കനൽ ഒരു തരി മതിയെന്ന വാക്യം ശരിവെക്കും രീതിയിൽ ഏകനായി പോരാടിയ കശ്മീരിലെ സിപിഎം എംഎൽഎ താരിഗാമി; കേസ് അട്ടിമറിക്കാൻ സംഘപരിവാറിൽനിന്ന് കടുത്ത സമ്മർദം ഉണ്ടായിട്ടും ഉറച്ചുനിന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; ഭീഷണികളെ വകവെക്കാതെ കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക സിങ്; സാമ്പത്തിക നിയമസഹായം നൽകിയ യൂത്ത് ലീഗ്; കത്വയിലെ എട്ടുവയസ്സുകാരിയുടെ ബലാൽസംഗക്കൊലയിൽ പ്രതികളെ ശിക്ഷിക്കുമ്പോൾ രാജ്യം നന്ദി പറയേണ്ടത് ഇവർക്ക് കൂടി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യം ഞെട്ടിവിറച്ചുപോയ ദിനങ്ങൾ ആയിരുന്നു അത്. ഒരു എട്ടുവയസ്സുകാരി മുസ്ലിം ബാലികയെ അമ്പലത്തിൽ വെച്ച് മാനഭംഗപ്പെടുത്തികൊല്ലുക. അസാധാരണങ്ങളിൽ അസാധാരണമായ കശ്മീരിലെ കത്വയിലെ ബലാൽസംഗക്കൊലയിൽ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ, നന്ദി പറയേണ്ട കുറേ മുഖങ്ങൾ ഉണ്ട്. അതിൽ ആദ്യം എടുത്തുപയേണ്ടത് ജമ്മുകശ്മീരിലെ കുൽഗാം മണ്ഡലത്തിൽനിന്നുള്ള സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് താരിഗാമിയുടെ പേര് തന്നെയാണ്. വെറും പ്രാദേശികമായ ഒരു കാണാതാകൽ വാർത്ത മാത്രമാവുമായിരുന്ന ഈ സംഭവത്തെ ലോകത്തിന്റെ മുന്നിൽ എത്തിച്ചത് താരിഗാമിയാണ്. കശ്മീർ നിയമസഭയിലെ സിപിഎമ്മിന്റെ ഒരേയൊരംഗം.കുൽഗാം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിക്കുന്ന ഇദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. കനൽ ഒരു തരിമാത്രം മതിയന്ന സിപിഎമ്മിന്റെ പുതിയ ആപ്തവാക്യം ശരിവെക്കുന്ന രീതിയിലുള്ള ശക്തമായ ഇടപെടലാണ് ഈ വിഷയത്തിൽ താരിഗാമി തുടർച്ചയായി നടത്തിയത്. അതും മറ്റു പാർട്ടികൾ പകച്ചു നിൽക്കുമ്പോൾ.
ലോക്കൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം പിടിച്ചുവാങ്ങിയതും തരിഗാമിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നാണ്. തുടർന്ന് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സഭയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് തരിഗാമി ജാഗ്രത തുടർന്നു. പ്രതികളെ സംരക്ഷിക്കാനായി സംഘപരിവാർ നടത്തിയ റാലികൾക്കെതിരെ ആദ്യമായി രംഗത്തെത്തിയതും ഈ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ഇക്കാര്യം കശ്മീരിലെ മാധ്യമ പ്രവർത്തകരും എടുത്തു പറയുന്നുണ്ട്.
കടുത്ത സമ്മർദം ഉണ്ടായിട്ടും ഉറച്ചുനിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ
ജമ്മു-കശ്മീരിലെ ബിജെപി എംഎൽഎമാരും വൻ സ്വാധീനമുള്ള അഭിഭാഷക സമൂഹവുമൊരുക്കിയ കെണികളെ അതിജീവിച്ച് ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് രമേഷ് കുമാർ ജല്ലയും സംഘവും റെക്കോർഡ് സമയത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഘപരിവാറിന്റെയും ഭരണ നേതൃത്വത്തിന്റെയും ഭീഷണിയും സമ്മർദവും അതിജീവിച്ചായിരുന്നു ഈ നടപടി. ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ചത്. കേസ് മൂടിവെക്കാൻ ശ്രമിച്ച ഗൂഢാലോചനയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും നാല് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. അന്വേഷണം തുടങ്ങുമ്പോൾ കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ജല്ലക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞില്ല. മാത്രമല്ല, പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു ഇവരുടെ മൊഴി.
പീഡനത്തിനിരയായ പെൺകുട്ടിയുടെ ഫോട്ടോയാണ് ആദ്യ തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലാതിരുന്നിട്ടും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ചളി മറ്റൊരു പ്രദേശത്തുവച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങവെ ഫോട്ടോയിലെ ചളി 'അപ്രത്യക്ഷമായി'. ഇതോടെ അന്വേഷണസംഘം കൂടുതൽ ഫോട്ടോകൾ പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തിൽ ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ തെളിവ് നശിപ്പിക്കുന്നതായി മനസ്സിലായത്. തെളിവ് നശിപ്പിക്കാൻ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അലക്കിയിരുന്നു എന്നുകൂടി ബോധ്യമായതോടെ കള്ളൻ കപ്പലിൽതന്നെ എന്ന് ഉറപ്പിച്ചു.
പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണസംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. മുഖ്യപ്രതിയായ സഞ്ജി റാം, മകൻ വിശാൽ ജൻഗോത്ര, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാർ എന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. എന്നാൽ, പ്രായപൂർത്തിയാകാത്ത ആളെ ഏക പ്രതിയാക്കാൻ പൊലീസ് നീക്കം നടത്തി.
ജല്ലയും സംഘവും അന്വേഷണത്തിന് ക്ഷേത്രത്തിലെത്തുമ്പോൾ പെൺകുട്ടിയെ ബന്ദിയാക്കി പാർപ്പിച്ചതിന്റെ തെളിവുണ്ടായിരുന്നില്ല. സഞ്ജി റാമിന്റെ പക്കൽനിന്ന് താക്കോൽ വാങ്ങി തുറന്ന് പരിശോധിച്ചപ്പോൾ മുടിയിഴകൾ കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണ് എന്ന് ഉറപ്പാക്കിയത്. കേസ് ഒതുക്കിത്തീർക്കാൻ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.കേസ് നേർവഴിക്കാണ് നീങ്ങുന്നതെന്ന് കണ്ടതോടെ പ്രതികളുടെ ഒത്താശക്കാർ പിന്മാറിത്തുടങ്ങി.തനിക്ക് സമ്മർദ്ദമുണ്ടായിരുന്നില്ലെന്ന് ജല്ല പറഞ്ഞു. മന്ത്രിമാരോ രാഷ്്ട്രീയക്കാരോ വിളിച്ചിട്ടില്ല. ശ്രീനഗർ സ്വദേശിയായ രമേഷ് കുമാർ ജല്ല 1984ലാണ് ഇൻസ്പെക്ടറായി പൊലീസിൽ ചേർന്നത്.
കത്വ കേസിന്റെ വിധിയിൽ സന്തോഷം രമേശ് കുമാർ ജല്ല സന്തോഷം പ്രകടിപ്പിച്ചു.'ആ കുഞ്ഞ് ആത്മാവിന് നീതി കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്'- കേസിലെ ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധി പുറത്തു വന്നതിന് പിന്നാലെ രമേശ് ഹിന്ദുസ്ഥാൻ ടൈംസിനോടു പറഞ്ഞു.
നിയമപോരാട്ടത്തിൽ പതറാതെ ദീപിക സിങ്
ആരും എറ്റെടുക്കാനില്ലാത്ത ഈ കേസ് ദീപിക സിങ് എന്ന അഭിഭാഷക ഏറ്റെടുത്തതാണ് നിർണ്ണയകമായത്. 38കാരിയായ ദീപിക സിങ് ജമ്മു-കശ്മീർ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ ഇടപെട്ടതിന് ജമ്മു ബാർ അസോസിയേഷൻ ഒറ്റക്കെട്ടായി എതിർത്തിട്ടും ദീപിക ഉറച്ചുനിന്നു. ഇവർ ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ്. കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവർ 1986ൽ സ്വദേശമായ കരിഹാമയിൽനിന്ന് ജമ്മുവിലേക്ക് വന്നതാണ്.
പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന്, ഭീഷണികൾക്കിടയിലും ഇവർ വ്യക്തമാക്കി. പെൺകുട്ടി്ക്കുവേണ്ടി മുന്നോട്ടുവന്ന അഭിഭാഷകയ്ക്കും സംഘപരിവാർ ഭീഷണി നേരിടേണ്ടി വന്നിരുന്നു. പലരും ഏറ്റെടുക്കാൻ മടിച്ച കേസിൽ ഒരു മുസ്ലിം കുടുംബത്തെ സഹായിക്കാൻ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താൽ ഒരു കൂട്ടം അഭിഭാഷകർ തനിക്കെതിരായി തിരിഞ്ഞെന്ന് ദീപിക പറഞ്ഞിരുന്നു. ദീപിക സിങ്ങിനെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തങ്ങൾ കേസിനുപോകുന്ന കാര്യം പോലും ചിന്തിച്ചിരുന്നില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
മുസ്ലിം യൂത്ത്ഗിനും അഭിമാനിക്കാം
കത്വയിലെ വിധി വരുമ്പോൾ കേരളത്തിലെ മുസ്ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾക്കും അഭിമാനിക്കാം. ആദ്യ ഘട്ടത്തിൽ തന്നെ കുടുംബത്തിന് ആശ്വാസവും പിന്തുണയും നൽകാനെത്തിയവരിൽ യൂത്ത് ലീഗിന്റെ ദേശീയ സമിതി പ്രതിനിധികളും ഉണ്ടായിരുന്നു. പിന്നീട് കേസിൽ കുടുംബത്തിന് വേണ്ട സാമ്പത്തിക, നിയമ സഹായങ്ങളും ധൈര്യവും നൽകി മുന്നോട്ട് കൊണ്ടുപോയതിൽ യൂത്ത് ലീഗ് നിർണായക പങ്ക്വഹിച്ചു. കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് എല്ലാ സഹായവും നൽകിയത് മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ അഭിഭാഷക സംഘത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു.
മുസ്ലിം യൂത്ത് ലീഗിനെ അഭിനന്ദിച്ചാൽ അത് മതിയാകാതെ വരും. അവർ ആ കുടുംബത്തിന് ചെയ്ത സഹായങ്ങൾ അത്രയേറെയുണ്ട്. കേസിന്റെ ഓരോ ഘട്ടത്തിലും അതോടൊപ്പം നിന്ന യൂത്ത് ലീഗ് സംഘം ഇപ്പോഴും കേസിന്റെ വിധി കേൾക്കാനും പഠാൻകോട്ടിൽ എത്തിയിട്ടുണ്ട്. അത് തന്നെ അവരുടെ ആത്മാർത്ഥത തെളിയിക്കുന്നു,-കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് നേതൃത്വം നൽകിയ അഡ്വ. മുബീൻ ഫറൂഖി പറഞ്ഞു.
'കേസിനെ കുറിച്ച് അറിഞ്ഞ ആദ്യ ഘട്ടത്തിൽ തന്നെ ഞങ്ങൾ കുടുംബത്തിനെ സഹായിക്കാൻ പോയിരുന്നു. കേസ് വാദിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകാമെന്നാണ് അന്ന് ആ കുടുംബത്തെ അറിയിച്ചത്. പിന്നീട് കേസ് പഠാൻകോട്ടിലേക്ക് മാറ്റിയതോടെ നേരത്തെ പെൺകുട്ടിക്ക് വേണ്ടി നിലയുറപ്പിച്ച ദീപിക സിംഗിന് അത്രയും ദൂരത്തേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ ഒന്നായി. ഇതോടെ അഭിഭാഷകൻ മാറുകയും നിയമസഹായത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് കുടുംബത്തിന് വേണ്ടി മുന്നിൽ നിന്നത്. കുടുംബത്തിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്'- സുബൈർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്