കാശ്മീരിനെ രണ്ടാക്കി ഉടച്ചുവാർത്ത നടപടി ബിജെപി സർക്കാറിന് നൽകിയത് സുപ്രധാന വിജയം; ചട്ടങ്ങൾ പാലിക്കാതെയുള്ള ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിവിധ പാർട്ടികൾ രംഗത്തെത്തിയതോടെ നിയമയുദ്ധത്തിലേക്ക് വഴിതുറക്കും; ചോദ്യം ചെയ്യപ്പെടുക പാർലമെന്റ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ; നിയമസഭയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ലെന്ന് വാദം; കാശ്മീർ യുദ്ധം ഇനി കോടതിയിലക്ക്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തീർത്തും അപ്രതീക്ഷിതവും ചടുലവുമായി നീക്കത്തിലൂടെ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും പിന്നാലെ, സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനും തീരുമാനിച്ചു കൊണ്ടുള്ള നടപടി ഇന്നലെയാണ് ഉണ്ടായത്. ആരും നിനച്ചിരിക്കാതെ വന്ന ഈ തീരുമാനം രാഷ്ട്രീയകേന്ദ്രങ്ങളിൽ പോലും ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർലമെന്റിനെ നോക്കു കുത്തിയാക്കിയാണ് ഈ നടപടികൾ ഉണ്ടായതെന്ന കാര്യമാണ് പൊതുവേ വിലയിരുത്തപെടുന്നത്. തിങ്കളാഴ്ച രാവിലെ 11-നു രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചതോടെ അതിന്റെ അലയൊലികൾ രാജ്യത്തുടനീളമുണ്ടായി.
അതേസമയം കേന്ദ്രത്തിന്റെ തന്ത്രപരമായി വിജയമായി ഇതിനെ വിലയിരുത്തുമ്പോഴും ഈ തീരുമാനത്തിന് പിന്നാലെ വരാനിരിക്കുന്നത് നിയമയുദ്ധമാണെന്നത് വ്യക്തമാണ്. 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ഉടച്ചുവാർക്കുന്ന കേന്ദ്ര സർക്കാർ നടപടികളാകും നിയമയുദ്ധത്തിലേക്ക് നീങ്ങുക. പാർലമന്റെ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും. മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും ഇത് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭരണഘടന വിരുദ്ധമാണ് കേന്ദ്രസർക്കാർ നടപടികളെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടക്കാല നിയമനിർമ്മാണ സഭയുടെ തീരുമാനം വഴി ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ അവകാശങ്ങളും പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ല, സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, രാഷ്ട്രപതിയുടെ 1954ലെ ഉത്തരവ് റദ്ദാക്കാൻ 2019ൽ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദം. നിയമസഭ നിലവിലില്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. നിയമസഭ ഇല്ലാത്തതുകൊണ്ട് ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ ചർച്ച ചെയ്യാൻ പാർലമന്റെിനാണ് അധികാരമെന്ന് സർക്കാർ വാദിക്കുന്നു. പാർലമന്റൊണ് ചർച്ച ചെയ്യുന്നത്. ജമ്മു-കശ്മീരിന്റെ പുനഃസംഘാടനം സംബന്ധിച്ച ബിൽ പാർലമന്റെ് പരിഗണിച്ച് പാസാക്കുന്നത് ഭരണഘടനാപരമായി ശരിയാണെന്നാണ് സർക്കാർപക്ഷം.
എന്നാൽ, സംസ്ഥാന നിയമസഭയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ സ്വഭാവം മാറ്റാൻ കേന്ദ്രത്തിനോ, പാർലമന്റെിനോ അനുവാദമില്ലെന്നാണ് എതിർവാദം. ഈ വിഷയത്തിൽ സംസ്ഥാനത്തെ ജനതാൽപര്യം കേന്ദ്രം കണക്കിലെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 370ാം വകുപ്പിന് സമാനമായ വ്യവസ്ഥകൾ മറ്റു പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇത് രാഷ്ട്രപതിഭരണത്തിന്റെ മറവിൽ നീക്കം ചെയ്യുകയോ, ഒരു സംസ്ഥാനത്തിന്റെ ഭരണഘടന മാറ്റുകയോ ചെയ്യാൻ ഭാവിയിൽ കേന്ദ്രം തുനിഞ്ഞേക്കാമെന്ന ആശങ്കയും ഇതിനൊപ്പം പങ്കുവെക്കപ്പെടുന്നുണ്ട്.
അതേസമയം നിയമപരമായ കാര്യങ്ങളെ അതിന്റെ വഴിയിൽ തന്നെ നേരിടാണെന്ന വികാരമാണ് കേന്ദ്രസർക്കാറിനുള്ളത്. 370-ാം അനുച്ഛേദം റദ്ദാക്കുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനു അംഗീകാരം നൽകാനുള്ള പ്രമേയവും സംസ്ഥാന പുനരേകീകരണ ബില്ലുമാണ് അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇവ രണ്ടും പാസാക്കുകയും ചെയ്തു. സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലിനെ 125 പേർ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. 370-ാം വകുപ്പും 35-എയും നിലനിൽക്കുന്നിടത്തോളം കശ്മീരിൽ ഭീകരവാദത്തെ ഫലപ്രദമായി നേരിടാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയും പുതുച്ചേരിയുംപോലെ ജമ്മുകശ്മീരിനു നിയമസഭയുണ്ടാകും. എന്നാൽ, ലഡാക്കിന് അതുണ്ടാവില്ല. സംസ്ഥാനത്ത് ഭൂമി വാങ്ങാനും സർക്കാർജോലിക്കുമുൾപ്പെടെ കശ്മീർജനതയ്ക്ക് മാത്രമുണ്ടായിരുന്ന എല്ലാ അവകാശങ്ങളും അനുച്ഛേദം 370 റദ്ദാക്കിയതോടെ ഇല്ലാതാകും.
രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭായോഗം ചേർന്നതിനുപിന്നാലെയാണ് അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപനം നടത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കനത്ത സൈനികവിന്യാസം നടത്തിയും കശ്മീരിനെ സുരക്ഷാവലയത്തിലാക്കിയശേഷമായിരുന്നു നടപടി. മുന്‍മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളെ ഞായറാഴ്ച അർധരാത്രിയോടെ വീട്ടുതടങ്കലിലാക്കിയിരുന്നു. സംസ്ഥാനത്തെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചു. നാടകീയമായിരുന്നു രാജ്യസഭയിലെ നടപടികളും. സുപ്രധാന നിയമനിർമ്മാണത്തിനായി ശൂന്യവേള റദ്ദാക്കുന്നതായി അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ സംവരണ നിയമം ഭേദഗതിചെയ്യാനുള്ള ബിൽ അവതരിപ്പിക്കാനാണ് ആഭ്യന്തര മന്ത്രിയെ അധ്യക്ഷൻ വിളിച്ചത്.
ഈ ബിൽ അവതരിപ്പിക്കാനായി എഴുന്നേറ്റ അമിത് ഷാ, 370-ാം അനുച്ഛേദം റദ്ദാക്കിയ പ്രമേയം അവതരിപ്പിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചതായും ഷാ അറിയിച്ചു. കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശമായി പുനഃസംഘടിപ്പിക്കുന്ന ബില്ലും ഇതിനൊപ്പം അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ട് ജമ്മുകശ്മീരിനു പ്രത്യേക പദവിനൽകുന്ന 370-ാം വകുപ്പ് രാഷ്ട്രപതിയുടെ ഉത്തരവോടെ ഇല്ലാതായെന്ന് അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീർ ഭരണഘടനാ നിർമ്മാണസഭ നിലവിലില്ലാത്തതുകൊണ്ടും നിയമസഭ പിരിച്ചുവിട്ടതിനാലും പാർലമെന്റിനാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു. 370-ാം വകുപ്പ് ഭേദഗതിചെയ്യാൻ 1952-ലും 62-ലും കോൺഗ്രസ് ഇതേമാർഗമാണ് സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., എൻ.സി.പി., സിപിഎം., സിപിഐ., മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം) തുടങ്ങിയ കക്ഷികളും കശ്മീർപ്രമേയത്തെയും ബില്ലിനെയും എതിർത്തു. നടുത്തളത്തിലിറങ്ങിയ പി.ഡി.പി. അംഗം മീർ മുഹമ്മദ് ഫയാസ് തന്റെ വസ്ത്രം വലിച്ചുകീറി. മറ്റൊരു പി.ഡി.പി. അംഗം നസീർ അഹമ്മദ് ഭരണഘടന കീറിയെറിഞ്ഞു. ഇതോടെ സഭയിൽ കൈയാങ്കളിയായി. തുടർന്ന് ഇരുവരെയും സഭയിൽനിന്ന് പുറത്താക്കി. അതിനിടെ, ബി.എസ്പി., ബി.ജെ.ഡി., ടി.ആർ.എസ്., എ.എ.പി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയവർ സർക്കാരിനെ പൂർണമായി പിന്തുണച്ചു. അതേസമയം, എൻ.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.യു. ഇറങ്ങിപ്പോയി. അതിനിടെ രാജ്യസഭയിൽ ചർച്ചയും വോട്ടെടുപ്പുമൊക്കെ നടന്നതിനാൽ വൈകീട്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ ജമ്മുകശ്മീർ പ്രമേയം അവതരിപ്പിച്ചത്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയ കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍