കശ്മീരിന്റെ പേരിൽ പാക്കിസ്ഥാനികളും ഇന്ത്യക്കാരും തലതല്ലിക്കീറാൻ ഉറപ്പിച്ചു തന്നെ രംഗത്തെത്തി; എംബസിയിലും കോൺസുലേറ്റ് ഓഫസിലും മുട്ടയെറിഞ്ഞ പാക്കിസ്ഥാനികളെ നിലയ്ക്ക് നിർത്തും എന്ന ആഹ്വാനവുമായി ഇന്ന് ഇന്ത്യക്കാരുടെ മാർച്ച് ബർമിങ്ഹാമിൽ; ബ്രിട്ടൻ വിതച്ചതുകൊയ്യാൻ ഉള്ള നിയോഗവും ബ്രിട്ടീഷ് മണ്ണിൽ തന്നെയാകുമോ എന്ന ആശങ്ക ശക്തമാകുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വിതച്ചതുകൊയ്യുക എന്നത് പറഞ്ഞു പഴകിയ പ്രയോഗം ആണെങ്കിലും ഇന്നും പ്രസ്കതമാണെന്നു തെളിയിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യക്കാരും പാക്കിസ്ഥാനികളും. കോളനി വാഴ്ച അവസാനിപ്പിച്ച് ഇന്ത്യയും പാക്കിസ്ഥാനും രണ്ടു രാജ്യങ്ങളായി മാറുമ്പോഴും തലമുറകളോളം ഇരു രാജ്യക്കാരും തമ്മിൽ തല തല്ലിക്കീറാൻ ഉള്ള വഴി ഒരുക്കിയാണ് ബ്രിട്ടൻ പിൻവാങ്ങിയത്. തികച്ചും ഗൂഢ ഉദ്ദേശത്തോടെ പെരുമാറിയ അന്നത്തെ അവസാന വൈസ്രോയിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഒക്കെ മനസ്സിലിരിപ്പ് ഏതാനും യുദ്ധം നടത്തി ഇന്ത്യയും പാക്കിസ്ഥാനും സാധ്യമാക്കുകയും ചെയ്തു. പോരാത്തതിന് തക്കം കിട്ടുമ്പോഴെല്ലാം ദിവസേനെ എന്നോണം ഇരുകൂട്ടരും അതിർത്തിയിൽ കിടന്നു വെടിപൊട്ടിച്ചു രസിക്കുന്നുമുണ്ട്. പലപ്പോഴും ഈ നിശബ്ദ യുദ്ധത്തിൽ ആളപായവും സംഭവിക്കുന്നുണ്ട്. സ്വതന്ത്ര പ്രഖ്യാപന ശേഷം ഇരു രാജ്യങ്ങളും സംഘർഷ ഭൂമിയിൽ ഇല്ലാതാക്കിയത് പതിനായിരങ്ങളുടെ ജീവനാണ്. ഇപ്പോഴും അതിനു കുറവില്ല. കുറയാൻ ഒട്ടു സാധ്യതയില്ല എന്നും തെളിയിച്ചു കാശ്മീർ വിഷയം കൂടുതൽ സങ്കീർണ്ണമാകുകയാണ്. ഇന്ത്യ - പാക് അതിർത്തിയിൽ ഒതുങ്ങി നിന്നിരുന്ന വിഷയം ആഗോള വേദികളിൽ പോലും അതീവ പ്രാധാന്യത്തോടെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്ന് ബർമിങ്ഹാം കേന്ദ്രമാക്കി ആയിരക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്താൻ ഉള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റ് ഓഫീസുകൾക്കും നേരെ നടന്ന വികലമായ ആക്രമണങ്ങൾക്കു മറുപടി എന്നോണമാണ് കാശ്മീർ പണ്ഡിറ്റുകളുടെ രക്തസക്ഷി ദിനമായ സെപ്റ്റംബർ 14 തന്നെ ഇന്ത്യ അനുകൂല റാലിക്കു തിരഞ്ഞെടുത്തതും. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബ്രിട്ടീഷ് എംപിമാരെ അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന ആഹ്വാനവും ഇന്ത്യ അനുകൂല റാലി സ്വീകരിക്കും. ഇൻഡോ യൂറോപ്യൻ കാശ്മീർ ഫോറം ആൻഡ് ഹിന്ദു കൗൺസിൽ ഓഫ് യുകെയുടെ പേരിലാണ് ഇന്ത്യ റാലി പ്ലാൻ ചെയ്തിരിക്കുന്നത്. ബർമിങ്ഹാമിലെ വിക്ടോറിയ സ്ക്വയറിൽ നിന്നായിരിക്കും റാലി ആരംഭിക്കുക. രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് റാലി നടക്കുകയെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. കാശ്മീർ പണ്ഡിറ്റുകളുടെ കൂട്ടക്കൊല നടന്നതിന്റെ മുപ്പതാം വാർഷികം എന്ന നിലയ്ക്കും ഇന്ന് നടക്കുന്ന റാലിക്കു വൻപ്രചാരണമാണ് ബ്രിട്ടനിലെ ഇന്ത്യാക്കാർക്കിടയിൽ നടത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് മണ്ണിൽ ഇരു വിഭാഗത്തിന്റെയും ആൾബലം കാട്ടുന്ന പ്രവർത്തനമാണ് ഇപ്പോൾ രൂപമെടുക്കുന്നത്. കശ്മീരിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് എതിർപ്പുമായി എത്തിയ പാക് അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്കു ചീമുട്ടകളും തക്കാളിയും മറ്റും എറിഞ്ഞു മലിനപ്പെടുത്തിയത് ബ്രിട്ടനിൽ വലിയ തോതിൽ എതിർപ്പിന് കാരണമാക്കിയിരുന്നു. ഒടുവിൽ ഈ സംഭവം വെളുക്കാൻ തേച്ചത് പാണ്ടായി എന്ന മട്ടിൽ പാക് വംശജരോടുള്ള എതിർപ്പിന് കനം വയ്ക്കാൻ കാരണമാകുകയും ചെയ്തു. ചരിത്രപരമായി അൽപം പാക് പക്ഷം ചാഞ്ഞു നിൽക്കാൻ മാനസികമായി തയ്യാറുള്ള ബ്രിട്ടീഷ് മണ്ണിൽ ഇന്ത്യ വിരോധം ആളിക്കത്തിക്കാൻ പാക്കിസ്ഥാനികൾക്ക് ഒരു പ്രയാസവും നേരിടാറില്ല. നിരോധിത പാക് സംഘടനകളുടെ പേരിൽ പോലും ബ്രിട്ടനിൽ പടുകൂറ്റൻ റാലികൾ നടന്നിട്ടുണ്ട്. ജെയ്ഷെ മുഹമ്മദും മറ്റും സജീവമായി ബ്രിട്ടന്റെ മണ്ണിൽ നിന്നാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത് തന്നെ.
ലോകം ഒട്ടാകെ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരെ തിരിഞ്ഞപ്പോൾ മാത്രമാണ് ബ്രിട്ടൻ അൽപ്പമെങ്കിലും പാക് അനുകൂല ഗ്രൂപ്പുകൾക്ക് എതിരെ കർക്കശ നിലപാട് എടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇതിലുപരി ലോകം എങ്ങും പാക്കിസ്ഥാന്റെ ശബ്ദം എത്തിക്കും എന്ന വാശിയോടെ ബ്രിട്ടനിലെ പ്രഭു സഭയിൽ അംഗമായ നസീർ അഹമ്മദിന്റെ നേത്രത്തിൽ വ്യാപകമായ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും മുറയ്ക്ക് അരങ്ങേറുന്നുണ്ട്. ഇതിനു ബ്രിട്ടീഷ് പാർലിമെന്റ് തന്നെ വേദിയാക്കി ഏതാനും മാസങ്ങൾക്കു മുൻപ് പാക്കിസ്ഥാൻ നേതാക്കളെ വിളിച്ചു വരുത്തി കാശ്മീർ വിഷയം ചർച്ച ചെയ്യാൻ മുസ്ലിം വിഭാഗക്കാരായ ബ്രിട്ടീഷ് എംപിമാരെ സംഘടിപിപ്പിച്ചതും നസീർ അഹമ്മദ് തന്നെ ആയിരുന്നു. ഇതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ബ്രിട്ടനെ അറിയിച്ചപ്പോൾ എംപിമാരുടെ സ്വകാര്യ പ്രവർത്തനത്തിൽ കൈകടത്താൻ ആകില്ലെന്നും ആ യോഗം ബ്രിട്ടന്റെ ഔദ്യോഗിക അനുമതിയോടെ നടന്നതല്ലെന്നും ഉള്ള വിശദീകരണമാണ് പുറത്തു വന്നത്. എന്നാൽ മാധ്യമങ്ങൾ പ്രസ്തുത സെമിനാർ റിപ്പോർട്ട് ചെയ്തത് ബ്രിട്ടീഷ് പാർലിമെന്റിൽ കാശ്മീർ വിഷയം ചർച്ചയായി എന്ന മട്ടിലായിരുന്നു. ഇത് തന്നെ ആയിരുന്നു നസീർ അഹമ്മദിനും പങ്കാളികൾക്കും ആവശ്യമായിരുന്നതും.
കഴിഞ്ഞ വർഷം മോദി ലണ്ടൻ സന്ദർശിച്ചപ്പോൾ പാക് വിഘടന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ലണ്ടനിൽ എത്തിച്ചു ഇന്ത്യ വിരുദ്ധ പ്രകടനം സംഘടിപ്പിച്ചതിലും നസീർ അഹമ്മദിന്റെ പങ്കു വ്യക്തമാണ്. അന്ന് ഇന്ത്യൻ പതാക വലിച്ചു കീറി കത്തിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് സർക്കാരിന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. മാധ്യമ വാർത്തകളുടെ വീഡിയോ ദൃശ്യങ്ങളും സിസിടിവി ഇമേജുകളും ഉണ്ടായിട്ടും ഇന്ത്യ വിരുദ്ധ റാലി നയിച്ചവരെ കണ്ടെത്താൻ കഴിഞില്ല എന്ന രസകരമായ മറുപടിയാണ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്നുണ്ടായത്. ലണ്ടൻ പൊലീസിന്റെ കൺ മുന്നിലിട്ടാണ് പതാക കത്തിക്കൽ സംഭവം നടന്നതും. ഇത്തരത്തിൽ ഇന്ത്യ വിരോധം നീറിക്കത്തിച്ചു പാക് അനുകൂല വിഭാഗക്കാരുടെ പിന്തുണ സംഘടിപ്പിക്കുന്ന ഒട്ടേറെ സംഘടനകൾ ചേർന്നാണ് ഇപ്പോൾ കാശ്മീർ വിഷയം ബ്രിട്ടനിൽ സജീവമാക്കി നിർത്താൻ ശ്രമിക്കുന്നത്. ഇതിനെ തടയിടാൻ ഇന്ത്യ അനുകൂലികളും ശ്രമിക്കുന്നു. കഴിഞ്ഞ മാസം ബ്രിട്ടന്റെ പല ഭാഗങ്ങളിൽ നടന്ന ഇന്ത്യ വിരുദ്ധ റാലികൾക്കു മറുപടിയായിട്ടാകും ഇന്ത്യ അനുകൂല റാലികളുടെ വരവ്.
ഇങ്ങനെ ഇരുകൂട്ടരും മത്സരിച്ചു റാലികളും പ്രകടനവുമായി ഇറങ്ങി തിരിക്കുന്നതോടെ ബ്രിട്ടീഷ് മണ്ണിൽ സംഘർഷം കത്തിപ്പടരുമോ എന്ന ആശങ്ക പോലും ശക്തമാണ്. പ്രത്യേകിച്ചും ബ്രിട്ടൻ സ്വന്തം മണ്ണ് രക്ഷിക്കാൻ പെടാപ്പാട് പെടുമ്പോൾ മറ്റൊരു രാജ്യത്തെ തർക്കഭൂമിയുടെ പേരിൽ ഇരു വിഭാഗം ജനങ്ങൾ ഏറ്റുമുട്ടൽ രാഷ്ട്രീയത്തിന്റെ ഭാഷയുമായി രംഗത്ത് വന്നാൽ അത് നിയന്ത്രിക്കാൻ നന്നായി വിഷമിക്കും. പ്രത്യേകിച്ചും തർക്കവിഷയത്തിൽ ചരിത്രപരമായി ബ്രിട്ടന്റെ മേൽ കുറ്റം ചാർത്തപ്പെട്ടു നിൽക്കുമ്പോൾ കുറെയൊക്കെ കണ്ടില്ല, കേട്ടില്ല എന്ന നയം തുടരാൻ ബ്രിട്ടൻ നിർബന്ധിതമാകുകയും ചെയ്യും. ബ്രെക്സിറ്റ് നടന്നാൽ മികച്ച വ്യാപാര പങ്കാളി ആയി കരുതപ്പെടുന്ന ഇന്ത്യയെ അകാരണമായി കൂടുതൽ പ്രകോപിപ്പിക്കരുത് എന്നതും ബ്രിട്ടന്റെ സമീപകാല നയമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍