186 രോഗികളുള്ള മഹാരാഷ്ട്രയിൽ ഭീതി പടർത്തി മുംബൈയിൽ 67 രോഗികൾ; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളിൽ 83ഉം കാസർകോട്ടുകാർ; മംഗലാപുരത്ത് ചികിൽസ തേടിയവരിലും 3 പേർ കേരളത്തിന്റെ അതിർത്തി ജില്ലക്കാർ; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോർക്കും എപിക് സെന്ററായപ്പോൾ ഇന്ത്യയിൽ ആ സ്ഥാനം കാസർകോടിന്; കൊറോണയുടെ എപിക് സെന്ററിൽ കൂടുതൽ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസർകോടിന് നിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊറോണയിൽ ചൈനയുടെ എപിക് സെന്റർ വുഹാനായിരുന്നു. അമേരിക്കയിൽ ന്യുയോർക്ക്. ഇന്ത്യ ഇത്രത്തോളം ഭീതിയിൽ അല്ല. എങ്കിലും കാസർകോട് കാര്യങ്ങൽ അങ്ങനെ അല്ല. ഇവിടെ ആകെ ഭീതിയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളിൽ കാസർകോടും ഇടം പിടിക്കുകയാമ്. യുപി നോയിഡയിലെ ജിബി നഗർ, രാജസ്ഥാനിലെ ഭിൽവാഡ എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്സ്പോട്ടുകളി'ലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഇന്ത്യയിലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 186 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തൊട്ട് പിന്നിൽ കേരളം. 182 കേസുകൾ. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല കാസർകോടാണ്. മഹാരാഷ്ട്രയിലെ മുംബൈയിൽ 67 കൊറോണ രോഗികളാണ് ഉള്ളത്. എന്നാൽ കാസർകോട് ഇത് 83 ആണ്. മുംബൈയിൽ രോഗികളുമായി അടുത്ത് ഇടപെഴുകിയവർക്കാണ് രോഗം എത്തിയതെങ്കിൽ കാസർകോട് സമൂഹ വ്യാപനത്തിന്റെ സംശയങ്ങൾ സജീവമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ കൊറോണയുടെ എപിക് സെന്ററായി കേരളത്തിലെ അതിർത്തി ജില്ല മാറുകയാണ്. കാസർകോടിന്റെ സ്ഥിതി സ്ഫോടനാത്മകമാണെന്ന് സംസ്ഥാന സർക്കാരും സമ്മതിക്കുന്നു. കേന്ദ്രം നിരന്തരം കാര്യങ്ങൾ തിരക്കുന്നുണ്ട്.
കാസർകോട് ഏരിയാൽ സ്വദേശിക്കാണ് കൊറോണയിൽ ആദ്യ ഭീതിയുണ്ടായത്. ഇയാൾ തോന്നിയതു പോലെ എല്ലായിടത്തും കറങ്ങി നടന്നു. ജില്ലയിൽ ഉടനീളം സാന്നിധ്യമുണ്ടായി. ഇയാളുടെ കൃത്യമായ റൂട്ട് മാപ്പ് പോലും തയ്യാറാക്കാനായില്ല. ഇതിനൊപ്പം വിദേശത്തു നിന്ന് പല വൈറസ് വാഹകരും ജില്ലയിൽ എത്തി. ഇവരും രോഗ ലക്ഷണങ്ങൾ ഇല്ലാതെ വിമാനം ഇറങ്ങിയവരാണ്. ഐസുലേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പലരും മുഖവിലയ്ക്കെടുത്തില്ല. ഇതെല്ലാം കാസാർകോട്ട് രോഗികളുടെ എണ്ണം കൂട്ടി. ഇനിയും എണ്ണം ക്രമാതീതമായി ഉയർന്നാൽ അത് സമൂഹ വ്യാപനത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടും.
എപിക് സെന്ററുകളിൽ പ്രധാനപ്പെട്ടതായി കാസർകോടിനെ കേന്ദ്ര സർക്കാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഇവിടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിൽ വിടുന്നതിനുമുള്ള ദ്രുത നടപടികൾക്കാണു പ്രഥമ പരിഗണന. സംസ്ഥാനങ്ങളുമായി ചേർന്ന് ഇതു മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇതനുസരിച്ചാവും സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾ തുടർന്നു കൊണ്ടുപോവുകയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ മാറ്റമുണ്ടാവുകയോ പിടിപെട്ട പശ്ചാത്തലം അറിയാത്ത ഒട്ടേറെ രോഗികളുള്ള സാഹചര്യമോ നിലവിലില്ല. ഇതിനാൽ സമൂഹവ്യാപനത്തിന്റെ ലക്ഷണമില്ലെന്ന് ഉറപ്പിക്കാമെന്നും പറയുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല.
കാസർകോഡ് കോവിഡ് സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കൾക്ക്. 11 പേർക്ക് രോഗം പകർന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികൾക്കും പകർന്നു. ഒൻപത് പേർ സ്ത്രീകളാണ്. രോഗികൾ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ദുബായിൽ നിന്ന് എത്തിയവരാണ്. വിദേശത്തു നിന്ന് എത്തിയവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി പേർക്കും രോഗം ബാധിച്ചു. അതിനിടെ കാസർകോട് ജില്ലയിൽ ശനിയാഴ്ച ഒരാൾക്ക് മാത്രം കോവിഡ് 19 സ്ഥിരികരിച്ചതിന്റെ ആശ്വാസത്തിൽ ജനങ്ങൾ ഇപ്പോൾ. ചെങ്കള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിയിൽ നിന്നെത്തിയതാണ് 35കാരനായ ഇയാൾ. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ഇവരെ കൂടാതെ മൂന്ന് കാസർകോട് സ്വദേശികൾ മംഗളൂരുവിൽ ചികിത്സയിലാണ്.
ജില്ലയിൽ 6511 പേർ നിരീക്ഷണത്തിലാണ്. 127 പേർ ആശുപത്രികളിലും 6384 പേർ വീടുകളിലുമാണ്. ശനിയാഴ്ച 27 പേരെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പുതുതായി രോഗലക്ഷണമുള്ള 17 പേരുടെ സാമ്പിൽ കൂടി പരിശോധനയ്ക്ക് അയച്ചു. വെള്ളിയാഴ്ച ജില്ലയിൽ 34 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലായിരുന്നു ജനങ്ങളും ആരോഗ്യപ്രവർത്തകരും. തുടർന്നുള്ള ഫലങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. ഇതിനിടയിൽ ശനിയാഴ്ച ഒന്നിലൊതുങ്ങിയത് ആശ്വാസമായി. എന്നാൽ സ്ഥിതി അതീവ ഗൗരവമായി നിലനിൽക്കുന്നു. ഇനി ഇരുന്നൂറിലധികം സാമ്പിളുകളിൽ ഫലം അറിയാനുണ്ട്. നിരീക്ഷണത്തിലുള്ളവരിൽ രോഗം സംശയിക്കുന്നവരുടെ സാമ്പിളുകൾ ശേഖരിക്കാനുണ്ട്. ഇനിയുള്ള ദിവസങ്ങൾ എല്ലാം അതീവ നിർണ്ണായകമാണ്.
സമ്പിളുകൾ ശേഖരിക്കാനുള്ള കൂടുതൽ കിറ്റുകൾ ജില്ലയിലെത്തും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, പെരിയ സിഎച്ച്സി, ബദിയടുക്ക സിഎച്ച്സി എന്നിവിടങ്ങൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും കൂടുതൽ സ്കൂളുകളിലും കോവിഡ് കെയർ സെന്ററുകൾ ആരംഭിച്ചു. ലോക്ക്ഡൗണുമായി ജനങ്ങൾ പൂർണമായും സഹകരിച്ചതോടെ ജില്ലയില അനവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. നിയമലംഘനത്തിനുള്ള കേസുകളും കുറഞ്ഞു. അവശ്യസാധനങ്ങൾക്കായുള്ള സമയവും സംവിധാനവും ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഓരോ പഞ്ചായത്തിലും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ആവശ്യമുള്ളവർക്കുമായി 100 പേർക്ക് ഒരു സമൂഹ അടുക്കള സജ്ജീകരിക്കുന്നുണ്ട്. അങ്ങനെ വൈറസിനെ ഒരുമയോടെ പ്രതിരോധിക്കുകയാണ് കാസർകോട് ഇപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍