുന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എയർസെൽ മാക്സിസുമായി ഈ റണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് അന്ന് നേരിട്ട ആരോപണം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് കള്ളപ്പണം പല രാജ്യങ്ങളിലുമായി നിക്ഷേപം നടത്തിയെന്നാണ് അറിയുന്നത്. പി ചിദംബരം മന്ത്രിയായിരുന്ന വേളയിൽ മകനെ ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കടത്തുകയായിരുന്നു എന്നാണ് ആരോപണം.
വാസൻ ഐ കെയറിന്റെ വളർച്ചയിലെ അദൃശ്യ സാന്നിധ്യം
നേരത്തെ വാസൻ ഐ കെയറിന്റെ അപ്രതീക്ഷിത വളർച്ചയ്ക്ക് പിന്നിലും കാർത്തി ചിദംബരമാണെന്ന് വ്യക്തമായിരുന്നു. കാർത്തിയുടെ വരവോടെ 2009-10 മുതൽ വാസനിലേക്ക് കോടികൾ ഒഴുകിയെത്തിയിരുന്നു. കാർത്തി ഓഹരികൾ സ്വന്തമാക്കി മൂന്നുമാസത്തിനുള്ളിൽ മൗറീഷ്യസിൽനിന്ന് 50 കോടിയുടെ നിക്ഷേപം ക്ലിനിക്കിന് ലഭിച്ചു. ട്രിച്ചിയിൽനിന്ന് വാസന്റെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റി. ഒരുവർഷത്തിനിടെ, മൗറീഷ്യസിലെ നിക്ഷേപകൻ മറ്റൊരു 50 കോടി കൂടി വാസന് കൈമാറി.
2009 മുതൽ 2014 വരെയുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് വാസൻ വളർന്നുപന്തലിച്ചത്. 2009-10ൽ 16 കോടിയായിരുന്നു ആദായമെങ്കിൽ 201011 സാമ്പത്തിക വർഷം അത് 311 കോടിയായി വർധിച്ചു. 2011-12ൽ 462 കോടിയും 201213ൽ 604 കോടിയുമായിരുന്നു ആദായം. ഒരുവർഷം കൊണ്ട് 20 മടങ്ങും മൂന്നുവർഷത്തിനിടെ 38 മടങ്ങും വർധനയുണ്ടായി. 2008 ഏപ്രിൽ വരെ വാസൻ ഐ കെയറിന് 25 ക്ലിനിക്കുകൾ മാത്രമാണ് ഉണ്്ടായിരുന്നതെങ്കിൽ 2012-13 ആയപ്പോഴേക്കും 175ൽപ്പരം ക്ലിനിക്കുകളായി അത് വർധിച്ചു. 800ലധികം ഒഫ്താൽമോളജിസ്റ്റുകൾ വാസനിൽ ജീവനക്കാരായി. 8000ലേറെ ഐ കെയർ അംഗങ്ങളും. ഓഹരിവിപണിയിൽ ഇക്കാലത്ത് വാസന്റെ ഓഹരികൾക്കും വിലവർധിച്ചിരുന്നു.
ആഡംബര വസതികളും കോടികളുടെ കാറുകളുമായി സുഖജീവിതം
അത്യാഢംബര വസതികളും കോടികലുടെ ആഡംബര കാറുകളുമായി സുഖജീവിതം നയിക്കുകയായിരുന്നു കാർത്തി ചിദംബരം. ഓരോ വീട്ടിലും പരിചരിക്കാൻ പരിചാരകരും മറ്റുമായി രാജകീയമായി ജീവിച്ച വ്യക്തിയാണ് ഇപ്പോൾ കൊതുകു കടി കൊണ്ടു കഴിയുന്നത്. ഐ.എൻ.എക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിനെതിരായ തെളിവുകൾ ചിദംബരത്തെയും വെട്ടിലാക്കിയിട്ടുണ്ട്. ഇപ്പോഴും ഷെയർമാർക്കറ്റിന്റെ നിയന്ത്രണത്തിലുൾപ്പെടെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചിദംബരത്തിന് ഇടപെടാൻ കഴിയുന്നുണ്ടെന്നും ഇതിനായി ധനമന്ത്രാലയത്തിലെ മുൻ സർക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ചർച്ചയാവുകയും ചെയ്തു. ഷെയർമാർക്കറ്റിൽ മാസങ്ങൾക്കകം വലിയ അട്ടിമറിയുണ്ടാവുമെന്നും അത് മോദി സർക്കാരിന് തുടർഭരണത്തിൽ എത്തുന്നത് തടയാൻ കോൺഗ്രസ് ബിജെപി വിരുദ്ധവികാരം ഉണ്ടാക്കാൻ ഉപയോഗിക്കുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ.
ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കാർത്തി ചിദംബരത്തിന് എതിരായ നീക്കം ശക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് നീക്കത്തിന് മുന്നേ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ തന്നെയാണ് ബിജെപിയുടെ കരുനീക്കങ്ങൾ എന്നാണ് സൂചനകൾ. അറസ്റ്റിലായി സിബിഐ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരം തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.8 കോടി രൂപ കേന്ദ്രത്തിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ഒരു മുതിർന്ന നേതാവിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുന്നുള്ളൂ. ഇത് ആരെന്ന് വെളിപ്പെടുത്താത്തത് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായും കോ്ൺഗ്രസിനെ പ്രതിരോധത്തിൽ നിർത്താനും ആണെന്ന സൂചനകളാണ് ലഭിക്കുന്നത്.
എന്നാൽ കാർത്തി പണം ഇട്ടത് പിതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ അക്കൗണ്ടിലേക്കാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു ഐ.എൻ.എക്സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. റോയൽ ബാങ്ക് ഒഫ് സ്‌കോട്ട്ലൻഡിന്റെ (ആർ.ബി.എസ്) ചെന്നൈ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് കാർത്തി പണം കൈമാറിയിട്ടുള്ളത്. കാർത്തിയുടെ ആർ.ബി.എസിലെ 397990 എന്ന അക്കൗണ്ടിൽ നിന്ന് 2006 ജനുവരി 16നും 2009 സെപ്റ്റംബർ 23നുമിടയിൽ അഞ്ച് തവണകളായാണ് തുക കൈമാറിയിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കാർത്തിയുടെ വ്യക്തമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. കൂടുതൽ അറസ്റ്റുകളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നും ഇതിന് ശേഷമേ വ്യക്തമാകൂ. കോൺഗ്രസിന് എതിരായ പകപോക്കലാണ് കാർത്തിയെ കേസിൽ കുടുക്കുന്നതിന് പിന്നിലെന്നാണ് കോൺഗ്രസ് പ്രതികരണം. കാർത്തിയിൽ നിന്ന് മൊഴിയെടുത്ത ശേഷം ഉന്നത നേതാവിനെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍